HOME
DETAILS

12ാമത് ബഹ്‌റൈന്‍ നിക്ഷേപക സംഗമം നാളെ

  
backup
October 29, 2017 | 6:32 PM

12th-bahrain-invest-meet-tomorrow

മനാമ: ബഹ്‌റൈന്‍ വാണിജ്യവ്യവസായകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം ചൊവ്വാഴ്ച ബഹ്‌റൈനില്‍ നടക്കും. ഇത് പന്ത്രണ്ടാമതെ തവണയാണ് നിക്ഷേപക സംഗമത്തിന് ബഹ്‌റൈന്‍ ആതിഥ്യമരുളുന്നത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന പരിപാടി ഇന്‍വെസ്റ്റ് ഇന്‍ ബഹ്‌റൈന്‍ എന്ന പേരില്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കവെന്‍ഷന്‍ സെന്ററിലാണ് നടക്കുക.  

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരും ശൂറാ കൗസില്‍ അംഗങ്ങളും വ്യവസായപ്രമുഖരും പങ്കെടുക്കും. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തംകീന്‍, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കസല്‍ട്ടിംഗ്, മുംതലക്കാത്, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുനിഡോ), ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗസില്‍ എിവയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.

2004 മുതല്‍ നടന്നു വരുന്ന നിക്ഷേപക സംഗമത്തില്‍  ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി  നിരവധി നിക്ഷേപകരും വ്യവസായ പ്രമുഖരുമാണ് പങ്കെടുത്തു വരുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലറ്റ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍ വ്യവസായികളാണ് സംഗമത്തിനെത്തിയിരുന്നത്. ബഹ്‌റൈനില്‍ വിവിധ പദ്ധതികളിലായി നിക്ഷേപം നടത്തുമെന്ന് വ്യവസായികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്ക് ജോലി സാധ്യതയുള്ള പ്രൊജക്ടുകള്‍ നിര്‍മാണത്തിലിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ മാത്രം വന്‍ നിക്ഷേപമാണ് വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്താനിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിംഗപ്പൂര്‍ എഞ്ചിനീയറിംഗ് കമ്പനിയും ഫ്രാന്‍സില്‍നിന്നുള്ള ഏതാനും ബിസിനസ് ഗ്രൂപ്പുകളും ഇതിനോടകം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലെ ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുടങ്ങിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  14 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  14 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാലാ സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  14 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  14 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  14 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 days ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  14 days ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  14 days ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  14 days ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  14 days ago