HOME
DETAILS

പുത്തുമലക്കാര്‍ ഇനി മേപ്പാടിയുടെ ദത്തുപുത്രര്‍

  
backup
August 17, 2019 | 8:32 PM

puthumala-story-412512

നിസാം കെ. അബ്ദുല്ല

മേപ്പാടി: മനംനിറയെ സ്വപ്നങ്ങളുണ്ടായിരുന്നു, മേപ്പാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പുത്തുമലയിലും പച്ചക്കാടും ഉണ്ടായിരുന്നവര്‍ക്ക്. രൗദ്രഭാവം പൂണ്ട പ്രകൃതി ഒരുനിമിഷം കൊണ്ടാണ് അതൊക്കെ തട്ടിത്തെറിപ്പിച്ചത്. ഒരായുസ് മുഴുവന്‍ അന്നാട്ടുകാരൊഴുക്കിയ വിയര്‍പ്പിന്റെ ആകെത്തുകയാണ് മണ്‍മറഞ്ഞത്. ആഘാതത്തില്‍ നിന്ന് ആരും മോചിതരായിട്ടില്ല. അതിജീവനത്തിന്റെ പാതയില്‍ അവരെ കൈപിടിച്ചുയര്‍ത്താന്‍ ഇനി മേപ്പാടി പഞ്ചായത്തുണ്ട്.


സമ്പാദ്യവും ഉറ്റവരെയും നഷ്ടമായ പുത്തുമലക്കാരെ കൈവിടാതെ കൂടെകൂട്ടുകയാണവര്‍. ദുരന്തം തുടച്ച് നീക്കിയ പുത്തുമലയില്‍ ജീവിതം തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് മേപ്പാടി പഞ്ചായത്തും ജില്ലാ ഭരണകൂടവും.
ഇതിന്റെ ആദ്യപടിയായി മേപ്പാടി പഞ്ചായത്ത് ആ ഗ്രാമത്തെ ദത്തെടുത്തു. പുത്തുമലയിലും പരിസരങ്ങളിലുമുള്ള 100 കുടുംബങ്ങളെയാണ് ദത്തെടുക്കുക. ഇവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാര്‍പ്പിട സൗകര്യങ്ങളടക്കം ജീവിത ചുറ്റുപാടൊരുക്കും.


പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദിന്റെ മനസിലെ ആശയമാണ് ഈ കുടുംബങ്ങളെ പഞ്ചായത്ത് ദത്തെടുക്കുക എന്നത്. ഇതിന് എം.എല്‍.എ സി.കെ ശശീന്ദ്രനും ജില്ലാ ഭരണാധികാരികളും സഹായം വാഗ്ദാനം ചെയ്തതോടെ പുത്തുമലക്കാര്‍ക്ക് വീടുകളൊരുങ്ങുകയാണ്. പഞ്ചായത്തില്‍ ഒഴിഞ്ഞ വീടുകളും ക്വാര്‍ട്ടേഴ്‌സുകളും വാടകയ്‌ക്കെടുത്ത് അവിടങ്ങളില്‍ ഇവരെ താമസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വീട്ടുവാടക, ഭക്ഷണസാമഗ്രികള്‍, ജീവിതോപാധികള്‍, കുട്ടികളുടെ സ്‌കൂള്‍, മദ്‌റസ പഠനം തുടങ്ങിയ മുഴുവന്‍ ആവശ്യങ്ങള്‍ക്കും ഇനി രക്ഷിതാവ് പഞ്ചായത്തായിരിക്കും.


കുടുംബങ്ങളെ വീടുകളിലേക്ക് എത്തിക്കുന്നതിന് മുന്‍പ് സകല സാധനങ്ങളും പഞ്ചായത്ത് സജ്ജീകരിക്കും. ഇതിന് സുമനസുകളുടെ സഹായവും പഞ്ചായത്ത് തേടുന്നുണ്ട്. പാത്രങ്ങള്‍, കട്ടില്‍, കിടക്ക അടക്കം എല്ലാം ഇത്തരത്തില്‍ സംഘടിപ്പിക്കാനാണ് ശ്രമം. പഞ്ചായത്തിന്റെ ശ്രമം അറിഞ്ഞവരില്‍ നിന്നെല്ലാം നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇത് വിജയിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സഹദ് സുപ്രഭാതത്തോട് പറഞ്ഞു.


ആറുമാസത്തിനുള്ളില്‍ പുനരധിവാസം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതിന് പഞ്ചായത്ത് പരിധിയില്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നു. ദുരന്ത ഭീഷണികളില്ലാത്തിടത്ത് ഇവര്‍ക്ക് വീടൊരുക്കി പുനരധിവസിപ്പിക്കും. ഇതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുസമൂഹവും മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ. നിരവധി സുമനസുകള്‍ സ്ഥലം നല്‍കാമെന്നും വീട് നിര്‍മിച്ച് നല്‍കാമെന്നും അറിയിച്ച് ഇപ്പോള്‍ തന്നെ എത്തിയിട്ടുണ്ട്. ഇവരെയൊക്കെ ഒപ്പം കൂട്ടി പുത്തുമലക്കാരുടെ സങ്കടക്കണ്ണീര്‍ അല്‍പമെങ്കിലും തുടയ്ക്കാമെന്നാണ് പ്രതീക്ഷയെന്നും സഹദ് പറഞ്ഞു.


ആറുമാസം കൊണ്ട് മറ്റൊരിടത്ത് ഇവരുടെ സ്വന്തം പുത്തുമലയെ പടുത്തുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്തും അധികൃതരും സുമനസുകളും. അതിജീവനത്തിന് ഈ കൈത്താങ്ങ് കൂടിയേ തീരൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമര്‍ശകരോട് പോലും മാന്യമായ ഇടപെട്ടൽ, നിലപാടുകളിലെ സത്യസന്ധത; ബംഗ്ലാദേശിന്റെ ഹൃദയം കവര്‍ന്ന ഖാലിദ സിയ

International
  •  12 days ago
No Image

മുസ്‌ലിംകളെ നേരിടാൻ വീടുകൾ തോറും വാളുകൾ വിതരണം ചെയ്തു; ​ഗാസിയാബാദിൽ ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ

National
  •  12 days ago
No Image

ആറു പതിറ്റാണ്ടിന്റെ പഴക്കം, ഒടുവിൽ കൈയേറ്റം എന്ന് മുദ്ര; സംഭലിൽ വീണ്ടും ബുൾഡോസർ രാജ്; ആശങ്കയൊഴിയാതെ ജനങ്ങൾ

National
  •  12 days ago
No Image

ഇന്ന് ഭാഗിക മേഘാവൃത അന്തരീക്ഷം, ശൈത്യം, ശക്തമായ കാറ്റ് | UAE Weather

uae
  •  12 days ago
No Image

ബംഗ്ലാദേശിലെ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല; ഒപ്പം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന തീവ്ര വിദ്വേഷം കാണാതിരിക്കാനുമാകില്ല: അര്‍ഷദ് മദനി

International
  •  12 days ago
No Image

ചരിത്രം കുറിച്ച് സദാഫ് ചൗധരി; ജിദ്ദയിലെ ആദ്യ വനിതാ ഹജ്ജ് കോൺസൽ

Saudi-arabia
  •  12 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും; മണിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  12 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  12 days ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  12 days ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  12 days ago