HOME
DETAILS

12ാമത് ബഹ്‌റൈന്‍ നിക്ഷേപക സംഗമം നാളെ

  
backup
October 29, 2017 | 6:32 PM

12th-bahrain-invest-meet-tomorrow

മനാമ: ബഹ്‌റൈന്‍ വാണിജ്യവ്യവസായകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം ചൊവ്വാഴ്ച ബഹ്‌റൈനില്‍ നടക്കും. ഇത് പന്ത്രണ്ടാമതെ തവണയാണ് നിക്ഷേപക സംഗമത്തിന് ബഹ്‌റൈന്‍ ആതിഥ്യമരുളുന്നത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന പരിപാടി ഇന്‍വെസ്റ്റ് ഇന്‍ ബഹ്‌റൈന്‍ എന്ന പേരില്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കവെന്‍ഷന്‍ സെന്ററിലാണ് നടക്കുക.  

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരും ശൂറാ കൗസില്‍ അംഗങ്ങളും വ്യവസായപ്രമുഖരും പങ്കെടുക്കും. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തംകീന്‍, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കസല്‍ട്ടിംഗ്, മുംതലക്കാത്, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുനിഡോ), ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗസില്‍ എിവയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.

2004 മുതല്‍ നടന്നു വരുന്ന നിക്ഷേപക സംഗമത്തില്‍  ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി  നിരവധി നിക്ഷേപകരും വ്യവസായ പ്രമുഖരുമാണ് പങ്കെടുത്തു വരുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലറ്റ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍ വ്യവസായികളാണ് സംഗമത്തിനെത്തിയിരുന്നത്. ബഹ്‌റൈനില്‍ വിവിധ പദ്ധതികളിലായി നിക്ഷേപം നടത്തുമെന്ന് വ്യവസായികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്ക് ജോലി സാധ്യതയുള്ള പ്രൊജക്ടുകള്‍ നിര്‍മാണത്തിലിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ മാത്രം വന്‍ നിക്ഷേപമാണ് വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്താനിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിംഗപ്പൂര്‍ എഞ്ചിനീയറിംഗ് കമ്പനിയും ഫ്രാന്‍സില്‍നിന്നുള്ള ഏതാനും ബിസിനസ് ഗ്രൂപ്പുകളും ഇതിനോടകം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലെ ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുടങ്ങിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

National
  •  7 hours ago
No Image

വേനൽക്കാല യാത്രാ തിരക്ക്: ഷാർജ വിമാനത്താവളം വഴി 3 ദശലക്ഷം യാത്രക്കാർ എത്തും; യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി അധികൃതർ

uae
  •  7 hours ago
No Image

വി.ഡി സതീശനോട് ഉടൻ മറുപടി നൽകാൻ കോടതി നിർദേശം; കടകംപള്ളി നൽകിയ മാനനഷ്ടക്കേസ് വീണ്ടും പരിഗണിക്കും

Kerala
  •  8 hours ago
No Image

'സാധാരണക്കാരനല്ല, ഒരു മൃഗത്തെപ്പോലെ': ഹാലണ്ടിന്റെ ഗോൾവേട്ടയിൽ മയങ്ങി ലോക ഫുട്ബോൾ!

Football
  •  8 hours ago
No Image

മൊബൈൽ ഫ്ലാഷ് ലൈറ്റിൽ ശസ്ത്രക്രിയ; യുവാവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണം, മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

Kerala
  •  8 hours ago
No Image

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, ശ്രേയസ് അയ്യർ നായകൻ

Cricket
  •  8 hours ago
No Image

ലോക ഫുട്ബോളിലെ ഒരു ഇതിഹാസ യുഗത്തിന് വികാരഭരിതമായ അന്ത്യം; കണ്ണീരോടെ ഒച്ചോവ മടങ്ങുന്നു

Football
  •  9 hours ago
No Image

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എഐ വിപ്ലവം: 6 മാസത്തിൽ സ്മാർട്ട് ഗേറ്റുകൾ കടന്നത് 9.4 ദശലക്ഷം യാത്രക്കാർ; ഇമിഗ്രേഷൻ ക്ലിയറൻസ് വെറും 3.4 സെക്കൻഡിൽ

uae
  •  9 hours ago
No Image

ശ്രീലങ്കൻ ജയിലിൽ മയക്കുമരുന്ന് മാഫിയകൾ തമ്മിൽ ഏറ്റുമുട്ടൽ, 25 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്; പ്രദേശം സൈന്യത്തിന്റെ നിയന്ത്രണത്തിൽ

International
  •  9 hours ago
No Image

ഇനി ഹാലണ്ട് യുഗം! ഫുട്ബോൾ ലോകത്ത് ഇന്നേവരെ ആരും കുറിക്കാത്ത മഹാവിസ്മയ റെക്കോർഡുമായി നോർവീജിയൻ താരം

Football
  •  9 hours ago