HOME
DETAILS

തെലങ്കാനകളിക്കാനൊരു മോഹം

  
backup
January 07, 2024 | 5:32 AM

a-desire-to-play-telangana


മൻമോഹൻസിങ്ങിന്റെ രണ്ടു സർക്കാരുകളെ സാധ്യമാക്കിയത് ആന്ധ്രയിലെ യെദുഗുരി സന്ദിന്ദി രാജശേഖര റെഡ്ഡിയെന്ന സമ്പന്ന ജനകീയ നേതാവായിരുന്നു. കോൺഗ്രസിന്റെ 206 ലോക്‌സഭാംഗങ്ങളിൽ 33 പേരും ആന്ധ്രയിൽ നിന്നായത് ജനപക്ഷ രാഷ്ട്രീത്തിന്റെ ബലത്തിലാണ്. പക്ഷെ രാജശേഖര റെഡ്ഡിയുടെ മരണ ശേഷം സംഘടനാ പ്രശ്‌നങ്ങൾ സംസാരിക്കാൻ ഡൽഹിയിലെത്തിയ വൈ.എസ്.ആറിന്റെ വിധവ, വിജയമ്മയെയും മകൾ വൈ.എസ് ശർമിളയെയും സോണിയഗാന്ധി അവഗണിച്ചു. അപമാനിതരായി ഇറങ്ങിപ്പോന്ന ഇരുവരും മകൻ ജഗൻമോഹൻ റെഡ്ഡിക്കൊപ്പം കോൺഗ്രസ് വിടുകയും വൈ.എസ്.ആർ കോൺഗ്രസ് രൂപവൽകരിക്കുകയും ചെയ്തു. അന്ന് ഇറക്കിവിട്ട സോണിയ ഇപ്പോൾ ശർമിളയെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. രാഹുലും ഖാർഗെയും ശർമിളക്ക് കൈ നൽകുകയും ചെയ്യുന്നു. ചരിത്രം ആരോടാണ് പകരം വീട്ടുന്നതാവോ.


ആന്ധ്രയുടെ കാര്യത്തിൽ മറ്റൊരബദ്ധം കൂടി കോൺഗ്രസ് നേതൃത്വം ചെയ്തു. ചന്ദ്രശേഖര റാവുവിന്റെ കെണിയിൽ കുടുങ്ങി ആന്ധ്രയെ വിഭജിച്ച് തെലങ്കാനയുണ്ടാക്കി. രണ്ടായപ്പോൾ ആന്ധ്ര ജഗൻമോഹനും തെലങ്കാന ചന്ദ്രശേഖരറാവുവും കൈക്കലാക്കി. കോൺഗ്രസിന് ഇത് തിരിച്ചുപിടിക്കലിന്റെ കാലമാണ്. ചിത്രത്തിൽ നിന്ന് ഏതാണ്ട് മാഞ്ഞു തുടങ്ങിയിടത്തുനിന്ന് തെലങ്കാനയിൽ വൻ മുന്നേറ്റം നടത്തിയ കോൺഗ്രസ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ അധികാരം പിടിച്ച ആവേശത്തിൽ ആന്ധ്രയിലേക്ക് പാലം വെട്ടുകയാണ്. സഹോദരൻ ജഗനോട് പിണങ്ങി വൈ.എസ്.ആർ തെലങ്കാന പാർട്ടിയുണ്ടാക്കി പ്രവർത്തന രംഗം തെലങ്കാനയിലേക്ക് മാറ്റിയ ശർമിളയെ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ.ടി.പി മത്സരിക്കാതെ കോൺഗ്രസിന് പിന്തുണ നൽകി. നേതൃത്വം ഏൽപ്പിക്കുന്ന ഏതു ജോലിയും ഏറ്റെടുക്കാമെന്ന് പ്രഖ്യാപിച്ച ശർമിളയെ മുന്നിൽ നിർത്തി സീമാന്ധ്രയിൽ തെലങ്കാന കളിക്കാൻ തന്നെയാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അത് ജഗനും തിരിച്ചറിയുന്നുണ്ട്. പെങ്ങൾ രാഹുലിനെ കാണാൻ ഡൽഹിക്ക് പോയപ്പോൾ ജഗൻ ഹൈദരാബാദിലെത്തി ചന്ദ്രശേഖരറാവുവിനെ കണ്ടു. കുളിമുറിയിൽ വീണ് ചന്ദ്രശേഖര റാവു ആശുപത്രിയിലാണ്.


ഹിന്ദി സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും കൈവിട്ട കോൺഗ്രസിന് ദക്ഷിണേന്ത്യ അടക്കിവാണാലോ എന്ന വിചാരമുണ്ട്. കർണാടക കിട്ടി. ഇതാ തെലങ്കാനയും. അതേ വഴിക്ക് പോയാൽ കെ.സി.ആറിന് കൊള്ളിവച്ച പോലെ ജഗനെ പിടിച്ചുകെട്ടാം. തെലങ്കാനയിൽ രേവന്തുണ്ട്. ആന്ധ്രയിൽ അതു പോലെ ഒരാളില്ലാത്തതിന്റെ കുറവ് കണ്ടിരിക്കുമ്പോഴാണ് രാഹുൽ പ്രധാനമന്ത്രിയാവുന്ന കാലമാണ് തന്റെ പിതാവിന്റെ സ്വപ്‌നമെന്ന് ശർമിള തിരിച്ചറിയുന്നത്.
2009 സെപ്റ്റംബറിലായിരുന്നു രാജശേഖര റെഡ്ഡിയുടെ ഹെലികോപ്റ്റർ അപകടത്തിലെ മരണം. നിയമസഭാ പാർട്ടി ഏതാണ്ട് ഒന്നാകെ അന്ന് ലോക്‌സഭാംഗമായിരുന്ന ജഗനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടിട്ടും ഹൈക്കമാൻഡ് വഴങ്ങിയില്ല. അരുതേയെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടും വൈ.എസ്.ആറിന്റെ പേരിൽ അനുശോചന യാത്ര നടത്തി ജഗൻ. ജഗൻ എം.പി സ്ഥാനവും വിജയമ്മയടക്കം 18 പേർ എം.എൽ.എസ്ഥാനവും രാജിവച്ച് പുതിയ പാർട്ടിയുണ്ടാക്കി. ഉപ തെരഞ്ഞെടുപ്പിൽ 18ൽ 15 പേരും ജയിച്ചു. ജഗന് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. വിജയമ്മക്ക് നിയമസഭാ സീറ്റിൽ 85,000വും. ജഗന് നേരെ അന്നത്തെ കേന്ദ്ര സർക്കാർ സി.ബി.ഐയെ വിട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജഗനെ ജയിലിലാക്കി. അന്ന് പുതിയ പാർട്ടിക്ക് ജീവൻ നൽകി നയിച്ചത് ശർമിളയായിരുന്നു.


2014ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസിന് അധികാരത്തിലെത്താനായില്ലെങ്കിലും കോൺഗ്രസിനെ 21 സീറ്റിലേക്ക് ഒതുക്കാനായി. 70 എം.എൽ.എമാരുമായി ജഗൻ പ്രതിപക്ഷ നേതവായി. 2019ൽ വലിയ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കാനും ജഗന് കഴിഞ്ഞു. വൈ.എസ്.ആർ പാർട്ടിയിൽ ജഗനെ പോലെ മികവ് കാണിച്ചയാളാണ് ശർമിള. ജഗൻ ജയിലിലായിരുന്നപ്പോൾ 3100 കിലോമീറ്റർ നീണ്ട പദയാത്ര നടത്തിയത് ശർമിളയാണ്. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 11 ദിവസത്തെ ബസ് യാത്രയും 1553 കിലോമീറ്റർ പ്രജാതീർപ്പു യാത്രയും ശർമിള നടത്തി. ബൈ ബൈ ബാബു എന്ന മുദ്രാവാക്യം വഴി ചന്ദ്രബാബു നായിഡുവിന് അധികാരത്തിൽ നിന്ന് പിടിച്ചിറക്കി ജനം യാത്രയയപ്പ് നൽകി. പക്ഷെ ജഗൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഹൈദരാബാദിലെ ലോട്ടസ് പോണ്ടിൽ ഇനിയെന്തുവേണ്ടൂ എന്ന നിലയിൽ ഇരുന്നുപോയി. അങ്ങനെയാണ് തന്റെ രാജ്യം തെലങ്കാനയാണ് എന്ന് ശർമിള തീരുമാനിച്ചത്.


തീർച്ചയായും തെലങ്കാനയുടെ അലയൊലി ആന്ധ്രയിലുണ്ടാവും. രാജശേഖര റെഡ്ഡിയുടെ യഥാർഥ പിൻഗാമിയായി സഹോദരി ഇറങ്ങുമ്പോൾ ഭരണ വിരുദ്ധ വോട്ടുകൾ ആ വഴിക്ക് പോയിക്കൂടെന്നില്ല. മാണിക്കം ടാഗോർ എം.പിയെയാണ് ആന്ധ്രയിലേക്ക് കോൺഗ്രസ് നേതൃത്വം ഇപ്പോൾ നിയോഗിച്ചത്. രാഷ്ട്രീയ നയതന്ത്രജ്ഞൻ കനഗോലുവിന്റെ തന്ത്രങ്ങളിൽ ആന്ധ്രക്ക് കൈ പിടിക്കാനാവുമെന്നാണ് പ്രതീക്ഷ. നാലു ലോക്‌സഭാംഗങ്ങളെയെങ്കിലും ജയിപ്പിക്കാനായാൽ- കോൺഗ്രസ് ആ വഴിക്കാകും ചിന്തിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  a month ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  a month ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  a month ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  a month ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  a month ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  a month ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  a month ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a month ago