HOME
DETAILS

രോഗം പരത്തുന്ന താലൂക്കാശുപത്രി; അധികൃതര്‍ക്ക് മൗനം

  
backup
June 14, 2017 | 12:22 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6


പൊന്നാനി: സാധാരണ രോഗം ഭേദമാകാനാണ് ആശുപത്രിയിലേക്ക് രോഗികള്‍ വരാറെങ്കില്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരിക്കല്‍ വന്നു പോയാല്‍ മാറാരോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും സിറിഞ്ചുകളും രക്തം നിറഞ്ഞ കോട്ടണും വരാന്തയില്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയിലാണ്. ദിനേനെ മുവായിരത്തിലധികം രോഗികള്‍ ഒ.പി യില്‍ പരിഗോധനക്കെത്തുന്ന ആശുപത്രിയില്‍ വരാന്തയില്‍ രോഗികള്‍ നില്‍ക്കുന്നിടത്ത് തന്നെയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ആശുപത്രി മാലിന്യങ്ങള്‍ ബക്കറ്റില്‍ ഉപേക്ഷിച്ചത്.
രക്തത്തിലും മറ്റും ഇരിക്കുന്ന ഈച്ചകള്‍ രോഗികളുടെ മുറിവിലും ഇരിക്കുന്ന ദുരന്തകാഴ്ചയാണിവിടെ .
ചെറിയൊരു രോഗവുമായി വരുന്ന രോഗി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പകര്‍ച്ചവ്യാധിയുമായാകും തിരിച്ചുപോക്ക്. ആശുപത്രി മാലിന്യങ്ങള്‍ വരാന്തയില്‍ ഉപേക്ഷിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങള്‍ പഴയപടി തന്നെ.
ആശുപത്രി പരിസരം കണ്ടാല്‍ അറയ്ക്കുന്ന മാലിന്യക്കാഴ്ചകളും ദുര്‍ഗന്ധവുമാണ് . പ്രസവ വാര്‍ഡിന് തൊട്ടുപിന്നില്‍ ശുചിമുറി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്. ജനറല്‍ വാര്‍ഡിനടുത്ത് അഴുക്കുചാല്‍ ഒഴുക്കുനിലച്ച് കിടക്കുന്നു. ഇടിഞ്ഞുവീണ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ശുചിമുറി മാലിന്യം തള്ളുന്ന ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. രോഗികളെയും കൂടെ നില്‍ക്കുന്നവരെയും കൊതുകുകള്‍ രാത്രി ഉറങ്ങാനനുവദിക്കുന്നില്ല.
താലൂക്കാശുപത്രിയില്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യമലിനജല പ്രശ്‌നങ്ങള്‍ക്ക് മൂന്നു മാസത്തിനകം ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് നഗരസഭാധ്യക്ഷന്റെ വാഗ്ദാനം . മാലിന്യസംസ്‌കരണത്തിനും മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടുന്നതിനും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിനായി 70 ലക്ഷം രൂപ നഗരസഭ തനതു ഫണ്ടില്‍നിന്നു വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്: അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  24 minutes ago
No Image

കുവൈത്തില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  32 minutes ago
No Image

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; ഭോപ്പാലില്‍ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി കാമുകന്‍

National
  •  an hour ago
No Image

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് എ.ഐ സഹായത്തോടെ

International
  •  2 hours ago
No Image

വട്ടിയൂര്‍ക്കാവ് ഉറപ്പിച്ച് കെ. മുരളീധരന്‍; ഒടുവില്‍ തീരുമാനം, നിലപാട് നേതൃത്വത്തെ അറിയിച്ചു

Kerala
  •  2 hours ago
No Image

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക... അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 hours ago
No Image

യുദ്ധഭീതി പടര്‍ത്തി വീണ്ടും ട്രംപ്; പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ കൂടി; ആശങ്കയില്‍ ഗള്‍ഫ് മേഖല

latest
  •  2 hours ago
No Image

കുട്ടികള്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നുണ്ടോ?... ആ ശീലം വേഗം മാറ്റിക്കോളൂ.. പദ്ധതിയുമായി കേരള പൊലിസ് 

Kerala
  •  3 hours ago
No Image

ഉയര്‍ത്തെണീറ്റ് സ്വര്‍ണം; പവന്‍വില 1.15 ലക്ഷത്തിന് മുകളില്‍, പവന് കൂടിയത് 2000 ത്തിനടുത്ത്

Kerala
  •  3 hours ago
No Image

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; വിവിധ ഇടങ്ങളിൽ കണ്ടതായി സൂചന, തിരച്ചിൽ ഊർജ്ജിതം 

Kerala
  •  3 hours ago