HOME
DETAILS

'അപകടരഹിത ദിനം'; ഡ്രൈവർമാർക്ക് ബ്ലാക്ക് പോയിൻ്റ് ഇളവ് ഓഫറുമായി യുഎഇ

  
August 14 2024 | 12:08 PM

Accident Free Day UAE with black point exemption offer for drivers

അബുദബി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രാജ്യത്തെ ട്രാഫിക് സുരക്ഷ ലക്ഷ്യമിട്ട് ആഗസ്റ്റ് 26ന് 'അപകടരഹിത ദിനം' ആചരിക്കാൻ യുഎഇ. 'അപകടരഹിത ദിന'ത്തിലൂടെ ദേശീയ ബോധവത്കരണമാണ് യുഎഇ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്. ഫെഡറൽ ട്രാഫിക് കൗൺസിൽ, ജനറൽ കമാൻഡ് ഓഫ് പൊലിസ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് 'അപകടരഹിത ദിനം' കാമ്പയിൻ നടത്തുന്നത്. പുതു അധ്യയന വർഷത്തിൽ ക്ലാസുകൾ ആരംഭിക്കുന്ന ആദ്യ ദിനം ട്രാഫിക് അപകടങ്ങളിൽ നിന്ന് രാജ്യം മുക്തമാണെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാമ്പയിനിൽ വ്യാപകമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി, 'അപകട രഹിത ദിനം' കാമ്പയിനിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകൾ കുറച്ചു നൽകുന്നതാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

'അപകടരഹിത ദിന'ത്തിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ച് വാഹനങ്ങൾ ഡ്രൈവ് ചെയ്യാൻ ഡ്രൈവർമാരോടും രക്ഷിതാക്കളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ബ്ലാക്ക് പോയിന്റ് കുറയ്ക്കുന്നതിനും യോഗ്യത നേടുന്നതിനും, പങ്കെടുക്കുന്നവർ ക്യാംപയിനിന്റെ ഭാഗമായുള്ള സത്യപ്രതിജ്ഞയിൽ സൈൻ ചെയ്യണം. കൂടാതെ, 'അപകട രഹിത ദിനം' കാമ്പയിനിൽ പങ്കെടുക്കുന്നവരുടെ ഭാഗത്തു നിന്ന് ഈ ദിവസം ട്രാഫിക് ലംഘനങ്ങളോ അപകടങ്ങളോ ഉണ്ടാക്കാൻ പാടില്ല. ആഗസ്ത് 26ന് ശേഷവും ഈ ആനുകൂല്യങ്ങൾ തുടരും.

റോഡ് സുരക്ഷ വർധിപ്പിക്കുകയെന്ന യുഎഇ സർക്കാരിന്റെ ലക്ഷ്യത്തലേക്കുള്ള പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് 'അപകട രഹിത ദിനം' ക്യാംപയിനെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ എഞ്ചിനീയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി അറിയിച്ചു.സുരക്ഷിത വാഹന യാത്രയെ കുറിച്ച് വാഹനമോടിക്കുന്നവരെ ബോധവൽക്കരിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള ഡ്രൈവിംഗ് സംസ്‌കാരം വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. സ്‌കൂളുകൾക്ക് സമീപം ശ്രദ്ധയോടെ വാഹനം ഓടിക്കുക,വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കുക, ട്രാഫിക് പാതകൾ കൃത്യമായി പിന്തുടരുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുക,സുരക്ഷിതമായ അകലം പാലിക്കുക എമർജൻസി വാഹനങ്ങൾക്ക് മുൻഗണന നൽക്കുക,വേഗപരിധികൾ പാലിക്കുക, അപകടങ്ങളില്ലാത്ത ഡ്രൈവിംഗ് തുടങ്ങിയവയാണ്  ക്യാംപയിനിന്റെ ലക്ഷ്യങ്ങൾ.

യുഎളയിലെ ഓരോ എമിറേറ്റിലും നിശ്ചയിച്ചിട്ടുള്ള വേഗത പരിധികൾ കൃത്യമായി പാലിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, വാഹനങ്ങൾക്കിടയിൽ നിയമപരമായ സുരക്ഷാ അകലം പാലിക്കുക,ട്രാഫിക് സിഗ്‌നലുകൾ പാലിക്കുക, കുട്ടികളുടെ സുരക്ഷാ സീറ്റുകൾ ഉപയോഗിക്കുക, സ്‌കൂൾ സോണുകളിൽ വേഗത കുറയ്ക്കുക തുടങ്ങിയവയാണ് മറ്റ് ക്യാംപയിൻ നിർദ്ദേശങ്ങളിളുള്ളത്. സ്‌കൂളിന്റെ ആദ്യ ദിവസം സാധാരണഗതിയിൽ കനത്ത ഗതാഗതക്കുരുക്കാണ് യുഎഇയിൽ അനുഭവപ്പെടാറുള്ളത്. ഇതുമൂലം കൃത്യസമയത്ത് സ്‌കൂളിലെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കാറില്ല. അപകട രഹിത ദിന ക്യാംപയിനിലൂടെ ട്രാഫിക് കുരുക്കിനെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍  തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു 

National
  •  a day ago
No Image

ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം

uae
  •  a day ago
No Image

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 400 രൂപയുടെ ഇടിവ്; അടുത്ത സാധ്യത എന്ത് 

Business
  •  a day ago
No Image

'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു

Kerala
  •  a day ago
No Image

ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്‍കി മാതാപിതാക്കള്‍

National
  •  a day ago
No Image

യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി

uae
  •  a day ago
No Image

17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട്‌ കോടതി ആവശ്യപ്പെട്ടത് 2.71 കോടി

Kerala
  •  a day ago
No Image

സർക്കാർ മെഡിക്കൽ കോളജുകളിൽ മരുന്ന് ക്ഷാമം രൂക്ഷം; മുഴുവൻതുക ലഭിക്കാതെ സമരം നിർത്തില്ലെന്ന് വിതരണക്കാർ 

Kerala
  •  a day ago
No Image

'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം

National
  •  a day ago
No Image

പി.എം കുസും പദ്ധതി; ക്രമക്കേട് സമ്മതിച്ച് മന്ത്രി; അനര്‍ട്ട് ടെന്‍ഡര്‍ നടത്തിയത് സര്‍ക്കാര്‍ അനുമതിയില്ലാതെ

Kerala
  •  a day ago