HOME
DETAILS

മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
November 18, 2018 | 7:58 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0-2

 


കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകനെയും മരുമകളെയും അക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവും പ്രവാസിയുമായ അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏകരത്ത് സുധീഷ് (39), തളീക്കരയില്‍ സര്‍വിസ് സ്റ്റേഷന്‍ നടത്തുന്ന അമ്പലക്കുളങ്ങരയിലെ പൊയ്കയില്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), കല്ലുള്ളപറമ്പത്ത് അശ്വിന്‍ (22) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എന്‍. സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലാണ് പി. മോഹനന്റെയും മുന്‍ എം.എല്‍.എ കെ.കെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസ്, ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ടറുമായ സാനിയോ മനോമി എന്നിവരെയാണ് 10 അംഗ സംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കുറ്റ്യാടിയിലെ വീട്ടിലേക്കു പോകുന്ന വഴിക്ക് അമ്പലക്കുളങ്ങരയില്‍ വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നികിതാസിന്റെ മുഖത്തും സാനിയോയുടെ നെഞ്ചിനും കാല്‍മുട്ടിനും പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴി വീണ്ടും വാഹനം തടഞ്ഞ് ആക്രമണമുണ്ടായി. ഇരുവരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. ഇവരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ പുലര്‍ച്ചെയും പൊലിസ് റെയ്ഡ് നടത്തി. ഇന്നലെ പുലര്‍ച്ചെ റെയ്ഡിനിടെ സി.ഐ. എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തെ കണ്ടതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ സുധീഷിനെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പൊലിസ് പിടികൂടിയത്. ശ്രീജുവിനെയും അശ്വിനെയും ഉച്ചയോടെയും അറസ്റ്റ് ചെയ്തു. നാദാപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  4 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  4 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  4 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  4 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  4 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  4 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  4 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  4 days ago