
കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവസാന അവസരം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു തിയതികള്‍ പ്രഖ്യാപിച്ച രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നീ വലിയ സംസ്ഥാനങ്ങള്‍ ബി.ജെ.പിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നവയാണ്. പൊതുതെരഞ്ഞെടുപ്പിനു മുന്‍പ് നടക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പുകൂടിയാണിത്.
അതിനാല്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള അവസാന അവസരംകൂടിയാണിത്. രാജസ്ഥാനിലും ഛത്തിസ്ഗഡിലും മധ്യപ്രദേശിലും ബി.ജെ.പിയും മിസോറാമില്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. തെലങ്കാനയില്‍ ടി.ആര്‍.എസ്സിന്റെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു രാജിവയ്ക്കുകയായിരുന്നു.
പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ആത്മവിശ്വാസം ലഭിക്കണമെങ്കില്‍ വിജയം അനിവാര്യമാണ്. അതിനാല്‍ ബി.ജെ.പി ഭരണത്തിലുള്ള മൂന്നു സംസ്ഥാനങ്ങളിലും അധികാരം തിരിച്ചുപിടിക്കുന്നതില്‍ കുറഞ്ഞ യാതൊരു ഫലവും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നില്ല. പ്രാദേശിക കക്ഷികളായ ടി.ആര്‍.എസ്, ടി.ഡി.പി എന്നിവയ്ക്കു പുറമേ കോണ്‍ഗ്രസും ബി.ജെ.പിയും അടങ്ങുന്ന ചതുഷ്‌കോണ മത്സരം നടക്കുന്ന തെലങ്കാനയില്‍ ടി.ആര്‍.എസ്സിന് തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
നിലവില്‍ ബി.ജെ.പിക്ക് അംഗങ്ങളില്ലെങ്കിലും മിസോറാമിലെ സമകാലിക രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്. ആകെയുള്ള 40ല്‍ 34 സീറ്റുകളും കഴിഞ്ഞ തവണ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസം ഇക്കുറി പാര്‍ട്ടിക്കില്ല. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചതുപോലെ മിസോറാമും പിടിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിന്റെ ഗവര്‍ണറായി ബി.ജെ.പി മുന്‍ കേരളാ ഘടകം അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ നിയമിച്ചതും ഈ ലക്ഷ്യത്തോടെയാണ്.
അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ തെലങ്കാന മാറ്റിനിര്‍ത്തിയാല്‍ ബാക്കി നാലു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതില്‍ രാജസ്ഥാനിലാണ് കോണ്‍ഗ്രസിന് ഏറ്റവുമധികം പ്രതീക്ഷയുള്ളത്.
സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നല്ലൊരു ടീമുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രതീക്ഷ. മുന്‍ മുഖ്യമന്ത്രിയും തന്ത്രശാലിയുമായ അശോക് ഗെഹ്‌ലോട്ടാണ് കോണ്‍ഗ്രസ് പ്രചാരണത്തിനു ചുക്കാന്‍പിടിക്കുക.
മറുഭാഗത്ത് മുഖ്യമന്ത്രി വസുന്ധര രാജയെ മാറ്റി മറ്റൊരാളെ പരീക്ഷിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ് ബി.ജെ.പിക്കുള്ളത്. പാര്‍ട്ടിക്കുള്ളിലും വസുന്ദരയ്ക്ക് ശത്രുക്കളുണ്ട്. കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കെതിരേ സംസ്ഥാന നേതാക്കള്‍ തുടര്‍ച്ചയായി കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയെങ്കിലും അവരെ മാറ്റിയില്ല. പട്ടിജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, ജാതി സംവരണം, കര്‍ഷക ആത്മഹത്യ എന്നീ വിഷയങ്ങളാവും സംസ്ഥാനത്ത് ബി.ജെ.പിയുടെ സാധ്യത കല്‍പ്പിക്കുക.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണ്. കര്‍ഷക സമരങ്ങളാണ് സംസ്ഥാനത്ത് ബി.ജെ.പിക്കുള്ള മറ്റൊരു തലവേദന. കോണ്‍ഗ്രസിന്റെ യുവ മുഖങ്ങളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ പാര്‍ട്ടിക്കു വേണ്ടി അടിത്തറയൊരുക്കി തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനുകൂല ഘടകങ്ങളിലൊന്നും ഗ്വാളിയോറിലെ പഴയ രാജ കുടുംബത്തിലെ പുതു തലമുറയില്‍പ്പെട്ട ജ്യോതിരാദിത്യയുടെ സ്വാധീനമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും ഉന്നംവയ്ക്കുന്നതും മധ്യപ്രദേശാണ്. മാവോയിസ്റ്റ് ഭീഷണികളും ക്രമസമാധാന പ്രശ്‌നങ്ങളുമാവും ഛത്തിസ്ഗഡില്‍ രമണ്‍സിങിനെതിരായ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധം.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ പൂര്‍ത്തിയാവുമ്പോഴേക്ക് അടുത്തവര്‍ഷം ജനുവരി ആകും. മെയിലാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുക. അതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കും. ഫലത്തില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ബഹളങ്ങള്‍ അടങ്ങുന്നതോടെ തന്നെ പൊതു തെരഞ്ഞെടുപ്പിനുള്ള കാഹളവും മുഴങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച
International
• 6 minutes ago
ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം
Kerala
• 25 minutes ago
Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്
Cricket
• an hour ago
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്
Kerala
• an hour ago
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും
Kerala
• an hour ago
തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ
National
• 2 hours ago
ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും
bahrain
• 3 hours ago
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ
Kerala
• 3 hours ago
ഖത്തറിൽ ഇന്നും നാളെയും ഇടിക്കും മഴയ്ക്കും സാധ്യത | Qatar Weather Updates
qatar
• 3 hours ago
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 10 hours ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി
International
• 11 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 11 hours ago
വാഹനമിടിച്ച് വയോധികന് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 11 hours ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 11 hours ago
മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം
Football
• 13 hours ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 13 hours ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 14 hours ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 14 hours ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 12 hours ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 12 hours ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 12 hours ago