
വിശപ്പടക്കാന്‍ മള്‍ബറി ഇലകള്‍ മാത്രം..പട്ടിണിയും കൊല്ലുന്ന ഗസ്സ

വിശപ്പില്‍ തളര്‍ന്നു പോയ കുഞ്ഞുങ്ങള്‍. തളര്‍ച്ചയേക്കാള്‍ സങ്കടങ്ങളും നിരാശയും പൊതിഞ്ഞു അവരുടെ കുഞ്ഞുമുഖങ്ങള്‍. കുഞ്ഞിക്കവിളുകളില്‍ കണ്ണീര്‍ച്ചാലുകള്‍ തീര്‍ത്ത അടയാളങ്ങള്‍. വിരലുകള്‍ സ്ക്രോള്‍ ചെയ്തു പോകുമ്പോള്‍ നമ്മള് കണ്ടിട്ടുണ്ടാവും ഇവരെ. ഗസ്സയിലെ കുഞ്ഞു മക്കളെ. തുടുത്ത കവിളുകളും നക്ഷത്രത്തിളക്കമുള്ള കണ്ണുകളുമായിരുന്നു അവര്‍ക്ക്. അവരുടെ കവിളുകള്‍ കുഴിഞ്ഞു പോയിരിക്കുന്നു. കണ്ണുകളിലെ വെളിച്ചം കെട്ടുപോയിരിക്കുന്നു. പൂവിനേക്കാള്‍ മൃദുലമായിരുന്ന കുഞ്ഞു വിരലുകള്‍ അഴുക്ക് നിറഞ്ഞിരിക്കുന്നു. ശരീരമാകെ മെലിഞ്ഞ് അസ്ഥികള്‍ പുറത്തെത്തിയിരിക്കുന്നു..കഴിഞ്ഞ ഒമ്പതു മാസമായി തീപാറുന്ന വിമനങ്ങള്‍ക്ക് കീഴെയാണ് അവരുടെ ജീവിതം. കഴിക്കാന്‍ ഭക്ഷണമില്ലാതെ കുടിക്കാന്‍ വെള്ളമില്ലാതം മാറിയുടുക്കാനൊരു ഉടുപ്പില്ലാതെ തലചായ്ക്കാനൊരത്താണിയില്ലാതെ...
മള്‍ബറി ഇലകള്‍ തിന്നാണ് വിശപ്പടക്കുന്നതെന്ന് മൂന്നു മക്കളുടെ പിതാവ് അഹമദ് അല്‍ ശന്‍ബരി പറയുന്നു. ഇതുതന്നെ കണ്ടെത്തല്‍ എളുപ്പമല്ല. ബോംബുകള്‍ വര്‍ഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണവും തേടിയലയുക എത്രത്തോളം അപകടകരമാണെന്ന് ഓര്‍ത്തു നോക്കൂ- അല്‍ ശന്‍ബരി ചോദിക്കുന്നു. ഇലകള്‍ പറിച്ചു കൊണ്ടു വന്ന് വെറുതെ തിളപ്പിച്ച് കഴിക്കുന്നു. അതില്‍ പ്രത്യേകിച്ച് രുചികരമായി ഒന്നുമില്ല. ഒന്നും. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇത് അല്‍ സാബിരിയുടെ കുടുംബത്തിന്റെ മാത്രം അവസ്ഥയില്ല. അവിടെയുള്ള മുഴുവന്‍ മനുഷ്യരും ഇങ്ങനെയൊക്കെ തന്നെയാണ് ജീവിക്കുന്നത്. ഈ ഇലകളെങ്കിലും കഴിക്കാന്‍ കിട്ടുന്നതാണ് ഇപ്പോള്‍ അവരനുഭവിക്കുന്ന ഏറ്റവും വലിയ സമ്പന്നത. പുറത്തിറങ്ങിയാല്‍ കൊല്ലപ്പെടാം എന്നതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയുകയാണ്. നിരവധി കുട്ടികളാണ് ഇവിടെ പോഷകഹാര കുറവു മൂലം മരിച്ചത്.
ഗസ്സാ നിവാസികളെ പട്ടിണിക്കിട്ട് കൊല്ലുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ 261 ട്രക്കുകള്‍ റഫയില്‍നിന്ന് ഇസ്റാഈല്‍ കടത്തിവിട്ടു. കരീം അബൂ സാലിഹ് വഴി 248 ട്രക്കുകള്‍ ഗസ്സയിലേക്ക് നീങ്ങിയെന്നും 13 എണ്ണം ബൈത്തുല്‍ ഹനൂന്‍വഴിയാണ് പോകുന്നതെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
അതിനിടെ ഇസ്റാഈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഴിഞ്ഞുപോകുന്നവര്‍ക്കു മേലും കഴിഞ്ഞ ദിവസം ഇസ്റാഈല്‍ ആക്രമണം അഴിച്ചു വിട്ടു. ആക്രമണം ശക്തമാക്കുമെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നുമുള്ള ഇസ്റാഈല്‍ ഭീഷണിക്ക് പിന്നാലെ ഗസ്സാ സിറ്റിയില്‍നിന്ന് കൂട്ടപ്പലായനം ചെയ്തവര്‍ക്ക് നേരെയായിരുന്നു ആക്രമണം. ഭീഷണിക്കു ശേഷം നിരവധി ഫലസ്തീനികളെ വെടിവച്ചുകൊന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
വെസ്റ്റ് ബാങ്കില്‍ ഇസ്റാഈല്‍ സൈന്യം നിരവധി വീടുകള്‍ തകര്‍ക്കുകയും ഏതാനും ഫലസ്തീനികളെ അറസ്റ്റ്ചെയ്തുകൊണ്ടു പോകുകയുംചെയ്തു. വടക്കന്‍ റാമല്ലയില്‍നിന്ന് ഫലസ്തീനികളെ പിടികൂടി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പശ്ചിമേഷ്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. 24 മണിക്കൂറിനിടെ 50 ലേറെ പേരെയാണ് സയണിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. ഗസ്സ സിറ്റിയില്‍നിന്ന് 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തോളം പേര് പലായനം ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട്ചെയ്തു.
കടന്നുകയറ്റം 279 ദിവസം പിന്നിട്ടതോടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 38,345 ആയി ഉയര്‍ന്നു. 88,295 പേര്‍ക്കാണ് ആകെ പരുക്കേറ്റത്.
ഇതിനൊപ്പം ലബനീസ് ഇസ്റാഈല്‍ അതിര്‍ത്തികളും സംഘര്‍ഷഭരിതമാണ്. ലബനാനില്‍നിന്നുള്ള ഏതാനും ലക്ഷ്യങ്ങള്‍ തടസ്സപ്പെടുത്തിയതായി ഇസ്റാഈല്‍ അറിയിച്ചു. വടക്കന്‍ ഇസ്റാഈലില്‍ ഇരട്ട ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതിന്റെ ഉത്തരവാദിത്വം ഹിസ്ബുല്ല ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ചകളില്‍ രൂക്ഷമായ ആക്രമണം നടന്ന ശുജാഇയ്യയില്‍നിന്ന് 60 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഗസ്സാ സിറ്റിയില്‍പ്പെട്ട ശുജാഇയ്യയിലെ 85 ശതമാനം കെട്ടിടങ്ങളും തകരുകയോ അവയ്ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊല്ലത്തെ വന്‍ എംഡിഎംഎ വേട്ട; രണ്ടാം പ്രതിയും അറസ്റ്റില്‍
Kerala
• a month ago
കര്‍ണാടകയില്‍ ഒടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന്റെ കോച്ചുകള്‍ തമ്മില്‍ വേര്‍പ്പെട്ടു
Kerala
• a month ago
ധര്‍മ്മസ്ഥല; അന്വേഷണം റെക്കോര്‍ഡ് ചെയ്യാനെത്തിയ നാല് യൂട്യൂബര്‍മാര്‍ക്ക് നേരെ ആക്രമണം; പ്രതികള്‍ രക്ഷപ്പെട്ടു
National
• a month ago.png?w=200&q=75)
ട്രംപിന്റേത് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള ശ്രമം; അധിക തീരുവ നടപടിയെ സാമ്പത്തിക ഭീഷണിയെന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി
National
• a month ago
ഇന്ത്യന്‍ എംബസിയുടെ സലായിലെ കോണ്‍സുലാര്‍ വിസ, സേവന കേന്ദ്രം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും
oman
• a month ago
ഡെങ്കിയും, എലിപ്പനിയും; കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 49 പേർക്ക്
Kerala
• a month ago
പരേതയായ അമ്മയുടെ ബാങ്ക് ബാലന്‍സ് 37 അക്ക സംഖ്യയെന്ന് ഇരുപതുകാരനായ മകന്റെ അവകാശവാദം; ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
National
• a month ago
'എപ്പോഴും സേവനത്തിന് തയ്യാറായിരുന്നവൻ’; യുകെയിൽ കുത്തേറ്റ് മരിച്ച സഊദി വിദ്യാർഥി മുഹമ്മദ് അൽ ഖാസിം മക്കയിലെ സന്നദ്ധപ്രവർത്തകൻ | Mohammed Al-Qassim
Saudi-arabia
• a month ago
ഹജ്ജ് 2026; അപേക്ഷ സമര്‍പ്പണം നാളെ അവസാനിക്കും
Kerala
• a month ago
വിനോദ സഞ്ചാര കേന്ദ്രമായ മതേരനിൽ കൈകൊണ്ട് വലിക്കുന്ന റിക്ഷകൾക്ക് നിരോധനം: ഒരു മനുഷ്യനെ മറ്റൊരു മനുഷ്യൻ ചുമക്കുന്നത് മനുഷ്യത്വ രഹിതം; സുപ്രീം കോടതി
National
• a month ago
ദുബൈയിലെ മാളുകളിലെ വാപ്പിംഗിനെതിരെ പ്രതിഷേധം ശക്തം; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി
uae
• a month ago
ഇന്ത്യ റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നുവെന്ന് ആരോപണം: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി തീരുവ 50% ആയി ഉയർത്തി ട്രംപ്
International
• a month ago
ജാഗ്വാറിന്റെ റീബ്രാൻഡിംഗ് വിവാദം: പുതിയ സിഇഒ നിയമനവും ട്രംപിന്റെ വിമർശനവും
International
• a month ago
യുഎഇയില്‍ കാറുകള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്; പ്രവണതയ്ക്ക് പിന്നിലെ കാരണമിത്
uae
• a month ago
യുഎഇ ചുട്ടുപൊള്ളുമ്പോള്‍ അല്‍ഐനിലെ മരുഭൂമിയില്‍ മഴയും ഇടിമിന്നലും; കാരണം ഈ ഇന്ത്യന്‍ സാന്നിധ്യമെന്ന് വിദഗ്ധര്‍ | Al Ain rain
uae
• a month ago
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: വ്യാപക സംഘർഷം; യു.ഡി.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐക്കാർ വളഞ്ഞിട്ട് ആക്രമിച്ചു
Kerala
• a month ago
റൈഡർമാരുടെ പ്രിയ മോഡൽ: ട്രയംഫ് ത്രക്സ്റ്റൺ 400 ഇന്ത്യയിൽ പുറത്തിറങ്ങി
auto-mobile
• a month ago
വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
• a month ago
മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ വിദ്യാർഥികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു: സീലിംഗ് ഫാനുകളിൽ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കും|RGUHS
National
• a month ago
സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനം; കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Kerala
• a month ago
'സമസ്ത 100-ാം വാർഷിക മഹാസമ്മേളനം'; സ്വാഗതസംഘം സെൻട്രൽ ഓഫീസ് ഉദ്ഘാടനം ചെയ്തു
organization
• a month ago