HOME
DETAILS

'എവിടെ നിങ്ങളുടെ സിന്ദൂരം' ഉത്തരഖണ്ഡില്‍ ക്രിസ്തു മതവിശ്വാസികളുടെ പ്രാര്‍ഥനക്കിടെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം

  
Web Desk
July 17, 2024 | 9:53 AM

 Hindutva mob attacks Christian prayer meet in Dehradun

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ക്രിസ്തുമത പ്രാര്‍ഥനക്കെത്തിയവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിട്ട് ഹിന്ദുത്വ സംഘം. ജൂലൈ 14ന് നടന്ന യോഗത്തിലാണ് ആക്രമണമുണ്ടായത്.  പ്രദേശത്തെ ഒരു വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ഥന സംഗമം നടന്നത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ഒരു സംഘം ഹിന്ദുത്വ അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. 

അതിക്രമിച്ചു കയറിയ സംഘം പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി. പ്രാര്‍ഥനക്കെത്തിയവരെ അക്രമിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം പ്രാര്‍ഥന സംഘത്തിലുണ്ടായിരുന്നു. അക്രമത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റു.

കുട്ടത്തിലെ കൈക്കുഞ്ഞുമായെത്തിയ യുവതിയോട് സിന്ദൂരവും താലിയും എവിടെ എന്ന് ചോദിച്ചായിരുന്നു സംഘത്തിന്റെ അക്രമം. കുട്ടികളെ പോലും സംഘം വെറുതെ വിട്ടില്ല. അവരുടെ തലയില്‍ കുത്തിപ്പിടിച്ച് എന്തിനാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയതെന്ന് ചോദിച്ചു. ഇനിയൊരിക്കലും ഞായറാഴ്ചയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കരുതെന്ന് താക്കീതും കുട്ടികള്‍ക്ക് നല്‍കി.

കൂടാതെ അക്രമികള്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ കൊള്ളയടിച്ചാണ് ക്രിസ്ത്യാനികള്‍ ജീവിക്കുന്നതെന്ന് പറഞ്ഞാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അവര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കപ്പെട്ടവരാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്.


''അവര്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. എന്താണ് കാര്യമെന്ന് അവരോട് ചോദിച്ചു. മറുപടി പറയാതെ അവര്‍ മുറിക്കുള്ളില്‍ കയറി ഞങ്ങള്‍ മതപരമായ സംഭാഷണം നടത്തുകയാണെന്ന് പറഞ്ഞ് ആക്രോശിച്ചു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന് അവരോട് പറഞ്ഞു. അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ, അവര്‍ ഞങ്ങളോട് ആക്രോശിക്കാന്‍ തുടങ്ങി. ഞങ്ങളുടെ വിശ്വാസത്തില്‍ പെട്ടവര്‍ രക്തം കുടിക്കുന്നവരാണെന്നും സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. വ്യക്തി ജീവിതത്തില്‍ ചെയ്യുന്നതിനൊന്നും മറ്റൊരാളോട് മറുപടി പറയേണ്ടതില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. അതിനു ശേഷം ഞങ്ങളുടെ വീട് അവര്‍ തകര്‍ത്തു.''അക്രമത്തെ കുറിച്ച് പാസ്റ്റര്‍ രാജേഷ് ഭൂമിയുടെ ഭാര്യ ദീക്ഷ പോള്‍ വിവരിക്കുന്നു. 


സംഘം തങ്ങളുടെ മാതാപിതാക്കളെ തല്ലിച്ചതക്കുന്നത് കുട്ടികള്‍ ദയനീയമായി നോക്കി നിന്നു. ഞങ്ങളുടെ ലാപ്‌ടോപ്പുകള്‍ അവര്‍ തറയിലേക്കെറിഞ്ഞു. എന്റെ മകന് ആറു വയസേ ഉള്ളൂ. മകള്‍ക്ക് ഒരു വയസും. രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളുമായാണ് എല്ലാവരും പ്രാര്‍ഥനക്കെത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ദേവേന്ദ്ര ദോഭാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. മുന്‍ സൈനികനെന്ന് അവകാശപ്പെടുന്ന ഇയാള്‍ സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണ്. സംഭവത്തില്‍ ദേവേന്ദ്ര ദോഭാല്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"എനിക്ക് വഴിതെറ്റി..." ഹോംസ്റ്റേയിലേക്ക് അവസാന ഫോൺ കോൾ; കുടകിലെ കൊടുംകാട്ടിൽ ശരണ്യ എവിടെ? തിരച്ചിൽ തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

Kerala
  •  7 days ago
No Image

ആകെ പിരിച്ചത് 5.38 കോടി, ഭൂമി വാങ്ങാന്‍ ഇതിലധികം ചെലവായി;  വയനാട് ഫണ്ട് പിരിവില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് 

Kerala
  •  7 days ago
No Image

ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടതുപക്ഷം ഇല്ലാതാകും; എല്‍.ഡി.എഫിനെ നയിക്കുന്നത് വര്‍ഗീയതയുടെ കരങ്ങള്‍- രാഹുല്‍ ഗാന്ധി

Kerala
  •  7 days ago
No Image

കളിക്കളത്തിലെ രാഷ്ട്രീയപ്പക; 2026 ലോകകപ്പിലും ഇറാന്റെ സ്വപ്നങ്ങൾക്ക് കരിനിഴലായി മാറുന്ന അമേരിക്കൻ ഉപരോധം; In-Depth Story

Football
  •  7 days ago
No Image

ഫാത്തിമ തഹ്‌ലിയക്കെതിരെ പരാതി നൽകിയിട്ടില്ല; മതം പറഞ്ഞു വോട്ടുപിടിക്കുന്നുവെന്ന ആക്ഷേപം എൽ.ഡി.എഫിനില്ല: ടി.പി രാമകൃഷ്ണൻ

Kerala
  •  7 days ago
No Image

പിണറായി എന്നെ വളർത്തിയിട്ടില്ല; അന്ന് അദ്ദേഹത്തെ ഇവിടെ ആർക്കും അറിയില്ലായിരുന്നു: തുറന്നടിച്ച് ജി. സുധാകരൻ

Kerala
  •  7 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  8 days ago