HOME
DETAILS

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

  
February 25, 2025 | 4:39 PM

Idukki Auto Driver Assault Case CI Shameer Khan Transferred

ഇടുക്കി: കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (സിഐ) ഷമീർ ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

പുതുവത്സരത്തലേന്നാണ് കുമരകം മെട്ട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരളീധരനെ സിഐ ഷമീർ ഖാൻ മർദ്ദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ മുരളീധരന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു അദ്ദേഹം പരാതി നൽകിയതോടെ സംഭവം വിവാദമായി.

കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.

പുതുവത്സര ദിനത്തിൽ കൂട്ടാറിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവർ മുരളീധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു കമ്പംമെട്ട് സിഐ ഷമീർ ഖാൻ. മുരളീധരന്റെ മൊഴിപ്രകാരം, സിഐ ഷമീർ ഖാൻ കരണത്തടിച്ചതിനെത്തുടർന്ന് താൻ നിലത്തുവീഴുകയും ഒരു പല്ല് നഷ്ടപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരുകയും, കുടുംബം ഇതറിയുകയും ചെയ്തതോടെ ജനുവരി 16ന് ഔദ്യോഗികമായി പരാതി നൽകാൻ അവർ തീരുമാനിക്കുകയുമായിരുന്നു.

മുരളീധരൻ വീട്ടുകാരോട് ആദ്യം മർദ്ദനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലഭിച്ച ദൃശ്യങ്ങൾ കണ്ട് ആണ് കുടുംബം അന്വേഷണത്തിനായി മുന്നോട്ട് വന്നതെന്ന് മുരളീധരന്റെ മകൾ അശ്വതി പറഞ്ഞു.

സംഭവം മീഡിയയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. വിഷ്ണു പ്രദീപ് എഎസ്‌പിയോട് അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. സംഭവത്തിന് പിന്നാലെ കൂട്ടാറിൽ രാത്രിയിൽ മദ്യപിച്ചശേഷം വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സിഐ ഷമീർ ഖാൻ ഇടപെട്ടതെന്ന് എസ്.പി വിശദീകരിച്ചിരുന്നത്.കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധിക മരിച്ചു, മകൾക്ക് പരുക്ക്

Kerala
  •  a month ago
No Image

ദുബൈ-ഷാർജ റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക്; പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര

uae
  •  a month ago
No Image

ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി പ്രദർശിപ്പിക്കാം; കേരളത്തിന് മാത്രം പ്രത്യേക അനുമതി

Kerala
  •  a month ago
No Image

പീഡനവും അധിക്ഷേപവും: അച്ഛന്റെ മരണത്തിൽ ഭർത്താവിനും പൊലിസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി

Kerala
  •  a month ago
No Image

എക്സ് പണിമുടക്കി; യുഎഇയിലും ലക്ഷക്കണക്കിന് ഉപയോക്താക്കൾ പ്രതിസന്ധിയിൽ, പോസ്റ്റുകൾ ലോഡ് ആകുന്നില്ല

uae
  •  a month ago
No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  a month ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  a month ago
No Image

ജൂൺ 26 സമസ്ത സ്ഥാപക ദിനം; മഹല്ലുകളിൽ പതാക ഉയർത്തലും പ്രത്യേക പ്രാർത്ഥനയും

organization
  •  a month ago
No Image

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ഇരുപതുകാരൻ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

ദുബൈയിലേക്ക് പറക്കാൻ ഇതിലും നല്ലൊരു അവസരമില്ല; മടക്ക ടിക്കറ്റെടുക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  a month ago