
മലയാളത്തിലെ സന്ധികള്‍
സന്ധി എന്ന വാക്കിന് ചേര്‍ച്ച എന്നര്‍ഥം. രണ്ടു വാക്കുകള്‍ തമ്മിലോ വാക്കും പ്രത്യയവും തമ്മിലോ കൂടിച്ചേരുമ്പോള്‍ വര്‍ണങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാം. സന്ധികളിലുണ്ടാകുന്ന അത്തരം മാറ്റങ്ങള്‍ നാലുവിധമുണ്ട്. ലോപം, ആഗമം, ആദേശം , ദ്വിത്വം എന്നിവയാണവ.
1. ലോപസന്ധി
കണ്ടു+ഇല്ല= കണ്ടില്ല.
ഇവിടെ കണ്ടു എന്ന വാക്കിലെ ഉ എന്ന വര്‍ണവും ഇല്ല എന്ന വാക്കിലെ ഇ എന്ന
വര്‍ണവും കൂടിച്ചേരുമ്പോള്‍ ഉ എന്ന വര്‍ണം ഇല്ലാതാകുന്നു. സംശയം തീര്‍ന്നില്ലെങ്കില്‍ കണ്ടില്ല എന്ന വാക്ക് ഉച്ചരിച്ചു നോക്കൂ. ഇവിടെ ഉ എന്ന ശബ്ദം കേള്‍ക്കാനേ കഴിയുന്നില്ലല്ലോ? ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇല്ലാതാകുന്നതാണ് ലോപസന്ധി.
രണ്ട് ഉദാഹരണങ്ങള്‍ കൂടി.
കാറ്റ്+ അടിക്കുന്നു =കാറ്റടിക്കുന്നു. ( ഉ് കാരം ലോപിച്ചു)
അല്ല+ എന്ന് =അല്ലെന്ന് (അ കാരം ലോപിച്ചു)
2. ആഗമ സന്ധി
രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ മൂന്നാമതൊന്നുകൂടി വന്നുചേരുന്നതാണ് ആഗമസന്ധി.
തിരു+ ഓണം=തിരുവോണം.
ഇവിടെ തിരു എന്ന വാക്കിലെ ഉ എന്ന വര്‍ണവും ഓണത്തിലെ ഓ എന്ന വര്‍ണവും കൂടിച്ചേരുമ്പോള്‍ വ എന്ന ഒരു പുതിയ വര്‍ണം വന്നുചേരുന്നു.
ചില ഉദാഹരണങ്ങള്‍ കൂടി.
മഴ+ഉണ്ട് =മഴയുണ്ട് (യ വന്നു)
വാഴ+ഇല =വാഴയില (യ വന്നു)
അ+ഇടം =അവിടം (വ വന്നു)
ഇ+അന് =ഇവന് ( വ വന്നു )
2. ആദേശസന്ധി
മീന്‍+ചന്ത = മീഞ്ചന്ത
ഇവിടെ സംഭവിച്ച മാറ്റം എന്താണെന്ന് മനസിലായോ? ന് പോയി പകരം ഞ വന്നു. ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒരു വര്‍ണം പോയി അവിടെ മറ്റൊന്ന് വന്നുചേരുന്നതാണ് ആദേശസന്ധി.
ഉദാഹരണങ്ങള്‍
കണ്+നീര് = കണ്ണീര് (ന ക്ക് പകരം ണ വന്നു)
നിന്+ചുണ്ട് = നിഞ്ചുണ്ട് (ന് ന് പകരം ഞ വന്നു)
നെല്‍+മണി = നെന്മണി ( ല്‍ നു പകരം ന് വന്നു)
വിണ്+തലം = വിണ്ടലം ( ത ക്ക് പകരം ട വന്നു)
4. ദ്വിത്വസന്ധി
തീകനല് അല്ലെങ്കില്‍ തീക്കനല്‍ ഇതില്‍ ഏതാണ് ശരി? എഴുതുമ്പോഴും പറയുമ്പോഴും ഇങ്ങനെ ചില സംശയങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകാറുണ്ടോ? ദ്വിത്വസന്ധിയുടെ നിയമവിധികള്‍ മനസിലാക്കിയാല്‍ അത്തരം സംശയങ്ങള്‍ ഒഴിവാക്കാം.
എന്താണ് ദ്വിത്വസന്ധി? രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒന്നു ഇരട്ടിക്കുന്നതാണ് ദിത്വസന്ധി.
ഉദാഹണങ്ങള്
തീ+കനല് = തീക്കനല്‍
പച്ച+കപ്പ =പച്ചക്കപ്പ
തല+കെട്ട് =തലക്കെട്ട്
നിങ്ങള്‍ ഇപ്പോള്‍ നാലു സന്ധികള്‍ സാമാന്യമായി പരിചയപ്പെട്ടിട്ടേയുള്ളൂ. സന്ധിനിയമങ്ങള്‍ വിശദമായി പഠിക്കാന്‍ നല്ല വ്യാകരണഗ്രന്ഥങ്ങള്‍ വാങ്ങി വായിക്കുക. രസകരവും വിജ്ഞാനപ്രദവുമായ പഠനമാകുമത്.
ആദ്യ വോട്ടിങ് മെഷീന്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ജനാധിപത്യ സര്‍ക്കാറുകള്‍ രൂപീകരിക്കുന്നതിന് എല്ലായിടത്തും തെരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ബാലറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിങ് മെഷീനും ഒക്കെയാണ് അതിനുള്ള മുഖ്യ ഉപകരണങ്ങള്‍. ലോകത്ത് ആദ്യമായി തെരഞ്ഞെടുപ്പിന് ബാലറ്റുപേപ്പര്‍ ഉപയോഗിച്ചുതുടങ്ങിയത് എവിടെയാണെന്നറിയാമോ? ആസ്ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റില്‍. 1856 ലായിരുന്നു അത്. ആദ്യ വോട്ടിങ് യന്ത്രം നടപ്പാക്കിയത് 1892 ല്‍ ന്യൂയോര്‍ക്കിലും.
സ്ഥാനാര്‍ഥിയുടെ പേരിനു നേരെയുള്ള ഒരു ലിവര്‍ അമര്‍ത്തിയായിരുന്നു ആദ്യത്തെ വോട്ടിങ് മെഷീന് പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതുകൊണ്ട് ആദ്യത്തെ വോട്ടിങ് യന്ത്രത്തിനു മെക്കാനിക്കല്‍ ലിവര്‍ മെഷീന് എന്നായിരുന്നു പേര്. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന് ( ഇ.വി.എം ) കണ്ട്രോള് യൂണിറ്റ്, ബാലറ്റ് യൂണിറ്റ് , വിവി പാറ്റ് എന്നിങ്ങനെ മൂന്നു ഭാഗങ്ങള്‍ ചേര്‍ന്നതാണ്. ഇന്ത്യയില്‍ ആദ്യമായി ഇ.വി.എം മെഷീന് ഉപയോഗിച്ചത് 1982 ല്‍ ഏറണാകുളം ജില്ലയിലെ പറവൂര്‍ ഉപതെരഞ്ഞെടുപ്പിലാണ്. കള്ളവോട്ട് തടയുന്നതിനു ചൂണ്ടുവിരലില്‍ മഷി പുരട്ടുന്ന സമ്പ്രദായം ഇന്ത്യയില്‍ മാത്രമേയുള്ളൂ. 1962 മുതലാണ് അതു തുടങ്ങിയത്.
ദേശീയ പ്രതിജ്ഞ
ഭാരതം എന്റെ നാടാണ്. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്.... എന്നു തുടങ്ങുന്ന പ്രതിജ്ഞ എത്രയോ തവണ നമ്മള് ചൊല്ലിയിട്ടുണ്ട്. ഇനിയും ചൊല്ലുകയും ചെയ്യും. ആരാകും നമ്മുടെ ദേശീയപ്രതിജ്ഞ എഴുതിത്തയാറാക്കിയത്? ആന്ധ്രപ്രദേശുകാരനായ പൈദിമാരി വെങ്കിട്ട സുബ്ബറാവു ആണ് നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിത്തയാറാക്കിയത്.
വിശാഖപട്ടണത്ത് ജില്ലാ ട്രഷറി ഓഫിസറായിരുന്ന കാലത്തായിരുന്നു അതു തയാറാക്കിയത്. ആദ്യത്തെ പ്രതിജ്ഞ തെലുങ്ക് ഭാഷയിലായി രുന്നു. പിന്നീട് എല്ലാ ഇന്ത്യന്‍ ഭാഷകളിലും അതു തര്‍ജ്ജമ ചെയ്തു. 1962 ല്‍ ഇന്ത്യ-ചൈന യുദ്ധവേളയിലാണ് അദ്ദേഹം ഇതു തയാറാക്കിയത്. യുദ്ധവേളയില്‍ ഇന്ത്യക്കാരുടെ മനസും ശരീരവും ഏകാഗ്രമാക്കിവയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടായിരുന്നു അതു തയാറാക്കിയത്.
മുഖ്യമന്ത്രിയായിരുന്ന പി.വി.ഗോവിന്ദ റാവു ഈ പ്രതിജ്ഞ അന്നത്തെ കേന്ദ്രവിദ്യാഭ്യാസ ഉപദേശക സമിതിക്കു കൈമാറി. 1964 ല്‍ ബെംഗളൂരുവില്‍ ചേര്‍ന്ന സമിതിയുടെ യോഗത്തില്‍ എം.സി.ഛഗ്ല ഈ പ്രതിജ്ഞ അവതരിപ്പിക്കുകയും എല്ലാ സ്കൂളുകളിലും ചൊല്ലണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.തുടര്‍ന്ന് 1965 ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ ഇതു നമ്മുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചു. സ്കൂള്‍ പാഠപുസ്തകങ്ങളിലെ ആദ്യപേജില്‍ ദേശീയപ്രതിജ്ഞ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്' ആപ്പുമായി സ്വിഗ്ഗി
National
• 6 hours ago
യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ
uae
• 7 hours ago
ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ
uae
• 7 hours ago
സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി
Kerala
• 8 hours ago
'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്
National
• 8 hours ago
' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്
Kerala
• 8 hours ago
ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
oman
• 8 hours ago
ദുബൈയില്‍ അധ്യാപന ജോലി നോക്കുന്നവര്‍ തിരയുന്ന 5 പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും | Tips for Dubai Teaching Jobs
uae
• 9 hours ago
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 9 hours ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• 10 hours ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• 10 hours ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• 10 hours ago
രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍ തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു
National
• 10 hours ago
ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 10 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 11 hours ago
സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ
Kerala
• 11 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 12 hours ago
പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ
Kerala
• 12 hours ago
സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത്
Business
• 10 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 10 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 10 hours ago