HOME
DETAILS

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു?

  
backup
December 05, 2020 | 4:55 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി മതംമാറുന്നത് ഒഴിവാക്കുന്നതിനും ലൗ ജിഹാദ് തടയുന്നതിനെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗംചെയ്യുന്നതായി ആരോപണം. നിയമം പ്രാബല്യത്തില്‍വന്നു മണിക്കൂറുകള്‍ക്കകം ഒരു മുസ്‌ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി.
നവംബര്‍ 28ന് നിയമം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബറേലിയില്‍നിന്നുള്ള 21കാരനായ ഉവൈസ് അഹമ്മദിനെ ഈ നിയമം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, ഗ്രാമത്തലവന്റെയടക്കം സാന്നിധ്യത്തില്‍ ഇരു കുടുംബങ്ങളും വിഷയത്തില്‍ നേരത്തെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയാണ് പൊലിസ് പരാതി വാങ്ങിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ശരിവച്ച് ഗ്രാമത്തലവനായ ധ്രുവ് രാജും രംഗത്തെത്തി. മകനെ തേടിവന്ന പൊലിസ് താനടക്കമുള്ള കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ഉവൈസ് അഹമ്മദിന്റെ പിതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം നല്ലവരാണെന്നും കേസില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവളുടെ പിതാവ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു നാട്ടുകാരും പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ ബന്ധികളാക്കിയതായും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊക്കെ പൊലിസ് നിഷേധിക്കുകയാണ്.

ബന്ധുക്കളുടെ
സമ്മതത്തോടെയുള്ള
മിശ്രവിവാഹം പൊലിസ് തടഞ്ഞു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ സമ്മതത്തോടെ നടന്ന മിശ്രവിവാഹം പൊലിസ് തടഞ്ഞു. ലക്‌നൗവിലെ പാരയിലായിരുന്നു സംഭവം.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കേയാണ് പൊലിസെത്തി തടഞ്ഞത്. ഹിന്ദു മഹാസഭയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് രണ്ടു മാസം മുന്‍പേ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരിക്കണമെന്നായിരുന്നു പൊലിസിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  10 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  11 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  11 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  11 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  11 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  11 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  11 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  12 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  12 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  12 hours ago