
ഗള്‍ഫ് രാജ്യങ്ങളുടെ കൂറുമുന്നണി
സഊദി അറേബ്യയും യു.എ.ഇയും ചേര്‍ന്ന് പുതിയ സാമ്പത്തിക രാഷ്ട്രീയ സഖ്യമെന്ന പേരില്‍ കൂറുമുന്നണി രൂപീകരിച്ചതോടെ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) ഭാവിയെ സംബന്ധിച്ച് ചോദ്യമുയരുകയാണ്. 1981ലാണ് സഊദി, കുവൈത്ത്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് രൂപം നല്‍കിയത്. പൊതുകറന്‍സി, പൊതുവിപണി, പൊതുബാങ്ക് തുടങ്ങിയവയായിരുന്നു പ്രഖ്യാപിത പദ്ധതികള്‍. ലക്ഷ്യപ്രാപ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ പൊതുവേദി എന്ന നിലയില്‍ ജി.സി.സിക്ക് മേഖലയില്‍ അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍, കൂറുമുന്നണിയുടെ പിറവിയോടെ മാതൃസംഘടന തന്നെ അപ്രസക്തമാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ജി.സി.സിയുടെ 38-ാമത് ഉച്ചകോടി കഴിഞ്ഞദിവസം കുവൈത്തില്‍ ആരംഭിക്കുമ്പോള്‍ ഖത്തര്‍ ഉപരോധം ഉള്‍പ്പെടെ ഒട്ടേറെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നിലുണ്ടായിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും സ്പര്‍ശിക്കാതെയാണ് നയതന്ത്രലോകം ഉറ്റുനോക്കിയിരുന്ന രണ്ടുദിവസത്തെ ഉച്ചകോടി ഒരു ദിവസത്തേക്ക് വെട്ടിച്ചുരുക്കി നാടകീയമായി സമാപിച്ചത്. ആതിഥേയ രാജ്യമായ കുവൈത്തിന്റെയും അംഗരാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിന്റെയും രാഷ്ട്രത്തലവന്മാര്‍ മാത്രമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ബാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് ആരോഗ്യകാരണങ്ങളാല്‍ ഉച്ചകോടിക്കെത്തിയില്ല. സഊദിയും ബഹ്‌റൈനും പ്രതിനിധി സംഘത്തെ അയക്കുക മാത്രമാണ് ചെയ്തത്. യു.എ.ഇയില്‍ നിന്നാവട്ടെ ആരും പങ്കെടുത്തതുമില്ല. ഇതോടെ കാതലായ വിഷയങ്ങളിലേക്ക് കടക്കാതെ ഉച്ചകോടി ഒറ്റദിവസംകൊണ്ട് അവസാനിപ്പിക്കുകയായിരുന്നു.
ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് സഊദിയും യു.എ.ഇയും പുതിയ സഖ്യം പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സമിതിക്ക് അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവര്‍ നേതൃത്വം നല്‍കുമെന്നാണ് യു.എ.ഇ വിദേശമന്ത്രാലയം പുറത്തുവിട്ട പ്രഖ്യാപനത്തിലുള്ളത്. സൈനികം, സാമ്പത്തികം, സാംസ്‌കാരികം, രാഷ്ട്രീയം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുമെന്നും സമിതിയില്‍ ഫെഡറല്‍, പ്രാദേശിക സര്‍ക്കാരുകളില്‍നിന്നും രാജ്യത്തെ വ്യത്യസ്ത മേഖലകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.
പുതിയ സഖ്യത്തില്‍ ചേരാന്‍ മറ്റ് ജി.സി.സി രാജ്യങ്ങളെ ക്ഷണിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഏതായാലും ഖത്തറിനെയും കൂറുമുന്നണിയില്‍ മധ്യസ്ഥ നിലപാട് തുടരുന്ന കുവൈത്തിനെയും പുതിയ സഖ്യത്തില്‍ ഉള്‍പ്പെടുത്താനിടയില്ല. ഫലത്തില്‍ ഇതൊരു പിളര്‍പ്പാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തുടങ്ങിവച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാവും ഇതോടെ ഉണ്ടാവുക. ജനുവരി ഒന്നുമുതല്‍ അംഗരാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചതാണ്. എണ്ണ സമ്പദ് വ്യവസ്ഥയില്‍നിന്ന് മാറി വൈവിധ്യവല്‍ക്കരണത്തിന് കൂട്ടായി ശ്രമിക്കാനും അംഗരാജ്യങ്ങള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇവയുടെ തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കയാണ്. മേഖലയെ അസ്ഥിരപ്പെടുത്തുന്ന ഭീകരവാദത്തിനെതിരെയുള്ള ജി.സി.സിയുടെ യോജിച്ച നിലപാട് ലോകരാജ്യങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നതായിരുന്നു. ജി.സി.സിയുടെ ശൈഥില്യം തീര്‍ച്ചയായും മേഖലയുടെ സുരക്ഷയ്ക്കും സമാധാനത്തിനും തിരിച്ചടി തന്നെയാണ്.
ഗള്‍ഫിലെ സാമ്പത്തിക, രാഷ്ട്രീയ വ്യതിയാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. പ്രത്യേകിച്ച് മലയാളികള്‍. അംഗരാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്നതിന് ഇവിടങ്ങളിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക വിസ ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ അവിടെനിന്നുള്ളവര്‍ക്ക് വിസ വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തി. പുതിയ സഖ്യത്തിന് ഇക്കാര്യത്തിലുള്ള നിലപാട് എന്തെന്ന് വ്യക്തമല്ല. പൗരന്മാര്‍ക്കുള്ള നിയന്ത്രണം പ്രവാസികളേയും ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 14 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 14 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 14 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• 14 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 15 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 15 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 15 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍
organization
• 16 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 16 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 16 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 17 hours ago
അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല
Kerala
• 17 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 17 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 17 hours ago
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം
Kerala
• 19 hours ago
സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി
Kerala
• 19 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 20 hours ago
യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്
uae
• 20 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 18 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 18 hours ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• 18 hours ago