HOME
DETAILS

പശുവിന്റെ പേരിൽ വീണ്ടും ക്രൂരത ബിഹാറിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  
backup
February 23, 2022 | 9:08 PM

5634568756424-2


പട്‌ന
ബിഹാറിൽ പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ജെ.ഡി.യു അംഗം മുഹമ്മദ് ഖലീൽ ആലം എന്ന യുവാവിനെയാണ് പശുവിനെ അറുത്തെന്ന് ആരോപിച്ചും എത്ര ബീഫ് ഇതുവരെ കഴിച്ചുവെന്നും ചോദിച്ച് സ്വയംപ്രഖ്യാപിത പശുസംരക്ഷകരെന്ന പേരിലുള്ള അക്രമികൾ തല്ലിക്കൊന്നത്.
സമാസ്തിപൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ബുർഹി ഖന്തക് പുഴയുടെ കരയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പൊലിസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും അക്രമികൾ ശ്രമിച്ചു. മൃതദേഹത്തിലും പരിസരത്തും ഉപ്പുവിതറിയിരുന്നു.


അക്രമികൾ ചിത്രീകരിച്ച വിഡിയോയിൽ ഇയാളോട് എവിടെയാണ് പശുവിനെ അറുത്തതെന്നും ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദിക്കുന്നത് കേൾക്കാം. ഇതുവരെ എത്ര ബീഫ് കഴിച്ചിട്ടുണ്ടെന്നും ഖുർആനിൽ എവിടെയാണ് ബീഫ് കഴിക്കാൻ പറയുന്നതെന്നും അക്രമികൾ ചോദിക്കുന്നുണ്ട്. താൻ പശുവിനെ അറുത്തില്ലെന്ന് കൈകൂപ്പി ഖലീൽ പറയുന്നു. വിദ്വേഷ പരാമർശങ്ങളും സംഘം നടത്തുന്നുണ്ട്.
ഖലീലിനെ ഫെബ്രുവരി 16ന് കാണാതായെന്ന് പൊലിസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഖലീലിന്റെ ഫോണിൽനിന്ന് പണം ആവശ്യപ്പെട്ട് ഏതാനും ദിവസത്തിനു ശേഷം ഫോൺ വന്നു. അഞ്ചു ലക്ഷം രൂപയാണ് അക്രമികൾ ആവശ്യപ്പെട്ടത്. പണം നൽകാൻ വൈകിയാൽ ഖലീലിന്റെ വൃക്ക വിൽക്കുമെന്നും അക്രമികൾ പറഞ്ഞുവെന്ന് പൊലിസ് അറിയിച്ചു. തുടർന്ന് ഫെബ്രുവരി 19നാണ് മൃതദേഹം കണ്ടെത്തുന്നത്. വർഗീയനിറം നൽകാനാണ് വിഡിയോ റെക്കോർഡ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  a day ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a day ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  a day ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a day ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  a day ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  a day ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  a day ago
No Image

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Kerala
  •  a day ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  a day ago