HOME
DETAILS

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു?

  
backup
December 05, 2020 | 4:55 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി മതംമാറുന്നത് ഒഴിവാക്കുന്നതിനും ലൗ ജിഹാദ് തടയുന്നതിനെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗംചെയ്യുന്നതായി ആരോപണം. നിയമം പ്രാബല്യത്തില്‍വന്നു മണിക്കൂറുകള്‍ക്കകം ഒരു മുസ്‌ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി.
നവംബര്‍ 28ന് നിയമം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബറേലിയില്‍നിന്നുള്ള 21കാരനായ ഉവൈസ് അഹമ്മദിനെ ഈ നിയമം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, ഗ്രാമത്തലവന്റെയടക്കം സാന്നിധ്യത്തില്‍ ഇരു കുടുംബങ്ങളും വിഷയത്തില്‍ നേരത്തെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയാണ് പൊലിസ് പരാതി വാങ്ങിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ശരിവച്ച് ഗ്രാമത്തലവനായ ധ്രുവ് രാജും രംഗത്തെത്തി. മകനെ തേടിവന്ന പൊലിസ് താനടക്കമുള്ള കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ഉവൈസ് അഹമ്മദിന്റെ പിതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം നല്ലവരാണെന്നും കേസില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവളുടെ പിതാവ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു നാട്ടുകാരും പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ ബന്ധികളാക്കിയതായും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊക്കെ പൊലിസ് നിഷേധിക്കുകയാണ്.

ബന്ധുക്കളുടെ
സമ്മതത്തോടെയുള്ള
മിശ്രവിവാഹം പൊലിസ് തടഞ്ഞു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ സമ്മതത്തോടെ നടന്ന മിശ്രവിവാഹം പൊലിസ് തടഞ്ഞു. ലക്‌നൗവിലെ പാരയിലായിരുന്നു സംഭവം.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കേയാണ് പൊലിസെത്തി തടഞ്ഞത്. ഹിന്ദു മഹാസഭയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് രണ്ടു മാസം മുന്‍പേ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരിക്കണമെന്നായിരുന്നു പൊലിസിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ചേശ്വരം കൊലപാതകം: പിതാവ് ഉമർ ഫാറൂഖിനെതിരെ മുൻപും കേസുകൾ; രേഖകൾ നൽകാനെന്ന വ്യാജേനയെത്തി മകളോട് ക്രൂരത

Kerala
  •  8 minutes ago
No Image

സംസ്ഥാനത്ത് വിദ്യാർഥികൾക്ക് ഇടയിൽ അക്രമം വർധിക്കുന്നു: കോട്ടയത്തും കാസർകോടും സമാനതകളില്ലാത്ത ക്രൂരത

Kerala
  •  an hour ago
No Image

സമസ്ത സമ്മേളന നഗരി സന്ദർശിച്ച് എം.വി ഗോവിന്ദൻ

Kerala
  •  29 minutes ago
No Image

ആവേശമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ 

Kerala
  •  an hour ago
No Image

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം; നൂറ് പതാകകള്‍ നാളെ കാസര്‍കോട്ടെത്തും 

Kerala
  •  an hour ago
No Image

സിം കാർഡ് വെറും 'ചിപ്പല്ല', തനിത്തങ്കം: 27 ലക്ഷത്തിന്റെ സ്വർണം വേർതിരിച്ചെടുത്ത് യുവാവ്; പിന്നാലെ സംഭവിച്ചത്...

International
  •  2 hours ago
No Image

ലഹരിമൂത്ത പക? കാസർകോട് മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

Kerala
  •  2 hours ago
No Image

ജീവിതച്ചെലവ് കുറയ്ക്കാന്‍ പൗരന്മാരുടെ വൈദ്യൂതി നിരക്ക് കുറച്ച് ബഹ്‌റൈന്‍

bahrain
  •  2 hours ago
No Image

'55 ഇഞ്ച് നെഞ്ചളവ് എവിടെ?'; പാർലമെന്റിൽ സർക്കാരിനെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം

National
  •  2 hours ago
No Image

മനസ്സൊന്ന് പതറിയിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു; മരണത്തിന്റെ മുൾമുനയിൽ നിന്നും കുരുന്നിന് പുതുജീവൻ; സിനോജിന് നാടിന്റെ അഭിനന്ദന പ്രവാഹം

Kerala
  •  2 hours ago