HOME
DETAILS

പശുവിന്റെ പേരിൽ വീണ്ടും ക്രൂരത ബിഹാറിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  
backup
February 23, 2022 | 9:08 PM

5634568756424-2


പട്‌ന
ബിഹാറിൽ പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ജെ.ഡി.യു അംഗം മുഹമ്മദ് ഖലീൽ ആലം എന്ന യുവാവിനെയാണ് പശുവിനെ അറുത്തെന്ന് ആരോപിച്ചും എത്ര ബീഫ് ഇതുവരെ കഴിച്ചുവെന്നും ചോദിച്ച് സ്വയംപ്രഖ്യാപിത പശുസംരക്ഷകരെന്ന പേരിലുള്ള അക്രമികൾ തല്ലിക്കൊന്നത്.
സമാസ്തിപൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ബുർഹി ഖന്തക് പുഴയുടെ കരയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പൊലിസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും അക്രമികൾ ശ്രമിച്ചു. മൃതദേഹത്തിലും പരിസരത്തും ഉപ്പുവിതറിയിരുന്നു.


അക്രമികൾ ചിത്രീകരിച്ച വിഡിയോയിൽ ഇയാളോട് എവിടെയാണ് പശുവിനെ അറുത്തതെന്നും ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദിക്കുന്നത് കേൾക്കാം. ഇതുവരെ എത്ര ബീഫ് കഴിച്ചിട്ടുണ്ടെന്നും ഖുർആനിൽ എവിടെയാണ് ബീഫ് കഴിക്കാൻ പറയുന്നതെന്നും അക്രമികൾ ചോദിക്കുന്നുണ്ട്. താൻ പശുവിനെ അറുത്തില്ലെന്ന് കൈകൂപ്പി ഖലീൽ പറയുന്നു. വിദ്വേഷ പരാമർശങ്ങളും സംഘം നടത്തുന്നുണ്ട്.
ഖലീലിനെ ഫെബ്രുവരി 16ന് കാണാതായെന്ന് പൊലിസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഖലീലിന്റെ ഫോണിൽനിന്ന് പണം ആവശ്യപ്പെട്ട് ഏതാനും ദിവസത്തിനു ശേഷം ഫോൺ വന്നു. അഞ്ചു ലക്ഷം രൂപയാണ് അക്രമികൾ ആവശ്യപ്പെട്ടത്. പണം നൽകാൻ വൈകിയാൽ ഖലീലിന്റെ വൃക്ക വിൽക്കുമെന്നും അക്രമികൾ പറഞ്ഞുവെന്ന് പൊലിസ് അറിയിച്ചു. തുടർന്ന് ഫെബ്രുവരി 19നാണ് മൃതദേഹം കണ്ടെത്തുന്നത്. വർഗീയനിറം നൽകാനാണ് വിഡിയോ റെക്കോർഡ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  9 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  9 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  9 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  9 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  9 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  9 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  9 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  9 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  9 days ago