HOME
DETAILS

തളിപ്പറമ്പ് ഹണിട്രാപ്പ്: സമീറയെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലിസ് അപേക്ഷ നല്‍കി

  
backup
September 20, 2018 | 8:19 AM

%e0%b4%a4%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b9%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa-3

തളിപ്പറമ്പ്: ഹണിട്രാപ്പ് കേസിലെ യുവതി സമീറയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തളിപ്പറമ്പ് ഹണിട്രാപ്പ് കേസിലെ കാസര്‍കോട് കുടലൂര്‍ കളിയങ്ങാട് ജഗദംബ ക്ഷേത്രത്തിനടുത്ത് മൈഥിലി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സമീറ എന്ന ഹാഷിദ വഞ്ചനാക്കുറ്റത്തിനാണ് അറസ്റ്റിലായത്.
മാതമംഗലത്തെ അറുപതുകാരനെ വിവാഹം ചെയ്‌തെന്ന പേരില്‍ പണം തട്ടിയ കേസിലായിരുന്നു അറസ്റ്റ്. ചപ്പാരപ്പടവ് സ്വദേശികളായ രണ്ട് യുവ വ്യാപാരികളുമായി കിടപ്പറ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് സമീറ. ഭാസ്‌കരനെ വഞ്ചിച്ച കേസില്‍ സമീറക്ക് പുറമെ വയനാട് സ്വദേശികളായ അബ്ദുല്ല, അന്‍വര്‍, ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ മുസ്തഫ എന്നിവര്‍ക്കുമെതിരേ കേസെടുത്തിരുന്നു. 2017 ഡിസംബറിലാണ് മുസ്തഫയുടെ വെള്ളാരംപാറയിലെ വാടക വീട്ടില്‍വച്ച് വിവാഹം ചെയ്തുതരുമെന്ന് പ്രലോഭിപ്പിച്ച് സമീറയോടൊപ്പം ഫോട്ടോ എടുപ്പിച്ചത്. ആ ഫോട്ടോ കാണിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. 1.80 ലക്ഷം രൂപ പ്രതികള്‍ ഭാസ്‌കരനില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിലെ അബ്ദുല്ലയും അന്‍വറും ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പൊലിസിനായിട്ടില്ല. ചോദ്യം ചെയ്യലില്‍ ഇവര്‍ വയനാടാണെന്നും പിന്നീട് കാസര്‍കോടാണെന്നുമുള്ള വിരുദ്ധമായ മൊഴികളാണ് സമീറ പൊലിസിന് നല്‍കിയിരുന്നത്. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ കഴിയുമെന്നാണ് പൊലിസ് കരുതുന്നത്. ഈ മാസം 24 ന് സമീറയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷയാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിൽ 'ബ്ലേഡ് ചലഞ്ച്': ഒരേ ബ്ലേഡ് ഉപയോഗിച്ച് പെൺകുട്ടികളടക്കം 35 കുട്ടികൾ കൈമുറിച്ചു; അന്വേഷണം ആരംഭിച്ചു

National
  •  20 minutes ago
No Image

കേരളത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ നിന്ന് പുറത്തായോ? ആശങ്ക വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  42 minutes ago
No Image

പുതിയ ന്യൂനമര്‍ദ്ദം; ഇന്നും നാളെയും മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

ആറു വർഷത്തെ അധ്യാപക മോഹം പാതിവഴിയിൽ; ബിരുദാനന്തര ബിരുദധാരിയായ യുവാവ് ഇപ്പോൾ ബൈക്ക് ടാക്സി ഡ്രൈവർ

National
  •  an hour ago
No Image

ഉഷയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി; വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു

Kerala
  •  an hour ago
No Image

3 വയസ് മുതലുള്ള 33 കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഡാര്‍ക്കെ വെബ് വഴി വിറ്റു; യു.പിയില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

National
  •  2 hours ago
No Image

ആരോഗ്യമന്ത്രിയുടെ വസതിയിൽ റീത്ത് വെച്ച് പ്രതിഷേധം: 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് കെ പത്മരാജന് പരോള്‍ നീട്ടി നല്‍കി 

Kerala
  •  2 hours ago
No Image

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; ഒൻപത് മാസം ഗർഭിണിയായ യുവതി മരിച്ചു

Kerala
  •  2 hours ago
No Image

വേളി കടല്‍തീരത്ത് കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സൂചന

Kerala
  •  2 hours ago