HOME
DETAILS

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

  
February 25, 2025 | 4:39 PM

Idukki Auto Driver Assault Case CI Shameer Khan Transferred

ഇടുക്കി: കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (സിഐ) ഷമീർ ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

പുതുവത്സരത്തലേന്നാണ് കുമരകം മെട്ട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരളീധരനെ സിഐ ഷമീർ ഖാൻ മർദ്ദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ മുരളീധരന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു അദ്ദേഹം പരാതി നൽകിയതോടെ സംഭവം വിവാദമായി.

കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.

പുതുവത്സര ദിനത്തിൽ കൂട്ടാറിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവർ മുരളീധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു കമ്പംമെട്ട് സിഐ ഷമീർ ഖാൻ. മുരളീധരന്റെ മൊഴിപ്രകാരം, സിഐ ഷമീർ ഖാൻ കരണത്തടിച്ചതിനെത്തുടർന്ന് താൻ നിലത്തുവീഴുകയും ഒരു പല്ല് നഷ്ടപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരുകയും, കുടുംബം ഇതറിയുകയും ചെയ്തതോടെ ജനുവരി 16ന് ഔദ്യോഗികമായി പരാതി നൽകാൻ അവർ തീരുമാനിക്കുകയുമായിരുന്നു.

മുരളീധരൻ വീട്ടുകാരോട് ആദ്യം മർദ്ദനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലഭിച്ച ദൃശ്യങ്ങൾ കണ്ട് ആണ് കുടുംബം അന്വേഷണത്തിനായി മുന്നോട്ട് വന്നതെന്ന് മുരളീധരന്റെ മകൾ അശ്വതി പറഞ്ഞു.

സംഭവം മീഡിയയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. വിഷ്ണു പ്രദീപ് എഎസ്‌പിയോട് അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. സംഭവത്തിന് പിന്നാലെ കൂട്ടാറിൽ രാത്രിയിൽ മദ്യപിച്ചശേഷം വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സിഐ ഷമീർ ഖാൻ ഇടപെട്ടതെന്ന് എസ്.പി വിശദീകരിച്ചിരുന്നത്.കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയ്ശ്രീറാം വിളികളോടെ സ്‌കൂളില്‍ അതിക്രമം; അസമില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ അക്രമം അഴിച്ചു വിട്ട നാല് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അറസ്റ്റിലായത് ജില്ലാനേതാക്കള്‍ 

National
  •  2 days ago
No Image

കരോളും സമ്മാനപ്പൊതികളുമല്ല; ക്രിസ്മസ് പുലരിയിലും ഗസ്സയെ വരവേറ്റത് ഇസ്‌റാഈലിന്റെ മരണ ബോംബുകള്‍; സമാധാനഗീതങ്ങള്‍ക്ക് പകരം ഡ്രോണുകളുടെ ഇടിമുഴക്കങ്ങള്‍ 

International
  •  2 days ago
No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  2 days ago
No Image

വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  2 days ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  2 days ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  2 days ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  2 days ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  2 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  2 days ago