HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളുടെ കൂറുമുന്നണി

  
Web Desk
December 07 2017 | 04:12 AM

gcc-countries-united-editorial-suprahaatham

സഊദി അറേബ്യയും യു.എ.ഇയും ചേര്‍ന്ന് പുതിയ സാമ്പത്തിക രാഷ്ട്രീയ സഖ്യമെന്ന പേരില്‍ കൂറുമുന്നണി രൂപീകരിച്ചതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഭാവിയെ സംബന്ധിച്ച് ചോദ്യമുയരുകയാണ്. 1981ലാണ് സഊദി, കുവൈത്ത്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് രൂപം നല്‍കിയത്. പൊതുകറന്‍സി, പൊതുവിപണി, പൊതുബാങ്ക് തുടങ്ങിയവയായിരുന്നു പ്രഖ്യാപിത പദ്ധതികള്‍. ലക്ഷ്യപ്രാപ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവേദി എന്ന നിലയില്‍ ജി.സി.സിക്ക് മേഖലയില്‍ അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കൂറുമുന്നണിയുടെ പിറവിയോടെ മാതൃസംഘടന തന്നെ അപ്രസക്തമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.


ജി.സി.സിയുടെ 38-ാമത് ഉച്ചകോടി കഴിഞ്ഞദിവസം കുവൈത്തില്‍ ആരംഭിക്കുമ്പോള്‍ ഖത്തര്‍ ഉപരോധം ഉള്‍പ്പെടെ ഒട്ടേറെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും സ്പര്‍ശിക്കാതെയാണ് നയതന്ത്രലോകം ഉറ്റുനോക്കിയിരുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കി നാടകീയമായി സമാപിച്ചത്. ആതിഥേയ രാജ്യമായ കുവൈത്തിന്റെയും അംഗരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിന്റെയും രാഷ്ട്രത്തലവന്മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് ആരോഗ്യകാരണങ്ങളാല്‍ ഉച്ചകോടിക്കെത്തിയില്ല. സഊദിയും ബഹ്‌റൈനും പ്രതിനിധി സംഘത്തെ അയക്കുക മാത്രമാണ് ചെയ്തത്. യു.എ.ഇയില്‍ നിന്നാവട്ടെ ആരും പങ്കെടുത്തതുമില്ല. ഇതോടെ കാതലായ വിഷയങ്ങളിലേക്ക് കടക്കാതെ ഉച്ചകോടി ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.


ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് സഊദിയും യു.എ.ഇയും പുതിയ സഖ്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമിതിക്ക് അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നാണ് യു.എ.ഇ വിദേശമന്ത്രാലയം പുറത്തുവിട്ട പ്രഖ്യാപനത്തിലുള്ളത്. സൈനികം, സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും സമിതിയില്‍ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളില്‍നിന്നും രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.


പുതിയ സഖ്യത്തില്‍ ചേരാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഖത്തറിനെയും കൂറുമുന്നണിയില്‍ മധ്യസ്ഥ നിലപാട് തുടരുന്ന കുവൈത്തിനെയും പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുത്താനിടയില്ല. ഫലത്തില്‍ ഇതൊരു പിളര്‍പ്പാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാവും ഇതോടെ ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ അംഗരാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. എണ്ണ സമ്പദ് വ്യവസ്ഥയില്‍നിന്ന് മാറി വൈവിധ്യവല്‍ക്കരണത്തിന് കൂട്ടായി ശ്രമിക്കാനും അംഗരാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവയുടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദത്തിനെതിരെയുള്ള ജി.സി.സിയുടെ യോജിച്ച നിലപാട് ലോകരാജ്യങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. ജി.സി.സിയുടെ ശൈഥില്യം തീര്‍ച്ചയായും മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും തിരിച്ചടി തന്നെയാണ്.


ഗള്‍ഫിലെ സാമ്പത്തിക, രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികള്‍. അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് ഇവിടങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക വിസ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ അവിടെനിന്നുള്ളവര്‍ക്ക് വിസ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. പുതിയ സഖ്യത്തിന് ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് വ്യക്തമല്ല. പൗരന്മാര്‍ക്കുള്ള നിയന്ത്രണം പ്രവാസികളേയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  an hour ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  2 hours ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  2 hours ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  2 hours ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  2 hours ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 hours ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 hours ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 hours ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 hours ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  4 hours ago