HOME
DETAILS

നഗരത്തിലെ വിവാദ റോഡ് നിര്‍മാണം: കൗണ്‍സില്‍ യോഗത്തില്‍ ബഹളം

  
backup
June 13, 2017 | 10:16 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0

നീലേശ്വരം: നഗരത്തിലെ വിവാദ റോഡ് നിര്‍മാണം കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. സി.പി.എം, സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കൃഷ്ണപ്പിള്ള മന്ദിരം-എന്‍.ജി സ്മാരക മന്ദിരത്തിനു സമീപത്തേക്കു നഗരസഭ നിര്‍മിക്കുന്ന റോഡിനെച്ചൊല്ലിയാണു യോഗത്തില്‍ ബഹളമുണ്ടായത്. വാക്കേറ്റത്തിനൊടുവില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാനൊരുങ്ങിയ കോണ്‍ഗ്രസിന്റെ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് എറുവാട്ട് മോഹനനെ മറ്റ് അംഗങ്ങള്‍ അനുനയിപ്പിച്ചു. അജന്‍ഡകള്‍ക്കു ശേഷമാണ് എറുവാട്ട് ഈ വിഷയം ഉന്നയിച്ചത്.
രാജാസ് ക്ലിനിക്കിനു സമീപം മുതല്‍ 250 മീറ്ററോളം നീളമുള്ള നടപ്പാത 12,80,000 രൂപ ചെലവില്‍ വീതി കൂട്ടി റോഡ് നിര്‍മിക്കുന്നത് പാത കടന്നു പോകുന്ന രണ്ട്, മൂന്ന് വാര്‍ഡുകളിലെ അംഗങ്ങളായ താനോ പി.വി രാധാകൃഷ്ണനോ അറിഞ്ഞില്ലെന്ന് അദ്ദേഹം ആക്ഷേപം ഉന്നയിച്ചു. അതുകൊണ്ടുതന്നെ പ്രവര്‍ത്തി നിര്‍ത്തിവയ്പിക്കണമെന്നും എറുവാട്ട് ആവശ്യപ്പെട്ടു. വിഷയത്തില്‍ തന്ത്രപരമായി ഇടപെട്ട ചെയര്‍മാന്‍ ഒന്നാം വാര്‍ഡ് കൗണ്‍സലര്‍ പി. കുഞ്ഞിക്കൃഷ്ണനെ സംസാരിക്കാന്‍ ക്ഷണിച്ചു. ഇക്കാര്യം രണ്ടാം വാര്‍ഡ് കൗണ്‍സലറെ അറിയിക്കാന്‍ കോണ്‍ട്രാക്ടര്‍ തന്നെ ഏല്‍പിച്ചുവെന്നും അടിയന്തര കുടുംബ കാര്യങ്ങളില്‍ ഇടപെട്ടതിനാല്‍ വീഴ്ച വന്നുവെന്നും ഏറ്റു പറഞ്ഞതോടെ രാധാകൃഷ്ണന്‍ നിശബ്ദമായി. അല്‍പസമയത്തിനകം ഇദ്ദേഹം യോഗ ഹാള്‍ വിടുകയും ചെയ്തു.
തുടര്‍ന്നു സംസാരിച്ച ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ എ.കെ കുഞ്ഞിക്കൃഷ്ണന്‍, പി.എം സന്ധ്യ, പി.പി മുഹമ്മദ് റാഫി, കൗണ്‍സലര്‍ പി.കെ രതീഷ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നല്‍കിയ റോഡിന്റെ പണി നിര്‍ത്താന്‍ വാര്‍ഡ് കൗണ്‍സലര്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്നും ആവശ്യം പിന്‍വലിക്കണമെന്നും പറഞ്ഞു.
പ്രവൃത്തിയെയല്ലെന്നും വാര്‍ഡ് കൗണ്‍സലറെ അറിയിക്കാതെ എസ്റ്റിമേറ്റ ് എടുത്തതിനെയും ഓവുചാല്‍ വഴിമാറ്റാനുള്ള ശ്രമത്തെയുമാണു ചോദ്യം ചെയ്തതെന്നും ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിക്കരുതെന്നും എറുവാട്ട് മറുപടി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  6 days ago
No Image

'പ്രതീക്ഷയില്ലാത്ത മോശം മനുഷ്യരുടെ ജയം' , അധിക്ഷേപങ്ങള്‍ ചൊരിഞ്ഞയാളെ കൊണ്ട് കിരീടമണിയിപ്പിച്ച് സ്‌പെയിന്‍, സ്പാനിഷ് പടക്കിത് 'മധുര പ്രതികാരം' 

Football
  •  6 days ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  6 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago