HOME
DETAILS

വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ്, നിരക്ക് ഉയര്‍ത്തിയാൽ യാത്രക്കാര്‍ക്കും ഇരുട്ടടി

  
August 07, 2024 | 2:31 PM

Show-cause notices issued to airlines over GST arrears passengers also in the dark if fares are hiked


പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരേ കടുത്ത് പ്രതിഷേധം ഉയരുന്നു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന രംഗത്തെ പിന്നിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതികരിച്ചു.

10,000 കോടി രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജര്‍മനിയുടെ ലുഫ്താന്‍സ, ഒമാന്‍ എയര്‍, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി 10ലധികം കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശത്തെ ഹെഡ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും സാധനങ്ങളും ഇന്ത്യയിലെ ഓഫീസുകളിലേക്ക് കൊണ്ടുവന്നതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ചെലവുകള്‍ക്ക് ജി.എസ്.ടി ബാധകമാണെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂണ്‍ 22ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിമാന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സ് ന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിമാന കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളിലേക്കുള്ള വാടക, എയര്‍ക്രാഫ്റ്റുകളുടെ നവീകരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, വാടക ബില്ലുകള്‍ എന്നിവയെല്ലാം അയയ്ക്കുമ്പോള്‍ ജി.എസ്.ടി ബാധകമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടനടി അടച്ചു തീര്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് വ്യോമയാന രംഗത്തിന് കനത്ത തിരിച്ചടിയാകും. വരുമാന വര്‍ധനയ്ക്കായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ ടിക്കറ്റ് നിരക്കിലെ ഈ അമിത ഭാരം യാത്രക്കാര്‍ ഏറ്റുവാങ്ങേണ്ടതായി വരും.

Show-cause notices have been issued to several airlines regarding unpaid GST arrears, creating a potential financial burden for the companies. Additionally, passengers remain unaware of potential fare increases, which could be implemented to offset these costs. The situation raises concerns about transparency and financial stability within the airline industry.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  3 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  3 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  3 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  3 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  3 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  3 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  3 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  3 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  3 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  3 days ago