HOME
DETAILS

ബഹ്‌റൈന്‍-ഖത്തര്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം

  
backup
January 31, 2023 | 6:53 AM

bahrain-qatar-bilateral-talks-in-progress

മനാമ: ബഹ്‌റൈനും ഖത്തറും വര്‍ഷങ്ങള്‍ക്കു ശേഷം ബന്ധം പുനഃസ്ഥാപിച്ചതിനു പിന്നാലെ ഉഭയകക്ഷി ബന്ധം സാധാരണനിലയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. കഴിഞ്ഞ ബുധനാഴ്ച ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ടെലിഫോണില്‍ സംസാരിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആശയവിനിമയം തുടരുകയാണ്.

ബന്ധം പുനഃസ്ഥാപിച്ച ശേഷം സൗഹൃദം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2021 ജനുവരിയില്‍ അല്‍ഉല പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച ശേഷം ഖത്തറുമായുള്ള വിയോജിപ്പ് തുടരുകയായിരുന്നു. 2017 ജൂണില്‍, തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് നാല് രാജ്യങ്ങളും ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ നിഷേധിച്ചു. മുസ്‌ലിം ബ്രദര്‍ഹുഡിനെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നും തീവ്രവാദ നേതാക്കള്‍ക്ക് അഭയംനല്‍കുന്നുവെന്നും നാല് രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനലിനെ ചൊല്ലിയും ഭിന്നത മറനീക്കി.

പൊതുലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ആശയവിനിമയം തുടരാന്‍ ധാരണയിലെത്തിയതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒമാന്‍, ജോര്‍ദാന്‍, ഈജിപ്ത് ഭരണാധികാരികള്‍ കൂടി പങ്കെടുത്ത, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അബുദാബിയില്‍ സംഘടിപ്പിച്ച ലഘു അറബ് ഉച്ചകോടിയില്‍ ഷെയ്ഖ് തമീമും ബഹ്‌റയ്ന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും പങ്കെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഖത്തര്‍-ബഹ്‌റൈന്‍ ഭരണാധികാരികള്‍ ടെലിഫോണില്‍ സംസാരിച്ചത്.

അവശേഷിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസ് മുമ്പ് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഖത്തറിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഖത്തറുമായി ഇടപഴകേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം വ്യോമയാനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും അല്‍ഉല ഉച്ചകോടിയുടെ പ്രഖ്യാപനത്തിന് അനുസൃതമായി സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും തയ്യാറാണെന്നും അറിയിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചതെങ്കിലും ആറു മാസമായി വലിയ പുരോഗതി ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടത്തിയ ആദ്യ ക്ഷണത്തിന് ഉത്തരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ഖത്തറിനെ രണ്ടാമതും ക്ഷണിച്ചതായി ബഹ്‌റൈന്‍ കഴിഞ്ഞ ജൂണില്‍ അറിയിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  23 minutes ago
No Image

മടിയില്‍ വെച്ചപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം കിട്ടിയിരുന്നെങ്കില്‍ ഒരാളയെങ്കിലും രക്ഷിക്കാമായിരുന്നു: അമ്മ ദേവി

Kerala
  •  36 minutes ago
No Image

മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു

Football
  •  an hour ago
No Image

വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്ന് ഇസ്‌റാഈല്‍ ഗസ്സയില്‍ മരണസംഖ്യ 69,000 കവിഞ്ഞു; ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തു

International
  •  an hour ago
No Image

കുവൈത്തിൽ പരിശോധനകൾ ശക്തം; ഫഹാഹീലും, മഹ്ബൂലയിലുമായി 30 താൽക്കാലിക കച്ചവടകേന്ദ്രങ്ങൾ പൊളിച്ചുമാറ്റി

Kuwait
  •  an hour ago
No Image

ഒറ്റ റൺസിൽ വീണത് വമ്പന്മാർ; ഓസ്ട്രേലിയ കീഴടക്കി ഗില്ലും അഭിഷേകും

Cricket
  •  an hour ago
No Image

മുത്തശ്ശിക്കരികില്‍ ഉറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ആരോഗ്യനില ഗുരുതരം

National
  •  an hour ago
No Image

കാലാവധി കഴിഞ്ഞ മരുന്നുകൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി: മുന്നറിയിപ്പുമായി അബൂദബി

uae
  •  2 hours ago
No Image

സൗദി: സ്‌കൂളുകളില്‍ ശൈത്യകാല ഷെഡ്യൂള്‍ തുടങ്ങി; പ്രവൃത്തി സമയത്തില്‍ മാറ്റം | Saudi School Schedule

Saudi-arabia
  •  2 hours ago
No Image

വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി

Kerala
  •  2 hours ago