
കൊന്ന് മതിവരാതെ ഇസ്റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ

ബൈറൂത്: മനുഷ്യര്‍ക്കു മേല്‍ മരണ മഴ പെയ്യിച്ച് മതിവരാതെ ഇസ്റാഈല്‍. ഫലസ്തീന്
എന്ന കുഞ്ഞുരാജ്യത്തെ അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി കൊതി തീരാതെ സയണിസ്റ്റ് ഭീകരര്‍ ലബനാനിന് നേരെയാണ് ആക്രമണം അഴിച്ചു വിടുന്നത്.
ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492 ലേറെയായി. ഇതില്‍ 35 കുഞ്ഞുങ്ങളാണ്. 58 സ്ത്രീകളും. 1,645 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്റാഈലില്‍നിന്ന് 80,000ത്തിലധികം ഫോണ്‍ കാള്‍ വന്നതായി ലബനീസ് ടെലികോം ഓപറേറ്റര്‍ ഒഗെറോ മേധാവി ഇമാദ് കിറൈദിഹ് പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഇസ്റാഈല്‍ ബോംബ് വര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ലബനാന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബെക്ക വാലി, ബിന്ത് ജിബൈല്‍, അയ്തറൂന്‍, മജ്ദല്‍ സലീം, ഹുല, തൗറ, ഖിലൈലിഹ്, ഹാരിസ്, നബി ചിത്, തറയ്യ, ഇഷ്മിസ്തര്‍, ഹര്‍ബത, ലിബ്ബായ, സുഹ്മര്‍ തുടങ്ങി ആയിരത്തോളം കേന്ദ്രങ്ങളെ ആക്രമിച്ചതായാണ് ഇസ്റാഈല്‍ പറയുന്നത്.
മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ അലി കരാക്കിയെ ലക്ഷ്യമിട്ടായിരുന്നു തെക്കന്‍ ബെയ്റൂത്തില്‍ ഇസ്റാഈലിന്റെ ആക്രമണം. എന്നാല്‍ അലി കരാക്കിയെ അവര്‍ക്ക് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുല്ല അറിയിക്കുന്നു. കരാകി ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കരാക്കി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്റാഈൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കരാക്കിയെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്റാഈല്‍ അവകാശപ്പെട്ടിരുന്നത്.
ഇസ്റാഈല്‍ ബോംബാക്രമണത്തില്‍ ഒരു കുടുംബം ഒന്നാകെ കൊല്ലപ്പെട്ട വാര്‍ത്തയും ലബനാനില്‍ നിന്ന് പുറത്തു വരുന്നുണ്ട്. സൈനിക മേധാവിയും ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ തന്നെയാണ് നാം കേട്ടു കൊണ്ടിരുന്നത്. നിരവധി കുടുംബങ്ങളാണ് ഈ ഭൂമുഖത്ത് നിന്ന് പൂര്‍ണമായും തുടുച്ചു നീക്കപ്പെട്ടത്. ഗസ്സയെ തരിശാക്കിയത് ഹമാസിന്റെ പേര് പറഞ്ഞാണെങ്കില്‍ ലബനാനില്‍ കടന്നേറ്റം നടത്തുന്നത് ഹിസ്ബുല്ലയുടെ പേരിലാണ്. കൊല്ലപ്പെടുന്നതോ സാധാരണക്കാരും.
2006നുശേഷം ലബനാനിനുനേരെയുണ്ടായതില്‍ ഒരുദിവസം ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം.
അതിനിടെ, വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്റാഈല്‍ സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകള്‍ സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. എന്നാല്‍, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്റാഈല്‍ പറയുന്നത്.
ഇസ്റാഈലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ട്. ഹൈഫയ്ക്ക് വടക്കുള്ള റാഫേല്‍ ഇലക്ട്രോണിക്സ് കമ്പനിയിലും നോര്‍ത്തേണ്‍ കോര്‍പ്സിന്റെ റിസര്‍വ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോര്‍മേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായും അവര്‍ വ്യക്തമാക്കി.
ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് രാജ്യത്ത് സെപ്തംബര്‍ 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്റാഈല്‍. ഹൈഫ അടക്കമുള്ള നഗരങ്ങളില്‍ ഇസ്റാഈല്‍ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയില്‍ ആളുകള്‍ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 7 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 7 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 7 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 7 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 7 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 7 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 7 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 7 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 7 days ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 7 days ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 days ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 8 days ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 8 days ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 8 days ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 8 days ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 8 days ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 8 days ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 8 days ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 8 days ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 8 days ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 8 days ago