HOME
DETAILS

'ജീവന്‍ വേണമെങ്കില്‍ മുഴുവന്‍ ഫലസ്തീനികളും ഗസ്സ വിടണം' കൂട്ടക്കുരുതി മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ 

  
Web Desk
July 11, 2024 | 3:59 AM

All civilians in Gaza City ordered to leave

ഗസ്സ: ഫലസ്തീനില്‍ കൂടുതല്‍ ക്രൂരമായ ആക്രമണത്തിനൊരുങ്ങുകയാണെന്ന സൂചനനല്‍കി എല്ലാവരോടും ഗസ്സ വിടാനുള്ള ഭീഷണിയുമായി ഇസ്‌റാഈല്‍ സൈന്യം. ഗസ്സാ സിറ്റിയിലെ യു.എന്‍ കേന്ദ്രം ബോബിട്ട് തകര്‍ത്തതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ ഭീഷണി. ദാറുല്‍ ബലാഹിലെയും അസ്സവയ്ദയിലെയും ക്യാംപുകളിലേക്ക് സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ ഇടനാഴികള്‍ തുറന്നിട്ടുണ്ടെന്ന് ഇസ്‌റാഈല്‍ അവകാശപ്പെട്ടു. താരീഖു ബിന്‍ സിയാദ്, ഉമര്‍ മുഖ്തര്‍ എന്നീ തെരുവുകളും പടിഞ്ഞാറ് അല്‍റാഷിദ് (അല്‍ബഹര്‍) സ്ട്രീറ്റിലേക്കും അവിടെ നിന്ന് തെക്കോട്ടേക്കും കടക്കാനുള്ള സുരക്ഷിത ഇടനാഴികളുണ്ടെന്ന് ഇസ്‌റാഈല്‍ വിതരണംചെയ്ത ലഘുലേഖകളില്‍ പറയുന്നു. എന്നാല്‍, സുരക്ഷിത പ്രദേശം എന്ന് അവകാശപ്പെട്ടിരുന്ന പ്രദേശങ്ങള്‍ നേരത്തെയും പലതവണ ഇസ്‌റാഈല്‍ ആക്രമിച്ചിരുന്നു.

കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മിസൈല്‍വര്‍ഷമുണ്ടായ ഖാന്‍യൂനുസില്‍നിന്ന് കൂട്ടപ്പലായനം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗസ്സയില്‍ എവിടേയും സുരക്ഷതത്വമില്ലാത്തതിനാല്‍ തങ്ങള്‍ എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികള്‍ ചോദിക്കുന്നത്. ഖാന്‍യൂനുസില്‍ കഴിഞ്ഞദിവസം അഭയാര്‍ഥി ക്യാംപായി പ്രവര്‍ത്തിച്ചുവരികയായിരുന്ന നാലു സ്‌കൂളുകള്‍ സയണിസ്റ്റുകള്‍ ബോംബിട്ട് തകര്‍ത്തിരുന്നു.

മധ്യഗസ്സയില്‍ ചൊവ്വാഴ്ച രാത്രിയിലുടനീളം നടത്തിയ ആക്രമണത്തില്‍ ആറുകുട്ടികളടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. ഇവിടത്തെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു ബോംബ് വര്‍ഷം. ഡസനിലധികം പേര്‍ക്ക് പരുക്കേറ്റു. മധ്യ റഫയിലെ യിബ്‌ന, ശബൂറ അഭയാര്‍ഥി ക്യാംപുകളെയും ഇസ്‌റാഈല്‍ ആക്രമിച്ചു. പടിഞ്ഞാറന്‍ റഫയിലെ തലാലുല്‍ സുല്‍ത്താന്‍ പ്രദേശത്തും മിസൈല്‍ വര്‍ഷിച്ചു. ഖാന്‍ യൂനുസിലുണ്ടായ അഗ്‌നിബാധയില്‍ മൂന്നുപേരും മരിച്ചു.
24 മണിക്കൂറിനുള്ളില്‍ 52 പേരാണ് കൊല്ലപ്പെട്ടത്. 208 പേര്‍ക്ക് പരുക്കേറ്റു. ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണം 278 ദിവസം പിന്നിട്ടതോട ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,295 ആയി. 88,241 പേര്‍ക്കു പരുക്കേറ്റു. സ്‌കൂളുകള്‍ ബോംബിട്ട് തകര്‍ത്ത ഇസ്‌റാഈല്‍ നടപടി അപലപനീയമാണെന്നും അത് അംഗീകരിക്കാനാകില്ലെന്നും ഫ്രാന്‍സ് പറഞ്ഞു.

അധിനിവിശ്ട ഗോലാന്‍ കുന്നുകളില്‍ ഇന്നലെയും സയണിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ഹിസ്ബുല്ല ആക്രമണം നടത്തി. ബകാഅ് താഴ് വാരത്ത് ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടായിരുന്നു ഹിസ്ബുല്ലയുടെ നടപടി. ഡസന്‍ കത്യൂഷ മിസൈലുകള്‍ തൊടുത്തുവിട്ടതായി ഹിസ്ബുല്ല അറിയിച്ചു.

ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ സംഘം ദോഹയില്‍
ദോഹ: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ഇസ്‌റാഈല്‍ സംഘം ഖത്തറിലെത്തി. ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരമാണ് മൊസാദിന്റെയും വിദേശകാര്യമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ദോഹയിലെത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം;  'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

Kerala
  •  5 days ago
No Image

കാപ്പ തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം; കലഞ്ഞൂരിൽ ദമ്പതികളെ ആക്രമിച്ച 23-കാരൻ പിടിയിൽ

crime
  •  5 days ago
No Image

കേസ് ഒഴിവാക്കാൻ 10 ലക്ഷം വാങ്ങി; ബിജെപി നേതാക്കൾക്കെതിരെ പണംതട്ടിപ്പ് പരാതി; ഓഫീസ് ഉപരോധിച്ച് വീട്ടമ്മയും കുടുംബവും

crime
  •  5 days ago
No Image

ബെവ്‌കോയിൽ 'കൈക്കൂലി ലഹരി'; മാസം 8 ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർ വാങ്ങിയിരുന്നതായി വിജിലൻസ്

crime
  •  5 days ago
No Image

കശ്മീരിലും ആൻഡമാനിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

National
  •  5 days ago
No Image

അതിവേഗ റെയില്‍പാത: പൊന്നാനിയില്‍ സ്വന്തം നിലയ്ക്ക് ഓഫിസ് തുറന്ന് ഇ.ശ്രീധരന്‍

Kerala
  •  5 days ago
No Image

പാലക്കാട്ട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു 

Kerala
  •  5 days ago
No Image

ലോകകപ്പ് ഫൈനലിൽ എത്തിയാലും പാകിസ്ഥാൻ പിന്മാറുമോ? ചോദ്യവുമായി ഇംഗ്ലണ്ട് ഇതിഹാസം

Cricket
  •  5 days ago
No Image

റഫ അതിര്‍ത്തി തുറക്കുക നിയന്ത്രിതമായി; കാത്തിരിക്കുന്നത് ആയിരക്കണക്കിന് രോഗികളും പരുക്കേറ്റവരും

International
  •  5 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും; സ്ഥിരീകരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Kerala
  •  5 days ago