HOME
DETAILS

പശുവിന്റെ പേരിൽ വീണ്ടും ക്രൂരത ബിഹാറിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി

  
backup
February 23, 2022 | 9:08 PM

5634568756424-2


പട്‌ന
ബിഹാറിൽ പശുവിന്റെ പേരിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ജെ.ഡി.യു അംഗം മുഹമ്മദ് ഖലീൽ ആലം എന്ന യുവാവിനെയാണ് പശുവിനെ അറുത്തെന്ന് ആരോപിച്ചും എത്ര ബീഫ് ഇതുവരെ കഴിച്ചുവെന്നും ചോദിച്ച് സ്വയംപ്രഖ്യാപിത പശുസംരക്ഷകരെന്ന പേരിലുള്ള അക്രമികൾ തല്ലിക്കൊന്നത്.
സമാസ്തിപൂർ ജില്ലയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊടുംക്രൂരത പുറംലോകമറിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ബുർഹി ഖന്തക് പുഴയുടെ കരയിൽ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പൊലിസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കാനും അക്രമികൾ ശ്രമിച്ചു. മൃതദേഹത്തിലും പരിസരത്തും ഉപ്പുവിതറിയിരുന്നു.


അക്രമികൾ ചിത്രീകരിച്ച വിഡിയോയിൽ ഇയാളോട് എവിടെയാണ് പശുവിനെ അറുത്തതെന്നും ആരൊക്കെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ചോദിക്കുന്നത് കേൾക്കാം. ഇതുവരെ എത്ര ബീഫ് കഴിച്ചിട്ടുണ്ടെന്നും ഖുർആനിൽ എവിടെയാണ് ബീഫ് കഴിക്കാൻ പറയുന്നതെന്നും അക്രമികൾ ചോദിക്കുന്നുണ്ട്. താൻ പശുവിനെ അറുത്തില്ലെന്ന് കൈകൂപ്പി ഖലീൽ പറയുന്നു. വിദ്വേഷ പരാമർശങ്ങളും സംഘം നടത്തുന്നുണ്ട്.
ഖലീലിനെ ഫെബ്രുവരി 16ന് കാണാതായെന്ന് പൊലിസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഖലീലിന്റെ ഫോണിൽനിന്ന് പണം ആവശ്യപ്പെട്ട് ഏതാനും ദിവസത്തിനു ശേഷം ഫോൺ വന്നു. അഞ്ചു ലക്ഷം രൂപയാണ് അക്രമികൾ ആവശ്യപ്പെട്ടത്. പണം നൽകാൻ വൈകിയാൽ ഖലീലിന്റെ വൃക്ക വിൽക്കുമെന്നും അക്രമികൾ പറഞ്ഞുവെന്ന് പൊലിസ് അറിയിച്ചു. തുടർന്ന് ഫെബ്രുവരി 19നാണ് മൃതദേഹം കണ്ടെത്തുന്നത്. വർഗീയനിറം നൽകാനാണ് വിഡിയോ റെക്കോർഡ് ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക പത്രത്തിൽ വന്ന വാർത്തയുടെ കട്ടിങ് ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട പൗരത്വം; 36 പേരുടെ പൗരത്വം റദ്ദാക്കി കുവൈത്ത് സർക്കാർ

Kuwait
  •  2 days ago
No Image

കൊണ്ടോട്ടിയിൽ ജ്വല്ലറിയിൽ സിനിമാ മോഡൽ കവർച്ച; വളകൾ നോക്കുന്നതിനിടെ സ്വർണവുമായി യുവാവ് ഓടി രക്ഷപ്പെട്ടു

crime
  •  2 days ago
No Image

പൗരത്വത്തെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈത്തിൽ പ്രമുഖ അഭിഭാഷകന് 3 വർഷം തടവ്

Kuwait
  •  2 days ago
No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  2 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  2 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  2 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  2 days ago
No Image

'മാതൃരാജ്യത്തോടുള്ള വഞ്ചന വെച്ചുപൊറുപ്പിക്കില്ല'; ഭീകരവാദികൾക്കെതിരെ കർശന നിലപാടുമായി യുഎഇ ഫെഡറൽ കൗൺസിൽ

uae
  •  2 days ago
No Image

ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ കടുത്ത നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Kerala
  •  2 days ago
No Image

യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

latest
  •  2 days ago