
മാരിയത്തുല്‍ ഖിബിതിയ്യ (റ): തിരുദൂതരിലേക്കുള്ള സമ്മാനം

ഹിജ്റ വര്‍ഷം ആറ്. അറേബ്യന്‍ ഉപദ്വീപുകളില്‍ ഇസ്ലാം പച്ചപിടിച്ച കാലഘട്ടം. അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളെ സത്യമതത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എഴുത്തുകള്‍ അയക്കാന്‍ തിരുദൂതര്‍ തീരുമാനിച്ചു. റോം, പേര്‍ഷ്യ, അബിസീനിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ നബി (സ) തങ്ങള്‍ അയച്ചു. എന്നാല്‍ ചില ദൂതര്‍ വധിക്കപ്പെടുകയും മറ്റുചിലര്‍ മാന്യമായി തിരിച്ചയക്കപ്പെടുകയും ചെയ്തു .
ഇതില്‍ മിസ്റിലെ മുഖൗഖിസ് രാജാവ് കത്ത് വായിക്കുകയും ആന കൊമ്പ് കൊണ്ടുള്ള ഒരു പാത്രത്തില്‍ ആ കത്ത് സൂക്ഷിക്കുകയും ശേഷം, മിസ്വറിലേക്ക് കത്തുമായി എത്തിയ ഹാതിം ബ്നു അബീ ത്വല്‍ഹ (റ) എന്നവരെ ഭംഗിയായി സല്ക്കരിക്കുകയും അവരോട് തിരുനബി(സ്വ)യുടെ ജീവിതരീതിയെ പറ്റി വിവരിക്കാന്‍ ആവശ്യപ്പെട്ടു. ഹാതിം ഇബ്നു അബീ ത്വല്‍ഹ(റ) നബി ജീവിതം രാജാവിന് സമക്ഷം അവതരിപ്പിച്ചു. തിരു നബി(സ്വ)യുടെ ജീവിതത്തില്‍ ആകൃഷ്ടനായ രാജാവ് അനേകം സമ്മാനങ്ങള്‍ തിരുദൂതരിലേക്ക് തിരിച്ചയക്കുകയുണ്ടായി. 1000 സ്വര്‍ണനാണയങ്ങളും 20 മുന്തിയ ഇനം വസ്ത്രങ്ങളും ഒരു കുതിരയും ഒരു കഴുതയും രണ്ടു സുന്ദരികളായ കോപ്റ്റിക് അടിമസ്ത്രീകളും കൂടെ കാവല്‍ക്കാരനായ ഒരു വൃദ്ധനെയുമാണ് സമ്മാനമായി നല്‍കിയത്.
ഉപഹാരങ്ങളുമായി ഹാതിം ഇബ്നു അബീ ത്വല്‍ഹ(റ) മദീനയിലേക്ക് മടങ്ങി , ആ യാത്രയില്‍ അദ്ദേഹം കൂടെയുള്ളവരോട് വിശുദ്ധ ഇസ്ലാമിന്റെയും നബി(സ്വ) യുടേയും ചില സവിശേഷതകള്‍ പങ്കുവെക്കുകയും ചെയ്തു. നബി(സ്വ)യുടെ നന്മയും പാവന ദീനിന്റെ സവിശേഷതകളും കേട്ടതില്‍ അവര്‍ ആനന്ദിക്കുകയും ഒരു പുതിയ ജീവിതത്തെ സംബന്ധിച്ച് ചിന്തിക്കുകയും തുടര്‍ന്ന് ഇസ്ലാം സ്വീകരിക്കുകയുമുണ്ടായി. ഇത് ഹിജ്റ ഏഴാം വര്‍ഷത്തിലാണ്.
സമ്മാനങ്ങള്‍ സ്വീകരിച്ച പ്രവാചകന് അടിമസ്ത്രീകളില്‍ ഇളയവളായ സീരീനെ ഹസാനുബിനു സാബിത്ത് (റ)ന് നല്‍കുകയും മാരിയത്തുല്‍ ഖിബ്തിയ്യ ബീവിയെ സ്വീകരിക്കുകയും ചെയ്തു. ഈജിപ്തിലെ ഖിബ്തി വംശജനും ക്രിസ്ത്യാനിയുമായ ശംഈനിന്റെ മകളായാണ് ബീവി ജനിക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം മുഖൗഖിസ് രാജാവിന്റെ അടിമത്വത്തിലേക്ക് എത്തിയ ബീവി കന്യകയായിരുന്നു.
സ്വഫിയ ബീവി(റ) പണ്ട് താമസിച്ചിരുന്ന പള്ളിയുടെ അരികത്തുള്ള മുറിയിലാണ് മഹതിയെ നബി(സ) തങ്ങള്‍ താമസിപ്പിച്ചിരുന്നത്. മദീനയില്‍ ബന്ധുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ പ്രത്യേക പരിഗണനയായിരുന്നു പ്രവാചകന് ബീവിക്ക് നല്‍കിയിരുന്നത്. പ്രിയ പത്നി ഖദീജ ബീവി (റ) ക്ക് പുറമേ തിരുനബി (സ) ക്ക് മൂന്നാമത്തെ പുത്രനായി ഇബ്രാഹിം എന്നവര്‍ പിറവി കൊണ്ടത് മാരിയത്തുല്‍ ഖിബിതിയ്യ (റ) യില്‍ നിന്നാണെന്ന സവിശേഷ സ്ഥാനംകൂടി ബീവിക്ക് ഉണ്ട്. ഇബ്രാഹിം എന്നവരുടെ ജനനത്തില്‍ വലിയ സന്തോഷവാനായിരുന്നു നബി (സ) തങ്ങള്‍. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. മറ്റു ആണ്മക്കളെ പോലെ ഇവരും ശൈശവത്തില്‍ തന്നെ വഫാത്തായി. ആ വാര്‍ത്ത പ്രവാചകന് തിരുമേനിയുടെ ഹൃദയത്തെ വല്ലാതെ നോവിച്ചു . നബി(സ്വ) സ്വന്തമായി തന്നെ തന്റെ മകന്റെ മയ്യത്ത് കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മറവ് ചെയ്യുകയും ചെയ്തു.
സത്ഗുണങ്ങളും തികഞ്ഞ മത വിശ്വാസവും ദയയും യോഗ്യതയും ഉള്ള ഒരു സ്ത്രീയായിരുന്നു മാരിയതുല്‍ ഖിബ്തിയ്യ(റ). പ്രവാചകന് (സ) ഒരര്‍ത്ഥത്തില്‍ അവരോട് സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് തന്റെ സ്വഹാബികളോട് പറയുന്നുണ്ട് :'നിങ്ങള്‍ ഈജിപ്ത് കീഴടക്കുമ്പോള്‍ അവരോട് നല്ലരീതിയില്‍ പെരുമാറുക, കാരണം ഞാന്‍ അവരുടെ മരുമകനാണ്.'
പ്രമുഖ ചരിത്രകാരനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇബ്നു കസീര്‍ (റ) വിന്റെ അല്‍ ബിദായ അന്നിഹായ എന്ന ഗ്രന്ഥത്തില്‍ നബി (സ) മാരിയത്തുല്‍ ഖിബിതിയ്യ (റ) യെ വിവാഹം ചെയ്തിട്ടുണ്ടെന്നും അവരെ ഉമ്മഹാത്തുല്‍ മുഅ്മിനീങ്ങളുടെ കൂട്ടത്തില്‍ ചേര്ക്കപ്പെടാം എന്നും കാണാം. എന്നാല്‍ വിവാഹം നടത്തിയിട്ടില്ല എന്നും ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ലോകനായകന് പ്രവാചകന് (സ) തങ്ങളുടെ വഫാത്തിന്റെ നാലുവര്‍ഷത്തിനുശേഷം ഹിജ്റ 16 ക്രിസ്താബ്ദം 637 ഉമര്‍(റ)വിന്റെ ഭരണാരംഭത്തില്‍ ബീവി മാരിയത്തുല്‍ ഖിബിതിയ്യ (റ) പരലോകം പുല്കി. ജന്നത്തുല്‍ ബഖീഇലാണ് അവരുടെടെ ഖബര്‍ സ്ഥിതി ചെയ്യുന്നത്.
നഹ്ല സി.എ
എം.ഐ.സി ഇസ്ലാമിക് ആന്‍ഡ് ആട്സ് കോളജ്, കൈപമംഗലം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ്; പ്രതിക്ക് 30 വര്‍ഷം തടവും 90,000 രൂപ പിഴയും
National
• 6 hours ago
പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഗോസംരക്ഷകർ; ബലി പെരുന്നാളിന് മുന്നോടിയായി കന്നുകാലി വ്യാപാരികൾക്ക് കനത്ത നഷ്ടം
National
• 6 hours ago
ബലി പെരുന്നാളിന് മുന്നോടിയായുള്ള കന്നുകാലി വിൽപ്പന ആരോപണം; ബിജെപി എംഎൽഎക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ പൊലീസ് നിർദേശം
National
• 6 hours ago
ജനന-മരണ രജിസ്ട്രേഷന് സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍
uae
• 7 hours ago
പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും
Kerala
• 8 hours ago
യുഎഇയിലെ ഏറ്റവും പുതിയ സ്വര്‍ണം, വെള്ളി, ഇന്ധനവില; ഇന്നത്തെ ദിര്‍ഹമും രൂപയും തമ്മിലെ വിനിമയ നിരക്ക് അറിയാം | UAE Market Today
uae
• 8 hours ago
നടുറോഡിൽ ഓട്ടോഡ്രൈവറെ ചെരിപ്പൂരി തല്ലി യുവതി, വീഡിയോ വൈറലായതിന് പിന്നാലെ കാലു പിടിച്ച് മാപ്പപേക്ഷ
National
• 8 hours ago
30 കിലോയുള്ള ഇന്ത്യന്‍ ആടിന് വില 2000 ദിര്‍ഹത്തോളം; യുഎഇ വിപണി കീഴടക്കി ഇന്ത്യന്‍ ആടുകള്‍
uae
• 8 hours ago
ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകർത്ത് ഇസ്റാഈൽ; രോഗികൾക്ക് പോകാൻ ഇടമില്ല, 54 മരണം
International
• 9 hours ago
ഇനി പഠനോത്സവം; സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Kerala
• 9 hours ago
കര്‍ണാടകയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് പേര് കസ്റ്റഡിയില്‍
Kerala
• 9 hours ago
അൻവറിന് എന്നോട് വ്യക്തിപരമായ വിരോധമില്ല; പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിച്ച് രാഷ്ട്രീയ പോരാട്ടത്തിന് തയ്യാറാകണം; എം. സ്വരാജ്
Kerala
• 9 hours ago
41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം
International
• 10 hours ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
crime
• 10 hours ago
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന്; വിശദാംശങ്ങൾ അറിയാം
Kerala
• 12 hours ago
യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്; നോട്ടിസ് പോലും നല്‍കാതെ പള്ളി തകര്‍ത്തു
Kerala
• 13 hours ago
തീപ്പിടിത്തമുണ്ടായി ഒരു മാസം കഴിഞ്ഞു; എന്നിട്ടും പ്രവർത്തനസജ്ജമാകാതെ കോഴിക്കോട് മെഡി. കോളജ് അത്യാഹിത വിഭാഗം
Kerala
• 13 hours ago
ഗസ്സയില്‍ പട്ടിണി വയറുമായി ഭക്ഷണം തേടിവന്ന 31 പേരെ വെടിവച്ചുകൊന്ന് ഇസ്റാഈല്‍ സൈന്യം
International
• 13 hours ago
കോവിഡ് വർധനയിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രം; ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഇന്ന് റിപ്പോർട്ട് നൽകണം
National
• 11 hours ago
ബാഗും കുടയുമെടുത്ത് ഇറങ്ങാം... പുത്തൻ അറിവുനേടാം... വേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും
Domestic-Education
• 11 hours ago
സ്കൂൾകാലം വൈബാക്കാം
Kerala
• 11 hours ago