HOME
DETAILS

രോഗം പരത്തുന്ന താലൂക്കാശുപത്രി; അധികൃതര്‍ക്ക് മൗനം

  
backup
June 14, 2017 | 12:22 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b6


പൊന്നാനി: സാധാരണ രോഗം ഭേദമാകാനാണ് ആശുപത്രിയിലേക്ക് രോഗികള്‍ വരാറെങ്കില്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ സ്ഥിതി മറ്റൊന്നാണ്. ഇവിടെ ഒരിക്കല്‍ വന്നു പോയാല്‍ മാറാരോഗങ്ങളോ പകര്‍ച്ചവ്യാധികളോ പിടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും സിറിഞ്ചുകളും രക്തം നിറഞ്ഞ കോട്ടണും വരാന്തയില്‍ തന്നെ ഉപേക്ഷിച്ച അവസ്ഥയിലാണ്. ദിനേനെ മുവായിരത്തിലധികം രോഗികള്‍ ഒ.പി യില്‍ പരിഗോധനക്കെത്തുന്ന ആശുപത്രിയില്‍ വരാന്തയില്‍ രോഗികള്‍ നില്‍ക്കുന്നിടത്ത് തന്നെയാണ് യാതൊരു ഉത്തരവാദിത്വവുമില്ലാതെ ആശുപത്രി മാലിന്യങ്ങള്‍ ബക്കറ്റില്‍ ഉപേക്ഷിച്ചത്.
രക്തത്തിലും മറ്റും ഇരിക്കുന്ന ഈച്ചകള്‍ രോഗികളുടെ മുറിവിലും ഇരിക്കുന്ന ദുരന്തകാഴ്ചയാണിവിടെ .
ചെറിയൊരു രോഗവുമായി വരുന്ന രോഗി താലൂക്കാശുപത്രിയില്‍ കൂടുതല്‍ നേരം ഇരുന്നാല്‍ പകര്‍ച്ചവ്യാധിയുമായാകും തിരിച്ചുപോക്ക്. ആശുപത്രി മാലിന്യങ്ങള്‍ വരാന്തയില്‍ ഉപേക്ഷിച്ചത് ആശുപത്രി സൂപ്രണ്ടിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നടപടിയെടുക്കാമെന്ന് അറിയിച്ചെങ്കിലും കാര്യങ്ങള്‍ പഴയപടി തന്നെ.
ആശുപത്രി പരിസരം കണ്ടാല്‍ അറയ്ക്കുന്ന മാലിന്യക്കാഴ്ചകളും ദുര്‍ഗന്ധവുമാണ് . പ്രസവ വാര്‍ഡിന് തൊട്ടുപിന്നില്‍ ശുചിമുറി മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. മലിനജലം ദിവസങ്ങളായി കെട്ടിക്കിടക്കുകയാണ്. ജനറല്‍ വാര്‍ഡിനടുത്ത് അഴുക്കുചാല്‍ ഒഴുക്കുനിലച്ച് കിടക്കുന്നു. ഇടിഞ്ഞുവീണ ചുറ്റുമതില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ശുചിമുറി മാലിന്യം തള്ളുന്ന ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. രോഗികളെയും കൂടെ നില്‍ക്കുന്നവരെയും കൊതുകുകള്‍ രാത്രി ഉറങ്ങാനനുവദിക്കുന്നില്ല.
താലൂക്കാശുപത്രിയില്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന മാലിന്യമലിനജല പ്രശ്‌നങ്ങള്‍ക്ക് മൂന്നു മാസത്തിനകം ശാശ്വത പരിഹാരമുണ്ടാകുമെന്നാണ് നഗരസഭാധ്യക്ഷന്റെ വാഗ്ദാനം . മാലിന്യസംസ്‌കരണത്തിനും മലിനജലം ശുദ്ധീകരിച്ച് ഒഴുക്കിവിടുന്നതിനും കൃത്യമായ സംവിധാനങ്ങള്‍ ഒരുക്കും. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നിര്‍ദേശപ്രകാരം തയാറാക്കിയ പദ്ധതി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിനായി 70 ലക്ഷം രൂപ നഗരസഭ തനതു ഫണ്ടില്‍നിന്നു വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷന്‍ സി.പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

Kerala
  •  7 days ago
No Image

കടുത്ത സാമ്പത്തിക പ്രതിസന്ധി; സർക്കാർ നന്നായി വിയർക്കും 

Kerala
  •  7 days ago
No Image

ദുബൈയിലെ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

Kerala
  •  7 days ago
No Image

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

Kerala
  •  7 days ago
No Image

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

Kerala
  •  7 days ago
No Image

നാലുവർഷ ബിരുദ പദ്ധതിയിൽ സമഗ്ര മാറ്റത്തിന് യു.ഡി.എഫ്; ആറുമാസത്തെ ഇൻ്റേൺഷിപ്പും പുതിയ സിലബസും വരുന്നു

Kerala
  •  7 days ago
No Image

സ്കൂളിൽ ചേരാൻ കുട്ടികളുണ്ട് ; ഉയർന്ന ക്ലാസുകളിൽ കൊഴിഞ്ഞുപോക്കും രൂക്ഷം

Kerala
  •  7 days ago
No Image

റോഡിലെ നമസ്‌കാരത്തിന് വിലക്ക്, പള്ളികള്‍ക്കുള്ളില്‍ മതി; ബംഗാളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുവേന്ദു സര്‍ക്കാര്‍

National
  •  7 days ago
No Image

'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

National
  •  7 days ago