HOME
DETAILS

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു?

  
backup
December 05, 2020 | 4:55 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി മതംമാറുന്നത് ഒഴിവാക്കുന്നതിനും ലൗ ജിഹാദ് തടയുന്നതിനെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗംചെയ്യുന്നതായി ആരോപണം. നിയമം പ്രാബല്യത്തില്‍വന്നു മണിക്കൂറുകള്‍ക്കകം ഒരു മുസ്‌ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി.
നവംബര്‍ 28ന് നിയമം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബറേലിയില്‍നിന്നുള്ള 21കാരനായ ഉവൈസ് അഹമ്മദിനെ ഈ നിയമം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, ഗ്രാമത്തലവന്റെയടക്കം സാന്നിധ്യത്തില്‍ ഇരു കുടുംബങ്ങളും വിഷയത്തില്‍ നേരത്തെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയാണ് പൊലിസ് പരാതി വാങ്ങിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ശരിവച്ച് ഗ്രാമത്തലവനായ ധ്രുവ് രാജും രംഗത്തെത്തി. മകനെ തേടിവന്ന പൊലിസ് താനടക്കമുള്ള കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ഉവൈസ് അഹമ്മദിന്റെ പിതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം നല്ലവരാണെന്നും കേസില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവളുടെ പിതാവ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു നാട്ടുകാരും പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ ബന്ധികളാക്കിയതായും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊക്കെ പൊലിസ് നിഷേധിക്കുകയാണ്.

ബന്ധുക്കളുടെ
സമ്മതത്തോടെയുള്ള
മിശ്രവിവാഹം പൊലിസ് തടഞ്ഞു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ സമ്മതത്തോടെ നടന്ന മിശ്രവിവാഹം പൊലിസ് തടഞ്ഞു. ലക്‌നൗവിലെ പാരയിലായിരുന്നു സംഭവം.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കേയാണ് പൊലിസെത്തി തടഞ്ഞത്. ഹിന്ദു മഹാസഭയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് രണ്ടു മാസം മുന്‍പേ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരിക്കണമെന്നായിരുന്നു പൊലിസിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാര്‍: മുസ്ലിം ജനസംഖ്യ 17; എം.എല്‍.എമാരുടെ പങ്കാളിത്തം 4.5 ശതമാനം

National
  •  11 minutes ago
No Image

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ 

National
  •  an hour ago
No Image

കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം

Kerala
  •  an hour ago
No Image

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്

National
  •  2 hours ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  8 hours ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  9 hours ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  10 hours ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  10 hours ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  9 hours ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  10 hours ago