HOME
DETAILS

മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
November 18, 2018 | 7:58 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0-2

 


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകനെയും മരുമകളെയും അക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏകരത്ത് സുധീഷ് (39), തളീക്കരയില്‍ സര്‍വിസ് സ്റ്റേഷന്‍ നടത്തുന്ന അമ്പലക്കുളങ്ങരയിലെ പൊയ്കയില്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), കല്ലുള്ളപറമ്പത്ത് അശ്വിന്‍ (22) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പി. മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസ്, ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടറുമായ സാനിയോ മനോമി എന്നിവരെയാണ് 10 അംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കുറ്റ്യാടിയിലെ വീട്ടിലേക്കു പോകുന്ന വഴിക്ക് അമ്പലക്കുളങ്ങരയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നികിതാസിന്റെ മുഖത്തും സാനിയോയുടെ നെഞ്ചിനും കാല്‍മുട്ടിനും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴി വീണ്ടും വാഹനം തടഞ്ഞ് ആക്രമണമുണ്ടായി. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയും പൊലിസ് റെയ്ഡ് നടത്തി. ഇന്നലെ പുലര്‍ച്ചെ റെയ്ഡിനിടെ സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തെ കണ്ടതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സുധീഷിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലിസ് പിടികൂടിയത്. ശ്രീജുവിനെയും അശ്വിനെയും ഉച്ചയോടെയും അറസ്റ്റ് ചെയ്തു. നാദാപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥികളെ ഇറക്കി മടങ്ങിയ സ്‌കൂള്‍ വാന്‍ കത്തിയമര്‍ന്നു; കോഴിക്കോട് കുന്നമംഗലത്ത് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 hours ago
No Image

മിഠായിപ്പൊതി മോഷ്ടിച്ചെന്ന പരാതി; 12 വയസ്സുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു

crime
  •  15 hours ago
No Image

ഉത്സവത്തിനിടെയുണ്ടായ തര്‍ക്കം: കൊല്ലത്ത് 19കാരനെ കുത്തിക്കൊലപ്പെടുത്തി; അഞ്ചുപേര്‍ പിടിയില്‍

Kerala
  •  15 hours ago
No Image

അമ്മയുടെ മരണം കൊലപാതകം; കൊല്ലം അഞ്ചാലുംമൂട്ടിൽ വയോധികയെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

crime
  •  15 hours ago
No Image

ചേട്ടന് പെരിയ വിസില്‍ അടീങ്ക; സി.എസ്.കെയില്‍ സഞ്ജുവിന് അരങ്ങേറ്റം

Cricket
  •  15 hours ago
No Image

ഒമാനില്‍ പത്തനംതിട്ട സ്വദേശി അന്തരിച്ചു

oman
  •  15 hours ago
No Image

അത്ഭുതപ്പെട്ടു ; ഇങ്ങനെയും ഒരു മുഖ്യമന്ത്രിയോ !

Kerala
  •  15 hours ago
No Image

കുവൈത്തില്‍ ഇറാന്‍ ആക്രമണം: ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; വൈദ്യുതി, ജല ശുദ്ധീകരണ ശാലയ്ക്ക് കനത്ത നാശം

Kuwait
  •  15 hours ago
No Image

ഇന്ദിരാ ഗ്യാരണ്ടി കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനമല്ല വീടുകൾ കയറി ഉറപ്പുനൽകി കെ.സി

Kerala
  •  15 hours ago
No Image

എസ്.ഡി.പി.ഐ-സി.പി.എം ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ്; കത്തിപ്പടർന്ന് 'ഡീൽ'

Kerala
  •  15 hours ago