HOME
DETAILS

ഒടുവിൽ 383 പ്രധാനാധ്യാപകർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവ്

  
backup
June 08, 2022 | 4:27 AM

%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5%e0%b4%bf%e0%b5%bd-383-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b5%bc%e0%b4%95


മെയ് 11ന് ഇറങ്ങേണ്ട ഉത്തരവാണ് അധ്യയനവർഷം തുടങ്ങിയതിന് ശേഷം ഇറക്കിയത്
കൽപ്പറ്റ
അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തിയാക്കേണ്ട പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റം ഒടുവിൽ അംഗീകരിച്ച് വകുപ്പ്.
മാധ്യമ വാർത്തകളെ തുടർന്നാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് 383 പ്രധാനാധ്യാപകർക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. മെയ് 11നായിരുന്നു ഉത്തരവ് ഇറങ്ങേണ്ടിയിരുന്നത്. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയിട്ടും ഉത്തരവിറക്കാതെ പൊതുവിദ്യാഭ്യാസ ഡയരക്ടർ അധ്യാപകരെ വെല്ലുവിളിക്കുകയായിരുന്നു. ഇതാണ് വാർത്തകളെയും പ്രതിഷേധങ്ങളെയും തുടർന്ന് അവസാനിപ്പിച്ചത്.
സർവിസ് സീനിയോറിറ്റി പ്രകാരം പൊതുസ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നതിന് ഏപ്രിൽ നാലിനാണ് ഡി.ജി.ഇ ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 12 മുതൽ 18 വരെ സ്ഥലംമാറ്റ അപേക്ഷ സ്വീകരിച്ചു. ഏപ്രിൽ 11ന് മുമ്പായി നിലവിലുള്ള ഒഴിവുകളും ജൂൺ 30 വരെയുള്ള പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോർട്ട് തയാറാക്കാൻ ഡി.ഡി.ഇമാർക്ക് ഡി.ജി.ഇ നിർദേശവും നൽകി.
ഏപ്രിൽ 22ന് ലഭ്യമായ അപേക്ഷകളുടെ പരിശോധനയും, ഏപ്രിൽ 27ന് കരട് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെ കരട് ലിസ്റ്റിലെ പരാതികൾ കേട്ടു. മെയ് അഞ്ചിന് അന്തിമ ലിസ്റ്റുമിറക്കി. എന്നാൽ മെയ് 11ന് സ്ഥലംമാറ്റ ഉത്തരവ് ഉണ്ടാകുമെന്ന ഉത്തരവിലെ പ്രധാനഭാഗം മാത്രം നടപ്പിലാക്കിയില്ല. ഇത് അധ്യാപകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. പൊതുസ്ഥലം മാറ്റത്തിനായി ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായ ഏപ്രിൽ 18ന് 71 പേരെ എച്ച്.എം, എ.ഇ.ഒമാരായി സഥാനക്കയറ്റം നൽകി ഉത്തരവിറക്കിയതാണ് സീനിയറായ അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങാൻ വൈകിയതിന് പ്രധാന കാരണം. 71 ആളുകൾക്ക് സ്ഥാനക്കയറ്റം നൽകിയിറക്കിയ ഉത്തരവ് ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ എന്നെ ഭയപ്പെടുത്തിയ താരങ്ങൾ അവർ മൂന്ന് പേരുമാണ്: മിച്ചൽ സ്റ്റാർക്ക്

Cricket
  •  15 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു; കേസ് ഫയലുകൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചതായി റിപ്പോർട്ട്

Saudi-arabia
  •  15 days ago
No Image

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വൻ മോഷണം: പതിനായിരം ആളുകൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള 'ഒച്ചുകൾ' മോഷ്ടിക്കപ്പെട്ടു

International
  •  15 days ago
No Image

കേശവദാസപുരം മനോരമ വധക്കേസ്: പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിന തടവും 90,000 രൂപ പിഴയും

Kerala
  •  15 days ago
No Image

നികുതി നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി യുഎഇ; ഭേദ​ഗതികൾ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ

uae
  •  15 days ago
No Image

ഏകദിന ക്രിക്കറ്റിലെ മാസ്റ്ററാണ് അദ്ദേഹം: സൂപ്പർതാരത്തെ പ്രശംസിച്ച് രാഹുൽ

Cricket
  •  15 days ago
No Image

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

Kerala
  •  15 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

National
  •  15 days ago
No Image

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

Cricket
  •  15 days ago
No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  15 days ago