HOME
DETAILS

'ഇപ്പോഴാണ് നീ ഞങ്ങളിലൊരുവളായത്' തട്ടമഴിക്കാന്‍ തയ്യാറായവരെ ചേര്‍ത്തു പിടിച്ചും വിസമ്മതിച്ചവരെ തീവ്രവാദികളാക്കിയും ചിലര്‍

  
backup
March 17, 2022 | 7:45 AM

national-karnataka-student-told-in-class-after-she-removes-hijab-2022-march

ഉഡുപ്പി: അവളെ സംബന്ധിച്ച് അത് നിവൃത്തികേടായിരുന്നു. പഠിച്ച് എവിടെയെങ്കിലുമെത്തണം എന്ന എന്ന കിനാവ് സാക്ഷാത്ക്കരിക്കാന്‍ ഇതല്ലാതൊരു വഴിയില്ലെന്നൊരു ചിന്തയിലെടുത്ത തീരുമാനമായിരുന്നു. അത്രമേല്‍ ജീവന്റെ ഭാഗമായ ഇഷ്ടമായ തന്റെ തട്ടമഴിച്ചുവെക്കുക എന്നത്. ഇത് ഹിജാബ് വിധിക്കു ശേഷമുള്ള ആദ്യ ദിനത്തില്‍ കര്‍ണാടകയിലെ ഒരു കോളജില്‍ നിന്നുള്ള രംഗമായിരുന്നു.

തട്ടമഴിച്ചുവെച്ച് വല്ലാതെ കനംതൂങ്ങുന്ന ശിരസ്സുമായി ക്ലാസ് മുറികളിലേക്ക് കയറിയപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞതിങ്ങനെ 'ഇപ്പോഴാണ് നീ ഞങ്ങളിലൊരുവളായത്'. ഉഡുപ്പിയിലെ ഒരു കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ സന കൗസര്‍ എന്‍.ഡി.ടി.വിയോട് പറയുന്നു. വിദ്യാഭ്യാസം മുടങ്ങുമോ എന്ന ഭീതിയില്‍ താല്‍ക്കാലികമായി അഴിച്ചുവെച്ച് ക്ലാസില്‍ കയറാന്‍ തയ്യാറായ ചുരുക്കം വിദ്യാര്‍ഥികളില്‍ ഒരാളാണ് സന.

'എനിക്ക് മറ്റ് വഴികളില്ല, എനിക്ക് എന്റെ വിദ്യാഭ്യാസം വേണം. ഞാന്‍ ഹിജാബ് ധരിക്കാതെ എന്റെ സഹപാഠികളുടെ അരികില്‍ ഇരുന്നപ്പോള്‍, ഒരു ഹിന്ദു വിദ്യാര്‍ത്ഥി എന്റെ അടുത്തേക്ക് നടന്നുവന്നിട്ട് പറഞ്ഞു, നീ ഇപ്പോള്‍ ഞങ്ങളിലൊരാളാണ്' സന പറയുന്നു. പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു അവസ്ഥയാണ് ഈ കുട്ടികള്‍ അനുഭവിക്കുന്നത്. സന തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പിറകിലത്തെ ബെഞ്ചിലാണ് താനിപ്പോഴിരിക്കുന്നതെന്നും സന പറയുന്നു.

പലകുട്ടികളും ഹിജാബ് തുടരാനാണ് തീരുമാനിച്ചതെന്നും സന പറയുന്നു. അഞ്ചോ ആറോ കുട്ടികള്‍ കോളജില്‍ നിന്ന് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി. പല കുട്ടികളും കോളജില്‍ വരാതെ വീട്ടില്‍ തന്നെ തുടരുകയാണ്- സന ചൂണ്ടിക്കാട്ടി.

ക്ലാസ് മുറികളില്‍ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും നടപ്പാക്കാന്‍ തുടങ്ങിയതോടെ മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍ പ്രതിസന്ധിയിലാണ്. കോടതി വിധി വന്നതിന് പിന്നാലെ കര്‍ശന നടപടികളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈക്കൊണ്ടത്. ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ശിരോവസ്ത്രം തല്‍കാലത്തേക്ക് അഴിച്ചുവെച്ച് ക്ലാസുകളില്‍ കയറാന്‍ സന്നദ്ധരായിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലേഖ പുറത്ത്;  ബി.ജെ.പിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥി വി.വി രാജേഷ്  

Kerala
  •  a day ago
No Image

റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് കാട്ടി ട്രെയിൻ നിർത്തിച്ചു; കണ്ണൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ പിടിയിൽ

Kerala
  •  a day ago
No Image

"പപ്പാ, എനിക്ക് വേദനിക്കുന്നു": കാനഡയിൽ ചികിത്സ കിട്ടാതെ ഇന്ത്യൻ വംശജൻ മരിച്ചു; ആശുപത്രിയിൽ കാത്തിരുന്നത് 8 മണിക്കൂർ

International
  •  a day ago
No Image

പാലക്കാട് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു

Kerala
  •  a day ago
No Image

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി

uae
  •  a day ago
No Image

'ഞാനാരെന്ന് നിനക്കിതുവരെ അറിയില്ല,ഇപ്പോ അറിയും' അലിഗഡ് സര്‍വ്വകലാശാല അധ്യാപകന് നേരെ വെടിയുതിര്‍ക്കുമ്പോള്‍ അക്രമി ആക്രോശിച്ചതിങ്ങനെ 

National
  •  a day ago
No Image

ജനങ്ങളെ സഹായിക്കാൻ നേരിട്ടിറങ്ങി റാസൽഖൈമ കിരീടാവകാശി; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

uae
  •  a day ago
No Image

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിവെച്ചു: രണ്ട് പേർക്ക് പരുക്ക്; ഏഷ്യൻ സ്വദേശിക്ക് തടവുശിക്ഷ

uae
  •  a day ago
No Image

ഒഡീഷയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി ഇനാം പ്രഖ്യാപിച്ചിരുന്ന ഗണേഷ് ഉയികെ കൊല്ലപ്പെട്ടു 

National
  •  a day ago
No Image

സത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയിക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  a day ago