HOME
DETAILS

'ഞാൻ തോറ്റു, ഇനി മത്സരിക്കാൻ ശക്തിയില്ല, എന്നോട് ക്ഷമിക്കൂ' - രാജി പ്രഖ്യാപനം നടത്തി വിനേഷ് ഫോഗട്ട്

  
Web Desk
August 08, 2024 | 2:17 AM

vinesh phogat announced resignation

പാരിസ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്കാളികൾ ഒരാളായ വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം. 'ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ ശക്തി ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു'. 'ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ' - താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ച രാജി പ്രഖ്യാപനത്തിൽ കുറിച്ചു. ഒളിപിക്‌സിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് വരാനിരിക്കെയാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. 

ഇന്നലെയാണ് ഇന്ത്യയുടെ സ്വര്ണപ്രതീക്ഷകൾക്ക് തിരിച്ചടിയായി ഭാരപരിശോധനയിൽ താരം പരാജയപ്പെട്ടത്. വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയതായി വിധി വന്നതോടെ ഇന്ത്യൻ ആരാധകരും കായികലോകവും അവിശ്വസനീയ വാർത്ത കേട്ടെന്ന പോലെ ഞെട്ടി. പിന്നാലെ 100 ഗ്രാം കൂടിയതിനാൽ വിനേഷിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതായി അന്താരാഷ്ട്ര ഒളിംപിക്‌സ് അസോസിയേഷൻ ഇന്ത്യൻ ഒളിംപിക്‌സ് അസോസിയേഷനെ അറിയിച്ചു.

തൂക്കം അധികമായതോടെ മത്സരനിയമം അനുസരിച്ച്, വിനേഷിന് മെഡലിന് യോഗ്യതയുണ്ടാവില്ല. ഇതോടെ ഉറപ്പായ ഒരു മെഡൽ ഇന്ത്യയ്ക്ക് നഷ്ടമായി. ലോക ഒന്നാം നമ്പർ താരവും നിലവിലെ ഒളിംപിക് ചാംപ്യനുമായ ജപ്പാന്റെ യു സുസാകി അക്കമുള്ള താരങ്ങളെ തോൽപ്പിച്ചായിരുന്നു വിനേഷ് ഫൈനലിലെത്തിയത്. സെമിഫൈനലിനു മുൻപ് വിനേഷിന്റെ ഭാരം കൃത്യമായിരുന്നു. എന്നാൽ ഫൈനലിനു മുൻപ് താരത്തിന്റെ ഭാരം രണ്ടു കിലോയോളം വർധിച്ചതായി റിപ്പോർട്ടുണ്ട്. ഇതു കുറയ്ക്കാനായി രാത്രിയിൽ കഠിനപരിശ്രമം നടത്തിയിരുന്നു. ഉറങ്ങാതെ സൈക്ലിങ്ങും ജോഗിങ്ങുമെല്ലാം നടത്തിയെങ്കിലും മത്സരത്തിനുമുൻപുള്ള ഭാരപരിശോധനയിൽ വിനേഷ് പരാജയപ്പെട്ടു.

29 കാരിയായ വിനേഷ് അയോഗ്യയാക്കപ്പെട്ടതോടെ 50 കിലോഗ്രാം വിഭാഗത്തിൽ അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനും ക്യൂബയുടെ ഗുസ്മാൻ ലോപസും ഫൈനലിൽ മത്സരിക്കും. വിനേഷിനെ അവസാന സ്ഥാനക്കാരിയായി രേഖപ്പെടുത്തും.

റിയോ ഒളിംപിക്‌സിൽ 48 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച വിനേഷ് ശേഷം 53 കിലോഗ്രാം വിഭാഗത്തിലും ഇറങ്ങിയിരുന്നു. ഇഷ്ടമത്സരം 53 കിലോഗ്രാം വിഭാഗത്തിലാണെങ്കിലും 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് പാരിസിൽ മത്സരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗാര്‍ഹിക സിലിണ്ടറിന്റെ തൂക്കം കുറക്കാന്‍ നീക്കം; 14.2 കിലോ 10 കിലോയിലേക്ക് 

National
  •  21 hours ago
No Image

Israel Proclaimed the End; But Hezbullah Resurrected: The Behind-the-Scenes Stories of Reconstruction

International
  •  21 hours ago
No Image

വയറ്റുപ്പിഴപ്പിനു വേണ്ടി അഭിനയിക്കുന്നവനാണോ കോമാളി? അതോ ഭാര്യയെയും മകളേയും അമേരിക്കയിൽ താമസിപ്പിച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ പ്രസംഗിക്കുന്നവനാണോ കോമാളി?; തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ജോയ് മാത്യു

Kerala
  •  21 hours ago
No Image

ലണ്ടനിൽ ജൂത സന്നദ്ധ സംഘടനയുടെ ആംബുലൻസുകൾക്ക് തീയിട്ടു; പ്രതികൾക്കായി തിരച്ചിൽ ശക്തം

crime
  •  21 hours ago
No Image

അർട്ടെറ്റയ്ക്ക് പിണഞ്ഞത് വൻ അമളി; ആ തെറ്റ് 'ഏറ്റവും വലിയ തെറ്റ്', ആഴ്സണലിന് കീരിടം നഷ്ടപ്പെടാനുള്ള കാരണം

Football
  •  a day ago
No Image

വെള്ളാപ്പള്ളിക്ക് ആശ്വാസം; എസ്.എന്‍.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിക്ക് ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ

Kerala
  •  a day ago
No Image

'ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനി കാണാനിരിക്കുന്നത്...' ഭൂഗര്‍ഭ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന  മിസൈല്‍ നിരയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇറാന്‍ 

International
  •  a day ago
No Image

പാലക്കാട് ബൈക്ക് നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

കളമശ്ശേരിയിൽ ക്രൂരമായി അക്രമിച്ച് കവർച്ച നടത്തിയ സംഭവം: പ്രതി പിടിയിൽ; ലക്ഷ്യം വെച്ചത് ക്രൂരമായ ലൈംഗികാതിക്രമമെന്ന് പൊലിസ്

crime
  •  a day ago
No Image

വിമര്‍ശനം അരാഷ്ട്രീയ നിലപാടിന്; രമേഷ് പിഷാരടിക്കെതിരായ 'കോമാളി' പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്

Kerala
  •  a day ago