HOME
DETAILS

ഉരുളെടുത്ത പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ ചേര്‍ത്തു പിടിച്ച് അവരെത്തി അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കാന്‍

  
Web Desk
September 02, 2024 | 9:19 AM

Flood-Affected Students Begin New Chapter in Rebuilt Schools

ഉരുളെടുത്ത കിനാക്കളുടെ അവശിഷ്ടങ്ങള്‍ താണ്ടി നോവോര്‍മകളുടെ കൈപിടിച്ച് പുതിയ കിനാക്കളിലേക്ക് പ്രതീക്ഷകളിലേക്ക് അവരെത്തി. വെള്ളാര്‍മല സ്‌കൂളിലേയും മുണ്ടക്കൈ ജി എല്‍ പി എസിലെയും കുഞ്ഞുങ്ങള്‍. ഇനിയവര്‍ക്ക് പുതിയ പാഠങ്ങളാണ്. കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചില്‍ കൊണ്ടു തന്ന മുഴുവന്‍ നോവുകളേയും ഒരോരത്തേക്ക് മാറ്റി നിര്‍ത്തി അവരുടെ ഉള്ളിലെ സ്ലേറ്റ് പൊട്ടില്‍ ഇനിയവര്‍ എഴുതി തുടങ്ങുക അതിജീവനത്തിലേക്ക് കരുത്തുറ്റ പാഠങ്ങളുടെ ആദ്യാക്ഷരങ്ങളാണ്. 

വെള്ളാര്‍മല സ്‌കൂള്‍ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും മുണ്ടക്കൈ സ്‌കൂള്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലേക്കുമാണ് മാറ്റിയിരിക്കുന്നത്. പുന:പ്രവേശനോത്സവത്തോടെയാണ് ക്ലാസുകള്‍ ആരംഭിച്ചത്. ചൂരല്‍ മലയില്‍ നിന്ന് സ്‌കൂളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ സൗജന്യ യാത്ര. ബസിറങ്ങിയ വിദ്യാര്‍ഥികളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലാണ്‌വരവേറ്റത്. 

ദിവസങ്ങള്‍ക്ക് ശേഷമാണ് പലരും പരസ്പരം കാണുന്നത്. അതിന്റെ സന്തോഷം അവരുടെ മുഖങ്ങളില്‍ കാണാമായിരുന്നു. വിവരണാതീതമായിരുന്നു ബെസ്റ്റികളെ ജീവനോടെ കണ്ടതിന്റെ ആവരുടെ ആഹ്ലാദം. 
 വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കുമെന്നും ക്ലാസുകള്‍ നഷ്ടമായതിന്റെ പഠന വിടവ് നികത്തുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വി ശിവന്‍കുട്ടി പറഞ്ഞു.

വെള്ളാര്‍മല സ്‌കൂളിന്റെ തകരാത്ത കെട്ടിടം ദുരന്തത്തിന്റെ സ്മാരകമായി നിലനിര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 36 വിദ്യാര്‍ത്ഥികളുടെ ജീവനാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നിരുന്നത്. 17 പേര്‍ ഇപ്പോഴും കാണാമറയത്താണ്. ദുരന്തത്തില്‍ നഷ്ടമായ 135 എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, ടെക്സ്റ്റ് പുസ്തകം, നോട്ടുകള്‍ തുടങ്ങി വെള്ളക്കുപ്പി വരെ ക്ലാസ്സുകളില്‍ സജ്ജീകരിച്ചിരുന്നു.

In the wake of devastating landslides and floods, students from the flood-hit areas of Vellarmala and Mundakkai have embarked on a new educational journey in newly established schools



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Gau Rakshak Attack in Jammu and Kashmir: Driver Missing After Jumping into River to Escape

National
  •  3 days ago
No Image

ട്രംപിന്റെ ഉപരോധം മറികടന്ന് ചൈനീസ് എണ്ണക്കപ്പല്‍; ഹോര്‍മുസ് കടലിടുക്ക് കടന്നു

International
  •  3 days ago
No Image

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കോട്ടയം മെഡിക്കൽ കോളജിൽ ജലക്ഷാമം രൂക്ഷം; 40 ശസ്ത്രക്രിയകൾ മുടങ്ങി; ഉപകരണങ്ങൾ കഴുകാൻ സ്വകാര്യ ആശുപത്രിയെ തേടി അധികൃതർ 

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ അമ്മയെയും മകനെയും രാത്രി ഇറക്കിവിട്ടു; കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ പരാതി 

Kerala
  •  3 days ago
No Image

കാൻസർ മരുന്നിന്റെ മറവിൽ രാജ്യത്ത് കോടികളുടെ തട്ടിപ്പ്; ഒന്നര ലക്ഷത്തിന്റെ മരുന്നിൽ വെറും ആന്റിഫംഗൽ ദ്രാവകം

National
  •  3 days ago
No Image

കന്നി വോട്ടിന് ഹല്‍വ ലഭിച്ചില്ല; പരാതിക്കാരന് മധുരം പാഴ്‌സലയച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  3 days ago
No Image

കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക് 

Kerala
  •  3 days ago
No Image

അമ്മ സെപ്റ്റിക് ടാങ്കിലുണ്ടെന്ന് അയല്‍ക്കാരോട് മകന്‍; അന്വേഷിച്ചെത്തിയവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, നാലു വയസ്സുകാരന്റെ മൊഴിയില്‍ പുറത്തുവന്ന കൊടും ക്രൂരത

National
  •  3 days ago
No Image

എന്റെ സിദ്ധാന്തം തെറ്റല്ല; വൈഭവ് സൂര്യവംശിയുടെ പുറത്താകലിന് പിന്നാലെ ഇർഫാൻ പത്താന്റെ പോസ്റ്റ് വിവാദത്തിൽ

Cricket
  •  3 days ago