HOME
DETAILS

വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ്, നിരക്ക് ഉയര്‍ത്തിയാൽ യാത്രക്കാര്‍ക്കും ഇരുട്ടടി

  
August 07, 2024 | 2:31 PM

Show-cause notices issued to airlines over GST arrears passengers also in the dark if fares are hiked


പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരേ കടുത്ത് പ്രതിഷേധം ഉയരുന്നു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന രംഗത്തെ പിന്നിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതികരിച്ചു.

10,000 കോടി രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജര്‍മനിയുടെ ലുഫ്താന്‍സ, ഒമാന്‍ എയര്‍, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി 10ലധികം കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശത്തെ ഹെഡ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും സാധനങ്ങളും ഇന്ത്യയിലെ ഓഫീസുകളിലേക്ക് കൊണ്ടുവന്നതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ചെലവുകള്‍ക്ക് ജി.എസ്.ടി ബാധകമാണെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂണ്‍ 22ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിമാന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സ് ന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിമാന കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളിലേക്കുള്ള വാടക, എയര്‍ക്രാഫ്റ്റുകളുടെ നവീകരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, വാടക ബില്ലുകള്‍ എന്നിവയെല്ലാം അയയ്ക്കുമ്പോള്‍ ജി.എസ്.ടി ബാധകമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടനടി അടച്ചു തീര്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് വ്യോമയാന രംഗത്തിന് കനത്ത തിരിച്ചടിയാകും. വരുമാന വര്‍ധനയ്ക്കായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ ടിക്കറ്റ് നിരക്കിലെ ഈ അമിത ഭാരം യാത്രക്കാര്‍ ഏറ്റുവാങ്ങേണ്ടതായി വരും.

Show-cause notices have been issued to several airlines regarding unpaid GST arrears, creating a potential financial burden for the companies. Additionally, passengers remain unaware of potential fare increases, which could be implemented to offset these costs. The situation raises concerns about transparency and financial stability within the airline industry.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല, ജോസ് കെ മാണി പാലായില്‍ മത്സരിക്കും'; ആവര്‍ത്തിച്ച് റോഷി അഗസ്റ്റിന്‍, ഉറപ്പില്ലെന്ന് ജോസ്

Kerala
  •  28 minutes ago
No Image

നരവാനെയുടെ ആത്മകഥയില്‍ കുരുങ്ങി കേന്ദ്രം; മുന്‍കൂര്‍ അനുമതി, ലംഘനത്തിന് കര്‍ശന നടപടി...സൈനികരുടെ പുസ്തക രചനക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ, സേവനത്തിലിരിക്കുന്നവര്‍ക്കും വിരമിച്ചവര്‍ക്കും ബാധകം

National
  •  39 minutes ago
No Image

പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് 2 കോടി രൂപ വിലവരുന്ന ആനക്കൊമ്പ് മോഷണം പോയി; കാണാതായത് ഡി.ജെ പാര്‍ട്ടിക്ക് പിന്നാലെ

Kerala
  •  an hour ago
No Image

ഒരു കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായി; പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

International
  •  an hour ago
No Image

ലെവൻഡോവ്‌സ്‌കി ബാഴ്‌സ വിടുമോ? സൂപ്പർ താരത്തിന് മുന്നിൽ വമ്പൻ ക്ലബ്ബുകളുടെ അഞ്ച് ഓഫറുകൾ!

Football
  •  2 hours ago
No Image

'വിദ്വേഷത്തിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല' മുഹമ്മദ് ദീപക്കിന് നിയമസഹായം ഉറപ്പുനല്‍കി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍

National
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി; എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജി തള്ളി

Kerala
  •  2 hours ago
No Image

മഞ്ഞപ്പടയുടെ പടയൊരുക്കം: പുതിയ സീസണുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു; ബികാഷ് യുംനാം ബ്ലാസ്റ്റേഴ്‌സിനെ നയിക്കും

Football
  •  2 hours ago
No Image

പേരാവൂരില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ്; ബെന്നി ബെഹനാന്‍ കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷനായേക്കും

Kerala
  •  2 hours ago
No Image

ഡൽഹിയിലെ സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി; വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു

National
  •  3 hours ago