വ്യാജ സ്റ്റോക്ക് നിക്ഷേപ തട്ടിപ്പ്; ഒരാൾക്ക് 665,000 ദിർഹം നഷ്‌ടപ്പെട്ടു
അബൂദബി:അബൂദബിയിൽ വ്യാജ സ്റ്റോക്ക് നിക്ഷേപ തട്ടിപ്പ്.തങ്ങൾക്ക് ഒരു സ്റ്റോക്ക് ട്രേഡിംഗ് കമ്പനിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഒരു വ്യക്തിയെ കബളിപ്പിച്ച കേസിൽ അബൂദബി ക്രിമിനൽ കോടതി വിധി പുറപ്പെടുവിച്ചു. നാല് തട്ടിപ്പുകാർക്കും ഒരു കമ്പനിക്കും ഒരു മില്യൺ ദിർഹം പിഴ ചുമത്തി.സ്റ്റോക്ക് ട്രേഡിംഗ് കമ്പനിയുണ്ടെന്ന് വിശ്വസിപ്പിച്ച് 665,000 ദിർഹം പിടിച്ചെടുത്തുവെന്നാരോപിച്ച് ഒരാൾ നാല് പേർക്കെതിരെയും ഒരു കമ്പനിക്കെതിരെയും ഫയൽ ചെയ്‌ത കേസ് ആണ് കോടതി നടപടികൾക്ക് കാരണമായത്.
അവർ അയാളെ ബന്ധപ്പെടുകയും മീറ്റിംഗ് നടത്തുകയും ചെയ്‌തു. കമ്പനിയിൽ വ്യാപാരം നടത്തുന്നതിന് അവർക്ക് ഒരു അക്കൗണ്ട് തുറക്കാമെന്ന് അവർ അയാളെ ബോധ്യപ്പെടുത്തി. കമ്പനിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൻ്റെ കണക്കുകൾ അവർ കാണിക്കുകയും ചെയ്‌തു. നാലാമത്തെ പ്രതിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്‌ഫർ ചെയ്യാൻ ആവശ്യപ്പെട്ടതനുസരിച്ച് പണം കൈമാറി.
പ്രതികൾ ഇരയുടെ പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌ത് പണം പങ്കിട്ടു. താൻ തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അദ്ദേഹം പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് നടന്ന കോടതി നടപടികളിൽ ഒന്നും രണ്ടും മൂന്നും പ്രതികൾ സാന്നിധ്യത്തിലാണ് വിധി പ്രസ്താവിച്ചത്. നാലാമത്തെ പ്രതി ഹാജരായിരുന്നില്ല. കമ്പനി അടക്കം ഓരോ പ്രതിക്കും 200,000 ദിർഹം വീതം പിഴ ചുമത്താൻ കോടതി വിധിച്ചു. സിവിൽ കേസ് സിവിൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."