HOME
DETAILS

'നിയമനം നടത്തിയത് കോര്‍പറേഷന് വേണ്ടിയോ മദ്രസക്കു വേണ്ടിയോ'; കൊവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന മുസ്‌ലിം യുവാക്കളുടെ ആധിക്യത്തില്‍ വെറളി പിടിച്ച് ബി.ജെ.പി നേതാവ്

  
backup
May 06 2021 | 09:05 AM

national-bjps-tejasvi-suryas-expose-on-covid-bed-scam-takes-communal-turn

ബംഗളൂരു: മരണം മുട്ടി വിളിക്കുന്നിടത്തും വര്‍ഗീയ വിഷം ചീറ്റി ബി.ജെ.പി നേതാവ്. കൊവിഡ് വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന മുസ് ലിം യുവാക്കളുടെ ആധിക്യത്തിനെതിരെയാണ് ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ വിഷം ചീറ്റല്‍. ഒരു വാര്‍ഡില്‍ വ്യത്യസ്ത ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരില്‍ 17 പേര്‍ മുസ്‌ലിംങ്ങളായതാണ് എം.പിയെ രോഷാകുലനാക്കിയത്.

ആശുപത്രിയില്‍ വെച്ച് പരസ്യമായി എം.പി നടത്തുന്ന പരാമര്‍ശങ്ങളുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. എം.എല്‍.എ കൂടിയായ അമ്മവന്റെ സാന്നിധ്യത്തിലാണ് പരാമര്‍ശം.

തന്റെ കയ്യിലുള്ള ലിസ്റ്റ് നോക്കി വാര്‍ഡില്‍ ജോലി ചെയ്യുന്നവരുടെ പേര് തേജസ്വി വായിക്കുന്നുണ്ട്. എല്ലാം മുസ്‌ലിങ്ങളാണ്.
' ആരാണിവര്‍. ഒന്നാമത്തെ ഷിഫ്റ്റ്, രണ്ടാമത്തെ ഷിഫ്റ്റ്, രാത്രി ഷിഫ്റ്റ്. ഈ മൂന്ന് ഷിഫ്ര്‌റില്‍ 17 പേരാണുള്ളത്. ഞാന്‍ ലിസ്റ്റ് വായിക്കാം. ആരാണിവര്‍' - തേജസ്വി ചോദിക്കുന്നു. കോര്‍പറേഷന് വേണ്ടിയാണോ മദ്രസക്ക് വേണ്ടിയാണോ ഇവരെ നിയമിച്ചതെന്നും എം.പി ആക്രോശിക്കുന്നുണ്ട്. ഒരു ഹജ്ജ് കമ്മിറ്റിയിലേക്കെന്ന പോലെ ആരാണിവരെ നിയമിച്ചതെന്നും തേജസ്വി ചോദിക്കുന്നു.

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കൊവിഡ് സെന്ററില്‍ നിന്നുള്ളതാണ് സംഭവം. ഇവിടെ കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ തടഞ്ഞുവച്ചെന്ന ആരോപണവുമായി എത്തിയ സമയത്തായിരുന്നു എം.പിയുടെപ്രകടനം. കിടക്കകള്‍ തടഞ്ഞുവച്ച് പണം നല്‍കുന്നവര്‍ക്ക് നല്‍കുന്ന രീതിയാണ് ബിബിഎംപിയില്‍ നടക്കുന്നതെന്നായിരുന്നു തേജസ്വിയുടെ ആരോപണം. ഇത് തെളിയിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഓഡിയോ സന്ദേശങ്ങളും ലഭിച്ചതായും തേജസ്വി സൂര്യ പറഞ്ഞിരുന്നു.

കിടക്ക തടഞ്ഞതിന് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പ്രതികളെ ജയനഗര്‍ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഹിത്, നേത്ര എന്നിവരാണ് അറസ്റ്റിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  2 months ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 months ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 months ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 months ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 months ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 months ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 months ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 months ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 months ago

No Image

ഓണ്‍ലൈനില്‍ കാര്‍ സെയില്‍: ബഹ്‌റൈനിലെ പ്രവാസി യുവതിക്ക് നഷ്ടമായത് 400 ദിനാര്‍; ഇനിയാരും ഇത്തരം കെണിയില്‍ വീഴരുതെന്ന് അഭ്യര്‍ഥനയും

bahrain
  •  2 months ago
No Image

'മടിക്കേണ്ട, ഉടനടി വഴിമാറുക'; അടിയന്തര വാഹനങ്ങള്‍ക്ക് വഴി ഒരുക്കി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി അബൂദബി പൊലിസ്

uae
  •  2 months ago
No Image

2025 യുഎഇ ദേശീയ ദിനം: വാരാന്ത്യം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കുമോ?

uae
  •  2 months ago
No Image

'എന്തിനാണ് താങ്കള്‍ സ്വിച്ച് ഓഫാക്കിയത്?; ഞാനങ്ങനെ ചെയ്തിട്ടില്ല' പൈലറ്റുമാരുടെ സംഭാഷണം ഇങ്ങനെ; സുഗമമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീണതിന് പിന്നിലെ ചുരുളഴിക്കാന്‍ ഇതും നിര്‍ണായകം

National
  •  2 months ago