HOME
DETAILS

മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

  
backup
September 20, 2019 | 7:19 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af

 

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കേരളത്തിന് സഹായകരമായ വിധത്തില്‍ കൂടുതല്‍ പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായുള്ള ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി കേന്ദ്രസംഘത്തിന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. ഇതിന്റെ പതിന്‍മടങ്ങ് പണം ലഭിച്ചെങ്കില്‍ മാത്രമേ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അതിനാണ് പ്രത്യേക പാക്കേജ് തയാറാക്കുന്നത്. കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ റവന്യു മന്ത്രിക്കൊപ്പം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്തു.
2018ലെ പ്രളയ ദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കേരളത്തെ ദുരന്തം ബാധിച്ചതെന്ന് മന്ത്രിമാര്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. കൃഷി, ജലസേചനം, റോഡ്, വൈദ്യുതി എന്നിവയുടെയെല്ലാം നാശനഷ്ടം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേകമായി കേന്ദ്ര സംഘത്തിന് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സംഭവിച്ച കവളപ്പാറയും പുത്തുമലയും സംഘം സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതായി അവര്‍ യോഗത്തില്‍ അറിയിച്ചു.
ഈ മാസം 16നാണ് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം എത്തിയത്. ഇവര്‍ രണ്ടു സംഘങ്ങളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു. ഒരു സംഘം മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളും മറ്റൊരു സംഘം എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളും സന്ദര്‍ശിച്ചു. സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മെഹ്ത്ത, ടി. കെ ജോസ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ദുരന്ത നിവാരണം മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്കയില്‍ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി ഫ്രീ മുടിവെട്ട് സേവനം; ഇതുവരെ പ്രയോജനപ്പെടുത്തിയത് 20 ലക്ഷത്തിലധികം പേര്‍

Saudi-arabia
  •  a day ago
No Image

ഇന്ത്യയെ ഭയന്നോ? പാകിസ്ഥാന്റെ ബഹിഷ്‌കരണ വാദം തള്ളി ക്രിക്കറ്റ് ബോർഡുകൾ; പിസിബിക്ക് ഇത് 'ചാവേർ' പോരാട്ടം

Cricket
  •  a day ago
No Image

സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് അന്തരിച്ചു

Kerala
  •  a day ago
No Image

മുരാരി ബാബുവിന് ഇനി ഇ.ഡി പരീക്ഷ; ദ്വാരപാലക-കട്ടിളപ്പാളി കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരായി 

Kerala
  •  a day ago
No Image

പഞ്ചായത്ത് പ്രസിഡന്റാകാന്‍ 2 കുട്ടികള്‍ നയം തടസം; 6 വയസുകാരിയെ കൊലപ്പെടുത്തി പിതാവ്

National
  •  a day ago
No Image

പനമരം ബിവറേജസിൽ വീണ്ടും മോഷണം: വെന്റിലേറ്റർ തകർത്ത് അകത്തുകയറി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

crime
  •  a day ago
No Image

വേള്‍ഡ് ഗവ. സമ്മിറ്റ് ദുബൈയില്‍ ഇന്ന് മുതല്‍; ലോക നേതാക്കളുമായി ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

latest
  •  a day ago
No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാറില്‍ കത്തി ലോക്‌സഭ; പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം, പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം

International
  •  a day ago
No Image

എമിറേറ്റുകള്‍ ഇനി റെയില്‍വേ ട്രാക്കില്‍; ഇത്തിഹാദ് റെയില്‍ ആദ്യ റൂട്ടുകള്‍ പ്രഖ്യാപിച്ചു; അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകളെ ബന്ധിപ്പിക്കും | Etihad Rail

uae
  •  a day ago
No Image

സലാഹ്-സ്ലോട്ട് പോര്: ആൻഫീൽഡിലെ ഈജിപ്ഷ്യൻ രാജാവിന്റെ അവസാന അധ്യായമോ?; In-Depth Story

Football
  •  a day ago