HOME
DETAILS

ഒടുവിൽ 383 പ്രധാനാധ്യാപകർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവ്

  
backup
June 08, 2022 | 4:27 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b5%bd-383-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b5%bc%e0%b4%95


മെയ് 11ന് ഇറങ്ങേണ്ട ഉത്തരവാണ് അധ്യയനവർഷം തുടങ്ങിയതിന് ശേഷം ഇറക്കിയത്
കൽപ്പറ്റ
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കേണ്ട പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റം ഒടുവിൽ അംഗീകരിച്ച് വകുപ്പ്.
മാധ്യമ വാർത്തകളെ തുടർന്നാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 383 പ്രധാനാധ്യാപകർക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് 11നായിരുന്നു ഉത്തരവ് ഇറങ്ങേണ്ടിയിരുന്നത്. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടും ഉത്തരവിറക്കാതെ പൊതുവിദ്യാഭ്യാസ ഡയരക്ടർ അധ്യാപകരെ വെല്ലുവിളിക്കുകയായിരുന്നു. ഇതാണ് വാർത്തകളെയും പ്രതിഷേധങ്ങളെയും തുടർന്ന് അവസാനിപ്പിച്ചത്.
സർവിസ് സീനിയോറിറ്റി പ്രകാരം പൊതുസ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന് ഏപ്രിൽ നാലിനാണ് ഡി.ജി.ഇ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 12 മുതൽ 18 വരെ സ്ഥലംമാറ്റ അപേക്ഷ സ്വീകരിച്ചു. ഏപ്രിൽ 11ന് മുമ്പായി നിലവിലുള്ള ഒഴിവുകളും ജൂൺ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോർട്ട് തയാറാക്കാൻ ഡി.ഡി.ഇമാർക്ക് ഡി.ജി.ഇ നിർദേശവും നൽകി.
ഏപ്രിൽ 22ന് ലഭ്യമായ അപേക്ഷകളുടെ പരിശോധനയും, ഏപ്രിൽ 27ന് കരട് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെ കരട് ലിസ്റ്റിലെ പരാതികൾ കേട്ടു. മെയ് അഞ്ചിന് അന്തിമ ലിസ്റ്റുമിറക്കി. എന്നാൽ മെയ് 11ന് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടാകുമെന്ന ഉത്തരവിലെ പ്രധാനഭാഗം മാത്രം നടപ്പിലാക്കിയില്ല. ഇത് അധ്യാപകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. പൊതുസ്ഥലം മാറ്റത്തിനായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ഏപ്രിൽ 18ന് 71 പേരെ എച്ച്.എം, എ.ഇ.ഒമാരായി സഥാനക്കയറ്റം നൽകി ഉത്തരവിറക്കിയതാണ് സീനിയറായ അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങാൻ വൈകിയതിന് പ്രധാന കാരണം. 71 ആളുകൾക്ക് സ്ഥാനക്കയറ്റം നൽകിയിറക്കിയ ഉത്തരവ് ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  3 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  3 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  3 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  3 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  3 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  3 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  3 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  3 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  3 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  3 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  3 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  3 days ago