HOME
DETAILS

കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്

  
backup
June 09, 2023 | 3:14 AM

mavaelikkara-murder-sreemahesh-planned-to-kill-three

കളിക്കാന്‍ ടാബ് നല്‍കി, സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് മഴു കൊണ്ട് വെട്ടി; ആറുവയസ്സുകാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്

മാവേലിക്കര: മാവേലിക്കരയില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല് വിവരങ്ങള്‍. ആസൂത്രതമായാണ് കുട്ടിയുടെ പിതാവ് കൊലനടത്തിയതെന്നാണ് പൊലിസ് പറയുന്നത്. മൂന്നുപേരെയാണ് പ്രതി ശ്രീമഹേഷ് ലക്ഷ്യം വെച്ചിരുന്നത്. മകള്‍ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലിസ് ഉദ്യോഗസ്ഥ എന്നിവരെ കൊലപ്പെടുത്താനായിരുന്നു ശ്രീമഹേഷിന്റെ പദ്ധതി.

ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട നക്ഷത്ര. കുട്ടിക്ക് ഗെയിം കളിക്കാന്‍ ടാബ് നല്‍കി സോഫയിലിരുത്തിയ ശേഷം ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞാണ് ശ്രീമഹേഷ് കൊല നടത്തിയത്. കുട്ടി ടാബില്‍ കളിക്കുന്നതിനിടെ ഇയാള്‍ കഴുത്തിന് പുറകില്‍ വെട്ടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും ഇയാള്‍ ആക്രമിച്ചു.

കൊല ചെയ്യാനായി മാവേലിക്കരയില്‍ തന്നെ മഴു പണിതെടുക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു. കൊലയ്ക്കായി ഓണ്‍ലൈന്‍ വഴിയും മഴു വാങ്ങാന്‍ പ്രതി ശ്രമം നടത്തിയിരുന്നു. പിന്നീടാണ് മൂര്‍ച്ചയേറിയ മഴു മാവേലിക്കരയില്‍ തന്നെ പണിയിപ്പിച്ചത്. വീട്ടില്‍ മരം വെട്ടുന്നതിന് വേണ്ടി മഴു ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് മഴു ഉണ്ടാക്കിച്ചത്. സംഭവസമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ഇയാള്‍ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.

വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പൊലിസ് ഉദ്യോഗസ്ഥയോട് പകയുണ്ടായതെന്നാണ് പൊലിസിന്റെ നിഗമനം. ഇവര്‍ പിന്മാറിയത് ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യം കൊണ്ടാണെന്നും പൊലിസ് പറയുന്നു. ഇവരെ ജോലിസ്ഥലത്തടക്കം ചെന്ന് ശ്രീമഹേഷ് ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. ശ്രീമഹേഷിനെതിരെ ഇവര്‍ പരാതി നല്‍കുകയും പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ശ്രീമഹേഷ് നിരാശയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ഇയാള്‍ കൗണ്‍സിലിംഗിന് വിധേയനായതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. എവിടെയാണ് കൗണ്‍സിലിംഗ് നേടിയത് എന്നുള്ള കാര്യങ്ങളടക്കം പൊലിസ് പരിശോധിച്ചു വരികയാണ്.

ഇതിനിടെ ഇന്നലെ മാവേലിക്കര സബ് ജയിലില്‍ വെച്ച് ശ്രീമഹേഷ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗന്റെ പൊതുദർശനം ഇന്ന്; സംസ്കാരം വൈകിട്ട് നാലിന് 

Kerala
  •  a day ago
No Image

ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു: ആശുപത്രി മുൻ എച്ച്.ആർ മാനേജർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഡൽഹിയിലെ വായുമലിനീകരണത്തിന് പിന്നിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പൊടിക്കാറ്റും; ടി.പി സെൻകുമാർ

Kerala
  •  a day ago
No Image

കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

Kerala
  •  a day ago
No Image

പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

Kerala
  •  a day ago
No Image

ഒമാനിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ട്രക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരാൾക്ക് പരുക്ക്

oman
  •  a day ago
No Image

മുതലയെ തല്ലിക്കൊന്ന് കായലിലെറിഞ്ഞു; രണ്ട് പേരെ വനംവകുപ്പ് പിടികൂടി

National
  •  a day ago
No Image

ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ എല്ലാവരെയും ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ്; ദുബൈ ഭരണാധികാരിയുടെ സർപ്രൈസ് വിസിറ്റിന്റെ വീഡിയോ വൈറൽ

uae
  •  a day ago
No Image

യു.എസ് സമമ്മര്‍ദത്തിന് വഴങ്ങാതെ യൂറോപ്പ്; ഇന്ത്യ- ഇ.യു വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടായേക്കും

National
  •  a day ago
No Image

യുവാവിന്റെ ആത്മഹത്യ: ഷിംജിത പ്രചരിപ്പിച്ച വീഡിയോ നീക്കണം; പരാതിയുമായി ബസിലെ യാത്രക്കാരി

Kerala
  •  a day ago