HOME
DETAILS

വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ്, നിരക്ക് ഉയര്‍ത്തിയാൽ യാത്രക്കാര്‍ക്കും ഇരുട്ടടി

  
August 07, 2024 | 2:31 PM

Show-cause notices issued to airlines over GST arrears passengers also in the dark if fares are hiked


പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്ക് ജി.എസ്.ടി കുടിശികയില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച നടപടിക്കെതിരേ കടുത്ത് പ്രതിഷേധം ഉയരുന്നു. ഈ നടപടി ഇന്ത്യയുടെ വ്യോമയാന രംഗത്തെ പിന്നിലേക്ക് നയിക്കുന്നതാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതികരിച്ചു.

10,000 കോടി രൂപയുടെ കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എയര്‍വെയ്‌സ്, ജര്‍മനിയുടെ ലുഫ്താന്‍സ, ഒമാന്‍ എയര്‍, എമിറേറ്റ്‌സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി 10ലധികം കമ്പനികള്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിദേശത്തെ ഹെഡ് ഓഫീസുകളില്‍ നിന്ന് സേവനങ്ങളും സാധനങ്ങളും ഇന്ത്യയിലെ ഓഫീസുകളിലേക്ക് കൊണ്ടുവന്നതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വ്യോമയാന രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇന്ത്യയിലെ ചെലവുകള്‍ക്ക് ജി.എസ്.ടി ബാധകമാണെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂണ്‍ 22ന് നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ വിമാന കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് എയര്‍ലൈന്‍ കമ്പനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഇന്റലിജന്‍സ് ന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു. വിദേശ വിമാന കമ്പനികള്‍ തങ്ങളുടെ ഇന്ത്യയിലെ ഓഫീസുകളിലേക്കുള്ള വാടക, എയര്‍ക്രാഫ്റ്റുകളുടെ നവീകരണ ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, വാടക ബില്ലുകള്‍ എന്നിവയെല്ലാം അയയ്ക്കുമ്പോള്‍ ജി.എസ്.ടി ബാധകമാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ കുടിശിക ഉടനടി അടച്ചു തീര്‍ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അത് വ്യോമയാന രംഗത്തിന് കനത്ത തിരിച്ചടിയാകും. വരുമാന വര്‍ധനയ്ക്കായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ ടിക്കറ്റ് നിരക്കിലെ ഈ അമിത ഭാരം യാത്രക്കാര്‍ ഏറ്റുവാങ്ങേണ്ടതായി വരും.

Show-cause notices have been issued to several airlines regarding unpaid GST arrears, creating a potential financial burden for the companies. Additionally, passengers remain unaware of potential fare increases, which could be implemented to offset these costs. The situation raises concerns about transparency and financial stability within the airline industry.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  18 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  18 days ago
No Image

യുഎഇ-സഊദി സംയുക്ത ഓപ്പറേഷൻ; 2.6 ലക്ഷത്തിലധികം ലഹരിഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി, പ്രതികൾ അറസ്റ്റിൽ

uae
  •  18 days ago
No Image

പൊലിസിന് ഹെലികോപ്റ്റർ: കരാർ നീട്ടാൻ സർക്കാരിന് ശുപാർശ നൽകി ഡിജിപി; പ്രതിമാസ വാടക 80 ലക്ഷം രൂപ

Kerala
  •  18 days ago
No Image

വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം: എട്ട് തൊഴിലാളികൾ മരിച്ചു; നിരവധി പേർക്ക് പരുക്ക്

National
  •  18 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ദുബൈയിലേക്കുള്ള സർവീസുകൾ കൂട്ടത്തോടെ നിർത്തിവച്ച് അന്താരാഷ്ട്ര വിമാനക്കമ്പനികൾ

uae
  •  18 days ago
No Image

തൃണമൂലിൽ വൻ പിളർപ്പ്; 20 ലോക്‌സഭാ എംപിമാർ സ്പീക്കർക്ക് കത്ത് നൽകി, എൻഡിഎയെ പിന്തുണച്ചേക്കും

National
  •  19 days ago
No Image

സോഷ്യൽ മീഡിയയിൽ തരംഗമായി യുഎഇയുടെ 'ദേശീയ പ്രതിജ്ഞ'; സർട്ടിഫിക്കറ്റുകൾ പങ്കുവെച്ച് പ്രവാസികളും സ്വദേശികളും, അറിഞ്ഞിരിക്കേണ്ടതെല്ലാം

uae
  •  19 days ago
No Image

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം;കൃത്യമായ നോട്ടിഫിക്കേഷനുകള്‍ക്കായി ഫോണ്‍ അപ്‌ഡേറ്റ് ചെയ്യണം

bahrain
  •  19 days ago
No Image

കോഴിക്കോട് എം.ഡി.എം.എ വേട്ട; പൊലിസിനെ വെട്ടിച്ച് യുവാവും യുവതിയും രക്ഷപ്പെട്ടു

Kerala
  •  19 days ago