HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളുടെ കൂറുമുന്നണി

  
backup
December 07, 2017 | 4:45 AM

gcc-countries-united-editorial-suprahaatham

സഊദി അറേബ്യയും യു.എ.ഇയും ചേര്‍ന്ന് പുതിയ സാമ്പത്തിക രാഷ്ട്രീയ സഖ്യമെന്ന പേരില്‍ കൂറുമുന്നണി രൂപീകരിച്ചതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഭാവിയെ സംബന്ധിച്ച് ചോദ്യമുയരുകയാണ്. 1981ലാണ് സഊദി, കുവൈത്ത്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് രൂപം നല്‍കിയത്. പൊതുകറന്‍സി, പൊതുവിപണി, പൊതുബാങ്ക് തുടങ്ങിയവയായിരുന്നു പ്രഖ്യാപിത പദ്ധതികള്‍. ലക്ഷ്യപ്രാപ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവേദി എന്ന നിലയില്‍ ജി.സി.സിക്ക് മേഖലയില്‍ അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കൂറുമുന്നണിയുടെ പിറവിയോടെ മാതൃസംഘടന തന്നെ അപ്രസക്തമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ജി.സി.സിയുടെ 38-ാമത് ഉച്ചകോടി കഴിഞ്ഞദിവസം കുവൈത്തില്‍ ആരംഭിക്കുമ്പോള്‍ ഖത്തര്‍ ഉപരോധം ഉള്‍പ്പെടെ ഒട്ടേറെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും സ്പര്‍ശിക്കാതെയാണ് നയതന്ത്രലോകം ഉറ്റുനോക്കിയിരുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കി നാടകീയമായി സമാപിച്ചത്. ആതിഥേയ രാജ്യമായ കുവൈത്തിന്റെയും അംഗരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിന്റെയും രാഷ്ട്രത്തലവന്മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് ആരോഗ്യകാരണങ്ങളാല്‍ ഉച്ചകോടിക്കെത്തിയില്ല. സഊദിയും ബഹ്‌റൈനും പ്രതിനിധി സംഘത്തെ അയക്കുക മാത്രമാണ് ചെയ്തത്. യു.എ.ഇയില്‍ നിന്നാവട്ടെ ആരും പങ്കെടുത്തതുമില്ല. ഇതോടെ കാതലായ വിഷയങ്ങളിലേക്ക് കടക്കാതെ ഉച്ചകോടി ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.


ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് സഊദിയും യു.എ.ഇയും പുതിയ സഖ്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമിതിക്ക് അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നാണ് യു.എ.ഇ വിദേശമന്ത്രാലയം പുറത്തുവിട്ട പ്രഖ്യാപനത്തിലുള്ളത്. സൈനികം, സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും സമിതിയില്‍ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളില്‍നിന്നും രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.


പുതിയ സഖ്യത്തില്‍ ചേരാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഖത്തറിനെയും കൂറുമുന്നണിയില്‍ മധ്യസ്ഥ നിലപാട് തുടരുന്ന കുവൈത്തിനെയും പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുത്താനിടയില്ല. ഫലത്തില്‍ ഇതൊരു പിളര്‍പ്പാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാവും ഇതോടെ ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ അംഗരാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. എണ്ണ സമ്പദ് വ്യവസ്ഥയില്‍നിന്ന് മാറി വൈവിധ്യവല്‍ക്കരണത്തിന് കൂട്ടായി ശ്രമിക്കാനും അംഗരാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവയുടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദത്തിനെതിരെയുള്ള ജി.സി.സിയുടെ യോജിച്ച നിലപാട് ലോകരാജ്യങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. ജി.സി.സിയുടെ ശൈഥില്യം തീര്‍ച്ചയായും മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും തിരിച്ചടി തന്നെയാണ്.


ഗള്‍ഫിലെ സാമ്പത്തിക, രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികള്‍. അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് ഇവിടങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക വിസ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ അവിടെനിന്നുള്ളവര്‍ക്ക് വിസ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. പുതിയ സഖ്യത്തിന് ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് വ്യക്തമല്ല. പൗരന്മാര്‍ക്കുള്ള നിയന്ത്രണം പ്രവാസികളേയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സൈനികാഭ്യാസം; ആഗോള എണ്ണപ്പാതയിൽ നിയന്ത്രണം

International
  •  3 months ago
No Image

ഭക്ഷണശാല തുടങ്ങാൻ 12 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമം; 19-കാരനും 22-കാരിയും അറസ്റ്റിൽ

International
  •  3 months ago
No Image

600-ലേറെ സിം കാർഡുകൾ വഴി കോടികളുടെ തട്ടിപ്പ്; മുൻ ഓഡിറ്റ് ഡയറക്ടറോട് 8.6 മില്യൺ ദിർഹം തിരികെ നൽകാൻ ഉത്തരവിട്ട് യുഎഇ കോടതി 

uae
  •  3 months ago
No Image

ചരക്കുകളുടെ നീക്കം വേഗത്തിലാക്കാന്‍ പുതിയ നടപടി; സംഭരണ സമയം 90 ദിവസമായി

oman
  •  3 months ago
No Image

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

crime
  •  3 months ago
No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  3 months ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  3 months ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  3 months ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  3 months ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  3 months ago

No Image

'ഒപ്പിടാൻ വരാൻ സൗകര്യമില്ല'; സ്റ്റേഷനിൽ വിളിച്ച് വെല്ലുവിളി, പിന്നാലെ മദ്യപിച്ചെത്തി പൊലിസിനെ അസഭ്യം പറഞ്ഞു; കാളികാവ് സ്വദേശി പിടിയിൽ

crime
  •  3 months ago
No Image

സഹപാഠിയായ 24-കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ദൃശ്യങ്ങൾ കോളേജ് ഗ്രൂപ്പിലിട്ടു, മൃതദേഹത്തിനോടും നടുക്കുന്ന ക്രൂരത; പ്രതി പിടിയിൽ

crime
  •  3 months ago
No Image

19ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; കിവികളുടെ കിളിപറത്തി ചരിത്രമെഴുതി യുവരാജ്

Cricket
  •  3 months ago
No Image

'കേരളത്തില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാന്‍ ഇനി അധികനാളുകളില്ല, ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവര്‍ ഭൂരിപക്ഷമാകുമ്പോള്‍ എന്തൊക്കെ കാട്ടിക്കൂട്ടും' വിദ്വേഷവുമായി വീണ്ടും വെള്ളാപ്പള്ളി

Kerala
  •  3 months ago