HOME
DETAILS

നഗരത്തിലെ വിവാദ റോഡ് നിര്‍മാണം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം

  
backup
June 13, 2017 | 10:16 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0

നീലേശ്വരം: നഗരത്തിലെ വിവാദ റോഡ് നിര്‍മാണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. സി.പി.എം, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കൃഷ്ണപ്പിള്ള മന്ദിരം-എന്‍.ജി സ്മാരക മന്ദിരത്തിനു സമീപത്തേക്കു നഗരസഭ നിര്‍മിക്കുന്ന റോഡിനെച്ചൊല്ലിയാണു യോഗത്തില്‍ ബഹളമുണ്ടായത്. വാക്കേറ്റത്തിനൊടുവില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയ കോണ്‍ഗ്രസിന്റെ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എറുവാട്ട് മോഹനനെ മറ്റ് അംഗങ്ങള്‍ അനുനയിപ്പിച്ചു. അജന്‍ഡകള്‍ക്കു ശേഷമാണ് എറുവാട്ട് ഈ വിഷയം ഉന്നയിച്ചത്.
രാജാസ് ക്ലിനിക്കിനു സമീപം മുതല്‍ 250 മീറ്ററോളം നീളമുള്ള നടപ്പാത 12,80,000 രൂപ ചെലവില്‍ വീതി കൂട്ടി റോഡ് നിര്‍മിക്കുന്നത് പാത കടന്നു പോകുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലെ അംഗങ്ങളായ താനോ പി.വി രാധാകൃഷ്ണനോ അറിഞ്ഞില്ലെന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. അതുകൊണ്ടുതന്നെ പ്രവര്‍ത്തി നിര്‍ത്തിവയ്പിക്കണമെന്നും എറുവാട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ തന്ത്രപരമായി ഇടപെട്ട ചെയര്‍മാന്‍ ഒന്നാം വാര്‍ഡ് കൗണ്‍സലര്‍ പി. കുഞ്ഞിക്കൃഷ്ണനെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇക്കാര്യം രണ്ടാം വാര്‍ഡ് കൗണ്‍സലറെ അറിയിക്കാന്‍ കോണ്‍ട്രാക്ടര്‍ തന്നെ ഏല്‍പിച്ചുവെന്നും അടിയന്തര കുടുംബ കാര്യങ്ങളില്‍ ഇടപെട്ടതിനാല്‍ വീഴ്ച വന്നുവെന്നും ഏറ്റു പറഞ്ഞതോടെ രാധാകൃഷ്ണന്‍ നിശബ്ദമായി. അല്‍പസമയത്തിനകം ഇദ്ദേഹം യോഗ ഹാള്‍ വിടുകയും ചെയ്തു.
തുടര്‍ന്നു സംസാരിച്ച ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍ പി.കെ രതീഷ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നല്‍കിയ റോഡിന്റെ പണി നിര്‍ത്താന്‍ വാര്‍ഡ് കൗണ്‍സലര്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്നും ആവശ്യം പിന്‍വലിക്കണമെന്നും പറഞ്ഞു.
പ്രവൃത്തിയെയല്ലെന്നും വാര്‍ഡ് കൗണ്‍സലറെ അറിയിക്കാതെ എസ്റ്റിമേറ്റ ് എടുത്തതിനെയും ഓവുചാല്‍ വഴിമാറ്റാനുള്ള ശ്രമത്തെയുമാണു ചോദ്യം ചെയ്തതെന്നും ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിക്കരുതെന്നും എറുവാട്ട് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ ബുക്ക് ഫെയർ 2025: പുതിയ പുസ്തകങ്ങൾക്കായി 45 ലക്ഷം ദിർഹം നീക്കി അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  14 minutes ago
No Image

തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നത്? നാടുമുഴുവന്‍ മെഡി.കോളജുകള്‍ തുടങ്ങിയിട്ട് കാര്യമില്ല: രൂക്ഷ വിമര്‍ശനവുമായി ഡോ. ഹാരിസ്

Kerala
  •  an hour ago
No Image

രണ്ടുതവണ യാത്രക്കാരെ കയറ്റിയിട്ടും പുറപ്പെടാനായില്ല: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു

Kerala
  •  2 hours ago
No Image

ദുബൈ: മഴക്കാലത്ത് വൈദ്യുതി തടസം ഒഴിവാക്കാം: ചെയ്യേണ്ട 6 കാര്യങ്ങൾ വ്യക്തമാക്കി DEWA

uae
  •  2 hours ago
No Image

കേരള മുഖ്യമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ച്‌ യു.എ.ഇ മന്ത്രി ശൈഖ് നഹ്‌യാൻ

uae
  •  3 hours ago
No Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

Kerala
  •  3 hours ago
No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  3 hours ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  4 hours ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  4 hours ago