HOME
DETAILS

കടകളിലെ മാലിന്യം റോഡരികില്‍ നിക്ഷേപിച്ചു; മാലിന്യം നാട്ടുകാര്‍ തിരികെ കടകളിലെത്തിച്ചു

  
backup
August 01, 2017 | 2:35 AM

%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf


മാനന്തവാടി: നഗരത്തിലെ ഹോട്ടലിലേയും മരുന്നുകടയിലേയും മാലിന്യം ചാക്കുകളിലാക്കി റോഡരികില്‍ തള്ളിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകം. നഗരത്തിലെ ബിസ്മില്ല ഹോട്ടലിലേയും മെഡിക്കല്‍സിലേയും മാലിന്യങ്ങളാണ് ചാക്കുകെട്ടുകളിലാക്കി ഒണ്ടയങ്ങാടി മുതല്‍ തൃശ്ശിലേരി കാറ്റാടി വഴി ആനപ്പാറ വരെയുള്ള റോഡരികുകളില്‍ തള്ളിയത്. നാല്‍പ്പതോളം ചാക്ക് മാലിന്യമാണ് ജനവാസ മേഖലയില്‍ തള്ളിയത്. തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മാലിന്യ ചാക്കുകള്‍ തിരികെ വാഹനത്തില്‍ കയറ്റികൊണ്ടുവന്ന് അതത് കടകളില്‍ നിക്ഷേപിക്കുകയായിരുന്നു.
രണ്ട് ദിവസം മുന്‍പാണ് മാലിന്യചാക്കുകള്‍ ജനവാസ മേഖലയില്‍ കൊണ്ടുതള്ളിയത്. ഹോട്ടല്‍ മാലിന്യവും, പ്ലാസ്റ്റിക്‌പേപ്പര്‍ മാലിന്യവുമാണ് ചാക്കുകെട്ടുകളില്‍ ഉണ്ടായിരുന്നത്. ചാക്കുകെട്ടുകള്‍ തുറന്ന് പരിശോധിച്ചതില്‍ മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലുകള്‍ ചാക്കില്‍ നിന്നു ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുനെല്ലി പഞ്ചായത്ത് ആരോഗ്യ വകുപ്പിന് പരാതി നല്‍കുകയും അവര്‍ കടയുടമകളോട് മാലിന്യം നീക്കന്‍ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം കടയുടമകള്‍ പരിഗണിക്കാതിരുന്ന പശ്ചാത്തലത്തിലാണ് തങ്ങള്‍ മാലിന്യ ചാക്കുകള്‍ വാഹനത്തില്‍ കയറ്റി കടകളിലേക്ക് തിരികെയെത്തിച്ചതെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കടകളിലേക്ക് മാലിന്യമെത്തിച്ചതുമായി ബന്ധപ്പെട്ട് വ്യാപാരികളും നാട്ടുകാരും തമ്മില്‍ ചെറിയരീതിയില്‍ ബഹളമുണ്ടായ സാഹചര്യത്തില്‍ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ ജനവാസ മേഖലയില്‍ നിക്ഷേപിച്ച മാലിന്യചാക്കുകള്‍ മുഴുവന്‍ തിരികെ എടുത്തുമാറ്റുമെന്നും മാലിന്യം കയറ്റികൊണ്ടുവന്ന ജീപ്പിന്റെ വാടക കടയുടമകള്‍ നല്‍കുമെന്നുമുള്ള ഉറപ്പിന്‍മേല്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ തൃശിലേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനൂപ്, കമ്മിറ്റി അംഗങ്ങളായ ബിജുമോന്‍,നാസര്‍,ഹുസൈന്‍, പ്രശാന്ത് തുടങ്ങിയവരുടെയും പ്രദേശവാസികളുടേയും നേതൃത്വത്തിലാണ് മാലിന്യം തിരികെ കടകളിലേക്ക് എത്തിച്ചത്. എന്നാല്‍ കടയുടമകള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നും മാലിന്യങ്ങള്‍ കയറ്റിക്കൊണ്ടുപോയ ഇടനിലക്കാരാണ് ഇത്തരത്തിലുള്ള വീഴ്ചവരുത്തിയതെന്നും വ്യാപാരികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  7 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  7 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  7 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  7 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  7 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  7 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  7 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  7 days ago