HOME
DETAILS

2016ലെ ദുബൈ യാത്രയിലും ദുരൂഹത യാത്രയുടെ ഉദ്ദേശ്യം വെളിപ്പെടുത്താതെ മുഖ്യമന്ത്രി

  
backup
June 09, 2022 | 6:56 AM

2016%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%ac%e0%b5%88-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9


പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം
സ്വർണക്കടത്ത് വിവാദം വീണ്ടും സജീവമാകുമ്പോഴും 2016ലെ മുഖ്യമന്ത്രിയുടെ ദുബൈ യാത്രയിൽ ദുരൂഹത.
2016 ഡിസംബർ 21 മുതൽ 26 വരെ യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രി യാത്രയുടെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 21.12.2016 മുതൽ 25.12.2016 വരെ താൻ നടത്തിയ യു.എ.ഇ സന്ദർശനം ഔദ്യോഗിക സന്ദർശനമാണെന്ന് മുഖ്യമന്ത്രിയുടെ രേഖാമൂലം നിയമസഭയിൽ വ്യക്തമാക്കിയത്. എന്നാൽ, ഈ യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യവും എന്താണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിട്ടില്ല.


ഇതോടെ സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളുടെ ഗൗരവം വർധിപ്പിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രി 2016ൽ നടത്തിയ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ ശിവശങ്കരന്റെ നിർദേശ പ്രകാരം നയതന്ത്ര പരിരക്ഷയോടെ അയച്ച ബാഗുകളിൽ നോട്ടുകളായിരുന്നുവെന്ന് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഈ സമയത്ത് കറൻസി അടങ്ങിയ ബാഗ് മറന്നതുമായി ബന്ധപ്പെട്ടാണ് ശിവശങ്കർ തന്നെ ആദ്യം വിളിച്ചതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പും യാത്രയുടെ ഉദ്ദേശത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കും ഔദ്യോഗിക സന്ദർശനം എന്നു തന്നെയാണ് മുഖ്യമന്ത്രി ആവർത്തിച്ച് മറുപടി നൽകിയിരുന്നത്.
മുഖ്യമന്ത്രിയോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്ന അന്നത്തെ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറി നളിനി നെറ്റോക്കെതിരേയും സ്വപ്‌ന ഗുരുതര വെളിപ്പെടുത്തലാണ് നടത്തിയത്.
2016ൽ മുഖ്യമന്ത്രിക്കൊപ്പം ദുബൈയിൽ പോയത് ഔദ്യോഗിക യാത്ര മാത്രമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം നളിനി നെറ്റോയുടെ പ്രതികരണം.


എന്നാൽ, ചീഫ് സെക്രട്ടറിയായി വിരമിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസിൽ ചീഫ് പ്രിൻസിപ്പൾ സെക്രട്ടറിയായും നളിനി നെറ്റോ ജോലി ചെയ്തിരുന്നു. ഈ സമയത്ത് സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതോടെ ഇടക്കുവച്ച് അവർ ജോലി മതിയാക്കി മടങ്ങി. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നളിനി നെറ്റോയുടെ പിന്മാറ്റവും വിവാദങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  6 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  6 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  6 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  6 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  6 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  6 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  6 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  6 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  6 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  6 days ago