HOME
DETAILS

'ദാരുണമായ പിഴവ്' റഫയിലെ അഭയാര്‍ഥി ക്യാംപില്‍ 45 പേരെ കൊന്നു തള്ളിയ ബോംബാക്രമണത്തില്‍ നെതന്യാഹുവിന്റെ പ്രതികരണം 

  
Farzana
May 28 2024 | 04:05 AM

'Terrible mistake' Netanyahu's response to Rafah refugee camp bombing that killed 45 people

'ദാരുണമായ പിഴവ്'. കഴിഞ്ഞ ദിവസം റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണതത്തില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണമാണിത്. സംഭവത്തില്‍ ലോക രാജ്യങ്ങള്‍ ഒന്നായി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നെതന്യാഹു പ്രതികരിച്ചത്. 

മര്‍മപ്രധാനമായ കേന്ദ്രമായിരുന്നു അത്. എന്നാലും അവിടെയുള്ള സാധാരണക്കാരെ സംരക്ഷിക്കാനാവശ്യമായ മുഴുവന്‍ മുന്‍കരുതലുകളും എടുത്തിരുന്നു. ഹമാസിനോടുള്ള പോരാട്ടത്തിനിടെ നിരപരാധികള്‍ക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഇസ്‌റാഈല്‍ പ്രതിരോധ സേന ചെയ്യുന്നുണ്ട്' തങ്ങള്‍ ചെയ്ത കണ്ണില്ലാ ക്രൂരതയെ പാര്‍ലമെന്‍രില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ന്യായീകരിച്ചു. 

സാധാരണക്കാരെ ഉപദ്രവിക്കാതിരിക്കുക എന്ന ലക്ഷ്യമിട്ട് പത്തു ലക്ഷത്തോളം ആളുകളെ റഫയില്‍ നിന്ന് ഒഴിപ്പിച്ചതാണ്. എന്നാല്‍ ചിലത് നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ചിലകാര്യങ്ങള്‍ ദാരുണമായി സംഭവിച്ചു- നതെന്യാഹു ചൂണ്ടിക്കാട്ടി. 

ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കും വരെ യുദ്ധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സയണിസ്റ്റ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും അതിന് ശേഷം എന്തെങ്കിലും നിഗമനത്തില്‍ എത്തിച്ചേരുക എന്നതാണ് തങ്ങളുടെ നയമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

ഈജിപ്തിനോട് ചേര്‍ന്നുള്ള റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം വീണ്ടും ബോംബിട്ടത്. 45 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. 250ഓളം പേര്‍ക്ക് പരുക്കേറ്റു. 

ആക്രമണംമൂലം ഭവനരഹിതരായവര്‍ കൂട്ടമായി താമസിച്ചുവരികയായിരുന്ന ടെന്റുകള്‍ക്ക് മുകളിലേക്കാണ് സയണിസ്റ്റ് സൈന്യം മിസൈല്‍ വര്‍ഷിച്ചത്. ഗസ്സയില്‍ എത്രയുംവേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയാണ്, കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കുരുതിക്കിരയാക്കുന്നത് ഇസ്‌റാഈല്‍ തുടരുന്നത്.
എട്ട് മിസൈലുകളാണ് ക്യാംപിനെ ലക്ഷ്യംവച്ചത്. കൂടുതല്‍പേരും ടെന്റിനുള്ളില്‍ കിടന്ന് പൊള്ളലേറ്റാണ് മരിച്ചതെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എന്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന ടെന്റുകളാണ് ആക്രമിക്കപ്പെട്ടത്. പ്ലാസ്റ്റിക്ക് ഷീറ്റുകളും മുളകളും കൊണ്ട് നിര്‍മിച്ചവയായിരുന്നു ടെന്റുകള്‍. മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  8 days ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  8 days ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  8 days ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  8 days ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  8 days ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  8 days ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  8 days ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  8 days ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  8 days ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  8 days ago