HOME
DETAILS

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

  
February 25, 2025 | 4:39 PM

Idukki Auto Driver Assault Case CI Shameer Khan Transferred

ഇടുക്കി: കൂട്ടാറിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ (സിഐ) ഷമീർ ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

പുതുവത്സരത്തലേന്നാണ് കുമരകം മെട്ട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മുരളീധരനെ സിഐ ഷമീർ ഖാൻ മർദ്ദിച്ചതെന്നാണ് പരാതി. ആക്രമണത്തിൽ മുരളീധരന്റെ ഒരു പല്ല് നഷ്ടപ്പെട്ടിരുന്നു. തുടർന്ന്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു അദ്ദേഹം പരാതി നൽകിയതോടെ സംഭവം വിവാദമായി.

കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.

പുതുവത്സര ദിനത്തിൽ കൂട്ടാറിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്ന ഓട്ടോ ഡ്രൈവർ മുരളീധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു കമ്പംമെട്ട് സിഐ ഷമീർ ഖാൻ. മുരളീധരന്റെ മൊഴിപ്രകാരം, സിഐ ഷമീർ ഖാൻ കരണത്തടിച്ചതിനെത്തുടർന്ന് താൻ നിലത്തുവീഴുകയും ഒരു പല്ല് നഷ്ടപ്പെടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവരുകയും, കുടുംബം ഇതറിയുകയും ചെയ്തതോടെ ജനുവരി 16ന് ഔദ്യോഗികമായി പരാതി നൽകാൻ അവർ തീരുമാനിക്കുകയുമായിരുന്നു.

മുരളീധരൻ വീട്ടുകാരോട് ആദ്യം മർദ്ദനത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ലഭിച്ച ദൃശ്യങ്ങൾ കണ്ട് ആണ് കുടുംബം അന്വേഷണത്തിനായി മുന്നോട്ട് വന്നതെന്ന് മുരളീധരന്റെ മകൾ അശ്വതി പറഞ്ഞു.

സംഭവം മീഡിയയിൽ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ. വിഷ്ണു പ്രദീപ് എഎസ്‌പിയോട് അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. സംഭവത്തിന് പിന്നാലെ കൂട്ടാറിൽ രാത്രിയിൽ മദ്യപിച്ചശേഷം വാഹനങ്ങൾക്ക് നേരെ പടക്കം എറിഞ്ഞെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് സിഐ ഷമീർ ഖാൻ ഇടപെട്ടതെന്ന് എസ്.പി വിശദീകരിച്ചിരുന്നത്.കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐക്ക് അനുകൂലമായ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറുമായും സംഘർഷമുണ്ടായത് കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെച്ചു.ഈ നടന്ന സംഭവവികാസങ്ങൾ പരിഗണിച്ചാണ് ഷമീർ ഖാനെ സ്ഥലം മാറ്റാൻ നടപടി സ്വീകരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  16 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  16 days ago
No Image

കാസർകോട് അടുപ്പിൽ നിന്ന് തീ പടർന്ന് വീട് പൂർണ്ണമായി കത്തി നശിച്ചു; ഒമ്പത് അംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  16 days ago
No Image

മദ്യലഹരിയിൽ പൊലിസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു; പാണ്ടിക്കാട് വൻ പ്രതിഷേധം, ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ

Kerala
  •  16 days ago
No Image

ദുബൈ വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം ഡിസംബറിലെ ഈ ദിനം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  16 days ago
No Image

ജോലി വിട്ടതിന്റെ വൈരാഗ്യം: അസം സ്വദേശിനിയെ തമിഴ്‌നാട്ടിൽ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേർക്കെതിരെ കേസ്

National
  •  16 days ago
No Image

ഹൃദയാഘാതം സംഭവിച്ച ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ അപകടം; സഹായത്തിനായി കൈകൂപ്പി ഭാര്യ, കണ്ടില്ലെന്ന് നടിച്ച് വഴിയാത്രക്കാർ

National
  •  16 days ago
No Image

വയനാട്ടിൽ കടുവാഭീഷണി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Kerala
  •  16 days ago
No Image

തീരാക്കടം; ഒരു ലക്ഷം രൂപ 74 ലക്ഷമായി, ഒടുവിൽ കിഡ്‌നി വിറ്റു: നീതി തേടി അധികൃതരെ സമീപിച്ച് കർഷകൻ

Kerala
  •  16 days ago
No Image

കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്; ഓസ്‌ട്രേലിയയുടെ നടപടി മാതൃക എന്ന് പറയാൻ കാരണം പലതുണ്ട്

Tech
  •  16 days ago