HOME
DETAILS

'എവിടെ നിങ്ങളുടെ സിന്ദൂരം' ഉത്തരഖണ്ഡില്‍ ക്രിസ്തു മതവിശ്വാസികളുടെ പ്രാര്‍ഥനക്കിടെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം

  
Web Desk
July 17, 2024 | 9:53 AM

 Hindutva mob attacks Christian prayer meet in Dehradun

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം. ജൂലൈ 14ന് നടന്ന യോഗത്തിലാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ഥന സംഗമം നടന്നത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം ഹിന്ദുത്വ അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. 

അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി. പ്രാര്‍ഥനക്കെത്തിയവരെ അക്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം പ്രാര്‍ഥന സംഘത്തിലുണ്ടായിരുന്നു. അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു.

കുട്ടത്തിലെ കൈക്കുഞ്ഞുമായെത്തിയ യുവതിയോട് സിന്ദൂരവും താലിയും എവിടെ എന്ന് ചോദിച്ചായിരുന്നു സംഘത്തിന്റെ അക്രമം. കുട്ടികളെ പോലും സംഘം വെറുതെ വിട്ടില്ല. അവരുടെ തലയില്‍ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കരുതെന്ന് താക്കീതും കുട്ടികള്‍ക്ക് നല്‍കി.

കൂടാതെ അക്രമികള്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അവര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.


''അവര്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവര്‍ മുറിക്കുള്ളില്‍ കയറി ഞങ്ങള്‍ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവര്‍ ഞങ്ങളോട് ആക്രോശിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വിശ്വാസത്തില്‍ പെട്ടവര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവര്‍ തകര്‍ത്തു.''അക്രമത്തെ കുറിച്ച് പാസ്റ്റര്‍ രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷ പോള്‍ വിവരിക്കുന്നു. 


സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികള്‍ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്‌ടോപ്പുകള്‍ അവര്‍ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകള്‍ക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാര്‍ഥനക്കെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മുന്‍ സൈനികനെന്ന് അവകാശപ്പെടുന്ന ഇയാള്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ദേവേന്ദ്ര ദോഭാല്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  6 hours ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  6 hours ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  7 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  7 hours ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  7 hours ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  7 hours ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  8 hours ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  8 hours ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  8 hours ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  8 hours ago