HOME
DETAILS

ഭീകരതക്കെതിരായ പോരാട്ടത്തിന്റെ കഥകളുമായി ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ്

  
backup
June 20 2017 | 23:06 PM

125365546-2

ലണ്ടന്‍: തിങ്കളാഴ്ച ഭീകരാക്രമണം നടന്ന ലണ്ടനിലെ ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദിന് ഭീകരതയോട് പോരടിച്ചുനേടിയ അംഗീകാരത്തിന്റെ ചരിത്രം കൂടി പറയാനുണ്ട്. 1994ല്‍ ചാള്‍സ് രാജകുമാരന്റെ സാന്നിധ്യത്തിലാണ് വടക്കന്‍ ലണ്ടനിലെ ഐലിങ്ടണിലുള്ള ലണ്ടന്‍ ബറോ ഫിന്‍സ്ബറി പാര്‍ക്കിനടുത്തായി അഞ്ചുനിലകളുള്ള പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്.


എന്നാല്‍, 1997 കൊടുംഭീകരനായ അബൂ ഹംസ അല്‍ മസ്‌രി ഇമാമായി സ്ഥാനമേറ്റതോടെയാണ് പള്ളിയുടെ ഗതി മാറുന്നത്. അല്‍ ഖാഇദ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്ന അബൂ ഹംസ വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിഷവിത്ത് പാകിത്തുടങ്ങി. അഫ്ഗാനിസ്താനില്‍ റഷ്യക്കെതിരായ അല്‍ ഖാഇദാ പോരാട്ടത്തില്‍ പങ്കുകൊണ്ടയാള്‍ കൂടിയാണ് അബൂ ഹംസ. അല്‍ ഖാഇദ സൈനിക ക്യാംപില്‍ ആയുധപരിശീലനത്തിനിടെ ഒരു കണ്ണും നഷ്ടപ്പെട്ടു.


വിശ്വാസികളോട് ജിഹാദിനായി നിരന്തരം ആഹ്വാനം ചെയ്തു. അവിശ്വാസികളുടെ രക്തത്തോട് ദാഹം അനുഭവപ്പെടുന്നില്ലെങ്കില്‍ കാര്യമായ എന്തോ പ്രശ്‌നം നിങ്ങള്‍ക്കുണ്ടെന്നുവരെ അയാള്‍ പറഞ്ഞുവച്ചു. ഇതോടെ കുപ്രസിദ്ധ ഭീകരനേതാക്കളുടെ ഇടത്താവളമായി മാറി പള്ളി. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ പ്രതിയായ സകരിയാസ് മൗസാഊനിയും ചെരിപ്പു ബോംബര്‍ റിച്ചാഡ് റീഡും അവരില്‍ ചിലര്‍ മാത്രം.എന്നാല്‍, കാര്യങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞ വിശ്വാസികള്‍ 2002ല്‍ അബൂ ഹംസയെ ഇമാം സ്ഥാനത്തുനിന്നു പുറത്താക്കി. എന്നാല്‍, 2003ല്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് റെയില്‍വേയില്‍ ഇരട്ട ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പള്ളിയില്‍ നൂറുകണക്കിന് മെട്രോ പൊലിസ് ചേര്‍ന്ന് റെയ്ഡ് നടത്തുകയും പള്ളി അടച്ചിടുകയും ചെയ്തു.


ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍ (എം.എ.ബി) നാട്ടുകാരുടെ സഹായത്തോടെ 2005ല്‍ പള്ളി തിരിച്ചുപിടിച്ചു. 2011ല്‍ പുറത്തുവന്ന വിക്കീലീക്‌സ് രേഖകള്‍ 'ഒരുകാലത്തെ ഭീകരവാദത്തിന്റെ പറുദീസ' എന്ന് വിശേഷിപ്പിച്ച പള്ളി അതിശയകരമായി ബ്രിട്ടനിലെ മതസൗഹാര്‍ദത്തിന്റെ ഈറ്റില്ലമായി മാറുന്നതാണ് പിന്നീട് കണ്ടത്. രാജ്യത്ത് മതസൗഹാര്‍ദം ശക്തിപ്പെടുത്താന്‍ പിന്നീടുവന്ന പള്ളി ഇമാമുമാര്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. അങ്ങനെ മതസൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അംഗീകാരം നേടുന്ന ആദ്യത്തെ മതകേന്ദ്രവുമായി ഫിന്‍സ്ബറി മസ്ജിദ്. സ്ഥലം എം.പി കൂടിയായ ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ അടക്കമുള്ള നിരവധി രാഷ്ട്രീയ, സാമൂഹിക രംഗത്തെ നേതാക്കള്‍ പള്ളിയിലെ സ്ഥിരം സന്ദര്‍ശകരായി. അതോടെ ഭീകരസംഘങ്ങളുടെ കണ്ണിലെ കരടായി ഫിന്‍സ്ബറി പാര്‍ക്ക് മസ്ജിദ് മാറി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹോദരിയെ 15 വർഷം മുമ്പ് കളിയാക്കിയത് മദ്യ ലഹരിയിൽ ഓർമ വന്നു; ചോദ്യം ചെയ്ത സഹോദരനെ  ഭിത്തിയിലിടിച്ച് കൊന്നു

Kerala
  •  15 days ago
No Image

കടക്കെണിക്കിടെയും ആഢംബര ജീവിതം... ബാധ്യതകൾ; വെഞ്ഞാറമൂട് കൂട്ടക്കൊലക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് പൊലിസ്

Kerala
  •  15 days ago
No Image

മിന്നിച്ച് തുടങ്ങി നിധീഷ്; രണ്ടാം പന്തില്‍ വിക്കറ്റ്, രഞ്ജി ഫൈനലില്‍ കേരളത്തിന് 'പ്രതീക്ഷ'ത്തുടക്കം 

Cricket
  •  15 days ago
No Image

'ബി.ജെ.പി എന്റെ മറ്റൊരു ഓപ്ഷനല്ല, രാഷ്ട്രീയത്തില്‍ വന്നത് ജനങ്ങളെ സേവിക്കാന്‍' ശശി തരൂരിന്റെ വിവാദ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത് 

Kerala
  •  15 days ago
No Image

ആഫ്രിക്കയില്‍നിന്ന് കേരളത്തിലെത്തിയ വിദേശ അലങ്കാരച്ചെടിയായ മസഞ്ചിയാനോ

Kerala
  •  15 days ago
No Image

ഒമാനിൽ 80 ശതമാനം സർക്കാർ സേവനവും ഓൺലൈനിലേക്ക്; സർവീസുകൾക്കായി ഇനി ഓഫീസിൽ പോകേണ്ട

oman
  •  15 days ago
No Image

'അവളുടെ കുഞ്ഞുശരീരം ഐസ് കഷ്ണമായി, അവളുടെ ഹൃദയമിടിപ്പ് നിലച്ചു' കൊടും ശൈത്യം, മഴ... ​ഗസ്സയിൽ പിഞ്ചുമക്കൾ മരിച്ചു വീഴുന്നു

International
  •  15 days ago
No Image

പരിവാഹന്‍ വെബ് സൈറ്റ് പണി മുടക്കിയതോടെ സംസ്ഥാനത്തെ പുക പരിശോധനകേന്ദ്രങ്ങള്‍ നിശ്ചലമായി

Kerala
  •  15 days ago
No Image

അധ്യയന ദിവസങ്ങള്‍ കുറയുന്നതിനാല്‍   പാഠഭാഗങ്ങള്‍ തീര്‍ക്കാനാവാതെ അധ്യാപകര്‍; ബുദ്ധിമുട്ടായി വാര്‍ഷിക പരീക്ഷയും

Kerala
  •  15 days ago
No Image

മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം

Kerala
  •  15 days ago

No Image

UAE Ramadan | ഇനിയും മടിച്ചു നില്‍ക്കല്ലേ, പതിനായിരത്തിലധികം പലചരക്ക് സാധനങ്ങള്‍ക്ക് 65% വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് യുഎഇ സാമ്പത്തിക മന്ത്രാലയം, സര്‍ക്കാര്‍ അനുമതിയില്ലാതെ ഒമ്പത് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാകില്ല

uae
  •  16 days ago
No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  16 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  16 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  16 days ago