HOME
DETAILS

കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്

  
backup
June 09, 2023 | 3:14 AM

mavaelikkara-murder-sreemahesh-planned-to-kill-three

കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്

മാവേലിക്കര: മാവേലിക്കരയില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല് വിവരങ്ങള്‍. ആസൂത്രതമായാണ് കുട്ടിയുടെ പിതാവ് കൊലനടത്തിയതെന്നാണ് പൊലിസ് പറയുന്നത്. മൂന്നുപേരെയാണ് പ്രതി ശ്രീമഹേഷ് ലക്ഷ്യം വെച്ചിരുന്നത്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലിസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു ശ്രീമഹേഷിന്റെ പദ്ധതി.

ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നക്ഷത്ര. കുട്ടിക്ക് ഗെയിം കളിക്കാന്‍ ടാബ് നല്‍കി സോഫയിലിരുത്തിയ ശേഷം ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബില്‍ കളിക്കുന്നതിനിടെ ഇയാള്‍ കഴുത്തിന് പുറകില്‍ വെട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാള്‍ ആക്രമിച്ചു.

കൊല ചെയ്യാനായി മാവേലിക്കരയില്‍ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. കൊലയ്ക്കായി ഓണ്‍ലൈന്‍ വഴിയും മഴു വാങ്ങാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. പിന്നീടാണ് മൂര്‍ച്ചയേറിയ മഴു മാവേലിക്കരയില്‍ തന്നെ പണിയിപ്പിച്ചത്. വീട്ടില്‍ മരം വെട്ടുന്നതിന് വേണ്ടി മഴു ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് മഴു ഉണ്ടാക്കിച്ചത്. സംഭവസമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇയാള്‍ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.

വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പൊലിസ് ഉദ്യോഗസ്ഥയോട് പകയുണ്ടായതെന്നാണ് പൊലിസിന്റെ നിഗമനം. ഇവര്‍ പിന്മാറിയത് ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലിസ് പറയുന്നു. ഇവരെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവര്‍ പരാതി നല്‍കുകയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇയാള്‍ കൗണ്‍സിലിംഗിന് വിധേയനായതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എവിടെയാണ് കൗണ്‍സിലിംഗ് നേടിയത് എന്നുള്ള കാര്യങ്ങളടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.

ഇതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലില്‍ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  a day ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  a day ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  a day ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  a day ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  a day ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  a day ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  a day ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  a day ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  a day ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago