HOME
DETAILS

100 മില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപ പദ്ധതിയുമായി പാരമൗണ്ട് ഗ്രൂപ്

  
backup
January 20, 2024 | 10:44 AM

paramount-group-to-invest-in-uae-and-me

പുതിയ കോര്‍പറേറ്റ് ആസ്ഥാന മന്ദിരം ജനു.23ന് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ-12ല്‍ ആരംഭിക്കും.
ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ സമാരംഭം ഫെബ്രുവരി 22ന്.

ദുബൈ: യുഎഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ പാരമൗണ്ട് ഗ്രൂപ്പിന് പുതിയ പദ്ധതികള്‍ വരുന്നു. യുഎഇയിലെ പുതിയ പാരമൗണ്ട് കോര്‍പറേറ്റ് ആസ്ഥാന മന്ദിരം ജനുവരി 23ന് ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ-12ല്‍ ഉദ്ഘാടനം ചെയ്യും. ഖത്തറിലെ പുതിയ വിപുലീകരണ പദ്ധതിയുടെ സമാരംഭം ഫെബ്രുവരി 22ന് ആയിരിക്കുമെന്നും പാരമൗണ്ട് മാനേജ്മന്റ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനേജിംങ് ഡയറക്ടര്‍ കെ.വി ഷംസുദ്ദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഹിഷാം ഷംസ്, അമര്‍ ഷംസ്, ഡയറക്ടര്‍ അഫ്‌റ ഷംസ്, ഖത്തര്‍ ജനറല്‍ മാനേജര്‍ ഡാനിയേല്‍.ടി സാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഗള്‍ഫ് മേഖലയില്‍ ഫുഡ് സര്‍വീസ് എക്യുപ്‌മെന്റ് സൊല്യൂഷന്‍ രംഗത്ത് 36 വര്‍ഷമായി ഒന്നാം നിരയില്‍ തുടരുന്ന സ്ഥാപനമാണ് പാരമൗണ്ട് ഗ്രൂപ്പെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. കൊമേഴ്‌സ്യല്‍ കിച്ചന്‍, ബേക്കറി, സൂപര്‍ മാര്‍ക്കറ്റ്, ലോണ്‍ഡ്രി എന്നിവയ്ക്കാവശ്യമായ എക്യുപ്‌മെന്റുകളുടെ നിര്‍മാണവും വിതരണവും പ്രദര്‍ശനവും വില്‍പനയും ഈ കേന്ദ്രം വഴിയാകും.
''36 വര്‍ഷമായി ഫുഡ് സര്‍വീസ് എക്യുപ്‌മെന്റ് ഇന്‍ഡസ്ട്രിയില്‍ ഞങ്ങളുണ്ട്. ഈ രംഗത്ത് വിപ്‌ളവകരമായ പല മാറ്റങ്ങളും പ്രവണതകളും ഞങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഭക്ഷ്യ വ്യവസായത്തിലെ വര്‍ധിച്ച ആവശ്യങ്ങള്‍ കരുതി പാരമൗണ്ട് ഗ്രുപ്പിന്റെ പ്രവര്‍ത്തനം ലോകമാകെ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതിനായി ഷാര്‍ജ കേന്ദ്രമാക്കി 100 മില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപത്തിനാണ് പാരമൗണ്ട് ഗ്രൂപ് ഒരുങ്ങുന്നത്'' - അദ്ദേഹം വിശദീകരിച്ചു.
പാരമൗണ്ട് ഗ്രൂപ് മിഡില്‍ ഈസ്റ്റിലാകെയും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയില്‍ അടുത്ത 20 വര്‍ഷത്തെ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഫുഡ് ആന്‍ഡ് ബിവറേജ് മേഖലയില്‍ തങ്ങളാര്‍ജിച്ച അനുഭവങ്ങള്‍ ലോകത്തിനാകെ ഉപകരിക്കും വിധമുള്ള കര്‍മ പദ്ധതിയാണ് തങ്ങള്‍ക്കുള്ളതെന്ന് ഹിഷാം ഷംസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  3 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ആറന്മുള വിമാനത്താവള ഭൂമിയില്‍ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ; ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ്

Kerala
  •  3 days ago
No Image

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  3 days ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  3 days ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  3 days ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  3 days ago