HOME
DETAILS

പശുവിന്റെ പേരിൽ വീണ്ടും ക്രൂരത ബിഹാറിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  
backup
February 23, 2022 | 9:08 PM

5634568756424-2


പട്‌ന
ബിഹാറിൽ പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ജെ.ഡി.യു അംഗം മുഹമ്മദ് ഖലീൽ ആലം എന്ന യുവാവിനെയാണ് പശുവിനെ അറുത്തെന്ന് ആരോപിച്ചും എത്ര ബീഫ് ഇതുവരെ കഴിച്ചുവെന്നും ചോദിച്ച് സ്വയംപ്രഖ്യാപിത പശുസംരക്ഷകരെന്ന പേരിലുള്ള അക്രമികൾ തല്ലിക്കൊന്നത്.
സമാസ്തിപൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ബുർഹി ഖന്തക് പുഴയുടെ കരയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പൊലിസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും അക്രമികൾ ശ്രമിച്ചു. മൃതദേഹത്തിലും പരിസരത്തും ഉപ്പുവിതറിയിരുന്നു.


അക്രമികൾ ചിത്രീകരിച്ച വിഡിയോയിൽ ഇയാളോട് എവിടെയാണ് പശുവിനെ അറുത്തതെന്നും ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദിക്കുന്നത് കേൾക്കാം. ഇതുവരെ എത്ര ബീഫ് കഴിച്ചിട്ടുണ്ടെന്നും ഖുർആനിൽ എവിടെയാണ് ബീഫ് കഴിക്കാൻ പറയുന്നതെന്നും അക്രമികൾ ചോദിക്കുന്നുണ്ട്. താൻ പശുവിനെ അറുത്തില്ലെന്ന് കൈകൂപ്പി ഖലീൽ പറയുന്നു. വിദ്വേഷ പരാമർശങ്ങളും സംഘം നടത്തുന്നുണ്ട്.
ഖലീലിനെ ഫെബ്രുവരി 16ന് കാണാതായെന്ന് പൊലിസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഖലീലിന്റെ ഫോണിൽനിന്ന് പണം ആവശ്യപ്പെട്ട് ഏതാനും ദിവസത്തിനു ശേഷം ഫോൺ വന്നു. അഞ്ചു ലക്ഷം രൂപയാണ് അക്രമികൾ ആവശ്യപ്പെട്ടത്. പണം നൽകാൻ വൈകിയാൽ ഖലീലിന്റെ വൃക്ക വിൽക്കുമെന്നും അക്രമികൾ പറഞ്ഞുവെന്ന് പൊലിസ് അറിയിച്ചു. തുടർന്ന് ഫെബ്രുവരി 19നാണ് മൃതദേഹം കണ്ടെത്തുന്നത്. വർഗീയനിറം നൽകാനാണ് വിഡിയോ റെക്കോർഡ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ടവയില്‍' രൂക്ഷ വിമര്‍ശനമുയര്‍ത്തി ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍. റാം

National
  •  7 days ago
No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  7 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  7 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  7 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  7 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  7 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  7 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  7 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  7 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  7 days ago