HOME
DETAILS

'എവിടെ നിങ്ങളുടെ സിന്ദൂരം' ഉത്തരഖണ്ഡില്‍ ക്രിസ്തു മതവിശ്വാസികളുടെ പ്രാര്‍ഥനക്കിടെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം

  
Web Desk
July 17, 2024 | 9:53 AM

 Hindutva mob attacks Christian prayer meet in Dehradun

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം. ജൂലൈ 14ന് നടന്ന യോഗത്തിലാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ഥന സംഗമം നടന്നത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം ഹിന്ദുത്വ അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. 

അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി. പ്രാര്‍ഥനക്കെത്തിയവരെ അക്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം പ്രാര്‍ഥന സംഘത്തിലുണ്ടായിരുന്നു. അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു.

കുട്ടത്തിലെ കൈക്കുഞ്ഞുമായെത്തിയ യുവതിയോട് സിന്ദൂരവും താലിയും എവിടെ എന്ന് ചോദിച്ചായിരുന്നു സംഘത്തിന്റെ അക്രമം. കുട്ടികളെ പോലും സംഘം വെറുതെ വിട്ടില്ല. അവരുടെ തലയില്‍ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കരുതെന്ന് താക്കീതും കുട്ടികള്‍ക്ക് നല്‍കി.

കൂടാതെ അക്രമികള്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അവര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.


''അവര്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവര്‍ മുറിക്കുള്ളില്‍ കയറി ഞങ്ങള്‍ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവര്‍ ഞങ്ങളോട് ആക്രോശിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വിശ്വാസത്തില്‍ പെട്ടവര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവര്‍ തകര്‍ത്തു.''അക്രമത്തെ കുറിച്ച് പാസ്റ്റര്‍ രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷ പോള്‍ വിവരിക്കുന്നു. 


സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികള്‍ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്‌ടോപ്പുകള്‍ അവര്‍ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകള്‍ക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാര്‍ഥനക്കെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മുന്‍ സൈനികനെന്ന് അവകാശപ്പെടുന്ന ഇയാള്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ദേവേന്ദ്ര ദോഭാല്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  12 days ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  12 days ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  12 days ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  12 days ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  12 days ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  12 days ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  12 days ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  12 days ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  12 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  12 days ago