HOME
DETAILS

'ദാരുണമായ പിഴവ്' റഫയിലെ അഭയാര്‍ഥി ക്യാംപില്‍ 45 പേരെ കൊന്നു തള്ളിയ ബോംബാക്രമണത്തില്‍ നെതന്യാഹുവിന്റെ പ്രതികരണം 

  
Web Desk
May 28, 2024 | 4:12 AM

'Terrible mistake' Netanyahu's response to Rafah refugee camp bombing that killed 45 people

'ദാരുണമായ പിഴവ്'. കഴിഞ്ഞ ദിവസം റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണതത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണമാണിത്. സംഭവത്തില്‍ ലോക രാജ്യങ്ങള്‍ ഒന്നായി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നെതന്യാഹു പ്രതികരിച്ചത്. 

മര്‍മപ്രധാനമായ കേന്ദ്രമായിരുന്നു അത്. എന്നാലും അവിടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാനാവശ്യമായ മുഴുവന്‍ മുന്‍കരുതലുകളും എടുത്തിരുന്നു. ഹമാസിനോടുള്ള പോരാട്ടത്തിനിടെ നിരപരാധികള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഇസ്‌റാഈല്‍ പ്രതിരോധ സേന ചെയ്യുന്നുണ്ട്' തങ്ങള്‍ ചെയ്ത കണ്ണില്ലാ ക്രൂരതയെ പാര്‍ലമെന്‍രില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ന്യായീകരിച്ചു. 

സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കുക എന്ന ലക്ഷ്യമിട്ട് പത്തു ലക്ഷത്തോളം ആളുകളെ റഫയില്‍ നിന്ന് ഒഴിപ്പിച്ചതാണ്. എന്നാല്‍ ചിലത് നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ചിലകാര്യങ്ങള്‍ ദാരുണമായി സംഭവിച്ചു- നതെന്യാഹു ചൂണ്ടിക്കാട്ടി. 

ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും വരെ യുദ്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സയണിസ്റ്റ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അതിന് ശേഷം എന്തെങ്കിലും നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ് തങ്ങളുടെ നയമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

ഈജിപ്തിനോട് ചേര്‍ന്നുള്ള റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം വീണ്ടും ബോംബിട്ടത്. 45 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 250ഓളം പേര്‍ക്ക് പരുക്കേറ്റു. 

ആക്രമണംമൂലം ഭവനരഹിതരായവര്‍ കൂട്ടമായി താമസിച്ചുവരികയായിരുന്ന ടെന്റുകള്‍ക്ക് മുകളിലേക്കാണ് സയണിസ്റ്റ് സൈന്യം മിസൈല്‍ വര്‍ഷിച്ചത്. ഗസ്സയില്‍ എത്രയുംവേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ്, കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരുതിക്കിരയാക്കുന്നത് ഇസ്‌റാഈല്‍ തുടരുന്നത്.
എട്ട് മിസൈലുകളാണ് ക്യാംപിനെ ലക്ഷ്യംവച്ചത്. കൂടുതല്‍പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് ഷീറ്റുകളും മുളകളും കൊണ്ട് നിര്‍മിച്ചവയായിരുന്നു ടെന്റുകള്‍. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്സ് നോട്ടീസ് അയച്ചതിൽ വൈരാഗ്യം; ബാങ്ക് അസിസ്റ്റന്റ് മാനേജരായ യുവതിയെ ഭർത്താവ് വെടിവെച്ചു കൊന്നു

crime
  •  4 days ago
No Image

എമിറേറ്റ്സ് 'എയർ ഹോട്ടൽ' വ്യാജം; മാധ്യമങ്ങൾ കബളിപ്പിച്ചെന്ന് വീഡിയോ നിർമ്മാതാവിന്റെ വെളിപ്പെടുത്തൽ

uae
  •  4 days ago
No Image

ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തിന് ഭീഷണി: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

തീപിടിച്ച ബസ്സിൽ നിന്ന് രക്ഷിച്ചത് ആറ് ജീവനുകൾ; അധ്യാപികമാർക്ക് രക്ഷകനായി സഊദി യുവാവ്

Saudi-arabia
  •  4 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇൻസ്പെക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് വിജിലൻസ് വലയിൽ; പിടിയിലായത് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച്

crime
  •  4 days ago
No Image

പ്രവാസികളുടെ താമസ നിയമത്തിൽ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഇഖാമ ഫീസുകൾ വർദ്ധിപ്പിച്ചു

Kuwait
  •  4 days ago
No Image

ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറിയ യുവാവ് അറസ്റ്റിൽ

crime
  •  4 days ago
No Image

ദിലീപിനെ വിട്ടയച്ച മാനദണ്ഡങ്ങള്‍ തനിക്കും ബാധകം; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ഹൈക്കോടതിയില്‍

Kerala
  •  4 days ago
No Image

വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചു; പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് മേയര്‍ സ്ഥാനാര്‍ഥിയായി ശബരിനാഥന്‍, മത്സരിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  4 days ago