HOME
DETAILS

2016ലെ ദുബൈ യാത്രയിലും ദുരൂഹത യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്താതെ മുഖ്യമന്ത്രി

  
backup
June 09, 2022 | 6:56 AM

2016%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9


പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുമ്പോഴും 2016ലെ മുഖ്യമന്ത്രിയുടെ ദുബൈ യാത്രയിൽ ദുരൂഹത.
2016 ഡിസംബർ 21 മുതൽ 26 വരെ യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രി യാത്രയുടെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 21.12.2016 മുതൽ 25.12.2016 വരെ താൻ നടത്തിയ യു.എ.ഇ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് മുഖ്യമന്ത്രിയുടെ രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിട്ടില്ല.


ഇതോടെ സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി 2016ൽ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ ശിവശങ്കരന്റെ നിർദേശ പ്രകാരം നയതന്ത്ര പരിരക്ഷയോടെ അയച്ച ബാഗുകളിൽ നോട്ടുകളായിരുന്നുവെന്ന് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഈ സമയത്ത് കറൻസി അടങ്ങിയ ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ തന്നെ ആദ്യം വിളിച്ചതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും യാത്രയുടെ ഉദ്ദേശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ഔദ്യോഗിക സന്ദർശനം എന്നു തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ച് മറുപടി നൽകിയിരുന്നത്.
മുഖ്യമന്ത്രിയോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്ന അന്നത്തെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോക്കെതിരേയും സ്വപ്‌ന ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്.
2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നളിനി നെറ്റോയുടെ പ്രതികരണം.


എന്നാൽ, ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായും നളിനി നെറ്റോ ജോലി ചെയ്തിരുന്നു. ഈ സമയത്ത് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ ഇടക്കുവച്ച് അവർ ജോലി മതിയാക്കി മടങ്ങി. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നളിനി നെറ്റോയുടെ പിന്മാറ്റവും വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നാളെ അവസാനിക്കും

National
  •  11 days ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  12 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  12 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  12 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  12 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  12 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  12 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  12 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  12 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  12 days ago