HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളുടെ കൂറുമുന്നണി

  
backup
December 07, 2017 | 4:45 AM

gcc-countries-united-editorial-suprahaatham

സഊദി അറേബ്യയും യു.എ.ഇയും ചേര്‍ന്ന് പുതിയ സാമ്പത്തിക രാഷ്ട്രീയ സഖ്യമെന്ന പേരില്‍ കൂറുമുന്നണി രൂപീകരിച്ചതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഭാവിയെ സംബന്ധിച്ച് ചോദ്യമുയരുകയാണ്. 1981ലാണ് സഊദി, കുവൈത്ത്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് രൂപം നല്‍കിയത്. പൊതുകറന്‍സി, പൊതുവിപണി, പൊതുബാങ്ക് തുടങ്ങിയവയായിരുന്നു പ്രഖ്യാപിത പദ്ധതികള്‍. ലക്ഷ്യപ്രാപ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവേദി എന്ന നിലയില്‍ ജി.സി.സിക്ക് മേഖലയില്‍ അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കൂറുമുന്നണിയുടെ പിറവിയോടെ മാതൃസംഘടന തന്നെ അപ്രസക്തമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ജി.സി.സിയുടെ 38-ാമത് ഉച്ചകോടി കഴിഞ്ഞദിവസം കുവൈത്തില്‍ ആരംഭിക്കുമ്പോള്‍ ഖത്തര്‍ ഉപരോധം ഉള്‍പ്പെടെ ഒട്ടേറെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും സ്പര്‍ശിക്കാതെയാണ് നയതന്ത്രലോകം ഉറ്റുനോക്കിയിരുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കി നാടകീയമായി സമാപിച്ചത്. ആതിഥേയ രാജ്യമായ കുവൈത്തിന്റെയും അംഗരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിന്റെയും രാഷ്ട്രത്തലവന്മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് ആരോഗ്യകാരണങ്ങളാല്‍ ഉച്ചകോടിക്കെത്തിയില്ല. സഊദിയും ബഹ്‌റൈനും പ്രതിനിധി സംഘത്തെ അയക്കുക മാത്രമാണ് ചെയ്തത്. യു.എ.ഇയില്‍ നിന്നാവട്ടെ ആരും പങ്കെടുത്തതുമില്ല. ഇതോടെ കാതലായ വിഷയങ്ങളിലേക്ക് കടക്കാതെ ഉച്ചകോടി ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.


ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് സഊദിയും യു.എ.ഇയും പുതിയ സഖ്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമിതിക്ക് അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നാണ് യു.എ.ഇ വിദേശമന്ത്രാലയം പുറത്തുവിട്ട പ്രഖ്യാപനത്തിലുള്ളത്. സൈനികം, സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും സമിതിയില്‍ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളില്‍നിന്നും രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.


പുതിയ സഖ്യത്തില്‍ ചേരാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഖത്തറിനെയും കൂറുമുന്നണിയില്‍ മധ്യസ്ഥ നിലപാട് തുടരുന്ന കുവൈത്തിനെയും പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുത്താനിടയില്ല. ഫലത്തില്‍ ഇതൊരു പിളര്‍പ്പാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാവും ഇതോടെ ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ അംഗരാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. എണ്ണ സമ്പദ് വ്യവസ്ഥയില്‍നിന്ന് മാറി വൈവിധ്യവല്‍ക്കരണത്തിന് കൂട്ടായി ശ്രമിക്കാനും അംഗരാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവയുടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദത്തിനെതിരെയുള്ള ജി.സി.സിയുടെ യോജിച്ച നിലപാട് ലോകരാജ്യങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. ജി.സി.സിയുടെ ശൈഥില്യം തീര്‍ച്ചയായും മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും തിരിച്ചടി തന്നെയാണ്.


ഗള്‍ഫിലെ സാമ്പത്തിക, രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികള്‍. അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് ഇവിടങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക വിസ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ അവിടെനിന്നുള്ളവര്‍ക്ക് വിസ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. പുതിയ സഖ്യത്തിന് ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് വ്യക്തമല്ല. പൗരന്മാര്‍ക്കുള്ള നിയന്ത്രണം പ്രവാസികളേയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ട്രോളറിലെ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് സി​ഗ്നൽ തെറ്റിച്ചെത്തിയ കാർ; ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ദുബൈ പൊലിസ്

uae
  •  2 months ago
No Image

ചര്‍ച്ചയില്‍ തീരുമാനമായില്ല; മുഖ്യമന്ത്രിക്കായി ഇനിയും കാത്തിരിക്കണം; ഹൈക്കമാന്‍ഡ് യോഗം അവസാനിച്ചു  

Kerala
  •  2 months ago
No Image

കള്ളപ്പണക്കേസില്‍ പഞ്ചാബ് ഊര്‍ജമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

Kerala
  •  2 months ago
No Image

സഞ്ജു എഫക്ട്! വ്യൂവർഷിപ്പിൽ ബെംഗളൂരുവിനെ മറികടന്ന് ചെന്നൈയുടെ സൂപ്പർ കുതിപ്പ്

Cricket
  •  2 months ago
No Image

വി.ഡി സതീശനെ പിന്തുണച്ച് നടുറോഡില്‍ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ 

Kerala
  •  2 months ago
No Image

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; യശസ്വി ജയ്‌സ്വാളിനും ഷഫാലി വർമ്മയ്ക്കും നാഡയുടെ നോട്ടീസ്

Cricket
  •  2 months ago
No Image

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധം: ബഹ്‌റൈനിൽ 41 പേർ പിടിയിൽ; ഭീകരവിരുദ്ധ അന്വേഷണം ഊർജിതം

bahrain
  •  2 months ago
No Image

മുഖ്യമന്ത്രി ചർച്ച: 'കോൺ​ഗ്രസിൽ നിന്നും ഒന്നിലധികം പേരുകൾ വരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിത'; സി.പി.എമ്മിനെ പരിഹസിച്ച് എം. ലിജു

Kerala
  •  2 months ago
No Image

ഹജ്ജ് ആരോഗ്യ ഗൈഡ് എട്ട് ഭാഷകളിൽ; സുരക്ഷിത യാത്രയ്ക്കായി വിപുലമായ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  2 months ago
No Image

നിരന്തരം ഫോൺ വിളിച്ച് ശല്യം ചെയ്തു; യുവാവിന് 60,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 months ago