HOME
DETAILS

സഊദിയില്‍ അനധികൃത കുടിയേറ്റ പ്രവാസികളെ നാടുകടത്തുന്നു; പരിശോധന ഊര്‍ജിതമാക്കി സഊദി അറേബ്യ

  
backup
October 16, 2023 | 2:28 PM

illegal-immigrants-are-being-deported-in-saudi-arabi

റിയാദ്: സഊദി അറേബ്യയില്‍ നിയമലംഘകർക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,800-ൽ അതികം അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒക്‌ടോബര്‍ അഞ്ച് വ്യാഴം മുതല്‍ ഒക്‌ടോബര്‍ 11 ബുധനാഴ്ച വരെ രാജ്യത്തുടനീളമുള്ള പരിശോധനയില്‍ പിടിക്കപ്പെട്ടവരുടെ കണക്കുകള്‍ ആഭ്യന്തര മന്ത്രാലയം സഊദി പ്രസ് ഏജന്‍സി (എസ്പിഎ) വഴിയാണ് പുറത്തുവിട്ടത്. താമസ, തൊഴില്‍ നിയമത്തിനു പുറമേ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു.
അറസ്റ്റിലായ 16,800 പേരില്‍ 10,177 പേര്‍ അനധികൃത താമസത്തിനും രാജ്യത്തെ റെസിഡന്‍സി നിയമം ലംഘിച്ചതിനുമാണ് പിടിയിലായത്. 4,523 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരാണ്. തൊഴില്‍ നിയമലംഘകരായ 2,100 പേരെയും പരിശോധനയില്‍ കണ്ടെത്തി.
റിയാദ്: സഊദി അറേബ്യയില്‍ നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 16,790 അനധികൃത പ്രവാസികള്‍ അറസ്റ്റിലായതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒക്‌ടോബര്‍ അഞ്ച് വ്യാഴം മുതല്‍ ഒക്‌ടോബര്‍ 11 ബുധനാഴ്ച വരെ രാജ്യത്തുടനീളമുള്ള പരിശോധനയില്‍ പിടിക്കപ്പെട്ടവരുടെ കണക്കുകള്‍ ആഭ്യന്തര മന്ത്രാലയം സഊദി പ്രസ് ഏജന്‍സി (എസ്പിഎ) വഴിയാണ് പുറത്തുവിട്ടത്. താമസ, തൊഴില്‍ നിയമത്തിനു പുറമേ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു.

അറസ്റ്റിലായ 16,790 പേരില്‍ 10,177 പേര്‍ അനധികൃത താമസത്തിനും രാജ്യത്തെ റെസിഡന്‍സി നിയമം ലംഘിച്ചതിനുമാണ് പിടിയിലായത്. 4,523 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരാണ്. തൊഴില്‍ നിയമലംഘകരായ 2,090 പേരെയും പരിശോധനയില്‍ കണ്ടെത്തി.

സഊദിയിലേക്ക് അതിര്‍ത്തിയിലൂടെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ 709 പേര്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ 63 ശതമാനം പേര്‍ യെമന്‍ പൗരന്മാരും 34 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. സഊദിയില്‍ നിന്ന് അധികൃതമായി അതിര്‍ത്തിവഴി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ 86 പേര്‍ അറസ്റ്റിലായി. നിയമലംഘകര്‍ക്ക് സൗകര്യങ്ങള്‍ നല്‍കിയ 19 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു.

നാടുകടത്തല്‍ നടപടികള്‍ കാത്ത് 38,040 പുരുഷന്മാരും 7,684 സ്ത്രീകളും ഉള്‍പ്പെടെ 45,724 കുറ്റക്കാര്‍ നിലവില്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ട്. പാസ്‌പോര്‍ട്ട്, വിമാന ടിക്കറ്റുകള്‍ തുടങ്ങിയവ ലഭ്യമാവുന്ന മുറയ്ക്ക് ഇവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കും. ഇതിനായി അതാത് രാജ്യങ്ങളിലെ എംബസികളുമായും കോണ്‍സുലേറ്റുകളുമായും ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണ്. പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാവുന്ന മുറയ്ക്ക് സഊദിയുടെ ചെലവില്‍ വിമാന ടിക്കറ്റെടുത്ത് അയക്കുകയാണ് ചെയ്യുക. ഇങ്ങനെ നാടുകടത്തപ്പെട്ടവര്‍ക്ക് സഊദിയില്‍ പ്രവേശന വിലക്കുണ്ടാവും.

Content Highlights: Illegal immigrants are being deported in Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർത്ഥികളുടെ ഫ്ലാറ്റിൽ 'വിരുന്നുകാരായി' ലഹരി കടത്തുകാർ; എക്സൈസിന്റെ മിന്നൽ പരിശോധന കുടുങ്ങി വിതരണക്കാർ

crime
  •  3 hours ago
No Image

പനത്തുറ ക്ഷേത്രോത്സവത്തിനിടെ കത്തിക്കുത്ത്; നാല് പ്രതികൾ പിടിയിൽ, ആക്രമണം മുൻവൈരാഗ്യം മൂലം

crime
  •  4 hours ago
No Image

പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി

crime
  •  4 hours ago
No Image

എഡ്വിൻ ലട്യൻസ് പടിക്ക് പുറത്ത്; രാഷ്ട്രപതി ഭവന്റെ മുറ്റത്ത് ഇനി രാജാജിയുടെ പ്രതിമ

National
  •  5 hours ago
No Image

ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്

Kerala
  •  5 hours ago
No Image

മഞ്ഞും മഴയും തടസ്സമായില്ല; 326 ദിവസം കൊണ്ട് വധിച്ചത് ഏഴ് ഭീകരരെ ; വൻ വിജയമായി 'ഓപ്പറേഷൻ ത്രാഷി-1'

National
  •  5 hours ago
No Image

7 റൺസ് കൂടി നേടാമായിരുന്നില്ലേ! കയ്യകലെ നഷ്ടമായത് ലോക റെക്കോർഡ്

Cricket
  •  5 hours ago
No Image

'ട്രംപ് പറഞ്ഞാൽ ചെയ്യും'; ഇറാനിലെ ലക്ഷക്കണക്കിന് ഫോണുകളിലേക്ക് അജ്ഞാത സന്ദേശം, പശ്ചിമേഷ്യ യുദ്ധമുനയിൽ!

International
  •  5 hours ago
No Image

ബഹ്‌റൈനിലെ നഗരഭരണം അടുത്തറിയാന്‍ അംബാസിഡര്‍മാര്‍ മനാമയില്‍ 

bahrain
  •  6 hours ago
No Image

വെടിക്കെട്ടിൽ വീണത് വന്മരങ്ങൾ; ചരിത്രനേട്ടത്തിൽ വിൻഡീസ് കരുത്തൻ

Cricket
  •  6 hours ago