HOME
DETAILS

രോഗം പരത്തുന്ന താലൂക്കാശുപത്രി; അധികൃതര്‍ക്ക് മൗനം

  
backup
June 14, 2017 | 12:22 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6


പൊന്നാനി: സാധാരണ രോഗം ഭേദമാകാനാണ് ആശുപത്രിയിലേക്ക് രോഗികള്‍ വരാറെങ്കില്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരിക്കല്‍ വന്നു പോയാല്‍ മാറാരോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും സിറിഞ്ചുകളും രക്തം നിറഞ്ഞ കോട്ടണും വരാന്തയില്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയിലാണ്. ദിനേനെ മുവായിരത്തിലധികം രോഗികള്‍ ഒ.പി യില്‍ പരിഗോധനക്കെത്തുന്ന ആശുപത്രിയില്‍ വരാന്തയില്‍ രോഗികള്‍ നില്‍ക്കുന്നിടത്ത് തന്നെയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ആശുപത്രി മാലിന്യങ്ങള്‍ ബക്കറ്റില്‍ ഉപേക്ഷിച്ചത്.
രക്തത്തിലും മറ്റും ഇരിക്കുന്ന ഈച്ചകള്‍ രോഗികളുടെ മുറിവിലും ഇരിക്കുന്ന ദുരന്തകാഴ്ചയാണിവിടെ .
ചെറിയൊരു രോഗവുമായി വരുന്ന രോഗി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പകര്‍ച്ചവ്യാധിയുമായാകും തിരിച്ചുപോക്ക്. ആശുപത്രി മാലിന്യങ്ങള്‍ വരാന്തയില്‍ ഉപേക്ഷിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങള്‍ പഴയപടി തന്നെ.
ആശുപത്രി പരിസരം കണ്ടാല്‍ അറയ്ക്കുന്ന മാലിന്യക്കാഴ്ചകളും ദുര്‍ഗന്ധവുമാണ് . പ്രസവ വാര്‍ഡിന് തൊട്ടുപിന്നില്‍ ശുചിമുറി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്. ജനറല്‍ വാര്‍ഡിനടുത്ത് അഴുക്കുചാല്‍ ഒഴുക്കുനിലച്ച് കിടക്കുന്നു. ഇടിഞ്ഞുവീണ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ശുചിമുറി മാലിന്യം തള്ളുന്ന ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. രോഗികളെയും കൂടെ നില്‍ക്കുന്നവരെയും കൊതുകുകള്‍ രാത്രി ഉറങ്ങാനനുവദിക്കുന്നില്ല.
താലൂക്കാശുപത്രിയില്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യമലിനജല പ്രശ്‌നങ്ങള്‍ക്ക് മൂന്നു മാസത്തിനകം ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് നഗരസഭാധ്യക്ഷന്റെ വാഗ്ദാനം . മാലിന്യസംസ്‌കരണത്തിനും മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടുന്നതിനും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിനായി 70 ലക്ഷം രൂപ നഗരസഭ തനതു ഫണ്ടില്‍നിന്നു വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ 'പുടിൻ പ്ലാൻ'; ഇസ്‌ലാമബാദ് ചർച്ച പൊളിഞ്ഞതോടെ നേരിട്ടിറങ്ങി റഷ്യ, ഇറാൻ പ്രസിഡന്റുമായി ചർച്ച നടത്തി

International
  •  9 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; ദുബൈയിൽ 726 പുതിയ ബസ് ഷെൽട്ടറുകൾ തുറന്നു

uae
  •  9 days ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  9 days ago
No Image

ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുള്ള കൂറ്റൻ ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകന് ദാരുണാന്ത്യം

National
  •  9 days ago
No Image

യുവതാരങ്ങൾക്ക് മാതൃകയാകേണ്ടത് ഇങ്ങനെയോ? കാറോടിക്കുന്നതിനിടെ സിഗരറ്റ് വലിച്ച് ചാഹൽ; വീഡിയോ പുറത്തായതോടെ പ്രതിഷേധം ഇരമ്പുന്നു

Cricket
  •  9 days ago
No Image

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; അബുദബിയിലും ദുബൈയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

uae
  •  9 days ago
No Image

അടിച്ചമർത്തപ്പെടുന്ന ആദിവാസി പോരാട്ടങ്ങൾ: വേദാന്ത എന്ന ഖനന ഭീമന്റെ വളർച്ചയും രാഷ്ട്രീയ ബന്ധങ്ങളും

National
  •  9 days ago
No Image

ഗർഭസ്ഥ ശിശുവിന്റെ മരണം: ആശുപത്രിക്കും ഡോക്ടർക്കും 22 ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി ദുബൈ കോടതി; വിധിയിൽ നിർണ്ണായകമായത് മെഡിക്കൽ പ്രോട്ടോക്കോളിലെ വീഴ്ച

uae
  •  9 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയത്  ആധാര്‍ കാര്‍ഡും രേഖകളും പരിശോധിച്ച്; വ്യക്തതവരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  9 days ago
No Image

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തു; ഷിപ്പിംഗ് കമ്പനി ഉടമയെ നാടുകടത്താൻ ഉത്തരവിട്ട് യുഎഇ കോടതി

uae
  •  9 days ago