HOME
DETAILS

ഖത്തറിൽ ഓട്ടോമെറ്റിക് റീ എൻട്രി സംവിധാനം പ്രാബല്യത്തിൽ; ക്വാറന്‍റൈന്‍ 7 ദിവസം മാത്രം

  
backup
November 29, 2020 | 1:50 PM

automatic-re-entry-in-qatar

 

ദോഹ: ഖത്തറിലേക്ക് ഓട്ടോമാറ്റിക് റീ എന്‍ട്രി പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ 29 മുതല്‍ ഖത്തറില്‍ നിന്നു പുറത്തുപോകുന്നവര്‍ക്ക് തിരിച്ചുവരുന്നതിനുള്ള എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് യാതൊരു അപേക്ഷയും കൂടാതെ ഓട്ടോമാറ്റിക്കായി ലഭിക്കുമെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതോടെ ഖത്തര്‍ പോര്‍ട്ടല്‍ വഴി എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കേണ്ട അനിശ്ചിതത്വം ഒഴിവാകും. എന്‍ട്രി പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളാല്‍ യാത്ര ചെയ്യാന്‍ കഴിയായിരുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്.

ദോഹയില്‍ നിന്നു പുറത്തുപോകുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍ നിന്നു വ്യക്തിക്കോ കമ്പനി ഉടമക്കോ തിരിച്ചുവരുന്നതിനുള്ള പെര്‍മിറ്റ്് പ്രിന്റ് ചെയ്യാം. എന്നാല്‍, നിവലില്‍ ഖത്തറിന് പുറത്തുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. അവര്‍ക്ക് എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റ് ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിച്ച് തന്നെ നേടണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതോടൊപ്പം ഏത് രാജ്യത്തുനിന്നുവരുന്നവര്‍ക്കും ക്വാറന്റീന്‍ 7 ദിവസമാക്കി പരിമിതപ്പെടുത്തിയതായും ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യയക്തമാക്കി. ഇതുവരെ 7 ദിവസം ഹോട്ടല്‍ ക്വാറന്റീനും 7 ദിവസം ഹോം ക്വാറന്റീനുമടക്കം 14 ദിവസമായിരുന്നു. 6 ദിവസം കഴിയുമ്പോള്‍ കോവിഡ് ടെസ്റ്റ് നടത്തുകയും റിസല്‍ട്ട് നെഗറ്റീവാണെങ്കില്‍ ഏഴാമത്തെ ദിവസം തന്നെ ഇഹ് തിറാസില്‍ സ്റ്റാറ്റസ് പച്ചയാവുകയും ചെയ്യും.

എന്നാല്‍ ഷെയര്‍ ചെയ്യുന്ന ക്വാറന്റീന്‍ സൗകര്യം ഉപയോഗിക്കുന്ന തൊഴിലാളികളുടെ ക്വാറന്റീന്‍ 14 ദിവസം തന്നെയായിരിക്കും.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്കും ആരോഗ്യമന്ത്രാലയം നിശ്ചയിച്ച ആരോഗ്യ പ്രശ്നങ്ങളുളളവര്‍ക്കും മാത്രമാണ് ഹോം ക്വാറന്റീന്‍ അനുവദിക്കുക. ബാക്കി എല്ലാവര്‍ക്കും ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം.

ഡിസംബര്‍ 31 ന് മുമ്പ് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ഹോട്ടല്‍ ക്വാറന്റീന്‍ ബുക്ക് ചെയ്യാനാവും. നിലവില്‍ ഡിസ്‌കവര്‍ ഖത്തര്‍ ഡിസംബര്‍ 31 വരെയുള്ള ക്വാറന്റീന്‍ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 31 ന് ശേഷം ക്വാറന്റീന്‍ വ്യവസ്ഥകളെന്തായിരിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  3 days ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  3 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  3 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  3 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  3 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  3 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  3 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  3 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  3 days ago

No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  3 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  3 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  3 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  3 days ago