2016ലെ ദുബൈ യാത്രയിലും ദുരൂഹത യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്താതെ മുഖ്യമന്ത്രി
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുമ്പോഴും 2016ലെ മുഖ്യമന്ത്രിയുടെ ദുബൈ യാത്രയിൽ ദുരൂഹത.
2016 ഡിസംബർ 21 മുതൽ 26 വരെ യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രി യാത്രയുടെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 21.12.2016 മുതൽ 25.12.2016 വരെ താൻ നടത്തിയ യു.എ.ഇ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് മുഖ്യമന്ത്രിയുടെ രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിട്ടില്ല.
ഇതോടെ സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി 2016ൽ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ ശിവശങ്കരന്റെ നിർദേശ പ്രകാരം നയതന്ത്ര പരിരക്ഷയോടെ അയച്ച ബാഗുകളിൽ നോട്ടുകളായിരുന്നുവെന്ന് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ സമയത്ത് കറൻസി അടങ്ങിയ ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ തന്നെ ആദ്യം വിളിച്ചതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും യാത്രയുടെ ഉദ്ദേശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ഔദ്യോഗിക സന്ദർശനം എന്നു തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ച് മറുപടി നൽകിയിരുന്നത്.
മുഖ്യമന്ത്രിയോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്ന അന്നത്തെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോക്കെതിരേയും സ്വപ്ന ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്.
2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നളിനി നെറ്റോയുടെ പ്രതികരണം.
എന്നാൽ, ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായും നളിനി നെറ്റോ ജോലി ചെയ്തിരുന്നു. ഈ സമയത്ത് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ ഇടക്കുവച്ച് അവർ ജോലി മതിയാക്കി മടങ്ങി. സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നളിനി നെറ്റോയുടെ പിന്മാറ്റവും വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്
Kerala
• 7 hours agoഅഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
latest
• 7 hours agoസുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ
Kerala
• 7 hours agoകണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ട്: യുഡിഎഫ് പരാതി നൽകി, അയോഗ്യയാക്കാൻ ആവശ്യം
Kerala
• 7 hours agoകണ്ണൂരിൽ കെഎസ്ആർടിസി ബസിനടിയിൽപെട്ട് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 8 hours agoആയുധക്കച്ചവടം: യുദ്ധക്കെടുതി ലാഭമാക്കി ഭീമന്മാർ; റെക്കോർഡ് വിൽപ്പനയുമായി ലോകോത്തര പ്രതിരോധ കമ്പനികൾ
International
• 8 hours agoദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം
uae
• 8 hours ago'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.
Football
• 8 hours agoജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്
Kerala
• 8 hours agoയുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം
uae
• 8 hours agoഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു
Cricket
• 9 hours agoയുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്
uae
• 9 hours agoപരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി
Saudi-arabia
• 9 hours agoകേരളത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക
Kerala
• 10 hours agoഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു
crime
• 12 hours agoരാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം: ഒരു മാസത്തിനുള്ളിൽ 30 ലക്ഷം രൂപയോടെ ഭാര്യയുടെ ഒളിച്ചോട്ടം; ആകെ തകർന്ന് യുവാവ്
crime
• 12 hours agoവീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ
Kerala
• 13 hours agoമലയാളി വെറ്ററിനറി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 13 hours agoവഖ്ഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം
എന്തെങ്കിലും പ്രയാസമുണ്ടായാല് സുപ്രിംകോടതിയിലെത്താം