HOME
DETAILS

ഖത്തറിൽ ഓട്ടോമെറ്റിക് റീ എൻട്രി സംവിധാനം പ്രാബല്യത്തിൽ; ക്വാറന്‍റൈന്‍ 7 ദിവസം മാത്രം

  
backup
November 29, 2020 | 1:50 PM

automatic-re-entry-in-qatar

 

ദോഹ: ഖത്തറിലേക്ക് ഓട്ടോമാറ്റിക് റീ എന്‍ട്രി പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ 29 മുതല്‍ ഖത്തറില്‍ നിന്നു പുറത്തുപോകുന്നവര്‍ക്ക് തിരിച്ചുവരുന്നതിനുള്ള എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് യാതൊരു അപേക്ഷയും കൂടാതെ ഓട്ടോമാറ്റിക്കായി ലഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതോടെ ഖത്തര്‍ പോര്‍ട്ടല്‍ വഴി എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കേണ്ട അനിശ്ചിതത്വം ഒഴിവാകും. എന്‍ട്രി പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാല്‍ യാത്ര ചെയ്യാന്‍ കഴിയായിരുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.

ദോഹയില്‍ നിന്നു പുറത്തുപോകുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്നു വ്യക്തിക്കോ കമ്പനി ഉടമക്കോ തിരിച്ചുവരുന്നതിനുള്ള പെര്‍മിറ്റ്് പ്രിന്റ് ചെയ്യാം. എന്നാല്‍, നിവലില്‍ ഖത്തറിന് പുറത്തുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. അവര്‍ക്ക് എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് തന്നെ നേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതോടൊപ്പം ഏത് രാജ്യത്തുനിന്നുവരുന്നവര്‍ക്കും ക്വാറന്റീന്‍ 7 ദിവസമാക്കി പരിമിതപ്പെടുത്തിയതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യയക്തമാക്കി. ഇതുവരെ 7 ദിവസം ഹോട്ടല്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനുമടക്കം 14 ദിവസമായിരുന്നു. 6 ദിവസം കഴിയുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തുകയും റിസല്‍ട്ട് നെഗറ്റീവാണെങ്കില്‍ ഏഴാമത്തെ ദിവസം തന്നെ ഇഹ് തിറാസില്‍ സ്റ്റാറ്റസ് പച്ചയാവുകയും ചെയ്യും.

എന്നാല്‍ ഷെയര്‍ ചെയ്യുന്ന ക്വാറന്റീന്‍ സൗകര്യം ഉപയോഗിക്കുന്ന തൊഴിലാളികളുടെ ക്വാറന്റീന്‍ 14 ദിവസം തന്നെയായിരിക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ആരോഗ്യമന്ത്രാലയം നിശ്ചയിച്ച ആരോഗ്യ പ്രശ്നങ്ങളുളളവര്‍ക്കും മാത്രമാണ് ഹോം ക്വാറന്റീന്‍ അനുവദിക്കുക. ബാക്കി എല്ലാവര്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം.

ഡിസംബര്‍ 31 ന് മുമ്പ് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനാവും. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ ഡിസംബര്‍ 31 വരെയുള്ള ക്വാറന്റീന്‍ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് ശേഷം ക്വാറന്റീന്‍ വ്യവസ്ഥകളെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിവർണ പതാക വാനിലുയരും; ഇന്ന് സമസ്ത യുഗപ്പിറവിയാഘോഷത്തിന്റെ സൂര്യോദയം

Kerala
  •  7 minutes ago
No Image

മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാം വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  20 minutes ago
No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  7 hours ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  8 hours ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

In Depth Story | ജാതിവിവേചനത്തിനെതിരായ യു.ജി.സി ചട്ടം: പിന്നാക്ക വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള ബി.ജെ.പി നീക്കം; സവര്‍ണര്‍ വെയിലുകൊണ്ടപ്പോള്‍ അധികൃതര്‍ക്ക് പൊള്ളി

National
  •  8 hours ago
No Image

കേരളത്തിന്റെ സ്വന്തം നേറ്റിവിറ്റി കാര്‍ഡ്; ആര്‍ക്കൊക്കെ ലഭിക്കും? മാനദണ്ഡങ്ങള്‍ ഇങ്ങനെ 

Kerala
  •  8 hours ago
No Image

നിങ്ങളുടെ മനസ്സിലുണ്ടോ നല്ലൊരു പേര്?  വിദ്യാർഥി ഇൻഷുറൻസ് പദ്ധതിക്ക് ആകർഷകമായ പേര് നിർദ്ദേശിക്കാം, സമ്മാനം നേടാം

Kerala
  •  9 hours ago
No Image

കണ്ണൂര്‍ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശം 

Kerala
  •  9 hours ago