HOME
DETAILS

കടകളിലെ മാലിന്യം റോഡരികില്‍ നിക്ഷേപിച്ചു; മാലിന്യം നാട്ടുകാര്‍ തിരികെ കടകളിലെത്തിച്ചു

  
Web Desk
August 01 2017 | 02:08 AM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf


മാനന്തവാടി: നഗരത്തിലെ ഹോട്ടലിലേയും മരുന്നുകടയിലേയും മാലിന്യം ചാക്കുകളിലാക്കി റോഡരികില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നഗരത്തിലെ ബിസ്മില്ല ഹോട്ടലിലേയും മെഡിക്കല്‍സിലേയും മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി ഒണ്ടയങ്ങാടി മുതല്‍ തൃശ്ശിലേരി കാറ്റാടി വഴി ആനപ്പാറ വരെയുള്ള റോഡരികുകളില്‍ തള്ളിയത്. നാല്‍പ്പതോളം ചാക്ക് മാലിന്യമാണ് ജനവാസ മേഖലയില്‍ തള്ളിയത്. തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മാലിന്യ ചാക്കുകള്‍ തിരികെ വാഹനത്തില്‍ കയറ്റികൊണ്ടുവന്ന് അതത് കടകളില്‍ നിക്ഷേപിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മാലിന്യചാക്കുകള്‍ ജനവാസ മേഖലയില്‍ കൊണ്ടുതള്ളിയത്. ഹോട്ടല്‍ മാലിന്യവും, പ്ലാസ്റ്റിക്‌പേപ്പര്‍ മാലിന്യവുമാണ് ചാക്കുകെട്ടുകളില്‍ ഉണ്ടായിരുന്നത്. ചാക്കുകെട്ടുകള്‍ തുറന്ന് പരിശോധിച്ചതില്‍ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകള്‍ ചാക്കില്‍ നിന്നു ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും അവര്‍ കടയുടമകളോട് മാലിന്യം നീക്കന്‍ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കടയുടമകള്‍ പരിഗണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ മാലിന്യ ചാക്കുകള്‍ വാഹനത്തില്‍ കയറ്റി കടകളിലേക്ക് തിരികെയെത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കടകളിലേക്ക് മാലിന്യമെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികളും നാട്ടുകാരും തമ്മില്‍ ചെറിയരീതിയില്‍ ബഹളമുണ്ടായ സാഹചര്യത്തില്‍ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ ജനവാസ മേഖലയില്‍ നിക്ഷേപിച്ച മാലിന്യചാക്കുകള്‍ മുഴുവന്‍ തിരികെ എടുത്തുമാറ്റുമെന്നും മാലിന്യം കയറ്റികൊണ്ടുവന്ന ജീപ്പിന്റെ വാടക കടയുടമകള്‍ നല്‍കുമെന്നുമുള്ള ഉറപ്പിന്‍മേല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനൂപ്, കമ്മിറ്റി അംഗങ്ങളായ ബിജുമോന്‍,നാസര്‍,ഹുസൈന്‍, പ്രശാന്ത് തുടങ്ങിയവരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് മാലിന്യം തിരികെ കടകളിലേക്ക് എത്തിച്ചത്. എന്നാല്‍ കടയുടമകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടുപോയ ഇടനിലക്കാരാണ് ഇത്തരത്തിലുള്ള വീഴ്ചവരുത്തിയതെന്നും വ്യാപാരികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  a few seconds ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  7 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  15 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  24 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  29 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  32 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  36 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  44 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago