HOME
DETAILS

കടകളിലെ മാലിന്യം റോഡരികില്‍ നിക്ഷേപിച്ചു; മാലിന്യം നാട്ടുകാര്‍ തിരികെ കടകളിലെത്തിച്ചു

  
backup
August 01, 2017 | 2:35 AM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf


മാനന്തവാടി: നഗരത്തിലെ ഹോട്ടലിലേയും മരുന്നുകടയിലേയും മാലിന്യം ചാക്കുകളിലാക്കി റോഡരികില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നഗരത്തിലെ ബിസ്മില്ല ഹോട്ടലിലേയും മെഡിക്കല്‍സിലേയും മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി ഒണ്ടയങ്ങാടി മുതല്‍ തൃശ്ശിലേരി കാറ്റാടി വഴി ആനപ്പാറ വരെയുള്ള റോഡരികുകളില്‍ തള്ളിയത്. നാല്‍പ്പതോളം ചാക്ക് മാലിന്യമാണ് ജനവാസ മേഖലയില്‍ തള്ളിയത്. തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മാലിന്യ ചാക്കുകള്‍ തിരികെ വാഹനത്തില്‍ കയറ്റികൊണ്ടുവന്ന് അതത് കടകളില്‍ നിക്ഷേപിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മാലിന്യചാക്കുകള്‍ ജനവാസ മേഖലയില്‍ കൊണ്ടുതള്ളിയത്. ഹോട്ടല്‍ മാലിന്യവും, പ്ലാസ്റ്റിക്‌പേപ്പര്‍ മാലിന്യവുമാണ് ചാക്കുകെട്ടുകളില്‍ ഉണ്ടായിരുന്നത്. ചാക്കുകെട്ടുകള്‍ തുറന്ന് പരിശോധിച്ചതില്‍ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകള്‍ ചാക്കില്‍ നിന്നു ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും അവര്‍ കടയുടമകളോട് മാലിന്യം നീക്കന്‍ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കടയുടമകള്‍ പരിഗണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ മാലിന്യ ചാക്കുകള്‍ വാഹനത്തില്‍ കയറ്റി കടകളിലേക്ക് തിരികെയെത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കടകളിലേക്ക് മാലിന്യമെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികളും നാട്ടുകാരും തമ്മില്‍ ചെറിയരീതിയില്‍ ബഹളമുണ്ടായ സാഹചര്യത്തില്‍ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ ജനവാസ മേഖലയില്‍ നിക്ഷേപിച്ച മാലിന്യചാക്കുകള്‍ മുഴുവന്‍ തിരികെ എടുത്തുമാറ്റുമെന്നും മാലിന്യം കയറ്റികൊണ്ടുവന്ന ജീപ്പിന്റെ വാടക കടയുടമകള്‍ നല്‍കുമെന്നുമുള്ള ഉറപ്പിന്‍മേല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനൂപ്, കമ്മിറ്റി അംഗങ്ങളായ ബിജുമോന്‍,നാസര്‍,ഹുസൈന്‍, പ്രശാന്ത് തുടങ്ങിയവരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് മാലിന്യം തിരികെ കടകളിലേക്ക് എത്തിച്ചത്. എന്നാല്‍ കടയുടമകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടുപോയ ഇടനിലക്കാരാണ് ഇത്തരത്തിലുള്ള വീഴ്ചവരുത്തിയതെന്നും വ്യാപാരികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  4 days ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  4 days ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  4 days ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  4 days ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 days ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  4 days ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  4 days ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  4 days ago
No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  4 days ago
No Image

പ്രതിഷേധം കനത്തു; ഒഡീഷയില്‍ റിപ്പബ്ലിക് ദിനത്തില്‍ മാംസാഹാര വില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

National
  •  4 days ago