HOME
DETAILS

ഉപതെരഞ്ഞെടുപ്പ്, കോണ്‍ഗ്രസില്‍ മുറുമുറുപ്പ്: നേരത്തെയിറങ്ങി മുസ്ലിം ലീഗ്

  
backup
September 26, 2019 | 3:18 AM

bye-election-candidate-issue-political-organaisation

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിന് പാര്‍ട്ടികള്‍ക്കുള്ളില്‍ തിരക്കിട്ട ചര്‍ച്ചകള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏറക്കുറേ ധാരണയായ സി.പി.എം പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും.
ഇതുസംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട പാര്‍ട്ടി ജില്ലാ കമ്മിറ്റികള്‍ക്കു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. എറണാകുളത്ത് ഇടതു സ്വതന്ത്രനെയായിരിക്കും സി.പി.എം രംഗത്തിറക്കുക.
മഞ്ചേശ്വരത്ത് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെയും പ്രഖ്യാപനം ഉടനുണ്ടാകും.

ലീഗ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഇന്നലെ പാണക്കാട്ട് യോഗം ചേര്‍ന്നു. ഇന്നലെ രാവിലെ പതിനൊന്നു മണിക്ക് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. പാര്‍ട്ടിയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി കമറുദ്ദീനെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രാദേശിക തലത്തില്‍ അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ചേര്‍ത്തലയില്‍ ഇന്ന് ബി.ഡി.ജെ.എസിന്റെയും എന്‍.ഡി.എയുടെയും യോഗം ചേരുന്നുണ്ട്. എന്‍.ഡി.എയില്‍ നാലുസീറ്റ് ബി.ജെ.പിക്കും ഒന്ന് ബി.ഡി.ജെ.എസിനുമാണ്. അരൂരാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. ഇരുപാര്‍ട്ടികളുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകും.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുകയാണ്. നാല് മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടതുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നലെയും നടന്നു.
ഗ്രൂപ്പ് സമവാക്യത്തിനൊപ്പം സമുദായ സമവാക്യവും നേതാക്കളുടെ താല്‍പര്യങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ തീരുമാനമാകാതെ ചര്‍ച്ചകള്‍ നീളുകയാണ്. ഇന്നലെ ഇന്ദിരാഭവനില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പിനുള്ളതാണ്. വട്ടിയൂര്‍ക്കാവിലെ മുന്‍ എം.എല്‍.എയായ കെ. മുരളീധരന്റെയും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും അഭിപ്രായങ്ങള്‍ മാനിച്ചാണ് പുതിയ സ്ഥാനാര്‍ഥികളെക്കുറിച്ച് ആലോചിക്കുന്നത്.
ഇന്ന് തിരുവനന്തപുരത്ത് രാവിലെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയും പിന്നീട് യു.ഡി.എഫ് യോഗവും ചേരുന്നുണ്ട്. രാഷ്ട്രീയകാര്യ സമിതിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയുണ്ടാകും. അതിനുശേഷം ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഈ സ്ഥാനാര്‍ഥികളെ അറിയിക്കുകയാകും ചെയ്യുക.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തിയതി അടുത്തമാസം ഒന്നിന് അവസാനിക്കുന്നതിനാല്‍ എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  11 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  11 days ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  11 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  11 days ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  11 days ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  11 days ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  11 days ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  11 days ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  11 days ago
No Image

 വീഴ്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലേ?..:  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രിംകോടതി

Kerala
  •  11 days ago