HOME
DETAILS

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

  
Web Desk
September 02, 2024 | 9:19 AM

Flood-Affected Students Begin New Chapter in Rebuilt Schools

ഉരുളെടുത്ത കിനാക്കളുടെ അവശിഷ്ടങ്ങള്‍ താണ്ടി നോവോര്‍മകളുടെ കൈപിടിച്ച് പുതിയ കിനാക്കളിലേക്ക് പ്രതീക്ഷകളിലേക്ക് അവരെത്തി. വെള്ളാര്‍മല സ്‌കൂളിലേയും മുണ്ടക്കൈ ജി എല്‍ പി എസിലെയും കുഞ്ഞുങ്ങള്‍. ഇനിയവര്‍ക്ക് പുതിയ പാഠങ്ങളാണ്. കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചില്‍ കൊണ്ടു തന്ന മുഴുവന്‍ നോവുകളേയും ഒരോരത്തേക്ക് മാറ്റി നിര്‍ത്തി അവരുടെ ഉള്ളിലെ സ്ലേറ്റ് പൊട്ടില്‍ ഇനിയവര്‍ എഴുതി തുടങ്ങുക അതിജീവനത്തിലേക്ക് കരുത്തുറ്റ പാഠങ്ങളുടെ ആദ്യാക്ഷരങ്ങളാണ്. 

വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മുണ്ടക്കൈ സ്‌കൂള്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പുന:പ്രവേശനോത്സവത്തോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ചൂരല്‍ മലയില്‍ നിന്ന് സ്‌കൂളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര. ബസിറങ്ങിയ വിദ്യാര്‍ഥികളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാണ്‌വരവേറ്റത്. 

ദിവസങ്ങള്‍ക്ക് ശേഷമാണ് പലരും പരസ്പരം കാണുന്നത്. അതിന്റെ സന്തോഷം അവരുടെ മുഖങ്ങളില്‍ കാണാമായിരുന്നു. വിവരണാതീതമായിരുന്നു ബെസ്റ്റികളെ ജീവനോടെ കണ്ടതിന്റെ ആവരുടെ ആഹ്ലാദം. 
 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കുമെന്നും ക്ലാസുകള്‍ നഷ്ടമായതിന്റെ പഠന വിടവ് നികത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വി ശിവന്‍കുട്ടി പറഞ്ഞു.

വെള്ളാര്‍മല സ്‌കൂളിന്റെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 36 വിദ്യാര്‍ത്ഥികളുടെ ജീവനാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നിരുന്നത്. 17 പേര്‍ ഇപ്പോഴും കാണാമറയത്താണ്. ദുരന്തത്തില്‍ നഷ്ടമായ 135 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, ടെക്സ്റ്റ് പുസ്തകം, നോട്ടുകള്‍ തുടങ്ങി വെള്ളക്കുപ്പി വരെ ക്ലാസ്സുകളില്‍ സജ്ജീകരിച്ചിരുന്നു.

In the wake of devastating landslides and floods, students from the flood-hit areas of Vellarmala and Mundakkai have embarked on a new educational journey in newly established schools



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  5 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  5 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  5 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  5 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  5 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  5 days ago
No Image

സാമ്പത്തിക സഹായ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കി ഒമാന്‍

oman
  •  5 days ago
No Image

എം.കെ. മുനീറിനെ സന്ദർശിച്ച് മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

Kerala
  •  5 days ago
No Image

കിവികളുടെ ചിറകരിഞ്ഞു; 2026ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം

Cricket
  •  5 days ago
No Image

ലക്ഷ്മി എവിടെ? 14 വയസ്സുകാരിയെ കാണാതായിട്ട് മൂന്ന് ദിവസം; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടതായി സൂചന; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago