HOME
DETAILS

2016ലെ ദുബൈ യാത്രയിലും ദുരൂഹത യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്താതെ മുഖ്യമന്ത്രി

  
backup
June 09, 2022 | 6:56 AM

2016%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9


പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുമ്പോഴും 2016ലെ മുഖ്യമന്ത്രിയുടെ ദുബൈ യാത്രയിൽ ദുരൂഹത.
2016 ഡിസംബർ 21 മുതൽ 26 വരെ യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രി യാത്രയുടെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 21.12.2016 മുതൽ 25.12.2016 വരെ താൻ നടത്തിയ യു.എ.ഇ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് മുഖ്യമന്ത്രിയുടെ രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിട്ടില്ല.


ഇതോടെ സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി 2016ൽ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ ശിവശങ്കരന്റെ നിർദേശ പ്രകാരം നയതന്ത്ര പരിരക്ഷയോടെ അയച്ച ബാഗുകളിൽ നോട്ടുകളായിരുന്നുവെന്ന് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഈ സമയത്ത് കറൻസി അടങ്ങിയ ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ തന്നെ ആദ്യം വിളിച്ചതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും യാത്രയുടെ ഉദ്ദേശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ഔദ്യോഗിക സന്ദർശനം എന്നു തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ച് മറുപടി നൽകിയിരുന്നത്.
മുഖ്യമന്ത്രിയോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്ന അന്നത്തെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോക്കെതിരേയും സ്വപ്‌ന ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്.
2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നളിനി നെറ്റോയുടെ പ്രതികരണം.


എന്നാൽ, ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായും നളിനി നെറ്റോ ജോലി ചെയ്തിരുന്നു. ഈ സമയത്ത് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ ഇടക്കുവച്ച് അവർ ജോലി മതിയാക്കി മടങ്ങി. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നളിനി നെറ്റോയുടെ പിന്മാറ്റവും വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി; ഹോസ്റ്റല്‍ വാര്‍ഡനും പാചകക്കാരനും പിടിയില്‍

Kerala
  •  a day ago
No Image

ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ സന്ദീപ് പഥക് എംപിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പഞ്ചാബ് പൊലിസ് 

National
  •  a day ago
No Image

5 വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ 40 വയസ്സുള്ള സ്ത്രീകള്‍ വരെ; പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന നടത്തിയ യുവാവ് പിടിയിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  a day ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  a day ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  a day ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  a day ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  a day ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  a day ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  a day ago