
അസാമാന്യമായ നീതിബോധം (സത്യദൂതർ - ഭാഗം 27)

പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ ഇരുപത്തിയേഴാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
മുലകുടിപ്രായത്തിലും നീതിബോധം
പ്രവാചകത്വത്തിന് മുൻപ് തന്നെ പുണ്യനബിയുടെ നീതിബോധം മക്കക്കാർക്ക് ബോധ്യപ്പെട്ടതാണ്. മക്കയിലെ ഉന്നത കുടുംബങ്ങളുടെ പതിവനുസരിച്ച് പ്രസവിച്ചു ഉടനെ മുലയൂട്ടി വളർത്താനായി പുണ്യ നബിയെ ഹവാസിൻ ഗോത്രക്കാരിയായ ഹലീമ സഅദിയ എന്നവരെ ഏൽപ്പിച്ചു. നാലുവർഷം അവർ കുഞ്ഞു നബിയെ പരിചരിച്ചു. മക്കയുടെ വടക്കുഭാഗത്തുള്ള മരുഭൂ പ്രദേശത്താണ് അവരുടെ താമസം. ശാരീരിക ക്ഷമതയും ഭാഷ ശുദ്ധിയും ലഭിക്കണമെങ്കിൽ ഗ്രാമങ്ങളിൽ വളരണം എന്നതിനാലാണ് ഈ രീതി മക്കക്കാർ സ്വീകരിച്ചത്. കഅബ എന്ന തീർത്ഥാടന കേന്ദ്രം ഉള്ളതുകൊണ്ടുതന്നെ മക്ക ഒരു നഗരമായിരുന്നല്ലോ. ഏതാകട്ടെ, മുല കുടിക്കുന്ന സമയത്ത് പോലും പുണ്യ നബിയിൽ നിന്നും അപ്രതീക്ഷിതമായ നീതിബോധമാണ് പ്രകടമായത്. ഹലീമ ബീവിയുടെ ഒരു മുലയിൽ നിന്ന് മാത്രം അവിടുന്ന് പാല് കുടിച്ചു. കാരണം തന്റെ അതേ പ്രായത്തിൽ എന്ന ഒരു കുഞ്ഞ് ഹലീമ ബീവിക്ക് ഉണ്ടായിരുന്നു. തന്റെ സഹോദരന് മാതാവിന്റെ ഒരു മുല മാറ്റിവച്ചു.
നീതിക്ക് വേണ്ടി ഒരു കൂട്ടായ്മയുണ്ടാക്കി
ഖുറൈശികളും ഹവാസിൻ ഗോത്രവും തമ്മിൽ നാലുവർഷം നീണ്ടുനിന്ന യുദ്ധ പരമ്പരകൾ നടന്നു. എന്താണ് കാരണം എന്നതിൽ അവ്യക്തതകളുണ്ട്. ഫിജാർ യുദ്ധങ്ങൾ എന്നാണ് അവ ചരിത്രത്തിൽ അറിയപ്പെടുന്നത്. നാലിൽ മൂന്ന് യുദ്ധത്തിലും ഹവാസിൻ ഗോത്രം വിജയിച്ചപ്പോൾ ഒരിക്കൽ മാത്രമാണ് ഖുറൈശികൾക്ക് വിജയം ഉണ്ടായത്. 15 വയസു മാത്രം പ്രായമുള്ള പുണ്യ നബി ഖുറൈശി സേനയിലെ തന്റെ പിതൃവ്യരെ സഹായിച്ചിട്ടുണ്ട്. അവസാനത്തെ ഫിജാർ യുദ്ധവും കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ്
ഹിൽഫുൽ ഫുളൂൽ എന്ന നീതിക്കുവേണ്ടിയുള്ള കൂട്ടായ്മയ്ക്ക് മുഹമ്മദ് നബി നേതൃത്വം നൽകുന്നത്. കേവലം 20 വയസ്സു മാത്രമാണ് ഇപ്പോൾ പുണ്യ നബിയുടെ പ്രായം. ഗോത്ര വ്യവസ്ഥ അനുസരിച്ച് ശക്തരുടെ പ്രവർത്തികൾക്കൊപ്പം നിൽക്കുന്ന പ്രവണതയാണ് പൊതുവിലുള്ളത്. ഒരു യമനി കച്ചവടക്കാരനെ ഖുറൈശിയായ ഒരു ശക്തൻ വഞ്ചിച്ചു. ആരും ചോദ്യം ചെയ്തില്ലെന്ന് മാത്രമല്ല എല്ലാവരും ഖുറൈശിയുടെ കൂടെ നിന്നു. ഇതാണ് കൂട്ടായ്മ ഉണ്ടാക്കാൻ ഉള്ള പ്രധാന കാരണം. ഇനി നീതി നിഷേധിക്കപ്പെട്ട ദുർബലന്മാർക്ക് വേണ്ടി തങ്ങൾ ശബ്ദിക്കുമെന്ന് ആ കൂട്ടായ്മ തീരുമാനിച്ചു. അതിൻറെ അനുരണനമാണ് വർഷങ്ങൾക്കുശേഷം ശിഹാബ് അബീത്വാലിബിൽ പ്രവാചകരും കുടുംബവും ഉപരോധിക്കപ്പെട്ട സമയത്ത് ഉപരോധം അവസാനിപ്പിക്കാൻ ചില ഖുറൈശി യുവാക്കളെ പ്രേരിപ്പിച്ചത് എന്ന് വേണമെങ്കിൽ കൂട്ടി വായിക്കാം.
അബൂജഹൽ തൊഴിലാളിക്ക് വേതനം നിഷേധിച്ചപ്പോൾ
നിസ്കരിക്കുന്ന സമയത്ത് ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല പുണ്യ നബിയുടെ തോളിൽ ഇടാൻ അബൂജഹൽ തീരുമാനിച്ചു. അത്രക്ക് ശത്രുതയാണ് അയാൾക്ക് ഇസ്‌ലാമിനോടും പ്രവാചകരോടും. തന്റെ കൂട്ടത്തിൽ പെട്ട ഉക്ബത്തുബ്നു അബീ മുഐത്തിനെ കൊണ്ടാണ് ആ ദുഷ്‌കർമ്മം അബൂ ജഹൽ ചെയ്യിച്ചത്. നല്ല ഭാരമുള്ളതിനാൽ ഒറ്റക്ക് കഴുത്തിൽ നിന്നും അതു തട്ടിമാറ്റാൻ നബിക്കാകുന്നില്ല. വല്ലാത്ത ദുർഗന്ധവും അതിനുണ്ടായിരുന്നു. സൂജൂദിൽ നിന്നും തലപൊക്കാൻ കഴിയാതെ പ്രയാസപ്പെടുന്ന പുണ്യ നബിയെ സഹായിക്കാൻ ചെറിയ കുട്ടിയായ മകൾ ഫാത്തിമ ഓടിവന്നു. ഈ രംഗം വിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നുണ്ട്. “ദാസൻ നമസ്‌കരിക്കുകയാണെങ്കില്‍ അതു മുടക്കുന്നവനെ താങ്കള്‍ കണ്ടുവോ?” (സൂറത്തുൽ അലഖ് : 9,10)
പാമ്സുസ്നാനം എന്ന കവിതയിൽ വള്ളത്തോൾ നാരായണ മേനോൻ പ്രസ്തുത സംഭവത്തെ ഇങ്ങനെ ചിത്രീകരിച്ചു.
“അന്നീ നരസ്‌നേഹി നമസ്‌കരിച്ചു
കിടന്നപോതി, ത്തിരുവങ്കഴുത്തില്‍
ഒരൊട്ടകത്തിന്‍ കുടല്‍മാല ചാര്‍ത്തി-
പ്പാനേ ലഭിച്ചുള്ളു നമുക്കു ഭാഗ്യം!”
പക്ഷെ, പുണ്യ നബി പ്രതികാരം ചെയ്തില്ല. അവിടന്ന് അസാമാന്യമായ ക്ഷമ കൈക്കൊണ്ടു. മക്കക്കാലമായതിനാൽ ഗതികേടു കൊണ്ട് ക്ഷമിച്ചതാണെന്ന് കരുതണ്ട. കാരണം, ഇതേ കാലത്തു തന്നെ അബൂജഹലിന്റെ മുൻപിൽ ചെന്ന് സിംഹഗർജനം നടത്തി ഒരു തൊഴിലാളിക്ക് കൂലി കൊടുപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
മക്കക്ക് പുറത്തുള്ള ഒരാൾ അബൂജഹലിനു കീഴിൽ ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞപ്പോൾ കൂലി കൊടുക്കാൻ അബൂ ജഹൽ തയ്യാറായില്ല. മക്കയിലെ ആരെയും പരിചയമില്ലാത്ത ആ ജോലിക്കാരൻ പലരോടും സഹായം അഭ്യർത്ഥിച്ചു. ചിലർ ‘മുഹമ്മദിനോട് പോയി പറയാൻ’ പറഞ്ഞു. അബൂജഹലും പുണ്യ നബിയും തമ്മിലെ ശത്രുത അറിയാവുന്ന ആരോ കളിപ്പിക്കാൻ പറഞ്ഞതാവാനും സാധ്യതയുണ്ട്. ആ ജോലിക്കാൻ സഹായം അഭ്യർത്ഥിച്ചു പ്രവാചകസവിധം വന്നു. രണ്ടാമതൊന്നും ആലോചിക്കാതെ അദ്ദേഹത്തെയും കൂട്ടി പുണ്യ നബി അബൂജഹലിന്റെ വീട്ടിലേക്ക് പോയി. ‘ഇദ്ദേഹത്തിന്റെ കൂലി കൊടുക്കൂ’ എന്നാജ്ഞാപിച്ചു. അബൂജഹലിനു അതനുസരിക്കേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. പക്ഷെ അയാൾ ഒരു കൊച്ചുകുട്ടിയെ പോലെ പ്രവാചക കല്പന അനുസരിച്ചു കൂലി നൽകി.
വ്യക്തി പരമായ വേദനകൾ ക്ഷമിക്കുകയും മറ്റുള്ളവർക്ക് നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടി ഏതറ്റം വരെ പോവുകയും ചെയ്യുക എന്നതായിരുന്നു അവിടത്തെ രീതി. ക്ഷമ വേണ്ടിടത്ത് ക്ഷമയും ഗർജനം വേണ്ടിടത്ത് ഗർജ്ജനവും. കാരുണ്യത്തിന്റെയും കാഠിന്യത്തിന്റെയും പ്രവാചകൻ. മക്കക്കാരായ ശക്തർ വേട്ടക്കാരാകുമ്പോഴും ദുർബലരായ ഇരകൾക്കൊപ്പം നിലകൊള്ളുമെന്ന ഹിൽഫുൽ ഫുളൂലിലെ പ്രതിജ്ഞ പുണ്യ നബി തനിക്ക് സ്വാധീനമോ ശക്തിയോ ഇല്ലാത്ത സമയത്തും പാലിക്കുകയായിരുന്നു. ‘മുഹമ്മദ് പറഞ്ഞപ്പോഴേക്കും നീ എന്തിനാ കൂലി കൊടുക്കാൻ നിന്നത്?’ എന്നു കൂട്ടാളികൾ ചോദിക്കുന്നുണ്ട് അബൂജഹലിനോട്. മുഹമ്മദിന്റെ മുഖത്ത് ആ സമയത്ത് നോക്കിയപ്പോൾ ഞാനാകെ ഭയന്നു പോയി എന്നായിരുന്നു മറുപടി. പുണ്യ നബിയുടെ പ്രവാചകത്വം മുൻപേ ബോധ്യമായ അബൂജഹലിന് മനസ്സിലായി ആ ഭയം ഒരു തോന്നലല്ലെന്ന്.
ജൂതന്റെ നിരപരാധിത്വം
തൂമത്തുബ്നു ഉമൈറിഖ് എന്ന മനുഷ്യൻ തന്റെ അയൽവാസിയുടെ വീട്ടിൽ നിന്നും പടയങ്കി മോഷ്ടിച്ചു. തന്നെ ജനങ്ങൾ സംശയിക്കുന്നു എന്ന് മനസ്സിലായപ്പോൾ ആ പടയങ്കി ഒരു ജൂതന്റെ വീട്ടിൽ കൊണ്ടിട്ടു. സൈദുബ്നു സാമിൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. കേസ് പ്രവാചക സവിതം എത്തിയപ്പോഴേക്കും തെളിവുകൾ എല്ലാം ജൂതനെതിരായിരുന്നു. മുസ്ലിം പേരുകാരനായ മോഷ്ടാവു മാത്രമല്ല തന്റെ കുടുംബമായ ബനൂളഫറും ജൂതനുമേൽ കുറ്റം കേറ്റിവെക്കാൻ ശ്രമിച്ചു. ചിലർ വ്യാജസാക്ഷ്യം വരെ പറഞ്ഞു. സ്വാഭാവികമായും അദ്ദേഹത്തിനെതിരെ വിധിക്കാൻ മുഹമ്മദ് നബി തയ്യാറായി. എന്നാൽ ജൂതന്റെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് വിശുദ്ധ ഖുർആനിലെ സൂറത്തുന്നിസാഇലെ 105 മുതൽ 114 വരെയുള്ള 10 വചനങ്ങൾ ആ സമയത്ത് അവതീർണമായി. സത്യം ബോധ്യമായ നബി തന്റെ തീരുമാനം തിരുത്താൻ അമാന്തം കാണിച്ചില്ല. അവിടത്തെ അസാമാന്യമായ നീതിബോധത്തിന്റെ ഉദാഹരണമായിരുന്നു അത്.
മഖ്സൂമിയ്യ ഗോത്രക്കാരിയുടെ മോഷണം
പുണ്യ നബിയുടെ നീതിബോധത്തിന്റെ മറ്റൊരു ഉദാഹരണം കൂടി കാണുക. ഒരിക്കൽ ബനൂ മഖ്‌സൂമ് ഗോത്രക്കാരിയായ ഒരു സ്ത്രീ ഒരു മോഷണം നടത്തി പിടിക്കപ്പെട്ടു. അത് കുടുംബത്തിന് വലിയ അപമാനമായി. മോഷണം തെളിയിക്കപ്പെട്ടാൽ കരഛേദം എന്ന ശിക്ഷ നിലവിൽ വന്നതിനുശേഷം ആണ് ഈ സംഭവം. ശിക്ഷകൂടി നടപ്പിലാക്കപ്പെട്ടാൽ മാലോകരെല്ലാം അറിയും എന്ന ആശങ്കയിൽ അവർ പ്രവാചകനെ സ്വാധീനിക്കാൻ ശ്രമിച്ചു. അതിനായി ഏറ്റവും അടുപ്പമുള്ള ഉസാമത്തുബിന് സെയ്ദിനെ(റ) കൊണ്ട് ശുപാർശ ചെയ്യിപ്പിച്ചു. ആ സമയത്ത് പുണ്യ നബി നൽകിയ മറുപടി ശ്രദ്ധേയമാണ്. ‘ ബനു ഇസ്രായേല്യർ അവരിലെ ഉന്നതർ ചെയ്ത മോഷണങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ദുർബലരുടേതാണെങ്കിൽ കൈ മുറിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞാൻ എന്റെ മകളാണ് മോഷ്ടിച്ചത് എങ്കിൽ കരഛേദം എന്ന ശിക്ഷ നടപ്പാക്കും’ (സഹീഹ് ബുഖാരി 3733).
വിനയം
കുന്നിറങ്ങും പോലെയായിരുന്നു പുണ്യനബിയുടെ നടത്തം. കൂട്ടത്തിൽ തിരിച്ചറിയപ്പെടാത്ത വിധമുള്ള വസ്ത്രധാരണം. പ്രവാചകരെ അന്വേഷിച്ച് ദൂരദിക്കിൽ നിന്നും വരുന്നവർക്ക് പോലും ഇക്കൂട്ടത്തിൽ ആരാണ് അല്ലാഹുവിന്റെ ദൂതരെന്ന് ചോദിക്കേണ്ടി വരാറുണ്ട്. (സഹീഹ് ബുഖാരി 63). കൂട്ടത്തിൽ ഒരാളായി ജീവിക്കാൻ തിരുദൂതർ എപ്പോഴും ശ്രമിച്ചുവെന്നർത്ഥം. ‘ഞാൻ ഇവരുടെ നേതാവും നബിയുമാണല്ലോ. അതിനാൽ രാജാകീയ ഉടയാടകളണിഞ്ഞ് പരിവാരങ്ങളുണ്ടാക്കി സുഖിച്ചിരിക്കട്ടെ’ എന്ന് അവിടന്ന് ഒരിക്കലും ആലോചിച്ചില്ല. പരിധിവിട്ട് ആദരിക്കപ്പെടുന്നത് വരെ അനിഷ്ടപ്പെട്ടു.
പെരുമാറ്റം
ഒരിക്കൽ നബിയും കുറച്ച് അനുയായികളും ഒരു യാത്രയിലായിരുന്നു. ഭക്ഷണം തയ്യാറാക്കാനുള്ള പ്ലാനിങ്ങാണ്. ഞാൻ മൃഗത്തെ അറുക്കാം എന്ന് ഒരു സ്വഹാബി പറഞ്ഞു. മാംസം തൊലി കളഞ്ഞു വൃത്തിയാക്കലും പാചകം ചെയ്യലും മറ്റു രണ്ടുപേരും ഏറ്റെടുത്തു. ‘എങ്കിൽ തീയുണ്ടാക്കാനുള്ള വിറക് ഞാൻ ശേഖരിക്കാം’ എന്നായി പുണ്യനബി. അതെല്ലാം ഞങ്ങൾ തന്നെ ചെയ്തോളാം എന്ന് സ്വാഹാബികൾ പറഞ്ഞപ്പോഴുള്ള പുണ്യനബിയുടെ മറുപടി നോക്കൂ. ‘കൂട്ടത്തിൽ താനാണ് കേമനെന്ന് കരുതുന്നവരെ അല്ലാഹുവിന് ഇഷ്ടമേയല്ല’. ഭൗതികമായ സൗകര്യങ്ങൾ സ്വീകരിച്ചില്ല എന്നത് മാത്രമല്ല, ആദരിക്കപ്പെടുന്നത് വരെ നിരസിച്ച ഈ വ്യക്തിത്വം വ്യാജപ്രവാചകനാണ് എന്ന് ആരോപിക്കുന്നവർ എത്രമാത്രം സത്യനിഷേധികളാണ്. അഹ്‌സാബ് (ഖന്ദഖ്) യുദ്ധത്തിൽ കിടങ്ങ് കീറാൻ വരെ തിരുദൂതർ അനുയായികൾക്കൊപ്പം കൂടിയത് നാം മുൻപ് വിവരിച്ചതാണല്ലോ.
മാന്യത
ത്വാഇഫുകാർക്കെതിരെ നാശ പ്രാർത്ഥന നടത്താതിരുന്നത്
ഹിജ്‌റക്ക് മുൻപ് അമാനത് സ്വത്ത് തിരിച്ചേൽപ്പിക്കാൻ ആളെ ഏർപ്പാപ്പടാക്കിയത്
മക്കം വിജയിച്ചപ്പോൾ പൊതുമാപ്പ് നൽകിയത്
കഅബയുടെ താക്കോൽ മുൻ സൂക്ഷിപ്പുകാരനെ തന്നെ ഏൽപ്പിച്ചത്
വിഡിയോ കാണുന്നതിന്: https://youtu.be/ROSAfTLurUo?si=YylzZaLy0isCKKUb
മുൻ ലേഖനങ്ങൾ വായിക്കുന്നതിന് https://www.suprabhaatham.com/readmore?tag=Sathyadoothar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ
Kerala
• 20 minutes ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍
International
• 41 minutes ago
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• an hour ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• an hour ago
ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്
uae
• an hour ago
'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്
International
• 2 hours ago
കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ
Weather
• 2 hours ago
ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി
National
• 2 hours ago
കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്
Kerala
• 2 hours ago
ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍
International
• 3 hours ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• 3 hours ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലേക്ക്
Kerala
• 3 hours ago
ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service
oman
• 4 hours ago
അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍
Kerala
• 4 hours ago
യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?
International
• 4 hours ago
ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 11 hours ago
ഇസ്റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്
International
• 12 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 12 hours ago
വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ; സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം
Kerala
• 4 hours ago
നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍
Kerala
• 4 hours ago
ദേശീയപാതയിലെ കുഴിയില്‍വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Kerala
• 4 hours ago