HOME
DETAILS

ഡൽഹി കലാപത്തിന് രണ്ടുവർഷം ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയായില്ല

  
backup
February 24, 2022 | 5:22 AM

95632-653-0


കെ.എ സലിം
ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ മുസ് ലിം വിരുദ്ധ കലാപത്തിന് രണ്ടുവർഷം പൂർത്തിയായിട്ടും അന്വേഷണം തീരാതെ ഭൂരിഭാഗം കേസുകളും. സംഭവവുമായി ബന്ധപ്പെട്ട് 758 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ജനുവരി 27 വരെയുള്ള കണക്ക് പ്രകാരം ഇതിൽ 384 കേസുകളിൽ ഇതുവരെ പൊലിസ് അന്വേഷണം പൂർത്തിയായിട്ടില്ല. 367 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് കേസുകൾ റദ്ദാക്കാനുള്ള അപേക്ഷ പൊലിസ് ഫയൽ ചെയ്തു. നാലു കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രം സമർപ്പിച്ച 367 കേസുകളിൽ 235 എണ്ണത്തിൽ അന്വേഷണം ഇപ്പോഴും തുടരുന്നതായും അധിക കുറ്റപത്രം സമർപ്പിക്കാനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഫലത്തിൽ അന്വേഷണം പൂർത്തിയായത് 25 ശതമാനം കേസുകളിൽ മാത്രമാണ്. കുറ്റപത്രം സമർപ്പിച്ച ആകെ കേസുകളിൽ 92 കേസുകൾ മാത്രമാണ് വിചാരണയുടെ ഘട്ടത്തിലെത്തിയിരിക്കുന്നത്.


209 കേസുകൾ വിചാരണയ്ക്കു മുമ്പുള്ള വാദത്തിന്റെ ഘട്ടത്തിലാണ്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിൽ പൊലിസ് ആറു കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 695 കേസുകൾ വടക്കുകിഴക്കൻ ഡൽഹി പൊലിസും 62 കേസുകൾ ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കലാപത്തിലുണ്ടായ കൊലയുമായി ബന്ധപ്പെട്ട കേസുകളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.


ഇതിൽ ഭൂരിഭാഗത്തിലും അന്വേഷണം പൂർത്തിയായിട്ടുണ്ട്. 37 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.എ.എ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കെതിരായ അന്വേഷണം മാത്രമാണ് വേഗത്തിൽ പുരോഗമിക്കുന്നത്. ഇതിൽ കുറ്റപത്രം സമർപ്പിച്ച കേസിലും അന്വേഷണം തുടരുകയാണ്.
2020 ഫെബ്രുവരി 23ന് തുടങ്ങിയ കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. 581 പേർക്ക് പരുക്കേറ്റു. ഫെബ്രുവരി 28വരെ കലാപം നീണ്ടു. 2,456 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ സി.എ.എ വിരുദ്ധ സമരം ശക്തമായിരുന്ന കാലത്ത് അതു തകർക്കാൻ ആസൂത്രണം ചെയ്തതായിരുന്നു കലാപം. കേന്ദ്ര സർക്കാർ നേരിട്ട് ആസൂത്രണം ചെയ്തതാണ് കലാപമെന്ന് വിവിധ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  6 days ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  6 days ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  6 days ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  6 days ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  6 days ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  6 days ago
No Image

ഇത് വീഡിയോ ഗെയിം ബാറ്റിംഗ്!: വൈഭവ് സൂര്യവംശിയുടെ പോരാട്ടവീര്യത്തിൽ അമ്പരന്ന് ഓസീസ് നായകൻ

Cricket
  •  6 days ago
No Image

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി

Kerala
  •  6 days ago
No Image

വോട്ട് ചെയ്യാന്‍ കയറിയത് അനുയായിക്കൊപ്പം, പോളിങ് ബൂത്തില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി

Kerala
  •  6 days ago
No Image

എച്ച്‌ഐവി ബാധിതന്‍ രക്തം ബലമായി കുത്തിവച്ചു; ക്രൂരതയ്ക്ക് ഇരയായ 24കാരി ഒടുവില്‍ ജീവിതം അവസാനിപ്പിച്ചു 

National
  •  6 days ago