HOME
DETAILS

തളിപ്പറമ്പ് ഹണിട്രാപ്പ്: സമീറയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലിസ് അപേക്ഷ നല്‍കി

  
backup
September 20, 2018 | 8:19 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b9%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa-3

തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ യുവതി സമീറയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തളിപ്പറമ്പ് ഹണിട്രാപ്പ് കേസിലെ കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ വഞ്ചനാക്കുറ്റത്തിനാണ് അറസ്റ്റിലായത്.
മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്‌തെന്ന പേരില്‍ പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് സമീറ. ഭാസ്‌കരനെ വഞ്ചിച്ച കേസില്‍ സമീറക്ക് പുറമെ വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ മുസ്തഫ എന്നിവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. 2017 ഡിസംബറിലാണ് മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്‍വച്ച് വിവാഹം ചെയ്തുതരുമെന്ന് പ്രലോഭിപ്പിച്ച് സമീറയോടൊപ്പം ഫോട്ടോ എടുപ്പിച്ചത്. ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലെ അബ്ദുല്ലയും അന്‍വറും ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. ചോദ്യം ചെയ്യലില്‍ ഇവര്‍ വയനാടാണെന്നും പിന്നീട് കാസര്‍കോടാണെന്നുമുള്ള വിരുദ്ധമായ മൊഴികളാണ് സമീറ പൊലിസിന് നല്‍കിയിരുന്നത്. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ കഴിയുമെന്നാണ് പൊലിസ് കരുതുന്നത്. ഈ മാസം 24 ന് സമീറയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  24 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  24 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  24 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  24 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  24 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  24 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  24 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  24 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  24 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  24 days ago