HOME
DETAILS

കുമ്മനം കേന്ദ്ര മന്ത്രിസഭയിലേക്ക് ?

  
backup
October 07, 2019 | 10:10 AM

kummanam-rajashekhran-to-be-cabinet-minister

 


തിരുവനന്തപുരം: ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കേരളത്തിലെ ആര്‍.എസ്.എസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി കുമ്മനം രാജശേഖരനെ കേന്ദ്ര മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സൂചന. ഗവര്‍ണറായിരുന്ന കുമ്മനത്തെ രാജിവയ്പ്പിച്ചു കൊണ്ടുവന്ന് തിരുവനന്തപുരത്ത് മത്സരിപ്പിച്ചത് ആര്‍.എസ്.എസിന്റെ നിര്‍ബന്ധപ്രകാരമായിരുന്നു.
വമ്പന്‍ വ്യത്യാസത്തില്‍ പരാജയപ്പെട്ടതിനു ശേഷം വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുമെന്ന് പ്രചരിപ്പിച്ചും കുമ്മനത്തെ നാണം കെടുത്തി. അതുകൊണ്ട് മുതിര്‍ന്ന നേതാവെന്ന നിലയില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്ന ശക്തമായ നിലപാടാണ് ആര്‍.എസ്.എസിന്റെ കേരള ഘടകം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള വഴിയൊരുങ്ങുന്നത്.
രാജ്യസഭയില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹേയെ വീണ്ടും രാജ്യസഭാംഗമാക്കാനിടയില്ല. കുമ്മനത്തെ ഈ ഒഴിവിലേക്ക് കൊണ്ടുവരുന്നതിനാണ് ആലോചന.
ക്യാബിനറ്റ് പദവിയോടെ കുമ്മനത്തെ മന്ത്രിസ്ഥാനത്ത് എത്തിക്കുകയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിപ്പിക്കാനുമാണ് ആര്‍.എസ്.എസും ബി.ജെ.പിയും ആലോചിക്കുന്നത്.
ഇക്കാര്യങ്ങള്‍ ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സക്രട്ടറി ബി.എല്‍ സന്തോഷുമായി കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് ചര്‍ച്ച ചെയ്തിരുന്നു.
അതേസമയം, അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനത്തിനിറങ്ങിയിട്ടില്ല. എന്നാല്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
വട്ടിയൂര്‍ക്കാവില്‍ തങ്ങള്‍ പറഞ്ഞ സ്ഥാനാര്‍ഥിയെ പരിഗണിക്കാത്തതിനാല്‍ പ്രവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ആര്‍.എസ്.എസ്. ഒത്തുതീര്‍പ്പെന്ന നിലയില്‍ അവസാന പത്തു ദിവസം പ്രചാരണത്തില്‍ പങ്കെടുക്കാമെന്നാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ധാരണ. അരൂരും എറണാകുളത്തും ആര്‍.എസ്.എസിന്റെ പ്രചാരണം നാമമാത്രമായിതന്നെ തുടരും. ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവും ആര്‍.എസ്.എസ് നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്.
ഡിസംബറില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പോടെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. സംസ്ഥാന നേതൃസ്ഥാനങ്ങളിലേക്കെത്താനുള്ള ശ്രമങ്ങളും ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ശക്തമാണ്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷത്തുനിന്നും എം.ടി.രമേശും മുരളീധരന്‍ പക്ഷത്തുനിന്നും കെ.സുരേന്ദ്രനുമാണ് കരുക്കള്‍ നീക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിടിച്ചടക്കലുകള്‍...കൂട്ടക്കൊലകള്‍...1967ന് ശേഷമുള്ള ഏറ്റവും ക്രൂരമായ ചെയ്തികള്‍' വെസ്റ്റ് ബാങ്കില്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ വെളിപെടുത്തി ഇസ്‌റാഈല്‍ സൈനിക മേധാവി

International
  •  5 days ago
No Image

സന്ദീപ് വാര്യരുടെ റോഡ് ഷോക്ക് നേരെയുണ്ടായ സംഘര്‍ഷം; കണ്ടാലറിയാവുന്ന യു.ഡി.എഫ്- സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  5 days ago
No Image

'അവര്‍ നമ്മളെ കൊന്നൊടുക്കാന്‍ രണ്ടാഴ്ച കൂടിയേ ബാക്കിയുള്ളൂ, അതിന് അനുവദിക്കില്ല; യു.എസ് ഇല്ലായിരുന്നെങ്കില്‍ അവര്‍ ഇതിനകം എല്ലാം ഇല്ലാതാക്കിയേനെ'  ഇറാനെതിരായ യുദ്ധത്തെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിച്ച് ട്രംപ്

International
  •  5 days ago
No Image

കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദന്‍; സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  5 days ago
No Image

കുടയെടുത്തോളൂ...സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

ഇന്നലെയും, ഇന്നും, നാളെയും സ്റ്റാലിനോടൊപ്പം; നിലപാട് വ്യക്തമാക്കി മുസ്‌ലിം ലീഗ് 

National
  •  5 days ago
No Image

10 വര്‍ഷം 30 വിദേശയാത്രകള്‍: മുഖ്യമന്ത്രി സന്ദര്‍ശിച്ചത് 17രാജ്യങ്ങള്‍, ചികിത്സയ്ക്കുള്‍പ്പെടെ വിദേശത്ത് ചെലവഴിച്ചത് 194 ദിവസം

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം; ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; കെ.കെ രമ

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടില്‍ ടി.വി.കെ- എ.ഐ.എ.ഡി.എം.കെ സഖ്യം?; പിന്തുണ ആവശ്യപ്പെട്ട് വിജയ് കത്തയച്ചതായി റിപ്പോര്‍ട്ട്, പളനിസ്വാമി സന്നദ്ധ അറിയിച്ചതായും സൂചന

International
  •  5 days ago
No Image

ഹോര്‍മുസിന്റെ പരമാധികാരം ഇറാന്? മേഖലയില്‍ പൂര്‍ണ നിയന്ത്രണം പ്രഖ്യാപിച്ച് ഇറാന്‍; കപ്പലുകള്‍ക്ക് ഇമെയില്‍ അനുമതി നിര്‍ബന്ധം 

International
  •  5 days ago