HOME
DETAILS

മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും

  
backup
September 20, 2019 | 7:19 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af

 

തിരുവനന്തപുരം: പ്രളയവും ഉരുള്‍പൊട്ടലും മൂലം സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് കേന്ദ്രത്തില്‍നിന്ന് പ്രത്യേക പാക്കേജ് ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. കേരളത്തിന് സഹായകരമായ വിധത്തില്‍ കൂടുതല്‍ പണം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നാശനഷ്ടങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായുള്ള ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര മാനദണ്ഡപ്രകാരം 2101.9 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കി കേന്ദ്രസംഘത്തിന് മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. ഇതിന്റെ പതിന്‍മടങ്ങ് പണം ലഭിച്ചെങ്കില്‍ മാത്രമേ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാനാവൂ. അതിനാണ് പ്രത്യേക പാക്കേജ് തയാറാക്കുന്നത്. കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ റവന്യു മന്ത്രിക്കൊപ്പം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പങ്കെടുത്തു.
2018ലെ പ്രളയ ദുരന്തം സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടും കേരളത്തെ ദുരന്തം ബാധിച്ചതെന്ന് മന്ത്രിമാര്‍ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. കൃഷി, ജലസേചനം, റോഡ്, വൈദ്യുതി എന്നിവയുടെയെല്ലാം നാശനഷ്ടം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രത്യേകമായി കേന്ദ്ര സംഘത്തിന് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സംഭവിച്ച കവളപ്പാറയും പുത്തുമലയും സംഘം സന്ദര്‍ശിച്ചിരുന്നു. ഇവിടത്തെ ഭീകരാവസ്ഥ ബോധ്യപ്പെട്ടതായി അവര്‍ യോഗത്തില്‍ അറിയിച്ചു.
ഈ മാസം 16നാണ് ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം എത്തിയത്. ഇവര്‍ രണ്ടു സംഘങ്ങളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചു. ഒരു സംഘം മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളും മറ്റൊരു സംഘം എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളും സന്ദര്‍ശിച്ചു. സംസ്ഥാന അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മെഹ്ത്ത, ടി. കെ ജോസ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, ദുരന്ത നിവാരണം മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ടിക്കറ്റ് പിന്നെ മതി... ആദ്യം അച്ചപ്പം വാങ്ങൂ'; സ്വകാര്യ ബസിലെ കൗതുകക്കാഴ്ച, പിന്നില്‍ ജീവനക്കാരുടെ അതിജീവനപ്പോരാട്ടം

Kerala
  •  25 days ago
No Image

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: കോര്‍ കമ്മിറ്റിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, മനീഷ് തിവാരി പുറത്ത്

National
  •  25 days ago
No Image

തമ്പാനൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് ക്രെയിന്‍ മറിഞ്ഞു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു

Kerala
  •  25 days ago
No Image

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

Kerala
  •  25 days ago
No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  25 days ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  25 days ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  25 days ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  25 days ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  25 days ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  25 days ago