HOME
DETAILS

ഡൽഹി കലാപത്തിന് രണ്ടുവർഷം ഭൂരിഭാഗം കേസുകളിലും അന്വേഷണം പൂർത്തിയായില്ല

  
backup
February 24, 2022 | 5:22 AM

95632-653-0


കെ.എ സലിം
ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹിയിലെ മുസ് ലിം വിരുദ്ധ കലാപത്തിന് രണ്ടുവർഷം പൂർത്തിയായിട്ടും അന്വേഷണം തീരാതെ ഭൂരിഭാഗം കേസുകളും. സംഭവവുമായി ബന്ധപ്പെട്ട് 758 കേസുകളാണ് രജിസ്റ്റർ ചെയ്തത്.


ജനുവരി 27 വരെയുള്ള കണക്ക് പ്രകാരം ഇതിൽ 384 കേസുകളിൽ ഇതുവരെ പൊലിസ് അന്വേഷണം പൂർത്തിയായിട്ടില്ല. 367 കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. മൂന്ന് കേസുകൾ റദ്ദാക്കാനുള്ള അപേക്ഷ പൊലിസ് ഫയൽ ചെയ്തു. നാലു കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രം സമർപ്പിച്ച 367 കേസുകളിൽ 235 എണ്ണത്തിൽ അന്വേഷണം ഇപ്പോഴും തുടരുന്നതായും അധിക കുറ്റപത്രം സമർപ്പിക്കാനുണ്ടെന്നും പൊലിസ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഫലത്തിൽ അന്വേഷണം പൂർത്തിയായത് 25 ശതമാനം കേസുകളിൽ മാത്രമാണ്. കുറ്റപത്രം സമർപ്പിച്ച ആകെ കേസുകളിൽ 92 കേസുകൾ മാത്രമാണ് വിചാരണയുടെ ഘട്ടത്തിലെത്തിയിരിക്കുന്നത്.


209 കേസുകൾ വിചാരണയ്ക്കു മുമ്പുള്ള വാദത്തിന്റെ ഘട്ടത്തിലാണ്. 2021 ഒക്ടോബറിനും 2022 ജനുവരിക്കും ഇടയിൽ പൊലിസ് ആറു കേസുകളിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 695 കേസുകൾ വടക്കുകിഴക്കൻ ഡൽഹി പൊലിസും 62 കേസുകൾ ക്രൈംബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്. മൂന്ന് കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കലാപത്തിലുണ്ടായ കൊലയുമായി ബന്ധപ്പെട്ട കേസുകളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്.


ഇതിൽ ഭൂരിഭാഗത്തിലും അന്വേഷണം പൂർത്തിയായിട്ടുണ്ട്. 37 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കലാപത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.എ.എ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇവർക്കെതിരായ അന്വേഷണം മാത്രമാണ് വേഗത്തിൽ പുരോഗമിക്കുന്നത്. ഇതിൽ കുറ്റപത്രം സമർപ്പിച്ച കേസിലും അന്വേഷണം തുടരുകയാണ്.
2020 ഫെബ്രുവരി 23ന് തുടങ്ങിയ കലാപത്തിൽ 54 പേരാണ് കൊല്ലപ്പെട്ടത്. 581 പേർക്ക് പരുക്കേറ്റു. ഫെബ്രുവരി 28വരെ കലാപം നീണ്ടു. 2,456 പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ സി.എ.എ വിരുദ്ധ സമരം ശക്തമായിരുന്ന കാലത്ത് അതു തകർക്കാൻ ആസൂത്രണം ചെയ്തതായിരുന്നു കലാപം. കേന്ദ്ര സർക്കാർ നേരിട്ട് ആസൂത്രണം ചെയ്തതാണ് കലാപമെന്ന് വിവിധ വസ്തുതാന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  4 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  4 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  4 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  4 days ago
No Image

10 പ്രഖ്യാപനങ്ങളുമായി മമത ബാനർജി; പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്

National
  •  4 days ago
No Image

പശ്ചിമേഷ്യയിൽ തീമഴ; സഊദിയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; കുവൈത്തിൽ റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

International
  •  4 days ago
No Image

ഒരു ഓർഡറിന് ഇനി 14.90 രൂപ; സൊമാറ്റോ ഡെലിവറി ഫീസിൽ വർധനവ്

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് എൽഡിഎഫിന്റെ 'സർപ്രൈസ്' നീക്കം; നടൻ സുധീർ കരമന ഇടതു സ്വതന്ത്രനായേക്കും

Kerala
  •  4 days ago
No Image

25കാരൻ പുറത്ത്; സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ തിരിച്ചടി 

Cricket
  •  4 days ago
No Image

തളിപ്പറമ്പിൽ 'വിമത'പ്പേടി; കെ. സുധാകരന്റെ വീട്ടിലെത്തി ടി.കെ. ഗോവിന്ദൻ; യുഡിഎഫിൽ അനുനയ നീക്കം സജീവം

Kerala
  •  4 days ago