HOME
DETAILS

പീഡന കേസ്: മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിന് നാല് കേസുകളില്‍ കൂടി ജാമ്യം; ഉടന്‍ ജയില്‍ മോചിതനാകും

  
backup
June 08 2022 | 16:06 PM

sexual-harrasment-student-teacher62562

മലപ്പുറം: പീഡന പരാതിയില്‍ അറസ്റ്റിലായ മലപ്പുറത്തെ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിന് പോക്‌സോ ഉള്‍പ്പെടെ എല്ലാ കേസുകളിലും ജാമ്യം. നാല് കേസുകളിലാണ് പെരിന്തല്‍മണ്ണ കോടതി ജാമ്യം അനുവദിച്ചത്. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്‌സോ കേസുകളില്‍ മഞ്ചേരി കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആറ് കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും.

മലപ്പുറത്തെ സ്‌കൂളില്‍ അധ്യാപകനായിരിക്കെ കുട്ടികളെ പീഡിപ്പിച്ചു എന്നാണ് സി.പി.എം നേതാവായിരുന്ന അധ്യാപകനെതിരെ പരാതി ഉയര്‍ന്നത്. നിരവധി പൂര്‍വ വിദ്യാര്‍ഥിനികളാണ് ശശികുമാരിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പോക്‌സോ നിയമം വരുന്നതിന് മുന്‍പുണ്ടായ സംഭവം ചൂണ്ടിക്കാട്ടി നല്‍കിയ നാല് പരാതികളില്‍ ഐപിസി 354 വകുപ്പായിരുന്നു പൊലിസ് ചുമത്തിയിരുന്നത്. ഈ കേസുകളിലാണ് ശശികുമാറിനെതിരെ ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ ശശികുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. മുപ്പത് വര്‍ഷത്തോളം അധ്യാപനായിരുന്ന ശശികുമാര്‍ മൂന്ന് തവണ നഗരസഭ കൗണ്‍സിലര്‍ കൂടി ആയിരുന്നു.

ആറാം ക്ലാസുകാരിയിരിക്കെ തന്റെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്‌സോ കേസ് ചുമത്തിയത്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഇയാള്‍ ഇതേ തരത്തില്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതിന് പിന്നാലെ നിരവധി പൂര്‍വ വിദ്യാര്‍ഥിനികള്‍ ആരോപണവുമായി രംഗത്തെത്തി. 1992 മുതലുള്ള പരാതികള്‍ ഇതിലുണ്ട്.

കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. സി.ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്റ്റേയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അന്‍പതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരെ ഉയര്‍ന്നത്. പരാതി അറിയിച്ചിട്ടും സ്‌കൂള്‍ മാനേജ്‌മെന്റ് നടപടിയെടുത്തില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  4 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  4 days ago
No Image

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  4 days ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  4 days ago
No Image

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു

Kerala
  •  4 days ago
No Image

എമിറേറ്റ്‌സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍

uae
  •  4 days ago
No Image

പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

National
  •  4 days ago
No Image

ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി

International
  •  4 days ago
No Image

യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്

uae
  •  4 days ago