ഇസ്‌റാഈലിനെതിരെ ദക്ഷിണാഫ്രിക്കയുടെ കേസില്‍ തുര്‍ക്കിയും കക്ഷിചേര്‍ന്നു; കേസ് കൂടുതല്‍ ശക്തമാവും
ഗസ്സ: ഹേഗിലെ രാജ്യാന്തര കോടതിയില്‍ ഇസ്‌റാഈലിനെതിരേ യുദ്ധക്കുറ്റം ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷിചേര്‍ന്നു. കേസില്‍ കൊളംബിയ, നിക്ക്വരാഗോ, സ്‌പെയിന്‍, ഫലസ്തീന്‍, ലിബിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ നേരത്തെ കക്ഷിചേര്‍ന്നിരുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇതില്‍ കക്ഷിചേരുന്നത് ഇസ്‌റാഈലിനെതിരായ കേസ് ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്.
അതിനിടെ ഗസ്സയിലെങ്ങും ഇന്നലെയും വ്യാപക ആക്രമണമാണ് ഇസ്‌റാഈല്‍ നടത്തിയത്. ദെയ്‌റുല്‍ ബലാഹില്‍ സുരക്ഷിത ഇടം തേടിയ ഫലസ്തീനികളെ ലക്ഷ്യംവച്ചും ആക്രമണമുണ്ടായി. ഖാന്‍യൂനുസിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് മേലും ഇസ്‌റാഈല്‍ ബോംബ് വര്‍ഷിച്ചു. ഇവിടുത്തെ പ്രശസ്തമായ വ്യാപരമേഖലയിലും ഇസ്‌റാഈല്‍ ആക്രമണം നടത്തി. 24 മണിക്കൂറിനുള്ളില്‍ 24 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 110 പേര്‍ക്ക് പരുക്കേറ്റു. ഇതോടെ ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 39,677 ആയി. 91645 പേര്‍ക്കാണ് പരുക്കേറ്റത്.
അതേസമയം, ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ ഹമാസിന്റെ പുതിയ നേതാവായി യഹ്‌യ സിന്‍വാറിനെ തെരഞ്ഞെടുത്തു. നിലവില്‍ ഗസ്സ മുനമ്പിലെ മേധാവിയാണ് യഹ്‌യ സില്‍വാര്‍. കുട്ടിക്കാലത്ത് തന്നെ അധിനിവേശ സൈന്യത്തിന്റെ തടവറയില്‍ കഴിയേണ്ടിവന്ന അദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ ആസൂത്രകനായാണ് ഇസ്‌റാഈല്‍ കരുതുന്നത്. യഹ്‌യ സിന്‍വാറിനെ ഉടന്‍ ഇല്ലാതാക്കുമെന്ന് ഇസ്‌റാഈല്‍ മന്ത്രി ഭീഷണിമുഴക്കിയിട്ടുണ്ട്.
വടക്കന്‍ ഇസ്‌റാഈലില്‍ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ആറു സയണിസ്റ്റ് സൈനികര്‍ക്ക് പരുക്കേറ്റു. ഗോലാന്‍ കുന്നുകളിലും ഗൈലീപന്‍ഹന്ദിലുമാണ് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഡ്രോണുകള്‍ ഷര്‍ഗ ക്യാംപിനും സമീപവും നഹാരിയ്യപ്രദേശത്തും ആക്രമണം നടത്തി. പരുക്കേറ്റ സൈനികരുടെ നില ഗുരുതരമല്ല.
ദക്ഷിണ ലബനാനിലെ ജോയയില്‍ ഇസ്‌റാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആറുപേര്‍ക്ക് പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്
Kerala
• 3 days agoഅഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
latest
• 3 days agoസുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ
Kerala
• 3 days agoകണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ട്: യുഡിഎഫ് പരാതി നൽകി, അയോഗ്യയാക്കാൻ ആവശ്യം
Kerala
• 3 days agoകണ്ണൂരിൽ കെഎസ്ആർടിസി ബസിനടിയിൽപെട്ട് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 3 days agoആയുധക്കച്ചവടം: യുദ്ധക്കെടുതി ലാഭമാക്കി ഭീമന്മാർ; റെക്കോർഡ് വിൽപ്പനയുമായി ലോകോത്തര പ്രതിരോധ കമ്പനികൾ
International
• 3 days agoദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം
uae
• 3 days ago'ഞാൻ നല്ല കളിക്കാരനാണെന്ന് മെസ്സിക്കറിയാം'; അർജന്റീനയ്‌ക്കെതിരായ ഫൈനലിസിമയിൽ ലയണൽ മെസ്സിയെ നേരിടുന്നതിനെക്കുറിച്ച് ലാമിൻ യമാൽ സംസാരിക്കുന്നു.
Football
• 3 days agoജീവനക്കാർക്ക് ആഴ്ചയിൽ 'ഫൈവ് ഡേ വർക്ക്'; സംസ്ഥാന സർക്കാർ നിർണ്ണായക ചർച്ചയിലേക്ക്
Kerala
• 3 days agoയുഎഇ ദേശീയ ദിനം: നാളെ രാവിലെ 11 മണിക്ക് രാജ്യത്താകമാനം ദേശീയ ഗാനം മുഴങ്ങും; എല്ലാവരോടും പരിപാടിയിൽ പങ്കെടുക്കാൻ ആഹ്വാനം
uae
• 3 days agoഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വൻ പൊട്ടിത്തെറി: 'കോലി-ഗംഭീർ 'ശീതസമരം, രോഹിത്തുമായുള്ള തർക്കം ഹോട്ടലിലേക്ക്'; ബിസിസിഐ അടിയന്തര യോഗം വിളിച്ചു
Cricket
• 3 days agoയുഎഇയിലെ ഏഴ് എമിറേറ്റുകളുടെ പേരിൽ അബൂദബിയിൽ ഏഴ് പുതിയ പള്ളികൾ; നിർദ്ദേശം നൽകി യുഎഇ പ്രസിഡന്റ്
uae
• 3 days agoപരസ്പര വിസ ഇളവ് കരാറിൽ ഒപ്പുവെച്ച് സഊദി അറേബ്യയും റഷ്യയും; 90 ദിവസം വരെ താമസത്തിനുള്ള അനുമതി
Saudi-arabia
• 3 days agoകേരളത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നു; യുവജനങ്ങളിൽ രോഗവ്യാപനം കുതിച്ചുയരുന്നതിൽ ആശങ്ക
Kerala
• 3 days agoഞെട്ടിച്ച് 'ഒച്ച് മോഷണം'; ക്രിസ്മസ് ഡെലിവറിക്ക് വെച്ച 93 ലക്ഷം രൂപയുടെ ഒച്ചുകൾ ഫ്രാൻസിൽ മോഷ്ടിക്കപ്പെട്ടു
crime
• 3 days agoരാവിലെ ഡേറ്റിങ്, വൈകീട്ട് വിവാഹം: ഒരു മാസത്തിനുള്ളിൽ 30 ലക്ഷം രൂപയോടെ ഭാര്യയുടെ ഒളിച്ചോട്ടം; ആകെ തകർന്ന് യുവാവ്
crime
• 3 days agoവീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ കാണാനില്ല; വീട്ടിൽ നിന്നും കുട്ടി ഒറ്റയ്ക്ക് ഇറങ്ങി നടന്നത് മൂന്ന് കിലോമീറ്റർ
Kerala
• 3 days agoമലയാളി വെറ്ററിനറി വിദ്യാർത്ഥിനി രാജസ്ഥാനിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 3 days agoവഖ്ഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം
എന്തെങ്കിലും പ്രയാസമുണ്ടായാല്‍ സുപ്രിംകോടതിയിലെത്താം