HOME
DETAILS

'ജീവന്‍ വേണമെങ്കില്‍ മുഴുവന്‍ ഫലസ്തീനികളും ഗസ്സ വിടണം' കൂട്ടക്കുരുതി മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ 

  
Web Desk
July 11, 2024 | 3:59 AM

All civilians in Gaza City ordered to leave

ഗസ്സ: ഫലസ്തീനില്‍ കൂടുതല്‍ ക്രൂരമായ ആക്രമണത്തിനൊരുങ്ങുകയാണെന്ന സൂചനനല്‍കി എല്ലാവരോടും ഗസ്സ വിടാനുള്ള ഭീഷണിയുമായി ഇസ്‌റാഈല്‍ സൈന്യം. ഗസ്സാ സിറ്റിയിലെ യു.എന്‍ കേന്ദ്രം ബോബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ ഭീഷണി. ദാറുല്‍ ബലാഹിലെയും അസ്സവയ്ദയിലെയും ക്യാംപുകളിലേക്ക് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ ഇടനാഴികള്‍ തുറന്നിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. താരീഖു ബിന്‍ സിയാദ്, ഉമര്‍ മുഖ്തര്‍ എന്നീ തെരുവുകളും പടിഞ്ഞാറ് അല്‍റാഷിദ് (അല്‍ബഹര്‍) സ്ട്രീറ്റിലേക്കും അവിടെ നിന്ന് തെക്കോട്ടേക്കും കടക്കാനുള്ള സുരക്ഷിത ഇടനാഴികളുണ്ടെന്ന് ഇസ്‌റാഈല്‍ വിതരണംചെയ്ത ലഘുലേഖകളില്‍ പറയുന്നു. എന്നാല്‍, സുരക്ഷിത പ്രദേശം എന്ന് അവകാശപ്പെട്ടിരുന്ന പ്രദേശങ്ങള്‍ നേരത്തെയും പലതവണ ഇസ്‌റാഈല്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മിസൈല്‍വര്‍ഷമുണ്ടായ ഖാന്‍യൂനുസില്‍നിന്ന് കൂട്ടപ്പലായനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗസ്സയില്‍ എവിടേയും സുരക്ഷതത്വമില്ലാത്തതിനാല്‍ തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഖാന്‍യൂനുസില്‍ കഴിഞ്ഞദിവസം അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നാലു സ്‌കൂളുകള്‍ സയണിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

മധ്യഗസ്സയില്‍ ചൊവ്വാഴ്ച രാത്രിയിലുടനീളം നടത്തിയ ആക്രമണത്തില്‍ ആറുകുട്ടികളടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇവിടത്തെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു ബോംബ് വര്‍ഷം. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. മധ്യ റഫയിലെ യിബ്‌ന, ശബൂറ അഭയാര്‍ഥി ക്യാംപുകളെയും ഇസ്‌റാഈല്‍ ആക്രമിച്ചു. പടിഞ്ഞാറന്‍ റഫയിലെ തലാലുല്‍ സുല്‍ത്താന്‍ പ്രദേശത്തും മിസൈല്‍ വര്‍ഷിച്ചു. ഖാന്‍ യൂനുസിലുണ്ടായ അഗ്‌നിബാധയില്‍ മൂന്നുപേരും മരിച്ചു.
24 മണിക്കൂറിനുള്ളില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 278 ദിവസം പിന്നിട്ടതോട ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,295 ആയി. 88,241 പേര്‍ക്കു പരുക്കേറ്റു. സ്‌കൂളുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്‌റാഈല്‍ നടപടി അപലപനീയമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഫ്രാന്‍സ് പറഞ്ഞു.

അധിനിവിശ്ട ഗോലാന്‍ കുന്നുകളില്‍ ഇന്നലെയും സയണിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഹിസ്ബുല്ല ആക്രമണം നടത്തി. ബകാഅ് താഴ് വാരത്ത് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ഹിസ്ബുല്ലയുടെ നടപടി. ഡസന്‍ കത്യൂഷ മിസൈലുകള്‍ തൊടുത്തുവിട്ടതായി ഹിസ്ബുല്ല അറിയിച്ചു.

ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ സംഘം ദോഹയില്‍
ദോഹ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ സംഘം ഖത്തറിലെത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമാണ് മൊസാദിന്റെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ദോഹയിലെത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ കനത്ത മഴയ്ക്ക് അറുതി; റാസൽഖൈമയിൽ ഇന്നലെ പെയ്തിറങ്ങിയത് റെക്കോർഡ് മഴ

uae
  •  2 days ago
No Image

'പോറ്റിയേ കേറ്റിയേ' പാടി പ്രചാരണം: യു.ഡി.എഫ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  2 days ago
No Image

കാറില്‍ ലഹരിക്കടത്ത്: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  2 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  2 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  2 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  2 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  2 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  2 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  2 days ago