HOME
DETAILS

വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ്, നിരക്ക് ഉയര്‍ത്തിയാൽ യാത്രക്കാര്‍ക്കും ഇരുട്ടടി

  
August 07, 2024 | 2:31 PM

Show-cause notices issued to airlines over GST arrears passengers also in the dark if fares are hiked


പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരേ കടുത്ത് പ്രതിഷേധം ഉയരുന്നു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന രംഗത്തെ പിന്നിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതികരിച്ചു.

10,000 കോടി രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജര്‍മനിയുടെ ലുഫ്താന്‍സ, ഒമാന്‍ എയര്‍, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി 10ലധികം കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശത്തെ ഹെഡ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും സാധനങ്ങളും ഇന്ത്യയിലെ ഓഫീസുകളിലേക്ക് കൊണ്ടുവന്നതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ചെലവുകള്‍ക്ക് ജി.എസ്.ടി ബാധകമാണെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂണ്‍ 22ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിമാന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സ് ന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിമാന കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളിലേക്കുള്ള വാടക, എയര്‍ക്രാഫ്റ്റുകളുടെ നവീകരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, വാടക ബില്ലുകള്‍ എന്നിവയെല്ലാം അയയ്ക്കുമ്പോള്‍ ജി.എസ്.ടി ബാധകമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടനടി അടച്ചു തീര്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് വ്യോമയാന രംഗത്തിന് കനത്ത തിരിച്ചടിയാകും. വരുമാന വര്‍ധനയ്ക്കായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ ടിക്കറ്റ് നിരക്കിലെ ഈ അമിത ഭാരം യാത്രക്കാര്‍ ഏറ്റുവാങ്ങേണ്ടതായി വരും.

Show-cause notices have been issued to several airlines regarding unpaid GST arrears, creating a potential financial burden for the companies. Additionally, passengers remain unaware of potential fare increases, which could be implemented to offset these costs. The situation raises concerns about transparency and financial stability within the airline industry.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോണോയുടെ പറങ്കിപ്പട ഞങ്ങൾക്ക് എതിരാളികളേയല്ല; ലോകകപ്പിലെ കടുത്ത എതിരാളികളെ പ്രഖ്യാപിച്ച് മെസി

Football
  •  3 days ago
No Image

ബഹ്‌റൈനില്‍ പുരാതന രാജകീയ ശവകുടീരം കണ്ടെത്തി; ചരിത്രലോകത്തെ അമ്പരപ്പിച്ച് ജാപ്പനീസ് ഗവേഷക സംഘം

bahrain
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

Kerala
  •  3 days ago
No Image

അശ്രദ്ധമായ ഡ്രൈവിംഗും പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  3 days ago
No Image

ലോർഡ്സ് ടെസ്റ്റിൽ കിവീസിന്റെ നെഞ്ചകം തകർത്ത ആ ഒരു ഓവർ! 149 വർഷത്തെ ചരിത്രം തകർത്ത് ഇം​ഗ്ലീഷ് താരം

Cricket
  •  3 days ago
No Image

മിനാ അല്‍ ഫഹല്‍ തുറമുഖത്ത് പ്രവര്‍ത്തനം സാധാരണ നിലയില്‍; അഭ്യൂഹങ്ങള്‍ തള്ളി പി.ഡി.ഒ

oman
  •  3 days ago
No Image

മലപ്പുറത്ത് തെരുവ് നായ ആക്രമണം; അഞ്ചുപേര്‍ ചികിത്സയില്‍; കടിയേറ്റവരില്‍ കുട്ടികളും 

Kerala
  •  3 days ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ നടുവൊടിക്കുന്ന ഗതാഗതക്കുരുക്കിന് കാരണം ഇത്; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  3 days ago
No Image

ദേശീയ പതാകയും, പുസ്തകവും കയ്യില്‍ കരുതണം; പൊലിസുകാര്‍ക്ക് പൂക്കള്‍ സമ്മാനിക്കണം; ഞായറാഴ്ച്ചയിലെ പ്രതിഷേധ മാര്‍ച്ചിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി കോക്രോച്ച് ജനത പാര്‍ട്ടി 

National
  •  3 days ago
No Image

ലോകകപ്പ് ചരിത്രത്തെ രണ്ടാക്കി മാറ്റിയ ആ രണ്ട് ഹാട്രിക്കുകൾ; പെലെയും റോണോയും ചരിത്ര റെക്കോർഡിൽ ഇടംപിടിച്ച കഥ!

Football
  •  3 days ago