HOME
DETAILS

വിശപ്പടക്കാന്‍ മള്‍ബറി ഇലകള്‍ മാത്രം..പട്ടിണിയും കൊല്ലുന്ന ഗസ്സ

  
Web Desk
July 12, 2024 | 6:25 AM

Desperate for food, Gazans turn to mulberry leaves to survive

വിശപ്പില്‍ തളര്‍ന്നു പോയ കുഞ്ഞുങ്ങള്‍. തളര്‍ച്ചയേക്കാള്‍ സങ്കടങ്ങളും നിരാശയും പൊതിഞ്ഞു അവരുടെ കുഞ്ഞുമുഖങ്ങള്‍. കുഞ്ഞിക്കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍ തീര്‍ത്ത അടയാളങ്ങള്‍. വിരലുകള്‍ സ്‌ക്രോള്‍ ചെയ്തു പോകുമ്പോള്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും ഇവരെ. ഗസ്സയിലെ കുഞ്ഞു മക്കളെ. തുടുത്ത കവിളുകളും നക്ഷത്രത്തിളക്കമുള്ള കണ്ണുകളുമായിരുന്നു അവര്‍ക്ക്. അവരുടെ കവിളുകള്‍ കുഴിഞ്ഞു പോയിരിക്കുന്നു. കണ്ണുകളിലെ വെളിച്ചം കെട്ടുപോയിരിക്കുന്നു. പൂവിനേക്കാള്‍ മൃദുലമായിരുന്ന കുഞ്ഞു വിരലുകള്‍ അഴുക്ക് നിറഞ്ഞിരിക്കുന്നു. ശരീരമാകെ മെലിഞ്ഞ് അസ്ഥികള്‍ പുറത്തെത്തിയിരിക്കുന്നു..കഴിഞ്ഞ ഒമ്പതു മാസമായി തീപാറുന്ന വിമനങ്ങള്‍ക്ക് കീഴെയാണ് അവരുടെ ജീവിതം. കഴിക്കാന്‍ ഭക്ഷണമില്ലാതെ കുടിക്കാന്‍ വെള്ളമില്ലാതം മാറിയുടുക്കാനൊരു ഉടുപ്പില്ലാതെ തലചായ്ക്കാനൊരത്താണിയില്ലാതെ...

മള്‍ബറി ഇലകള്‍ തിന്നാണ് വിശപ്പടക്കുന്നതെന്ന് മൂന്നു മക്കളുടെ പിതാവ് അഹമദ് അല്‍ ശന്‍ബരി പറയുന്നു. ഇതുതന്നെ കണ്ടെത്തല്‍ എളുപ്പമല്ല. ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണവും തേടിയലയുക എത്രത്തോളം അപകടകരമാണെന്ന് ഓര്‍ത്തു നോക്കൂ- അല്‍ ശന്‍ബരി ചോദിക്കുന്നു. ഇലകള്‍ പറിച്ചു കൊണ്ടു വന്ന് വെറുതെ തിളപ്പിച്ച് കഴിക്കുന്നു. അതില്‍ പ്രത്യേകിച്ച് രുചികരമായി ഒന്നുമില്ല. ഒന്നും. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഇത് അല്‍ സാബിരിയുടെ കുടുംബത്തിന്റെ മാത്രം അവസ്ഥയില്ല. അവിടെയുള്ള മുഴുവന്‍ മനുഷ്യരും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിക്കുന്നത്. ഈ ഇലകളെങ്കിലും കഴിക്കാന്‍ കിട്ടുന്നതാണ് ഇപ്പോള്‍ അവരനുഭവിക്കുന്ന ഏറ്റവും വലിയ സമ്പന്നത. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാം എന്നതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. നിരവധി കുട്ടികളാണ് ഇവിടെ പോഷകഹാര കുറവു മൂലം മരിച്ചത്. 

ഗസ്സാ നിവാസികളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 261 ട്രക്കുകള്‍ റഫയില്‍നിന്ന് ഇസ്‌റാഈല്‍ കടത്തിവിട്ടു. കരീം അബൂ സാലിഹ് വഴി 248 ട്രക്കുകള്‍ ഗസ്സയിലേക്ക് നീങ്ങിയെന്നും 13 എണ്ണം ബൈത്തുല്‍ ഹനൂന്‍വഴിയാണ് പോകുന്നതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

അതിനിടെ ഇസ്‌റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കു മേലും കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ആക്രമണം ശക്തമാക്കുമെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നുമുള്ള ഇസ്‌റാഈല്‍ ഭീഷണിക്ക് പിന്നാലെ ഗസ്സാ സിറ്റിയില്‍നിന്ന് കൂട്ടപ്പലായനം ചെയ്തവര്‍ക്ക് നേരെയായിരുന്നു ആക്രമണം.  ഭീഷണിക്കു ശേഷം നിരവധി ഫലസ്തീനികളെ വെടിവച്ചുകൊന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.

വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ക്കുകയും ഏതാനും ഫലസ്തീനികളെ അറസ്റ്റ്‌ചെയ്തുകൊണ്ടു പോകുകയുംചെയ്തു. വടക്കന്‍ റാമല്ലയില്‍നിന്ന് ഫലസ്തീനികളെ പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പശ്ചിമേഷ്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. 24 മണിക്കൂറിനിടെ 50 ലേറെ പേരെയാണ് സയണിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. ഗസ്സ സിറ്റിയില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തോളം പേര്‍ പലായനം ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. 

കടന്നുകയറ്റം 279 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,345 ആയി ഉയര്‍ന്നു. 88,295 പേര്‍ക്കാണ് ആകെ പരുക്കേറ്റത്.

ഇതിനൊപ്പം ലബനീസ് ഇസ്‌റാഈല്‍ അതിര്‍ത്തികളും സംഘര്‍ഷഭരിതമാണ്. ലബനാനില്‍നിന്നുള്ള ഏതാനും ലക്ഷ്യങ്ങള്‍ തടസ്സപ്പെടുത്തിയതായി ഇസ്‌റാഈല്‍ അറിയിച്ചു. വടക്കന്‍ ഇസ്‌റാഈലില്‍ ഇരട്ട ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ചകളില്‍ രൂക്ഷമായ ആക്രമണം നടന്ന ശുജാഇയ്യയില്‍നിന്ന് 60 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗസ്സാ സിറ്റിയില്‍പ്പെട്ട ശുജാഇയ്യയിലെ 85 ശതമാനം കെട്ടിടങ്ങളും തകരുകയോ അവയ്ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago