HOME
DETAILS

മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു?

  
backup
December 05, 2020 | 4:55 AM

%e0%b4%ae%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി മതംമാറുന്നത് ഒഴിവാക്കുന്നതിനും ലൗ ജിഹാദ് തടയുന്നതിനെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം വ്യാപകമായി ദുരുപയോഗംചെയ്യുന്നതായി ആരോപണം. നിയമം പ്രാബല്യത്തില്‍വന്നു മണിക്കൂറുകള്‍ക്കകം ഒരു മുസ്‌ലിം യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി കുടുംബം രംഗത്തെത്തി.
നവംബര്‍ 28ന് നിയമം നിലവില്‍വന്ന് മണിക്കൂറുകള്‍ക്കകമായിരുന്നു ബറേലിയില്‍നിന്നുള്ള 21കാരനായ ഉവൈസ് അഹമ്മദിനെ ഈ നിയമം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, ഗ്രാമത്തലവന്റെയടക്കം സാന്നിധ്യത്തില്‍ ഇരു കുടുംബങ്ങളും വിഷയത്തില്‍ നേരത്തെ ഒത്തുതീര്‍പ്പിലെത്തിയിരുന്നെന്നും, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തിയാണ് പൊലിസ് പരാതി വാങ്ങിച്ചതെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ശരിവച്ച് ഗ്രാമത്തലവനായ ധ്രുവ് രാജും രംഗത്തെത്തി. മകനെ തേടിവന്ന പൊലിസ് താനടക്കമുള്ള കുടുംബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ഉവൈസ് അഹമ്മദിന്റെ പിതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബം നല്ലവരാണെന്നും കേസില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് അവളുടെ പിതാവ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികളായ ഇരു കുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു നാട്ടുകാരും പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ വീട്ടില്‍ ബന്ധികളാക്കിയതായും ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊക്കെ പൊലിസ് നിഷേധിക്കുകയാണ്.

ബന്ധുക്കളുടെ
സമ്മതത്തോടെയുള്ള
മിശ്രവിവാഹം പൊലിസ് തടഞ്ഞു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ സമ്മതത്തോടെ നടന്ന മിശ്രവിവാഹം പൊലിസ് തടഞ്ഞു. ലക്‌നൗവിലെ പാരയിലായിരുന്നു സംഭവം.
ഇരു വീട്ടുകാരുടെയും സമ്മതത്തോടെ മുസ്‌ലിം യുവാവും ഹിന്ദു പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം നടക്കാനിരിക്കേയാണ് പൊലിസെത്തി തടഞ്ഞത്. ഹിന്ദു മഹാസഭയുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലിസിന്റെ നടപടി. മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഇത്തരം വിവാഹങ്ങള്‍ക്ക് രണ്ടു മാസം മുന്‍പേ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരിക്കണമെന്നായിരുന്നു പൊലിസിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  a day ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  a day ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  a day ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  a day ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  a day ago
No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  a day ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  a day ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  a day ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  a day ago