HOME
DETAILS

കടകളിലെ മാലിന്യം റോഡരികില്‍ നിക്ഷേപിച്ചു; മാലിന്യം നാട്ടുകാര്‍ തിരികെ കടകളിലെത്തിച്ചു

  
backup
August 01, 2017 | 2:35 AM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf


മാനന്തവാടി: നഗരത്തിലെ ഹോട്ടലിലേയും മരുന്നുകടയിലേയും മാലിന്യം ചാക്കുകളിലാക്കി റോഡരികില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നഗരത്തിലെ ബിസ്മില്ല ഹോട്ടലിലേയും മെഡിക്കല്‍സിലേയും മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി ഒണ്ടയങ്ങാടി മുതല്‍ തൃശ്ശിലേരി കാറ്റാടി വഴി ആനപ്പാറ വരെയുള്ള റോഡരികുകളില്‍ തള്ളിയത്. നാല്‍പ്പതോളം ചാക്ക് മാലിന്യമാണ് ജനവാസ മേഖലയില്‍ തള്ളിയത്. തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മാലിന്യ ചാക്കുകള്‍ തിരികെ വാഹനത്തില്‍ കയറ്റികൊണ്ടുവന്ന് അതത് കടകളില്‍ നിക്ഷേപിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മാലിന്യചാക്കുകള്‍ ജനവാസ മേഖലയില്‍ കൊണ്ടുതള്ളിയത്. ഹോട്ടല്‍ മാലിന്യവും, പ്ലാസ്റ്റിക്‌പേപ്പര്‍ മാലിന്യവുമാണ് ചാക്കുകെട്ടുകളില്‍ ഉണ്ടായിരുന്നത്. ചാക്കുകെട്ടുകള്‍ തുറന്ന് പരിശോധിച്ചതില്‍ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകള്‍ ചാക്കില്‍ നിന്നു ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും അവര്‍ കടയുടമകളോട് മാലിന്യം നീക്കന്‍ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കടയുടമകള്‍ പരിഗണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ മാലിന്യ ചാക്കുകള്‍ വാഹനത്തില്‍ കയറ്റി കടകളിലേക്ക് തിരികെയെത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കടകളിലേക്ക് മാലിന്യമെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികളും നാട്ടുകാരും തമ്മില്‍ ചെറിയരീതിയില്‍ ബഹളമുണ്ടായ സാഹചര്യത്തില്‍ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ ജനവാസ മേഖലയില്‍ നിക്ഷേപിച്ച മാലിന്യചാക്കുകള്‍ മുഴുവന്‍ തിരികെ എടുത്തുമാറ്റുമെന്നും മാലിന്യം കയറ്റികൊണ്ടുവന്ന ജീപ്പിന്റെ വാടക കടയുടമകള്‍ നല്‍കുമെന്നുമുള്ള ഉറപ്പിന്‍മേല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനൂപ്, കമ്മിറ്റി അംഗങ്ങളായ ബിജുമോന്‍,നാസര്‍,ഹുസൈന്‍, പ്രശാന്ത് തുടങ്ങിയവരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് മാലിന്യം തിരികെ കടകളിലേക്ക് എത്തിച്ചത്. എന്നാല്‍ കടയുടമകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടുപോയ ഇടനിലക്കാരാണ് ഇത്തരത്തിലുള്ള വീഴ്ചവരുത്തിയതെന്നും വ്യാപാരികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  4 days ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  4 days ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  4 days ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  4 days ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  4 days ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  4 days ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  4 days ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  4 days ago
No Image

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

Football
  •  4 days ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  4 days ago