HOME
DETAILS

പൊലിസുകാരെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാരെ പിടികൂടിയില്ല; സി.ഐയ്ക്ക് സ്ഥലംമാറ്റം

  
backup
December 19, 2018 | 10:46 AM

sfi-workers-attacked-police-ci-transfer

തിരുവനന്തപുരം: തലസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരെ സംഘം ചേര്‍ന്ന് മര്‍ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കന്റോണ്‍മെന്റ് സി.ഐ സജ്ജാദിനെ സ്ഥലം മാറ്റി. ട്രാഫിക്കിലേക്കാണ് സ്ഥലം മാറ്റം. പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച്ച സംഭവിച്ചുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം. സംഭവത്തില്‍ പ്രധാനപ്രതി നസീം ഉള്‍പ്പടെയുള്ളവരെ പൊലിസ് ഇപ്പോഴും പിടികൂടിയിട്ടില്ല.

തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ച് ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലിസുകാരെ ക്രൂരമായി മര്‍ദിച്ചത്. ട്രാഫിക് നിയമം ലംഘിച്ച് 'യു'ടേണ്‍ എടുത്ത ബൈക്ക് യുദ്ധസ്മാരകത്തിനു സമീപത്ത് ട്രാഫിക് പൊലിസുകാരന്‍ അമല്‍കൃഷ്ണ തടഞ്ഞതാണ് ബൈക്കിലെത്തിയ യുവാവിനെ പ്രകോപിപ്പിച്ചത്. പൊലിസുകാരനുമായി തര്‍ക്കിച്ച യുവാവ് യൂനിഫോമില്‍ പിടിച്ചു തള്ളി. ഇതുകണ്ട് സമീപത്തു നിന്ന പൊലിസുകാരായ വിനയചന്ദ്രനും ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന്‍ ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂനിവേഴ്‌സിറ്റി കോളജിനു സമീപത്തുനിന്ന് ഇരുപതോളം വിദ്യാര്‍ഥികള്‍ ഓടിയെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടു പൊലിസുകാരെയും വളഞ്ഞിട്ട് അക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബി.ജെ.പിയോടാണ് കൂറെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്'  മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിമര്‍ശനം രൂക്ഷം 

National
  •  3 days ago
No Image

വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

ബോയിം​ഗുമായി 13 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഫ്ലൈദുബൈ; 75 പുതിയ വിമാനങ്ങൾ വാങ്ങും

uae
  •  3 days ago
No Image

'അങ്ങനെയായിരുന്നു, ഇനി സ്പെയിൻ ഇല്ല': മെസ്സിയെ സ്പെയിൻ U20 ടീമിൽ നിന്ന് അർജന്റീനയിലേക്ക് എത്തിച്ചതിങ്ങനെ? മുൻ അർജന്റീനൻ കോച്ച്

Football
  •  3 days ago
No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  3 days ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  3 days ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  3 days ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  3 days ago
No Image

യുഎഇക്ക് പിന്നാലെ സഊദിയിലും പറക്കും ടാക്സി; പ്രഖ്യാപനവുമായി ആർച്ചർ ഏവിയേഷൻ സർവീസ്

Saudi-arabia
  •  3 days ago
No Image

രാഷ്ട്രപതി റഫറന്‍സ്:ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബെഞ്ച്

National
  •  3 days ago