HOME
DETAILS

യമൻ പൗരനെ കൊലപ്പെടുത്തിയ കേസ്; നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു

  
backup
March 08 2022 | 05:03 AM

8563234568542-14

സൻആ
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് നിമിഷപ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മേൽക്കോടതിയെ സമീപിക്കുകയായിരുന്നു.
സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷയുടെ ആവശ്യം. എന്നാൽ, വധശിക്ഷ അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു.


ഇനി യമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രിം ജുഡിഷ്യൽ കൗൺസിലിന്റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽ കോടതിയുടെ തീർപ്പ് സാധാരണഗതിയിൽ പുനഃപരിശോധിക്കാറില്ല. അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോയെന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുക.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമനിൽ നഴ്‌സായി ജോലിചെയ്യുന്നതിനിടെ നിമിഷ യമൻകാരനായ തലാൽ അബ്ദു മഹ്ദിയെ(24) കൊലപ്പെടുത്തി വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി എത്തിയ തലാൽ പാസ്‌പോർട്ട് പിടിച്ചെടുത്ത് പീഡിപ്പിച്ചതിനെ തുടർന്ന് ആത്മരക്ഷാർഥമാണ് കൊലപ്പെടുത്തിയതെന്നാണ് നിമിഷയുടെ വാദം. തലാലിന് അമിത ഡോസ് മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
തുടർന്ന് മറ്റൊരു നഴ്‌സായ ഹനാന്റെ സഹായത്തോടെ മൃതദേഹം വെട്ടിനുറുക്കുകയായിരുന്നു.


നിമിഷ തലാലിന്റെ ഭാര്യയാണെന്നതിന് യമനിൽ രേഖകളുണ്ട്. എന്നാൽ, ക്ലിനിക്കിനുള്ള ലൈസൻസ് എടുക്കുന്നതിനുണ്ടാക്കിയ താൽക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം.


ഇടുക്കി സ്വദേശിയായ ടോമി തോമസിന്റെ ഭാര്യയായ നിമിഷയ്ക്ക് ഏഴു വയസുകാരിയായ ഒരു മകളുണ്ട്.
2014ലാണ് നിമിഷ തലാലുമായി പരിചയത്തിലാകുന്നത്. അന്ന് യമനിൽ ജോലി ചെയ്യുകയായിരുന്ന ടോമിയുടെ പരിചയക്കാരനായിരുന്നു തലാൽ. കൂട്ടുപ്രതിയായ ഹനാന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചത്.
തലാലിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകി കോടതിനടപടികളിൽ നിന്ന് മുക്തയാകാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മത്സരങ്ങള്‍ക്കിടയിലെ വിശ്രമവേളയില്‍ ദുബൈ ഗോള്‍ഡ് സൂക്ക് സന്ദര്‍ശിച്ച് ഹിറ്റ്മാന്‍; പൊതിഞ്ഞ് ജനക്കൂട്ടം

uae
  •  14 days ago
No Image

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്എൻ.ഐ.ടിയിൽ നടപ്പാകുന്നത് സംഘ്പരിവാർ അജൻഡ

Kerala
  •  14 days ago
No Image

എല്ലാ തെളിവുകളും ലോക്കൽ പൊലിസ് ശേഖരിക്കണമെന്നും ക്രൈംബ്രാഞ്ചിലേക്ക് കേസുകൾ 'തള്ളേണ്ടെന്നും ' ഡി.ജി.പി

Kerala
  •  14 days ago
No Image

ഡല്‍ഹി കലാപത്തിന് അഞ്ചാണ്ട്: പ്രതിചേര്‍ക്കപ്പെട്ടവരില്‍ 80 ശതമാനം പേരും കുറ്റവിമുക്തര്‍; മുന്‍നിര യുവ ആക്ടിവിസ്റ്റുകള്‍ ഇപ്പോഴും അകത്ത്  Delhi Riot 2020

National
  •  14 days ago
No Image

സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും

Kerala
  •  14 days ago
No Image

റമദാനില്‍ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജോലി സമയവും ഓവര്‍ടൈം നിയമങ്ങളും  നിങ്ങള്‍ അറിയേണ്ടതെല്ലാം

uae
  •  14 days ago
No Image

യുഎഇക്കും ഒമാനും ഇടയില്‍ പുതിയ കരാതിര്‍ത്തി; ചരക്കുനീക്കത്തിനും യാത്രക്കും കൂടുതല്‍ സൗകര്യം

uae
  •  14 days ago
No Image

ഹമാസിന് വഴങ്ങി; തടഞ്ഞുവച്ച ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ മോചിപ്പിച്ചു; പകരം നാലുമൃതദേഹങ്ങള്‍ കൈമാറി

International
  •  14 days ago
No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  15 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  15 days ago