HOME
DETAILS

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

  
Web Desk
September 24, 2024 | 3:35 AM

Israel Intensifies Air Strikes on Lebanon Over 492 Dead

ബൈറൂത്: മനുഷ്യര്‍ക്കു മേല്‍ മരണ മഴ പെയ്യിച്ച് മതിവരാതെ ഇസ്‌റാഈല്‍. ഫലസ്തീന്‍
 എന്ന കുഞ്ഞുരാജ്യത്തെ അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കി കൊതി തീരാതെ സയണിസ്റ്റ് ഭീകരര്‍ ലബനാനിന് നേരെയാണ് ആക്രമണം അഴിച്ചു വിടുന്നത്.   

ലബനാനിലെ ജനവാസ കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ 492 ലേറെയായി. ഇതില്‍ 35 കുഞ്ഞുങ്ങളാണ്. 58 സ്ത്രീകളും. 1,645 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈലില്‍നിന്ന് 80,000ത്തിലധികം ഫോണ്‍ കാള്‍ വന്നതായി ലബനീസ് ടെലികോം ഓപറേറ്റര്‍ ഒഗെറോ മേധാവി ഇമാദ് കിറൈദിഹ് പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഇസ്‌റാഈല്‍ ബോംബ് വര്‍ഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് ലബനാന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ബെക്ക വാലി, ബിന്‍ത് ജിബൈല്‍, അയ്തറൂന്‍, മജ്ദല്‍ സലീം, ഹുല, തൗറ, ഖിലൈലിഹ്, ഹാരിസ്, നബി ചിത്, തറയ്യ, ഇഷ്മിസ്തര്‍, ഹര്‍ബത, ലിബ്ബായ, സുഹ്മര്‍ തുടങ്ങി ആയിരത്തോളം കേന്ദ്രങ്ങളെ ആക്രമിച്ചതായാണ് ഇസ്‌റാഈല്‍ പറയുന്നത്. 

മുതിര്‍ന്ന ഹിസ്ബുല്ല കമാന്‍ഡര്‍ അലി കരാക്കിയെ ലക്ഷ്യമിട്ടായിരുന്നു തെക്കന്‍ ബെയ്‌റൂത്തില്‍ ഇസ്‌റാഈലിന്റെ ആക്രമണം. എന്നാല്‍ അലി കരാക്കിയെ അവര്‍ക്ക് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഹിസ്ബുല്ല അറിയിക്കുന്നു. കരാകി ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നും ഹിസ്ബുല്ല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ഹിസ്ബുല്ല സൈനിക നേതൃത്വനിരയിലെ മൂന്നാമത്തെ വ്യക്തിയാണ് അലി കരാക്കി. ആദ്യ റാങ്കിലുള്ള ഫുആദ് ഷുക്കറിനേയും രണ്ടാമനായ ഇബ്രാഹിം ആഖിലിനേയും ഇസ്‌റാഈൽ കൊലപ്പെടുത്തിയിരുന്നു. ഇപ്പോൾ അലി കരാക്കിയെയും കൊലപ്പെടുത്തിയെന്നായിരുന്നു ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നത്.

ഇസ്‌റാഈല്‍ ബോംബാക്രമണത്തില്‍ ഒരു കുടുംബം ഒന്നാകെ കൊല്ലപ്പെട്ട വാര്‍ത്തയും ലബനാനില്‍ നിന്ന് പുറത്തു വരുന്നുണ്ട്. സൈനിക മേധാവിയും ഭാര്യയും മക്കളുമാണ് കൊല്ലപ്പെട്ടത്. ഗസ്സയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ തന്നെയാണ് നാം കേട്ടു കൊണ്ടിരുന്നത്. നിരവധി കുടുംബങ്ങളാണ് ഈ ഭൂമുഖത്ത് നിന്ന് പൂര്‍ണമായും തുടുച്ചു നീക്കപ്പെട്ടത്. ഗസ്സയെ തരിശാക്കിയത് ഹമാസിന്റെ പേര് പറഞ്ഞാണെങ്കില്‍ ലബനാനില്‍ കടന്നേറ്റം നടത്തുന്നത് ഹിസ്ബുല്ലയുടെ പേരിലാണ്. കൊല്ലപ്പെടുന്നതോ സാധാരണക്കാരും.  

2006നുശേഷം ലബനാനിനുനേരെയുണ്ടായതില്‍ ഒരുദിവസം ഏറ്റവും കൂടുതലാളുകള്‍ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം.

അതിനിടെ, വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകള്‍ സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. എന്നാല്‍, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.

ഇസ്‌റാഈലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെടുന്നുണ്ട്. ഹൈഫയ്ക്ക് വടക്കുള്ള റാഫേല്‍ ഇലക്ട്രോണിക്‌സ് കമ്പനിയിലും നോര്‍ത്തേണ്‍ കോര്‍പ്‌സിന്റെ റിസര്‍വ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോര്‍മേഷന്റെ ലോജിസ്റ്റിക്‌സ് ബേസിലും ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതായും അവര്‍ വ്യക്തമാക്കി.

ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് രാജ്യത്ത് സെപ്തംബര്‍ 30 വരെ ഒരാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്‌റാഈല്‍. ഹൈഫ അടക്കമുള്ള നഗരങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. യുദ്ധഭീതിയില്‍ ആളുകള്‍ ബങ്കറിലേക്കും മറ്റും ഓടിയൊളിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  a few seconds ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  15 minutes ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  41 minutes ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  42 minutes ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  an hour ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  an hour ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  an hour ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  2 hours ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  2 hours ago