
ആരോഗ്യപരിപാലന മേഖലയിൽ സേവനങ്ങൾ ശക്തിപ്പെടുത്തി ആസ്റ്റർ റോയൽ അൽ റഫ ആശുപത്രി

മസ്‌കത്ത് : ജിസിസിയിലെ മുൻനിര സംയോജിത ആരോഗ്യപരിപാലന ദാതാവായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എഫ് ഇസഡ് സിയുടെ ഭാഗമായ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിൽ ആസ്റ്റർ സ്‌ട്രോക്ക് യൂണിറ്റ്, ആസ്റ്റർ അർജന്റ് കെയർ 24*7 പ്രോഗ്രാം എന്നിവ ആരംഭിച്ചു. മസ്‌കത്തിലെ അൽ ഗുബ്രയിലുള്ള ആശുപത്രിയിലെ ഈ പുതിയ സൗകര്യങ്ങളോടെ, ആരോഗ്യപരിപാലന മേഖലയിൽ സേവനങ്ങൾ ശക്തിപ്പെടുത്തി ആസ്റ്റർ ആശുപത്രി.
സുൽത്താനേറ്റ് ഓഫ് ഒമാനിലെ ആരോഗ്യ മന്ത്രാലയം ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടർ സെക്രട്ടറി ഹിസ് എക്‌സലൻസി ഡോ.അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്ക്‌സ് യു എ ഇ, ഒമാൻ, ബഹ്‌റൈൻ ഗ്രൂപ്പ് സി ഇ ഒ ഡോ. ഷെർബാസ് ബിച്ചു, ആസ്റ്റർ ഹോസ്പിറ്റൽസ് ക്ലിനിക്ക്‌സ് ഒമാൻ സി ഇ ഒ ശൈലേഷ് ഗുണ്ടു, ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ വാസ്‌കൂലാർ ന്യൂറോളജിസ്റ്റ് & ന്യൂറോ എൻഡോവാസ്‌കുലാർ സർജൻ ഡോ.അലി അൽ ബലൂഷി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
പ്രത്യേക സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിക്കുന്ന മേഖലയിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ഇതോടെ ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ മാറി. വാസ്‌കുലാർ ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോവാസ്‌കുലാർ സർജനുമായ ഡോ. അലി അൽ ബലൂഷിയാണ് ഈ യൂണിറ്റിന് മേൽനോട്ടം വഹിക്കുക. ബി ഇ ഫാസ്റ്റ് അഥവ, ബാലൻസ്, ഐസ്, ഫേസ്, ആംസ്, സ്പീച്ച്, ടൈം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുക. ആശുപത്രിയുടെ മൂന്നാം നിലയിലാണ് യൂണിറ്റ് സജ്ജമാക്കിയത്. ഉന്നത നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളുള്ള യൂണിറ്റിൽ മുഴുസമയവും സ്‌ട്രോക്ക് ചികിത്സാ വിദഗ്ധരുടെ സേവനം ലഭിക്കും. എല്ലാ സ്‌ട്രോക്ക് രോഗികൾക്കും വ്യവസ്ഥാപിതവും കാര്യക്ഷമവുമായ ചികിത്സാരീതി ഉറപ്പുവരുത്തും.
യോജിച്ചതും കാര്യക്ഷമവുമായ അടിയന്തര ചികിത്സ നൽകാനാണ് പുതിയ ആസ്റ്റർ അർജന്റ് കെയർ 24*7 ആരംഭിച്ചത്. വേഗത്തിലും വിജയകരവുമായ രോഗമുക്തിയുടെ സാധ്യത പരമാവധി വർധിപ്പിക്കാനുള്ള അടിയന്തര ശ്രദ്ധ രോഗികൾക്ക് ഉറപ്പുവരുത്തും. അതിവിദഗ്ധരായ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളുമാണ് ഇവിടെ ജീവനക്കാരായിട്ടുള്ളത്. വിവിധ തരത്തിലുള്ള അടിയന്തര ചികിത്സകൾ മുഴുസമയവും നൽകാൻ പര്യാപ്തമാണ് ഈ യൂണിറ്റ്. വേഗത്തിലുള്ള പരിശോധന, സ്റ്റബിലൈസേഷൻ, ജീവൻരക്ഷാ ഇടപെടലുകൾ, ആശുപത്രിയിലെ എല്ലാ വകുപ്പുകളുമായുള്ള നിരന്തര ഏകോപനം എന്നിവയെല്ലാമുണ്ടാകും. ഇതിലൂടെ സംയോജിത ചികിത്സ നൽകാൻ സാധിക്കും. കാർഡിയോ, ഇന്റർവെൻഷനൽ കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ ജിഐ ബ്ലീഡ്, ഇന്റർവെൻഷനൽ റേഡിയോളജി, യൂറോളജി, നെഫ്രോളജി, എമർജൻസി സംഘം, അനസ്‌തേഷ്യ, ഓർത്തോ, സ്‌പൈൻ (പോളിട്രോമ കൈകാര്യം ചെയ്യാൻ), ഹാൻഡ് സർജറി, വാസ്‌കുലാർ വിഭാഗങ്ങൾ ഈ യൂണിറ്റിലുണ്ടാകും. ഗുരുതരാവസ്ഥയിലുള്ള രോഗികളെ വേഗത്തിൽ എത്തിക്കാനും എത്രയും വേഗം സുരക്ഷിതമായ പരിചരണം ഉറപ്പാക്കാനും ആസ്റ്റർ അർജന്റ് കെയർ 24*7ന് കീഴിൽ ആംബുലൻസ് സേവനവുമുണ്ടാകും.
ഈ നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തിയതിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിനെ സുൽത്താനേറ്റ് ഓഫ് ഒമാൻ ആരോഗ്യ മന്ത്രാലയം ആസൂത്രണ, ആരോഗ്യ സ്ഥാപന അണ്ടർ സെക്രട്ടറി ഹിസ് എക്‌സലൻസി ഡോ. അഹ്മദ് സാലിം സെയ്ഫ് അൽ മന്ദരി അഭിനന്ദിച്ചു. 'നൂതന സ്‌ട്രോക്ക് യൂണിറ്റും അർജന്റ് കെയർ 24*7 സേവനവും സ്ഥാപിച്ച ആസ്റ്ററിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. നിർണായകമായ സുവർണ മണിക്കൂറിൽ തന്നെ സർജിക്കൽ, ട്രോമ അടിയന്തരഘട്ടങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്ത്, നമ്മുടെ സമൂഹത്തിന് അമൂല്യമായ സ്രോതസ്സുകളായി ഈ യൂണിറ്റുകൾ പ്രവർത്തിക്കും.'
ആസ്റ്റർ ഹോസ്പിറ്റൽസ് & ക്ലിനിക്ക്‌സ്, യു എ ഇ, ഒമാൻ, ബഹ്‌റൈൻ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. ഷെർബാസ് ബിച്ചു സമയബന്ധിത മെഡിക്കൽ ഇടപെടലുകളുടെ പ്രധാന്യം വളരെയേറെയാണ്. നൂതന മെഡിക്കൽ സാങ്കേതികവിദ്യകളിലും രോഗീകേന്ദ്രീകൃത പരിചരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, ആരോഗ്യപരിരക്ഷാ മികവിൽ പുതിയ ഉയരം താണ്ടിയിരിക്കുകയാണ് ഞങ്ങൾ. സ്‌ട്രോക്ക് രോഗികളെ സംബന്ധിച്ചിടത്തോളം സമയം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ മിനുട്ടും കടന്നുപോകുന്നത് പ്രധാനപ്പെട്ട മസ്തിഷ്‌ക കോശങ്ങൾ നഷ്ടപ്പെടുന്നതിലാണ് കലാശിക്കുക. ഈ കോശങ്ങൾ പരിരക്ഷിച്ച് ജീവൻ സംരക്ഷിക്കാനും രോഗമുക്തി കാര്യക്ഷമമാക്കാനും യോജിച്ച ചികിത്സ പ്രധാനപ്പെട്ടതാണ്. ഇക്കാരണത്താലാണ് സ്‌ട്രോക്ക് അർജന്റ് കെയർ 24*7 യൂണിറ്റുകൾ തുടങ്ങുന്നത്. ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്നതിന് ഒമാനിലെ ജനങ്ങൾക്ക് സവിശേഷ, ജീവൻ രക്ഷാ പരിചരണമാണ് ഇതിലൂടെ സാധ്യമാകുക. സ്‌ട്രോക്ക് ബാധിച്ചവർക്ക് ജീവിത ഗുണമേന്മ വർധിപ്പിക്കുകയും ഫലം മെച്ചപ്പെടുത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. ആ കാഴ്ചപ്പാട് നേടുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ പുതിയ സൗകര്യം.
ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റലിലെ സ്‌ട്രോക്ക് സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന വാസ്‌കുലാർ ന്യൂറോളജിസ്റ്റും ന്യൂറോ എൻഡോവാസ്‌കുലാർ സർജനുമായ ഡോ. അലി അൽ ബലൂഷി, 'സ്‌ട്രോക്ക് ചികിത്സയിലും അടിയന്തര ന്യൂറോളജി സഹായത്തിലും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒമാന്റെ നൂതനത്വ പ്രയാണത്തെയാണ് ആസ്റ്റർ റോയൽ അൽ റഫ ആശുപത്രിയിലെ സ്‌ട്രോക്ക് യൂണിറ്റ് പ്രതിനിധാനം ചെയ്യുന്നത്. ജീവനുകൾ പരിരക്ഷിക്കുകയാണ് ലക്ഷ്യം. ഓരോ രോഗിക്കും രോഗമുക്തിക്കുള്ള സാധ്യമായ മികച്ച അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, മുഴുസമയവും വേഗത്തിലുള്ള അടിയന്തര ചികിത്സ നൽകാനുള്ള ആസ്റ്ററിന്റെ പ്രതിബദ്ധതയാണ് ആസ്റ്റർ അർജന്റ് കെയർ 24*7 അവതരിപ്പിക്കുന്നതിലൂടെ പ്രകടമാകുന്നത്'.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്‌സ്, ഒമാൻ സി ഇ ഒ ശൈലേഷ് ഗുണ്ടു, 'സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിക്കുന്ന ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായതിൽ ഞങ്ങൾ ഏറെ സന്തോഷത്തിലാണ്. അർജന്റ് കെയർ 24*7 പ്രോഗ്രാം തുടങ്ങിയതിലും ചാരിതാർഥ്യമുണ്ട്. മേഖലയിലെ ആരോഗ്യ പരിപാലനത്തിൽ പുതിയ നിലവാരം കൊണ്ടുവരുന്നതാകും ഈ സൗകര്യങ്ങൾ. മുഴുസമയവും നൂതന ആരോഗ്യപരിരക്ഷാ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഇത് ഉയർത്തിക്കാട്ടുന്നുണ്ട്. ഏതൊരു മെഡിക്കൽ അടിയന്തരഘട്ടത്തോടും വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാനുള്ള ഞങ്ങളുടെ ശേഷിയെ ഇത് വളർത്തും. നമ്മുടെ സമൂഹത്തിന് ഉയർന്ന തലത്തിലുള്ള പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ'.
ആസ്റ്റർ അർജന്റ് കെയർ 24*7 ഉദ്ഘാടനത്തിന്റെ ഭാഗമായി മസ്‌കത്ത് ഇന്റർസിറ്റി ഹോട്ടലിൽ സമ്മേളനം സംഘടിപ്പിച്ചിരുന്നു. എമർജൻസി പരിചരണം, അടിയന്തര ജീവൻ ഭീഷണി അവസ്ഥകളെ ശ്രദ്ധിക്കൽ എന്നീ മേഖലകളെ ഉൾപ്പെടുത്തിയായിരുന്നു സമ്മേളനം. ഒമാനിലുടനീളമുള്ള മുൻനിര ആരോഗ്യ വിദഗ്ധരുടെ കാഴ്ചപ്പാടുകൾ സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ടു. വ്യത്യസ്ത ആരോഗ്യ മേഖലകളിലെ മികച്ച രീതികൾ പ്രദർശിപ്പിക്കുകയും ആരോഗ്യ പരിപാലന പ്രൊഫഷണലുകളുമായി സമാനതകളില്ലാത്ത കൈകോർക്കൽ അവസരം വാഗ്ദാനം ചെയ്യുകയുമുണ്ടായി. ആസ്റ്റർ അർജന്റ് കെയർ 24*7നെ പിന്തുണക്കുന്ന കാർഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ക്രിട്ടിക്കൽ കെയർ, ട്രോമ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരും പ്രൊഫഷണലുകളുമായിരുന്നു പ്രഭാഷകരും പാനലിസ്റ്റുകളും.
ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യകളുള്ള, ഉന്നത നിലവാരത്തിലുള്ള ചികിത്സ നൽകുന്ന ആസ്റ്റർ റോയൽ അൽ റഫ ഹോസ്പിറ്റൽ മസ്‌കത്തിലാണ് സ്ഥിതി ചെയ്യുന്നത്. 25,000 ചതുരശ്ര മീറ്ററിലായി സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ 175 ബെഡുകളുണ്ട്. ഒമാനിന്റെ മാത്രമല്ല, മിഡിൽ ഈസ്റ്റിലെ മുഴുവൻ ആരോഗ്യ പരിപാലന മികവിന്റെയും നൂതനത്വത്തിന്റെയും മുഖമുദ്രയാണ് ഈ ആശുപത്രി. നൂതന ഹൃദ്രോഗ ചികിത്സക്ക് കാത്ത് ലാബ്, ഇന്റർവെൻഷനൽ റേഡിയോളജി സെന്റർ, നൂതന യൂറോളജി സെന്റർ (ഒമാനിലെ പ്രഥമ തൂലിയം ലേസർ ഇവിടെയാണ്), സി ആർ ആർ ടിയോട് കൂടിയുള്ള ഡയാലിസിസ് സെന്റർ, ന്യൂറോസയൻസ് സെന്റർ, സ്‌പോർട്‌സ് മെഡിസിൻ, ഓർത്തോപീഡിക്‌സ് സെന്റർ, ഇന്റർവെൻഷനൽ ഗ്യാസ്‌ട്രോഎന്ററോളജി, നൂതന തെറാപ്യൂട്ടിക് എൻഡോസ്‌കോപി, വനിതാ ശിശു ചികിത്സക്ക് സംയോജിത കേന്ദ്രം പോലുള്ള സവിശേഷ കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന ഈ ആശുപത്രിയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യ സജ്ജമാക്കിയിട്ടുണ്ട്. 150ലേറെ ഡോക്ടർമാരുടെയും മുന്നൂറിലേറെ നഴ്‌സുമാരുടെയും സന്നദ്ധ സംഘവും ഇവിടെയുണ്ട്.
ജി സി സിയിലെ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ എഫ് ഇസഡ് സിയെ കുറിച്ച്
1987ൽ ഡോ. ആസാദ് മൂപ്പൻ സ്ഥാപിച്ച ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മുൻനിരയിലുള്ള സമഗ്ര ആരോഗ്യ പരിപാലന ദാതാവാണ്. ജി സി സിയിലെ എല്ലാ ആറു രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. 'ഞങ്ങൾ നിങ്ങളെ നല്ലതുപോലെ പരിചരിക്കും' എന്ന വാഗ്ദാനത്തോടെ പ്രാഥമിക ഘട്ടം മുതൽ നാലാം ഘട്ടം വരെ ഉന്നത നിലവാരത്തിലുള്ള ആരോഗ്യപരിപാലനം നൽകുകയെന്ന ദർശനത്തിലാണ് ആസ്റ്ററിന്റെ പ്രതിബദ്ധത. ജി സി സിയിൽ 15 ആശുപത്രികൾ, 117 ക്ലിനിക്കുകൾ, 285 ഫാർമസികൾ ഉൾപ്പെടെ നൂതന സംയോജിത ആരോഗ്യപരിപാലന മാതൃകയാണ് കമ്പനിയുടേത്. ആസ്റ്റർ, മെഡ്‌കെയർ, ആക്‌സസ്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബ്രാൻഡുകൾ വഴിയാണ് ഈ സ്ഥാപനങ്ങൾ ജി സി സിയിലെ എല്ലാ വിഭാഗം ജനങ്ങളെയും സേവിക്കുന്നത്. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റിയും ഫിസിക്കൽ ഡിജിറ്റൽ വഴികളിലൂടെ ഗുണമേന്മയുള്ള ആരോഗ്യ പരിപാലനം ഉറപ്പുവരുത്തിയും ആസ്റ്റർ തുടർച്ചയായി പ്രവർത്തിക്കുന്നു. മേഖലയിലെ തന്നെ ആദ്യ ആരോഗ്യപരിപാലന സൂപ്പർ ആപ്പ് ആയ മൈആസ്റ്റർ (myAster) തുടങ്ങിയത് ഇതിന്റെ ഭാഗമാണ്. നൂതനത്വത്തിലും രോഗീകേന്ദ്രീകൃത സമീപനത്തിലുമാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചത്. 1,673 ഡോക്ടർമാരും 3,692 നഴ്‌സുമാരുമടങ്ങിയ സവിശേഷ സംഘം വ്യത്യസ്തമായ ആരോഗ്യ സർജിക്കൽ സ്‌പെഷ്യാലിറ്റികളിലൂടെ ലോകോത്തര ആരോഗ്യപരിരക്ഷാ സേവനങ്ങൾ നൽകാൻ പ്രതിജ്ഞാബദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• 8 days ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• 8 days ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• 8 days ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• 8 days ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 8 days ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• 8 days ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 8 days ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 8 days ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 8 days ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 8 days ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 8 days ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 8 days ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• 8 days ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• 8 days ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 8 days ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• 8 days ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• 8 days ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• 8 days ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 8 days ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 8 days ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• 8 days ago