
ദമ്പതികളെ അക്രമിച്ച് കവര്‍ച്ച: മുഖ്യപ്രതി അറസ്റ്റില്‍
കണ്ണൂര്‍: താഴെചൊവ്വ ഉരുവച്ചാലില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ച് വീട്ടില്‍ നിന്നു പണവും 60 പവന് സ്വര്‍ണാഭരണവും കൊള്ളയടിച്ച സംഘത്തിലെ മുഖ്യപ്രതിയെ പൊലിസ് അറസ്റ്റുചെയ്തു. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ. വിനോദ് ചന്ദ്രന്, ഭാര്യ സരിതാകുമാരി എന്നിവരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസിലാണു ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹിലാല്‍ (19) അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യംചെയ്യാനായി പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ നല്കുമെന്നു പൊലിസ് അറിയിച്ചു.
ന്യൂഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു കണ്ണൂര്‍ സിറ്റി സി.ഐ പ്രദീപന് കണ്ണിപ്പൊയിലും എ.എസ്.ഐ കെ. രാജീവനും ചേര്‍ന്നാണ് ഹിലാലിനെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. കേസില്‍ നാലുപ്രതികളെ കൂടി പിടികൂടാനുണ്ട്. ബംഗ്ലാദേശിലെ സുന്ദര്‍ബന്‍ മേഖലയിലെ കവര്‍ച്ചാ സംഘത്തില്‍പ്പെട്ടയാളാണ് പിടിയിലായ ഹിലാലെന്ന് അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി പി.പി സദാനന്ദന് പറഞ്ഞു.
ബംഗ്ലാദേശിലെ സുന്ദര്‍ബന്‍ മേഖലയിലെ കവര്‍ച്ചാസംഘത്തില്‍പ്പെട്ട ഹിലാല്‍ ബംഗ്ലാദേശ് കുല്‍ന ജില്ലയിലെ മോറല്‍ഗഞ്ച് സ്വദേശിയാണ്. കവര്‍ച്ചയ്ക്കിടെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്താനും മടിക്കാത്തവരാണു ഹിലാലിന്റെ സംഘമെന്നും പൊലിസ് പറഞ്ഞു. സമാന രീതിയില്‍ എറണാംകുളത്ത് നടന്ന കവര്‍ച്ചയിലും ബംഗ്ലാദേശ് സ്വദേശികളാണ് പിടിയിലായത്. ഈ കവര്‍ച്ചയുടെ സമാന സ്വഭാവമായിരുന്നു വിനോദ്ചന്ദ്രന്റെ വീട്ടിലെ കവര്‍ച്ചയെന്നും പൊലിസ് കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്നു ചെന്നൈ, മംഗളൂരു വഴിയാണു കവര്‍ച്ചാസംഘം കേരളത്തിലെത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിനു കണ്ണൂരിലെത്തിയ സംഘം അഞ്ചിനു ട്രേഡ് ഫെയര്‍ നടക്കുന്ന സ്ഥലങ്ങളില്‍ സമയം ചെലവഴിച്ചു. രാത്രിവൈകി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം ട്രാക്കിലൂടെ നടന്നാണ് ഉരുവച്ചാലിലെത്തുന്നത്. മറ്റു രണ്ടു വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തി ഒന്നും ലഭിക്കാത്തതോടെയാണു വിനോദ്ചന്ദ്രന്റെ വീട്ടിലെത്തിയത്. തുടര്‍ന്നു വിനോദ് ചന്ദ്രനെയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിക്കുകയും 60 പവന് സ്വര്‍ണാഭരണങ്ങളും ഫോണുകളും ലാപ്ടോപ്പും സംഘം കവര്‍ന്നു. ശേഷം ട്രാക്കിലൂടെ റെയില്‍വേ സ്റ്റേഷനിലെത്തിയ സംഘം ഇവിടെ നിന്ന് അരമണിക്കൂര്‍ ദൂരം ഒട്ടോറിക്ഷയില്‍ സഞ്ചരിച്ചതായും അവിടുന്ന് ട്രെയിന്‍ കയറി പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെട്ടതായും ഹിലാല്‍ മൊഴി നല്കി.
അരമണിക്കൂര്‍ ഓട്ടോയില്‍ യാത്ര ചെയ്തുവെന്ന മൊഴി ലഭിച്ചതിലൂടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്ന നിഗമനത്തിലാണ് പൊലിസ്.
ഡല്‍ഹി സീമാപുരി കോളനി കേന്ദ്രീകരിച്ചാണു ബംഗ്ലാദേശികളായ കവര്‍ച്ചാസംഘം കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. അന്വേഷണസംഘം ഡല്‍ഹിയിലെത്തിയ വിവരമറിഞ്ഞ് ഹൗറയിലേക്ക് ട്രെയിനില്‍ പോകാനായി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിലാല്‍ പിടിയിലായത്. ഡല്‍ഹി, ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചാണു 18നും 40നും പ്രായമുള്ള യുവാക്കള്‍ ബംഗ്ലാദേശില്‍ നിന്നു ബംഗാള്‍ വഴി എത്തിയാണ് കവര്‍ച്ച നടത്തുന്നത്. സംഘാംഗങ്ങള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അതുവഴി മൊബൈല്‍ കണക്ഷനും എടുത്താണ് കവര്‍ച്ചയ്ക്കിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഡോറില്‍ ഡ്രസ് കുടുങ്ങി; മൂന്നാം ക്ലാസുകാരിയെ അരക്കിലോമീറ്ററോളം വലിച്ചിഴച്ചു ബസ് നീങ്ങി; ഗുരുതര പരിക്ക്
Kerala
• 2 days ago
ജോയൽ, കൊലക്കേസിൽ ഒന്നാം പ്രതി: അടൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ മരണത്തിൽ പ്രതികരണവുമായി സിപിഎം
Kerala
• 2 days ago
യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം പുനഃപരിശോധിക്കുന്നുവെന്ന വാർത്തകൾ തള്ളി ഖത്തർ
qatar
• 2 days ago
വിഴിഞ്ഞത്ത് നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് കബ്ര; പട്രോളിങ് ശക്തമാക്കി
Kerala
• 3 days ago
ഫ്രാന്‍സില്‍ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ പന്നിത്തലകള്‍ കൊണ്ടിട്ട സംഭവം; വംശീയ ആക്രമണത്തില്‍ അപലപിച്ച് ഭരണകൂടം; വിദേശ ഇടപെടലുണ്ടായെന്ന് സംശയം
International
• 3 days ago
ഞങ്ങളുടെ മണ്ണില്‍ വെച്ച് ഹമാസ് അംഗങ്ങളെ ലക്ഷ്യം വെച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങള്‍; കടുത്ത മുന്നറിയിപ്പുമായി ഈജിപത്
International
• 3 days ago
'നേപ്പാൾ പ്രക്ഷോഭം അണ്ണാ ഹസാരെ-കെജ്രിവാൾ സമരത്തെ ഓർമിപ്പിക്കുന്നു'; കോൺഗ്രസ് നേതാവ്
National
• 3 days ago
നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് കുല്‍മാന്‍ ഗിസിംങ്ങും; പിന്തുണ അറിയിച്ച് ജെന്‍ സി പ്രക്ഷോഭകര്‍
International
• 3 days ago
ചന്ദ്രന് ചുറ്റും നിങ്ങളുടെ പേര് തെളിയും; പൊതുജനങ്ങൾക്ക് സൗജന്യ ക്യാംപെയിൻ ഒരുക്കി നാസ
International
• 3 days ago
ബാങ്ക് വായ്പാ തട്ടിപ്പ് കേസ്; പിടികിട്ടാപ്പുള്ളിയായ ഇന്ത്യക്കാരനെ കുവൈത്തിൽ നിന്ന് നാടുകടത്തി
Kuwait
• 3 days ago
മൃതദേഹം പൊതുദർശനത്തിന് വെക്കില്ല: അന്തരിച്ച പിപി തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച നെടുമ്പാശ്ശേരിയിൽ
Kerala
• 3 days ago
രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും
National
• 3 days ago
ദുബൈയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്ക് പുതിയ നിയമങ്ങൾ; നിയമനത്തിനും പിരിച്ചുവിടലിനും കർശന മാർഗനിർദേശങ്ങൾ
uae
• 3 days ago
ഇസ്റാഈൽ പ്രതിരോധ കമ്പനികൾക്ക് ദുബൈയിൽ നടക്കുന്ന എയർ ഷോയിൽ വിലക്ക്; യുഎഇ നടപടി ദോഹയിലെ ആക്രമണത്തിന് പിന്നാലെ
uae
• 3 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിന് വൈകാതെ മറുപടി; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടി വിളിച്ച് ഖത്തർ
qatar
• 3 days ago
മദ്യപിച്ച് വാഹന പരിശോധന: അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Kerala
• 3 days ago
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു
Kerala
• 3 days ago
ലെബനനിലെയും സുഡാനിലെയും ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി സഊദി അറേബ്യ; 6,197 പേർക്ക് ഭക്ഷണം വിതരണം ചെയ്തു
Saudi-arabia
• 3 days ago
കളത്തിലിറങ്ങാതെ, ഗോളടിക്കാതെ മെസിയുടെ റെക്കോർഡ് തകർത്തു; വമ്പൻ നേട്ടത്തിൽ റൊണാൾഡോ
Football
• 3 days ago
ഏഷ്യ കപ്പിൽ അവസരമില്ല; മറ്റൊരു ടീമിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• 3 days ago
ഹമാസ് നേതാക്കളെ തുണച്ചത് തുർക്കി ഇന്റലിജൻസിന്റെ നീക്കം; നിർണായകമായത് 1,800 കിലോമീറ്റർ ദൂരം പറന്ന ഇസ്റാഈൽ വിമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചത്
International
• 3 days ago