HOME
DETAILS

12ാമത് ബഹ്‌റൈന്‍ നിക്ഷേപക സംഗമം നാളെ

  
backup
October 29, 2017 | 6:32 PM

12th-bahrain-invest-meet-tomorrow

മനാമ: ബഹ്‌റൈന്‍ വാണിജ്യവ്യവസായകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം ചൊവ്വാഴ്ച ബഹ്‌റൈനില്‍ നടക്കും. ഇത് പന്ത്രണ്ടാമതെ തവണയാണ് നിക്ഷേപക സംഗമത്തിന് ബഹ്‌റൈന്‍ ആതിഥ്യമരുളുന്നത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന പരിപാടി ഇന്‍വെസ്റ്റ് ഇന്‍ ബഹ്‌റൈന്‍ എന്ന പേരില്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കവെന്‍ഷന്‍ സെന്ററിലാണ് നടക്കുക.  

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരും ശൂറാ കൗസില്‍ അംഗങ്ങളും വ്യവസായപ്രമുഖരും പങ്കെടുക്കും. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തംകീന്‍, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കസല്‍ട്ടിംഗ്, മുംതലക്കാത്, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുനിഡോ), ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗസില്‍ എിവയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.

2004 മുതല്‍ നടന്നു വരുന്ന നിക്ഷേപക സംഗമത്തില്‍  ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി  നിരവധി നിക്ഷേപകരും വ്യവസായ പ്രമുഖരുമാണ് പങ്കെടുത്തു വരുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലറ്റ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍ വ്യവസായികളാണ് സംഗമത്തിനെത്തിയിരുന്നത്. ബഹ്‌റൈനില്‍ വിവിധ പദ്ധതികളിലായി നിക്ഷേപം നടത്തുമെന്ന് വ്യവസായികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്ക് ജോലി സാധ്യതയുള്ള പ്രൊജക്ടുകള്‍ നിര്‍മാണത്തിലിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ മാത്രം വന്‍ നിക്ഷേപമാണ് വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്താനിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിംഗപ്പൂര്‍ എഞ്ചിനീയറിംഗ് കമ്പനിയും ഫ്രാന്‍സില്‍നിന്നുള്ള ഏതാനും ബിസിനസ് ഗ്രൂപ്പുകളും ഇതിനോടകം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലെ ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുടങ്ങിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  a day ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  a day ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  a day ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  a day ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  a day ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  a day ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  a day ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a day ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  a day ago