HOME
DETAILS

12ാമത് ബഹ്‌റൈന്‍ നിക്ഷേപക സംഗമം നാളെ

  
backup
October 29, 2017 | 6:32 PM

12th-bahrain-invest-meet-tomorrow

മനാമ: ബഹ്‌റൈന്‍ വാണിജ്യവ്യവസായകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം ചൊവ്വാഴ്ച ബഹ്‌റൈനില്‍ നടക്കും. ഇത് പന്ത്രണ്ടാമതെ തവണയാണ് നിക്ഷേപക സംഗമത്തിന് ബഹ്‌റൈന്‍ ആതിഥ്യമരുളുന്നത്. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ വര്‍ഷം തോറും നടന്നു വരുന്ന പരിപാടി ഇന്‍വെസ്റ്റ് ഇന്‍ ബഹ്‌റൈന്‍ എന്ന പേരില്‍ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കവെന്‍ഷന്‍ സെന്ററിലാണ് നടക്കുക.  

ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരും ശൂറാ കൗസില്‍ അംഗങ്ങളും വ്യവസായപ്രമുഖരും പങ്കെടുക്കും. ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ്, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, തംകീന്‍, ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കസല്‍ട്ടിംഗ്, മുംതലക്കാത്, യുണൈറ്റഡ് നേഷന്‍സ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (യുനിഡോ), ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് ഗള്‍ഫ് കോഓപ്പറേഷന്‍ കൗസില്‍ എിവയുമായി സഹകരിച്ചാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്.

2004 മുതല്‍ നടന്നു വരുന്ന നിക്ഷേപക സംഗമത്തില്‍  ഇന്ത്യയടക്കമുള്ള വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി  നിരവധി നിക്ഷേപകരും വ്യവസായ പ്രമുഖരുമാണ് പങ്കെടുത്തു വരുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഈജിപ്ത്, ജോര്‍ദ്ദാന്‍, ലെബനോന്‍, അമേരിക്ക, സ്വിറ്റ്‌സര്‍ലറ്റ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വന്‍ വ്യവസായികളാണ് സംഗമത്തിനെത്തിയിരുന്നത്. ബഹ്‌റൈനില്‍ വിവിധ പദ്ധതികളിലായി നിക്ഷേപം നടത്തുമെന്ന് വ്യവസായികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.  ഇതിന്റെ തുടര്‍ച്ചയായി വിവിധ മേഖലകളിലിപ്പോള്‍ ആയിരക്കണക്കിനു പേര്‍ക്ക് ജോലി സാധ്യതയുള്ള പ്രൊജക്ടുകള്‍ നിര്‍മാണത്തിലിരിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ മാത്രം വന്‍ നിക്ഷേപമാണ് വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്താനിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിംഗപ്പൂര്‍ എഞ്ചിനീയറിംഗ് കമ്പനിയും ഫ്രാന്‍സില്‍നിന്നുള്ള ഏതാനും ബിസിനസ് ഗ്രൂപ്പുകളും ഇതിനോടകം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലെ ഹിദ്ദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തുടങ്ങിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  3 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  3 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  3 days ago
No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  3 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  3 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  3 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  3 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  3 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  3 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  3 days ago