HOME
DETAILS

നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ആശാവര്‍ക്കര്‍; ഇവരെല്ലാവരും എന്റെ ബന്ധുക്കള്‍ തന്നെയെന്നു നെഞ്ചുപൊട്ടി പറഞ്ഞു ഷൈജ

  
August 06 2024 | 06:08 AM

Ashavarkar identified around 100 dead bodies

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ മണ്ണില്‍ പുതഞ്ഞ മനുഷ്യശരീരങ്ങളില്‍ നൂറോളം പേരെയും തിരിച്ചറിഞ്ഞ് ആശാവര്‍ക്കര്‍ ഷൈജ ബേബി. ഒന്‍പത് ബന്ധുക്കളെയാണ് ഉരുള്‍പൊട്ടലില്‍ ഷൈജയ്ക്ക് നഷ്ടമായത്. ആ 9 പേര്‍ മാത്രമല്ല, ഈ 100 പേരും എന്റെ ബന്ധുക്കളാണ് -ഷൈജ നെഞ്ചുപൊട്ടി പറഞ്ഞു. ചൂരല്‍മലയാണ് ഷൈജയുടെ സ്വന്തം സ്ഥലം. മുണ്ടക്കൈയിലേക്കാണ് വിവാഹം കഴിച്ചുവന്നത്.

 അതുകൊണ്ട് ചൂരല്‍മലക്കാരെയും അറിയാം. കടബാധ്യത കാരണം 2005ല്‍ ഷൈജയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. രണ്ടും നാലും വയസുള്ള കൈക്കുഞ്ഞുങ്ങളുമായി എന്തു ചെയ്യണമെന്നറിയാതെ നിന്ന ഷൈജയെ അന്ന് ചേര്‍ത്തുപിടിച്ചത് മുണ്ടക്കൈയിലെ നാട്ടുകാര്‍ തന്നെയാണ്. കുടുംബശ്രീയിലൂടെയാണ് ഷൈജയുടെ ജീവിതം മാറ്റിമറിച്ചത്. ചൈല്‍ഡ് ലൈനില്‍ നിന്ന് 2009 ലാണ് ആശാവര്‍ക്കറായി ഷൈജയ്ക്ക് ജോലി കിട്ടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.

ഇന്ന് ഷൈജയുടെ രണ്ട് മക്കളും വിവാഹിതരായി. 2019 ല്‍ ഉരുള്‍പൊട്ടിയപ്പോഴാണ് മേപ്പാടിയിലേക്ക് താമസം മാറ്റിയത്. പുലര്‍ച്ചെ ഉരുള്‍പൊട്ടിയപ്പോള്‍ തന്നെ ഷൈജയ്ക്ക് ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഉടന്‍ തന്നെ ഷൈജ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു. മേപ്പാടി ആശുപത്രിയിലേക്കാണ് ഷൈജ ആദ്യമെത്തിയത്. വൈകാതെ തന്നെ മൃതദേഹങ്ങള്‍ എത്തിത്തുടങ്ങി.

ആദ്യമെത്തിയ മൃതദേഹം കണ്ട ബന്ധു തിരിച്ചറിയാതെ മടങ്ങിപ്പോയി. പിന്നീട് ഈ മൃതദേഹം ഷൈജ കാണുകയും മടങ്ങിപ്പോയ ആളുടെ ബന്ധുവാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവരെല്ലാം കുടുംബാംഗങ്ങളെപ്പോലെയാണെനിക്ക്. അവരെ സഹായിക്കാനുള്ള എന്റെ അവസാന അവസരമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും ഷൈജ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മോദിക്ക് ട്രംപിനെ ഭയമാണ്'  റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  18 minutes ago
No Image

പാലക്കാട് വിദ്യാർഥിയുടെ ആത്മഹത്യ; സ്‌കൂളിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം, അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യം

Kerala
  •  an hour ago
No Image

മകളെ സ്‌കൂളില്‍ വിട്ട ശേഷം തിരിച്ചു വന്ന അഗ്രിക്കള്‍ച്ചര്‍ ഓഫിസറായ അമ്മ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  an hour ago
No Image

ബാങ്ക് മാനേജറുടെ കൺമുന്നിൽ സൈബർ തട്ടിപ്പ്; 7 മിനുട്ടിനിടെ തട്ടിയത് 4.25 ലക്ഷം, നിസ്സഹായരായി ജീവനക്കാർ

Kerala
  •  2 hours ago
No Image

ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നിധീഷ് മുരളിധരനായി വ്യാപക അന്വേഷണം

Kerala
  •  2 hours ago
No Image

ദീപാവലിക്ക് പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം; രണ്ട് മണിക്കൂർ മാത്രം സമയം

Kerala
  •  3 hours ago
No Image

റഷ്യയില്‍ നിന്ന് ഇനി എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പു നല്‍കിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

International
  •  3 hours ago
No Image

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: ഗസ്സയ്ക്ക് വീണ്ടും ടൺ കണക്കിന് സാധനങ്ങളുമായി യു.എ.ഇ സഹായ കപ്പൽ

uae
  •  3 hours ago
No Image

കേരളത്തിൽ തുലാവർഷം എത്തുന്നു; ഇനി മഴയ്‌ക്കൊപ്പം ഇടിമിന്നലും, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ

Kerala
  •  3 hours ago
No Image

സൗദിയിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

Saudi-arabia
  •  4 hours ago

No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  13 hours ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  13 hours ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  13 hours ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  14 hours ago