HOME
DETAILS

വെള്ളാട്ടി മസ്അല ഇനി മലയാള സാഹിത്യത്തിലേക്ക്

  
backup
October 10, 2018 | 7:35 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%85%e0%b4%b2-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%b2%e0%b4%af

 


മലപ്പുറം: അറബിമലയാളത്തിലെ പുരാതന ഗദ്യകൃതി ഇനി മലയാള സാഹിത്യത്തിലേക്ക്. മൂന്നര നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അറബിമലയാളത്തില്‍ രചിക്കപ്പെട്ട വെള്ളാട്ടിമസ്അല എന്ന ഗദ്യകൃതിയാണ് കേരളത്തിലെ ചരിത്ര ഭാഷാ സാഹിത്യ ഗവേഷണങ്ങള്‍ക്ക് ഏറെ സഹായകരമാവും വിധം അറബിമലയാള സാഹിത്യഗവേഷകനും മലപ്പുറം ഗവ. കോളജ് ഇസ്‌ലാമിക ചരിത്ര വിഭാഗം അധ്യാപകനുമായ ഡോ. പി. സക്കീര്‍ ഹുസൈന്‍ കണ്ടെത്തി മലയാളത്തിലേക്ക് മൊഴിമാറ്റി പഠനം തയാറാക്കിയിരിക്കുന്നത്. മുഹിയിദ്ധീന്‍ മാലയുടെ രചയിതാവായ ഖാസി മുഹമ്മദിന്റെ പുത്രനും കോഴിക്കോട്ടെ ഖാസിയുമായിരുന്ന ഖാസി മുഹിയുദ്ധീന്‍ രചിച്ചതാണ് വെള്ളാട്ടിമസ്അല.
മലബാറിലെ ഡച്ച് അധിനിവേശ കാലത്താണ് ഗ്രന്ഥം രചിക്കപ്പെട്ടത്. 16ാം നൂറ്റാണ്ട് മുതല്‍ അറബിത്തമിഴില്‍ പ്രചരിച്ച മസ്അല സാഹിത്യങ്ങളുടെ തുടര്‍ച്ചയില്‍ അറബിമലയാളത്തില്‍ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പഴക്കംചെന്ന ഗദ്യകൃതിയാണ് ഇത്. അറബിക്കഥയുടെ മനോഹരമായ മാസ്മരിക ഭാവനയില്‍ മത-മതേതര അറിവുകള്‍ പഠിപ്പിക്കുന്നതാണിതിന്റെ ഉള്ളടക്കം.
1772ല്‍ ക്ലെമന്റ് പിയാനിയസ് പാതിരി മലബാറിലെ ക്രിസ്തുമത പ്രചാരണത്തിന്റെ പശ്ചാതലത്തില്‍ തനിമലയാളത്തില്‍ രചിച്ച പ്രഥമ ഗദ്യഗ്രന്ഥമാണ് സംക്ഷേപവേദാര്‍ഥം. റോമില്‍നിന്നാണ് സംക്ഷേപവേദാര്‍ഥം അച്ചടിച്ച് പുറത്തിറക്കിയത്.
ഈ ഗ്രന്ഥം രചിക്കുന്നതിന്റെ ഏതാണ്ട് 120 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് വെള്ളാട്ടിമസ്അല രചിക്കപ്പെടുന്നത്. പദഘടന, ഭാഷ, അവതരണം എന്നിവയില്‍ സംക്ഷേപവേദാര്‍ഥത്തെക്കാള്‍ ലാളിത്യവും ആധുനിക ഗദ്യസാദൃശ്യവും വെള്ളാട്ടി മസ്അല പുലര്‍ത്തുന്നു. ഇസ്‌ലാമിന്റെ കര്‍മശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ പാഠങ്ങളെ ലളിതമാക്കി അവതരിപ്പിച്ചതിനു മികച്ച മാതൃകകൂടിയാണ് ഈ കൃതി.
മൂലഗ്രന്ഥത്തിന്റെ രചയിതാവായ ഖാസി മുഹിയുദ്ധീന്‍ ഒരു പ്രദേശത്തിന്റെ സാമൂഹിക -രാഷ്ട്രീയ അധികാരങ്ങള്‍ വഹിച്ചിരുന്ന ഖാസി എന്ന നിലയില്‍ ഭാവനാപൂര്‍ണമായ ഇതിവൃത്തം തെരഞ്ഞെടുത്തതിലൂടെ ഒരു പരിഷ്‌കര്‍ത്താവിന്റെ നവോഥാന ദൗത്യമാണ് അദ്ദേഹം നിറവേറ്റിയതെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു.
മലയാളഗദ്യം വികസിച്ചിട്ടില്ലാത്ത പതിനേഴാം നൂറ്റാണ്ടില്‍ മലയാള ഗദ്യത്തെ വികസ്വരമാക്കുന്നതില്‍ അറബിമലയാള ലിബി ഉപയോഗിച്ച് മാപ്പിളമാര്‍ നടത്തിയ ഭാഷാ ഇടപെടലായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. പുസ്തകം 14ന് പാണക്കാട് ഹാദിയ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ അടിയന്തര ചികിത്സയ്ക്ക് ധനസഹായം ഉറപ്പാക്കാന്‍ റെഡ് ക്രസന്റ്

Saudi-arabia
  •  9 days ago
No Image

സ്കൂൾ ബാഗിന്റെ ഭാരം കുറയും: പൊതുവിദ്യാഭ്യാസ രംഗത്ത് വൻ പരിഷ്കാരം; കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരം

Kerala
  •  9 days ago
No Image

വെനിസ്വേലയിൽ നിന്ന് വീണ്ടും എണ്ണയെത്തുന്നു; നിർണ്ണായക നീക്കവുമായി റിലയൻസ്; ഉറ്റുനോക്കി ആഗോള വിപണി

National
  •  9 days ago
No Image

ബംഗാളില്‍ ഇ.ഡി - മമത പോര്, പ്രചാരണ ചുമതലയുള്ള ഐപാക് ആസ്ഥാനത്ത് റെയ്ഡ്, രഹസ്യങ്ങള്‍ ചോര്‍ത്താനെന്ന് ആരോപണം; ഇരുകൂട്ടരും കോടതിയില്‍, ഇ.ഡിക്കെതിരേ കേസും

National
  •  9 days ago
No Image

ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ നാളെ; ആകാശത്ത് 3,000 ഡ്രോണുകൾ വിസ്മയം തീർക്കും

uae
  •  9 days ago
No Image

ആഗോള അയ്യപ്പസംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ അതൃപ്തി; ബോർഡിന് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  9 days ago
No Image

റൊണാൾഡോ പിച്ചിലുണ്ടെങ്കിൽ യുവതാരങ്ങൾക്ക് സമ്മർദ്ദമാണ്; യുണൈറ്റഡിലെ ദിനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ മിഡ്‌ഫീൽഡർ

Football
  •  9 days ago
No Image

ഷാർജയിൽ സാമൂഹിക ധനസഹായം 17,500 ദിർഹമാക്കി ഉയർത്തി; 4,237 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും

uae
  •  9 days ago
No Image

കെ.എഫ്.സി വായ്പാ തട്ടിപ്പ്; 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; പി.വി അൻവറിനെ ഇഡി വിട്ടയച്ചു

Kerala
  •  9 days ago
No Image

വാടക വർദ്ധനവ് നിയമപരമാണോ?, ദുബൈ സ്മാർട്ട് റെന്റൽ ഇൻഡക്സ് വഴി നിമിഷങ്ങൾക്കുള്ളിൽ പരിശോധിക്കാം

uae
  •  9 days ago