HOME
DETAILS

പുത്തുമല ദുരന്തം; അരിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നും ലഭിച്ച മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബംങ്ങള്‍

  
backup
August 18, 2019 | 5:34 PM

dispute-in-founded-dead-body-from-puthumala

കല്‍പ്പറ്റ: പുത്തുമല ഉരുള്‍പ്പൊട്ടലില്‍ മരിച്ചയാളുടെ മൃതദേഹത്തിന് അവകാശമുന്നയിച്ച് രണ്ട് കുടുംബാംഗങ്ങള്‍. ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടതിന് സമീപത്തെ പാറക്കെട്ടില്‍ നിന്നും ലഭിച്ച മൃതദേഹത്തിന് അവകാശമുന്നയിച്ച് ഒരു കുടുംബം കൂടി രംഗത്തുവന്നതോടെയാണ് അധികൃതര്‍ വലഞ്ഞത്. തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ദുരന്തം നടന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞായറാഴ്ച ഒരു മൃതദേഹം കണ്ടെത്തിയത്. അഴുകിയിരുന്നതിനാല്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട അണ്ണയ്യ എന്നയാളാണെന്ന് അവകാശപ്പെട്ട് ബന്ധുക്കള്‍ രംഗത്ത് വന്നപ്പോള്‍ മൃതദേഹം ഇവര്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ പിന്നീടാണ് പൊള്ളാച്ചി സ്വദേശിയായ ഗൗരീശങ്കര്‍ എന്നയാളുടെ കുടുംബം സംശയവുമായി രംഗത്ത് വന്നത്. തുടര്‍ന്ന് ര്‍ക്കം രൂക്ഷമായതോടെ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും മൃതദേഹം അണ്ണയ്യയുടെ ബന്ധുക്കളില്‍ നിന്നും തിരികെ വാങ്ങി സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

മൃതദേഹത്തില്‍ നിന്നും അണ്ണയ്യയുടേയും ഗൗരീശങ്കറിന്റേയും ബന്ധുക്കളില്‍ നിന്നും ഡി.എന്‍.എ സംപിളുകള്‍ ശേഖരിച്ച് നാളെ തന്നെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് ദിവസത്തിനകം ഫലം വന്ന ശേഷം മൃതദേഹം യഥാര്‍ത്ഥ അവകാശികള്‍ക്ക് വിട്ടു കൊടുക്കാനാണ് തീരുമാനം. പുത്തുമലയില്‍ പ്രധാനമായും ദുരന്തമുണ്ടായത് പാഡികളും പള്ളിയും അമ്പലവും ക്ഷേത്രവും നിലനിന്ന സ്ഥലത്താണ്.

എന്നാല്‍ കഴിഞ്ഞ് ആറ് ദിവസമായി ഇവിടെ നടക്കുന്ന തെരച്ചിലില്‍ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഇതിനിടയിലാണ് ഒന്നരക്കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലെ പാറക്കെട്ടുകള്‍ക്ക് ഇടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടവര്‍ അക്കാര്യം രക്ഷാപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ് വൺ പ്രവേശനം: മുസ്‌ലിം വിഭാഗത്തിന് ഇനി 330 സീറ്റുകൾ മാത്രം

Kerala
  •  a month ago
No Image

കാശ് കൊടുക്കേണ്ട, പക്ഷെ ടിക്കറ്റ് വേണം, കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്ന സ്ത്രീകള്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍

Kerala
  •  a month ago
No Image

പകർച്ചവ്യാധികളോട് മല്ലടിച്ച് കേരളം; രണ്ടാഴ്ചയ്ക്കിടെ വിവിധ പകർച്ചപ്പനികൾ ബാധിച്ച് മരിച്ചത് 27 പേർ

Kerala
  •  a month ago
No Image

105 തവണ രക്തദാനം; മാതൃകയായി പ്രവാസി മലയാളി ബാബു മിലാനോ

uae
  •  a month ago
No Image

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ നാളെ മുതൽ; പൊതുജനങ്ങൾക്ക് മൊബൈലിലൂടെ വിവരങ്ങൾ സ്വയം രേഖപ്പെടുത്താം

Kerala
  •  a month ago
No Image

"ഞാൻ പുരുഷവിരോധിയല്ല, ഇത് സ്ത്രീകളുടെ അവകാശം"; 'പ്രിയദർശിനി' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  a month ago
No Image

കെ.ടി.യു മൂല്യനിർണയ ക്യാമ്പിൽ നിന്ന് ഉത്തരക്കടലാസ് മോഷണം പോയി; അധ്യാപികയുടെ പരാതിയിൽ തലശ്ശേരി പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a month ago
No Image

യാസിൻ മാജിക്, തുനീഷ്യൻ വലയിൽ ഗോൾമഴ തീർത്ത് സ്വീഡൻ

Football
  •  a month ago
No Image

തറക്കല്ലിട്ടത് 1994ല്‍, കാത്തിരിപ്പ് 32 വര്‍ഷം; ഒടുവില്‍ ബൈരക്കുപ്പ പാലത്തിന് ജീവന്‍ വയ്ക്കുന്നു; വയനാട്ടുകാര്‍ക്കും മൈസൂരു യാത്രക്കാര്‍ക്കും വലിയ ആശ്വാസം

National
  •  a month ago
No Image

പ്ലസ് വൺ: ആദ്യ അലോട്ട്‌മെന്റിൽ 2.46 ലക്ഷം വിദ്യാർഥികൾ; 1.54 ലക്ഷം പേർ പുറത്ത്

Kerala
  •  a month ago

No Image

വിദേശ ഡെബിറ്റ് കാർഡുകൾ വഴി രാജ്യത്ത് 92 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട്: പണമെത്തിയത് മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ; അമേരിക്ക ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷണറി സംഘടനയ്ക്കെതിരെ കേസ്

National
  •  a month ago
No Image

ചരിത്രനിമിഷത്തിന് സ്റ്റിയറിങ് തിരിക്കാന്‍ ആദ്യ വനിത; മുഖ്യമന്ത്രിയെയും കൊണ്ട് ഷീല ബസ് ഓടിക്കുന്നത് പുതിയ ചരിത്രത്തിലേക്ക്

Kerala
  •  a month ago
No Image

ബംഗാളിൽ മോഷ്ടാവെന്ന് ആരോപിച്ച് മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

National
  •  a month ago
No Image

തമിഴ്‌നാട്ടിൽ വനിതാ പൊലിസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; ആൺസുഹൃത്തടക്കം മൂന്നുപേർ അറസ്റ്റിൽ

National
  •  a month ago