HOME
DETAILS

'നിയമനം നടത്തിയത് കോര്‍പറേഷന് വേണ്ടിയോ മദ്രസക്കു വേണ്ടിയോ'; കൊവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന മുസ്‌ലിം യുവാക്കളുടെ ആധിക്യത്തില്‍ വെറളി പിടിച്ച് ബി.ജെ.പി നേതാവ്

  
backup
May 06, 2021 | 9:18 AM

national-bjps-tejasvi-suryas-expose-on-covid-bed-scam-takes-communal-turn

ബംഗളൂരു: മരണം മുട്ടി വിളിക്കുന്നിടത്തും വര്‍ഗീയ വിഷം ചീറ്റി ബി.ജെ.പി നേതാവ്. കൊവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന മുസ് ലിം യുവാക്കളുടെ ആധിക്യത്തിനെതിരെയാണ് ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ വിഷം ചീറ്റല്‍. ഒരു വാര്‍ഡില്‍ വ്യത്യസ്ത ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരില്‍ 17 പേര്‍ മുസ്‌ലിംങ്ങളായതാണ് എം.പിയെ രോഷാകുലനാക്കിയത്.

ആശുപത്രിയില്‍ വെച്ച് പരസ്യമായി എം.പി നടത്തുന്ന പരാമര്‍ശങ്ങളുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. എം.എല്‍.എ കൂടിയായ അമ്മവന്റെ സാന്നിധ്യത്തിലാണ് പരാമര്‍ശം.

തന്റെ കയ്യിലുള്ള ലിസ്റ്റ് നോക്കി വാര്‍ഡില്‍ ജോലി ചെയ്യുന്നവരുടെ പേര് തേജസ്വി വായിക്കുന്നുണ്ട്. എല്ലാം മുസ്‌ലിങ്ങളാണ്.
' ആരാണിവര്‍. ഒന്നാമത്തെ ഷിഫ്റ്റ്, രണ്ടാമത്തെ ഷിഫ്റ്റ്, രാത്രി ഷിഫ്റ്റ്. ഈ മൂന്ന് ഷിഫ്ര്‌റില്‍ 17 പേരാണുള്ളത്. ഞാന്‍ ലിസ്റ്റ് വായിക്കാം. ആരാണിവര്‍' - തേജസ്വി ചോദിക്കുന്നു. കോര്‍പറേഷന് വേണ്ടിയാണോ മദ്രസക്ക് വേണ്ടിയാണോ ഇവരെ നിയമിച്ചതെന്നും എം.പി ആക്രോശിക്കുന്നുണ്ട്. ഒരു ഹജ്ജ് കമ്മിറ്റിയിലേക്കെന്ന പോലെ ആരാണിവരെ നിയമിച്ചതെന്നും തേജസ്വി ചോദിക്കുന്നു.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൊവിഡ് സെന്ററില്‍ നിന്നുള്ളതാണ് സംഭവം. ഇവിടെ കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ തടഞ്ഞുവച്ചെന്ന ആരോപണവുമായി എത്തിയ സമയത്തായിരുന്നു എം.പിയുടെപ്രകടനം. കിടക്കകള്‍ തടഞ്ഞുവച്ച് പണം നല്‍കുന്നവര്‍ക്ക് നല്‍കുന്ന രീതിയാണ് ബിബിഎംപിയില്‍ നടക്കുന്നതെന്നായിരുന്നു തേജസ്വിയുടെ ആരോപണം. ഇത് തെളിയിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും ലഭിച്ചതായും തേജസ്വി സൂര്യ പറഞ്ഞിരുന്നു.

കിടക്ക തടഞ്ഞതിന് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പ്രതികളെ ജയനഗര്‍ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഹിത്, നേത്ര എന്നിവരാണ് അറസ്റ്റിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  2 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  2 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  2 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  2 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  2 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  2 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  2 days ago